ഒടുവിൽ അഭിമന്യുവിന്റെ ജൂലി ടീച്ചറെത്തി... അഭിയുടെ വീട് കാണാൻ; നിയന്ത്രിക്കാനാവാതെ അഭിയുടെ അമ്മ ഭൂപതി കരഞ്ഞപ്പോൾ.. അമ്മേ, മാപ്പ്.. എന്ന ഒറ്റവാക്കിൽ ആശ്വസിപ്പിക്കൽ ഒതുക്കി ടീച്ചർ; അഭിയുടെ പഴയ ആ ഫിസിക്സ് നോട്ടിൽ രണ്ടു വാക്ക് കുറിച്ചിടാൻ തുനിഞ്ഞപ്പോൾ 'അഭിമന്യു എനിക്ക്... എന്നെഴുതിയ ശേഷം വാക്കുകൾ മുറിഞ്ഞു; അകാലത്തിൽ പൊലിഞ്ഞ വിദ്യാർത്ഥിയെ ഓർത്ത് പൊട്ടിക്കരഞ്ഞ് മഹാരാജാസിലെ അദ്ധ്യാപിക: വികാര നിർഭരമായ ഒരു കൂടിക്കാഴ്ച്ച
മറുനാടൻ മലയാളി ബ്യൂറോ
മുന്നാർ: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിനെ ശരിക്കും കരയിച്ചിട്ടുണ്ട്. അദ്ധ്യാപകർക്കും സഹപാഠികൾക്കും ഒരുപോലെ പ്രിയങ്കരനായ വിദ്യാർത്ഥിയുടെ മരണവാർത്ത കാമ്പസിനെ നടുക്കുന്നതായിരുന്നു. രസതന്ത്രം രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു അഭിമന്യുവെങ്കിലും കാമ്പസിൽ അത്രയ്ക്ക് സജീവമായ വ്യക്തിയായിരുന്നു. അദ്ധ്യാപകരുടെ പോലും കണ്ണിലുണ്ണിയായിരുന്ന അഭിമന്യു. രസതന്ത്രത്തിലെ അദ്ധ്യാപികയും എൻഎസ്എസിന്റ ചുമതലയുമുള്ള ജൂലി ടീച്ചർ അഭിമന്യുവുമായി വളരെ അടുത്ത സൗഹൃദം പുലർത്തിയിരുന്നു.
അഭിമന്യുവിന്റെ വിയോഗത്തിന്റെ വേദനയിൽ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കവേ പൊട്ടിക്കരഞ്ഞു ജൂലി ടീച്ചറെ സൈബർ ലോകവും ശ്രദ്ധിച്ചിരുന്നു. പ്രിയ വിദ്യാർത്ഥിയുടെ വിയോഗം കടുത്ത ആഘാതമാണ് ടീച്ചറിൽ ഉണ്ടാക്കിയത്. അഭിമന്യുവിനെ അനുമസ്മരിച്ചു കൊണ്ടി ജൂലിടീച്ചർ ഫേസ്ബുക്കിൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റും സൈബർ ലോകത്തും വൈറലായിരുന്നു. പ്രിയ വിദ്യാർത്ഥിയുടെ വട്ടവടയിലെ വീട്ടിൽ ടീച്ചർ എത്തിയപ്പോഴും സൈബർ ലോകത്ത് അത് പ്രിയപ്പെട്ട വാർത്തയായി. അഭിയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ എത്തിയ ജൂലി മിസ്സ് ഒടുവിൽ ദുഃഖം നിയന്ത്രിക്കാവാനാതെ പൊട്ടിക്കരഞ്ഞു.
