ഇതുവരെ മൗനം പാലിച്ച ഫ്രാങ്കോ മുളയ്ക്കൽ വിശദീകരണവുമായി ചാനലിൽ എത്തിയത് ആരോപണം ഉന്നയിച്ച കന്യാസ്ത്രീയുമായി ഒത്തുതീർപ്പിൽ എത്തിയതിന് ശേഷമെന്ന് സൂചന; പരാതിക്കാരിയടക്കം തിരുവസ്ത്രം ഊരിപോയ 18 കന്യാസ്ത്രീകളിൽ 12 പേരേയും മലങ്കര കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് രൂപതയുടെ കീഴിലുള്ള സന്യാസ സമൂഹം ഏറ്റെടുക്കും; ഒത്തു തീർപ്പ് ചർച്ചയ്ക്കായി ഗുഡ്ഗാവ് രൂപതാ മെത്രാൻ കേരളത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ലത്തീൻ കത്തോലിക്കാ രൂപതയാണ് ജലന്ധർ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സിറോ മലബാർ സഭാ അംഗവും. ജലന്ധർ ബിഷപ്പായി ഫ്രാങ്കോ മുളയ്ക്കലിനെ കന്യാസ്ത്രീയെ പീഡിപ്പിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്യുന്നത് മൊത്തം കത്തോലിക്കാ സഭയ്ക്കും നാണക്കേടാണ്. അത് ദേശീയ തലത്തിൽ ചർച്ചയാകും. മാർപ്പാപ്പയുടെ ഇടപെടലിനും കാരണമാകും. ഇന്ത്യൻ സഭയ്ക്ക് തീരാ കളങ്കമുണ്ടാക്കാൻ പോന്ന ഈ സംഭവം ഒതുക്കി തീർക്കാൻ വലിയ ഇടപെടലുകളാണ് നടക്കുന്നത്. വിഷയത്തിൽ ഒത്തുതീർപ്പ് ഫോർമുല മുന്നോട്ട് വയ്ക്കുന്നത് മലങ്കര സഭയാണ്. മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള ഗുർഗാവ് രൂപതാധ്യക്ഷൻ ഡോ ജേക്കബ് മാർ ബർണാബസ് ചർച്ചകൾക്കായി കേരളത്തിലെത്തിയിട്ടുണ്ട്. കന്യാസ്ത്രീകളുമായി ബിഷപ്പ് ചർച്ച നടത്തി പ്രശ്നം രമ്യമായി പരിഹരിക്കുമെന്നാണ് കത്തോലിക്കാ സഭയിലെ ഉന്നതർ പങ്കുവയ്ക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആത്മവിശ്വാസത്തോടെ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
ജലന്ധർ ബിഷപ്പിനെതിരെ 18 കന്യാസ്ത്രീകളാണ് പരാതിയുമായി തിരുവസ്ത്രം ഊരിയത്. ഇതിനൊപ്പമാണ് ഇപ്പോൾ കന്യാസ്ത്രീ ആരോപണങ്ങളുമായി രംഗത്തുള്ളത്. പീഡന ആരോപണം ഉന്നയിക്കുന്ന ഈ കന്യാസ്ത്രീയ്ക്കൊപ്പം 9 കന്യാസ്ത്രീകളും നിലയുറപ്പിച്ചിട്ടുണ്ട്. തിരുവസ്ത്രം ഊരിയ 18 പേരിൽ 12 പേർ വിവാഹിതരല്ല. ഇവരാണ് ബിഷപ്പിനെതിരെ അതിശക്തമായി രംഗത്തുള്ളത്. ഈ 12 പേരേയും അനുനയത്തിലൂടെ സഭയുമായി അടുപ്പിക്കാനാണ് നീക്കം. ഇതിനൊപ്പം കുറവിലങ്ങാട്ടെ കന്യാസ്ത്രീയും ഒപ്പമുള്ളവരും എത്തിയാൽ ബിഷപ്പിന് അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനാകും. ഇത് മനസ്സിൽ കണ്ടാണ് മലങ്കര രൂപതയുടെ ഇടപെടൽ. ചർച്ചകൾക്കായി ഗുർഗാവ് രൂപതാധ്യക്ഷൻ ഡോ ജേക്കബ് മാർ ബർണാബസ് കോട്ടയത്ത് എത്തികഴിഞ്ഞു. കങ്ങഴയിലെ ബന്ധുവീട്ടിലാണ് ബിഷപ്പുള്ളത്. പരാതി ഉന്നയിച്ച കന്യാസ്ത്രീകളുമായി ബിഷപ്പ് നേരിട്ട് ചർച്ച നടത്തുമെന്നാണ് സൂചന.
തിരുസ്ത്രം ഊരിയ 12 കന്യാസ്ത്രീകളേയും ഇപ്പോൾ ജലന്ധർ ബിഷപ്പിനെതിരെ നിലപാട് എടുത്ത 9 കന്യാസ്ത്രീകളേയും മലങ്കര സഭയുടെ ഭാഗമാക്കാനാണ് നീക്കം. 21 പേരേയും കന്യാസ്ത്രീകളായി ഗുർഗാവ് രൂപത ഏറ്റെടുക്കാൻ തയ്യാറാകുന്ന തരത്തിലാണ് ഒത്തുതീർപ്പ് ഫോർമുല. ഇതിന് പകരം വിവാദങ്ങളിൽ നിന്ന് പിന്നോട്ട് പോവുക. ബിഷപ്പിനെതിരെ കോടതിയിൽ മൊഴി കൊടുത്തതു കൊണ്ട് പൊലീസ് അന്വേഷണം തുടരും. എന്നാൽ ഈ കേസ് കോടതിയിൽ എത്തുമ്പോൾ ബിഷപ്പിന് അനുകൂലമായി നിലപാട് എടുക്കുക. ഇത്തരമൊരു ഒത്തുതീർപ്പിന് വഴങ്ങിയാൽ ബിഷപ്പിനെതിരെ കടുത്ത നടപടികളിലേക്ക് പൊലീസ് കടക്കില്ല. പകരം പീഡനത്തിന് പ്രത്യക്ഷ തെളിവില്ലെന്നും മൊഴി മാത്രമേ ഉള്ളൂവെന്നും പൊലീസ് കോടതിയെ അറിയിക്കും. പരാതിയിൽ കന്യാസ്ത്രീകൾ ഉറച്ചു നിന്നാൽ ഇത്തരം നീക്കങ്ങൾക്ക് പൊലീസിന് കഴിയാതെ വരും. പകരം ജാമ്യമില്ലാ കേസ് ആയതിനാൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യേണ്ടിയും വരും. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് മലങ്കര സഭയുടെ ഇടപെടൽ.
കത്തോലിക്കാ സഭയ്ക്ക് മൂന്ന് കർദിനാൾമാരാണ് ഇന്ത്യയിലുള്ളത്. ഇതിൽ രണ്ട് പേർ കേരളത്തിലും. പീഡനവുമായി ബന്ധപ്പെട്ട് സീറോ മലബാർ സഭയുടെ അധ്യക്ഷനും കർദിനാളുമായ മാർ ആലഞ്ചേരിയുടെ പേര് പല ഘട്ടത്തിലും വലിച്ചിഴയ്ക്കപ്പെട്ടു. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഇടപെടലിന് സീറോ മലബാർ സഭ തയ്യാറല്ല. ഈ സാഹചര്യത്തിലാണ് ലത്തീൻ രൂപത പുതിയ നീക്കം നടത്തിയത്. മലങ്കര സഭയെ കൂട്ടുപിടിച്ചായിരുന്നു ഇത്. കർദിനാൾ കൂടിയായ ബസേലിയേസ് ക്ലീമീസും പ്രശ്ന പരിഹാരത്തിന് അനുകൂലമായ നിലപാട് എടുത്തു. കത്തോലിക്കാ സഭ കൂട്ടായ്മയുടെ നേതൃത്വവും ക്ലീമീസിനാണ്. എങ്ങനേയും പീഡന ആരോപണത്തിൽ നിന്ന് ബിഷപ്പിനെ രക്ഷിക്കാനുള്ള ഒത്തുതീർപ്പിനുള്ള വഴികളും തേടി. ഇതിനൊടുവിലാണ് ബിഷപ്പിനെതിരെ ആരോപണമുന്നയിച്ച ലത്തീൻ സഭയിലെ കന്യാസ്ത്രീകളെ ഏറ്റെടുക്കാൻ മലങ്കര സഭയ്ക്കുള്ള ധാരണയായത്. ഡൽഹിയിലെ ഗുർഗാവിലുള്ള ബിഷപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