സഹ അദ്ധ്യാപകർക്കൊപ്പമാണ് ജൂലി ടീച്ചർ വട്ടവടയിലെ വീട്ടിൽ എത്തിയത്. അമ്മ ഭൂപതിയെയും അച്ഛൻ മനോഹരനെയും കണ്ട് സംസാരിച്ച ടീച്ചർക്ക് അവരെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടിയില്ല. ടീച്ചറെ കണ്ട അമ്മ പൊട്ടിക്കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാൻ അമ്മേ, മാപ്പ് എന്നു ഒറ്റവാക്കുകൊണ്ട് ടീച്ചർ അഭിപ്രായം ഒതുക്കി. അഭിമന്യുവിന്റെ വീട്ടിലെ പഴയ സ്കൂൾ ചിത്രം അടക്കം നോക്കിക്കണ്ട ടീച്ചർ അഭിയുടെ പഴയ ഫിസിക്സ് നോട്ടുബുക്കിൽ രണ്ടുവാക്ക് അവനെ കുറിച്ച് കുറിച്ചിടാനും തുനിഞ്ഞു. എന്നാൽ, ഒരു നിമിഷം അഭിയുടെ ഓർമ്മകൾ വീണ്ടും എത്തിയതോടെ അവർ വികാരാധീനയായി.
നിമിഷങ്ങളോളം ഒരു വാക്കു പോലും എഴുതാനാവാതെ ജൂലി ടീച്ചർ പൊട്ടിക്കരയുകയായിരുന്നു... എഴുതിത്ത്തുടങ്ങിയപ്പോളാകട്ടെ 'അഭിമന്യു എനിക്ക്.. എന്നു പറഞ്ഞ് വാക്കുകൾ മുറിഞ്ഞു. വീണ്ടും നിയന്ത്രണം വിട്ട ടീച്ചറെ ആശ്വസിപ്പിക്കാൻ കൂടെയുള്ള അദ്ധ്യാപികമാർ തന്നെ പാടുപേടേണ്ടി വന്നു. അദ്ധ്യാപകർ മാതാപിതാക്കളെ കണ്ടപ്പോഴാണ് കൊലയാളികളെ പിടികൂടാൻ വൈകുന്നതിലെ ആശങ്ക പിതാവ് മനോഹരൻ പങ്കുവെച്ചതും. മുരളി സാറും ജൂലി ടീച്ചറും അടങ്ങുന്ന ഇടതു അദ്ധ്യാപക സംഘത്തോട് വേണ്ടി വന്നാൽ മരണം വരെ നിരാഹാരം കിടക്കുമെന്നും പിതാവ് പറയുന്നത്.
അനുസ്മരണ വേദിയിലും അഭിമന്യുവിനെ ഓർത്ത് ജൂലി ടീച്ചർ പൊട്ടിക്കരയുകയായിരുന്നു. എൻ എസ് എസിന്റെയും വാളന്റിയർ സെക്രട്ടറിയായിരുന്ന അഭിമന്യു. കോളേജിലെ എന്ത് കാര്യത്തിനും ഓടിഎത്തുന്ന കുട്ടിയായിരുന്നു അഭിമന്യുവെന്ന് ജൂലി ടീച്ചർ പറഞ്ഞു. കഴിഞ്ഞ ആഴ്ച കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച റിഫ്രഷ്മെന്റ് കോഴ്സിന്റെ സംഘാടനത്തിലും അഭിമന്യു തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നത്. ഫ്ളെകസുകൾ കെട്ടിവെക്കാൻ മുതൽ പരിപാടി കഴിഞ്ഞ് എല്ലാമൊതുക്കിവെക്കാൻ വരെ അഭിമന്യുവായിരുന്നു മുന്നിൽ. ഒന്നാം വർഷ പ്രാക്ടിക്കലിന്റെ മോഡൽ പരീക്ഷക്കിടക്കായിരുന്നു അഭിമന്യു പരിപാടിക്കായി ഓടിനടന്നത്- ജൂലി ടീച്ചർ പറഞ്ഞു.
കോളേജിൽ ആരെങ്കിലും രക്തം ആവശ്യമുണ്ടെന്ന് പറഞ്ഞ് എത്തുമ്പോൾ അതിനുവേണ്ടിയും ഓടി നടന്നത് അഭിമന്യുവായിരുന്നു. ഇന്നലെ പ്രാക്ടിക്കൽ പരീക്ഷക്കുവേണ്ടിയാണ് തലേ ദിവസം രാത്രി തന്നെ അവൻ ഇഡുക്കിയിൽ നിന്നും വന്നത്, പക്ഷെ... ജൂലി ടീച്ചർക്കും തൊണ്ട ഇടറി. സ്കൂൾ തലത്തിലും പ്രാദേശിക തലത്തിലുമുള്ള പ്രസംഗ മത്സരങ്ങളിൽ വിജയിയായിരുന്ന അഭിമന്യു മികച്ച ഒരു സംഘാടകനായിരുന്നുവെന്ന് ഹിസ്റ്ററി വിഭാഗം അദ്ധ്യാപകൻ സന്തോഷ് ടി വർഗീസും പറഞ്ഞു.