പഞ്ചാബ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബിഷപ്പ് ഫ്രാങ്ക് മുളങ്കലുമായി ഗുർഗാവിലെ മെത്രാനും നല്ല സൗഹൃദമുണ്ട്. ഇതും ബിഷപ്പിനെ രക്ഷിക്കാൻ മുന്നോട്ട് വരാൻ ഡോ ജേക്കബ് മാർ ബർണാബസിനെ പ്രേരിപ്പിച്ച ഘടകമാണ്. ഇന്ന് തന്നെ ബിഷപ്പ് കന്യാസ്ത്രീകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. എന്നാൽ ഈ ഒത്തുതീർപ്പ് ഫോർമുല കന്യാസ്ത്രീകൾ അംഗീകരിക്കുമോ എന്ന സംശയം ശക്തമാണ്. ജലന്ധർ ബിഷപ്പിനെതിരായ ആരോപണങ്ങളിൽ ഉറച്ചു നിൽക്കാനാണ് ഇവരുടെ തീരുമാനം. വിഷയത്തിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചത് കന്യാസ്ത്രീകൾ അല്ലെന്നും വധ ഭീഷണിയിൽ കന്യാസ്ത്രീകളെ പ്രതിയാക്കി പരാതികൊടുത്ത ജലന്ധർ ബിഷപ്പാണെന്നും ഇവർ പറയുന്നു. ഇതേ തുടർന്നാണ് സഭയ്ക്ക് നൽകിയ പരാതികൾ പൊലീസിനും കൊടുക്കേണ്ടി വന്നത്. അതുകൊണ്ട് തന്നെ സഭയ്ക്കുണ്ടായ ചീത്ത പേരിന് കാരണക്കാരൻ ജലന്ധർ ബിഷപ്പാണെന്ന് ഇവർ പറയുന്നു.
സഭയ്ക്കുണ്ടാകുന്ന മാനക്കേട് കരുതി വിട്ടുവീഴ്ചയ്ക്ക് ഇവർ തയ്യാറാകുമെന്നാണ് ഇടനിലക്കാരുടെ പ്രതീക്ഷ. അതിനിടെ താൻ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കാത്തത് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുള്ളതിനാലെന്ന് പീഡന ആരോപണം നേരിടുന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതികരിച്ചിരുന്നു. വത്തിക്കാനിലേക്ക് കടക്കാൻ ശ്രമിക്കുന്നെന്നും ജലന്ധറിൽ ഒളിച്ച് താമസിക്കുകയാണെന്നുമുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ പൊലീസ് ഇതുവരെ തന്നെ ഫോണിൽ പോലും ബന്ധപ്പെട്ടിട്ടില്ല. അന്വേഷണസംഘം ജലന്ധറിൽ എത്തിയാൽ അവരോട് പൂർണമായും സഹകരിക്കും. ഈ ആരോപണം സംബന്ധിച്ച സത്യാവസ്ഥ പുറത്തുകൊണ്ടുവരികയെന്നത് തന്റെ കൂടി ഉത്തരവാദിത്വമാണ്. ഞാൻ നിരപരാധിയാണെന്ന് ഞാൻ പറഞ്ഞാൽ പോരെന്നും അത് തെളിയണമെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് ഒത്തുതീർപ്പിലെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബിഷപ്പ് മാധ്യമങ്ങളെ കണ്ടതെന്ന നിരീക്ഷണവും ശക്തമാണ്.