മഹാരാജാസ് കോളേജിലെ അസിസ്റ്റന്റ് പ്രഫസർ ജൂലി എഴുതുന്നു അഭിയെ കുറിച്ച് മുമ്പ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു:
അഭിമന്യു എനിക്ക് ആരായിരുന്നു ....അറിയില്ല ....ഓരോ ദിവസവും കഴിയും തോറും നെഞ്ചിലെ ഭാരം കൂടുന്നതല്ലാതെ... അവന്റെ അച്ഛനും അമ്മയ്ക്കും നഷ്ടപെട്ടത് പോലെ ആവില്ല ആർക്കും, അവരുടെ ദുഃഖത്തിന്റെ ഏഴയലത്തു വരില്ല നമ്മുടെ ദുഃഖം എന്നൊക്കെ കുട്ടികളോട് പറഞ്ഞെങ്കിലും ... അറിയില്ല എനിക്ക് അവൻ എന്റെ ആരൊക്കെ ആയിരുന്നോ ...ഭാരം കുറയുന്നില്ല്ലല്ലോ...ഈശ്വരാ....ഡിഗ്രി ഒന്നാം വർഷക്കാരൻ അതായത് പതിനെട്ടു വയസിൽ മുടി നരച്ചൊരു പയ്യൻ അങ്ങനെ ആണ് ആദ്യം ഞാൻ അവനെ ശ്രദ്ധിക്കുന്നത്... എസ് എഫ് ഐ യുടെ കൊടിയുമായി ഏറ്റവും മുൻപിൽ വളരെ ആത്മാർഥമായി മുഷ്ട്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു പോയപ്പോഴാണ് പിന്നെ കാണുന്നത്...
ഫ്രഷേഴ്സ് ഡേ യിൽ ഒരു സ്റ്റേജ് ഫിയറും ഇല്ലാതെ ഡാൻസ് കളിക്കുമ്പോഴാണ് ഇവൻ ആള് കൊള്ളാലോ എന്ന് തോന്നിയത്... എൻ. എസ് എസ് ആപ്പ്ലിക്കേഷൻ പരിശോധിക്കുമ്പോള് ഇവനെ എടുക്കണോ മിസ്സ് എന്ന് ആരോ ചോദിച്ചത് ഞാനോർക്കുന്നു...പിന്നോക്ക സമുദായത്തിന്നായതു കൊണ്ട് അവനെ ഉൾപ്പെടുത്തണമെന്ന് എന്റെ മനസ് പറഞ്ഞു. ആദ്യമൊന്നും റെഗുലർ ആയി എൻ എസ് എസ് പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നില്ലാരുന്നു...ഇനി വന്നില്ലെങ്കിൽ ഒഴിവാക്കി താല്പര്യത്തോടെ നിൽക്കുന്ന മറ്റു കുട്ടികളെ ഉൾപ്പെടുത്തുമെന്ന് ഞാൻ അവനോട് പറഞ്ഞു...
എൻ എസ്സ് എസ്സിൽ ചേർന്നാൽ അറ്റന്റൻസും മാർക്കും കിട്ടുമെന്നാണ് അവനോടു ആരൊക്കെയോ പറഞ്ഞു കൊടുത്തിരുന്നത്...എൻ എസ് എസ് എന്താണെന്ന് മിസ് ഇപ്പൊ പറഞ്ഞപ്പോഴാണ് എനിക്ക് മനസിലായത് പാവപ്പെട്ടവർക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാൻ ഇനി മുതൽ ഞാൻ ഉണ്ടാവും മിസ് എന്നെ വിളിച്ചാൽ മതിയെന്നൊക്കെ പറയുമ്പോൾ അത് വെറും വാക്കല്ലായെന്ന്നും അവന്റെ ആത്മാർഥതയും സ്നേഹവും ഞാൻ തിരിച്ചറിയുകയായിരുന്നു...