2016-ൽ ഇപ്പോഴത്തെ മദർ സുപ്പീരിയറിന് ആരോപണം ഉന്നയിച്ച സിസ്റ്ററിനെ കുറിച്ച് മറ്റൊരു സ്ത്രീ പരാതി നൽകിയിരുന്നു. തന്റെ കുടുംബം നശിപ്പിക്കാൻ സിസ്റ്റർ ശ്രമിക്കുന്നുവെന്നായിരുന്നു ആ കന്യാസ്ത്രീക്കെതിരേയുണ്ടായിരുന്ന ആരോപണം. വൈദ്യപരിശോധനയുടെ ഫലം ഈ ആരോപണം ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പീഡനം നടന്നുവെന്ന് ആരോപിക്കുന്ന 2014 മുതൽ 16 വരെയുള്ള കാലഘട്ടത്തിൽ കന്യാസ്ത്രീ തനിക്കൊപ്പം പല പരിപാടികളിലും പങ്കെടുത്തിരുന്നു. തന്റെ 25-ാമത് പൗരോഹിത്യ ജൂബിലിയിലും, 2016 നവംബറിൽ എന്റെ അമ്മ മരിച്ചപ്പോഴും കന്യാസ്ത്രീ പങ്കെടുത്തിരുന്നു. ആരോപണത്തിൽ പറയുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ അവർ ഈ പരിപാടികളിൽ പങ്കെടുക്കുമായിരുന്നോയെന്ന ബിഷപ്പ് ചോദിച്ചു. ആരോപണത്തിന് പിന്നിൽ ഗുഢാലോചന നടന്നിട്ടുണ്ടോയെന്ന് അറിയില്ലെന്നും സഭയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആരോപണത്തിന് പിന്നിലെന്ന് കരുതുന്നില്ല. ഇന്ത്യയിലെ കത്തോലിക്കാ സഭകൾ വളരെ ഐക്യത്തിലാണ് പ്രവർത്തിക്കുന്നത്. സഭയ്ക്കുള്ളിൽ പ്രശ്ങ്ങൾ ഉണ്ടെന്നുള്ളത് കെട്ടിചമച്ച കഥ മാത്രമാണെന്നും ബിഷപ് പറഞ്ഞു.
തനിക്കെതിരേ വധഭീഷണിയുണ്ടെന്ന് കാണിച്ച് പഞ്ചാബിലും കേരളത്തിലും പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പേര് പരാമർശിച്ചിട്ടുള്ള സിസ്റ്റർമാരാണ് കേരളത്തിലെത്തി തനിക്കെതിരേ മൊഴി നൽകിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ സ്വീകരിച്ചിരിക്കുന്നത് പോലെ കുട്ടികൾക്കും സ്ത്രീകൾക്കുമെതിരേ ഉണ്ടാകുന്ന അതിക്രമങ്ങൾ തടയണമെന്നാണ് കത്തോലിക്കാ സഭയുടെ നിലപാടെന്നും അദ്ദേഹം അറിയിച്ചു. ബിഷപ്പ് പദവിയിൽനിന്ന് മാറി നിന്ന് അന്വേഷണത്തെ നേരിടുന്നത് സംബന്ധിച്ച കാര്യങ്ങൾ താൻ ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അത് എല്ലാം സഭയുടെ തീരുമാനത്തിന് വിടുന്നതായും അദ്ദേഹം പറഞ്ഞു. കേരളാ പൊലീസിന്റെ അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ കൂട്ടിച്ചേർത്തു. സഭയെ മാനക്കേടിൽ നിന്ന് രക്ഷിക്കാൻ ബിഷപ്പിനെ കൈവിടാനാകില്ലെന്ന നിലപാടിലാണ് സഭാ നേതൃത്വം. ഈ സാഹചര്യത്തിലാണ് ഒത്തുതീർപ്പ് ശ്രമങ്ങൾ പുരോഗമിക്കുന്നത്.
Stories you may Like
- ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടത് പ്രകാരമോ?
- കേസിൽ വെറുതെ വിട്ടപ്പോൾ ലോകകപ്പ് ജയിച്ച പോലെ തോന്നി
- ജലന്ധർ രൂപതാ ബിഷപ്പ് സ്ഥാനം ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു
- ഇത് ഒരു വർഷത്തിനിടെ പടിയിറങ്ങിയ ബിഷപ്പുമാരുടെ കഥ
- വിമർശിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി; റബ്ബർ നയതന്ത്രം മറന്ന് കടന്നാക്രമണം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്