പിന്നെ എന്തിനും ഞാൻ അവനെ വിളിക്കുമാരുന്നു ...ഫോണിൽ വിളിച്ചുടനെ കാര്യം എന്താണ് എന്ന് കേൾക്കാൻ നിൽക്കാതെ മിസ് എവിടുണ്ട് ഞാൻ വരാമെന്നു പറഞ്ഞു എന്നെ കാണാനെത്തുമായിരുന്നു .....പറയുന്ന കാര്യങ്ങൾ തികച്ചും ആത്മാർഥതയോടെ ചെയ്തു തരും...
എന്നെ കാണുമ്പോൾ ആദ്യം ഒളിക്കുന്ന കുട്ടികളുണ്ട് എന്തെങ്കിലും പണി ഏൽപ്പിച്ചാലോ എന്ന് കരുതിയിട്ടു...
അവിടെ അഭിമന്യു വ്യത്യസ്തനായിരുന്നു ...
എവിടെ വച്ച് കണ്ടാലും മുൻപിലേക്ക് വരും എന്തെങ്കിലും വിശേഷം ചോദിക്കും...നമുക്ക് കോളേജിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പറയും...ഹോസ്റ്റൽ ബുദ്ധിമുട്ടുകളായിരുന്നു എപ്പോഴും പറഞ്ഞിരുന്നത് ..മിസ്സന് എന്തെങ്കിലും ഈ വിഷയത്തിൽ ചെയ്യാൻ പറ്റുവോ എന്ന് എപ്പോഴും ചോദിക്കുമായിരുന്നു ... മറ്റുള്ളവരെ നന്നായി കെയർ ചെയ്യുന്നവനായിരുന്നു...പ്രായത്തിൽ കവിഞ്ഞ പക്വതയോടെ കാര്യങ്ങളെ വീക്ഷിച്ചിരുന്നു...കൂടെയുള്ള പെൺകുട്ടികളെ കുറിച്ച് എപ്പോഴും ഒരു കരുതൽ ആയിരുന്നു....
ഈ മെയ് മാസത്തിൽ ഒരു ദിവസം ഏകദേശം ഒന്ന് രണ്ടു മണിക്കൂർ എന്റെടത്തു നിന്ന് കുറെ സംസാരിച്ചു...മൊബൈലിൽ കുറെ ഫോട്ടോസ് വീഡിയോസ് ഒക്കെ കാണിച്ചു തന്നു അതൊക്കെ ഫ്രണ്ട്സന്റെ ആരുന്നു... മിസ് ഇനി എന്താ പരിപാടിഎന്ന് ചോദിച്ചപ്പോ കൂടെയുള്ള ടീച്ചേഴ്സ് ഒത്തു കൊടൈക്കനാലിൽ പോകുന്ന കാര്യം പറഞ്ഞപ്പോ അവന്റെ മുഖത്തെ സന്തോഷം കാണണമായിരുന്നു ...മിസിനു റിലാക്സ് ചെയ്യലോ ,ടൂർ അടിപൊളി ഫോട്ടോസ് ഒക്കെ ആയിട്ട് മിസ് ഓ.ജി. ആക്കും...
(ഓ.ജി. അവന്റെ മാത്രം ഭാഷ ആയിരുന്നു..എന്താ അതിന്റെ അർഥം എന്ന് പലവെട്ടും ചോദിച്ചിട്ടും പറഞ്ഞിട്ടില്ല ...അടിപൊളി എന്നോ മറ്റോ ആണ് അതിന്റെ അർഥം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ) ... വെക്കേഷന് ലുലു കൺവെൻഷൻ സെന്ററിൽ പ്ലംബിങ് വർക്കിന് പോകാൻ ഇരുന്നവനോടാണ് ഞാൻ ടൂർ പോകുന്ന കഥയൊക്കെ പറഞ്ഞത്...കഷ്ടം ...പക്ഷെ ഇപ്പൊ ഓർക്കുമ്പോ.... ഞാനതു പറയുമ്പോ അവന്റെയ് മുഖത്തു നിരാശയോ വിഷമമോ ഒന്നും കണ്ടില്ല നിറഞ്ഞ സന്തോഷമാരുന്നു ... മറ്റുള്ളവരുടെ സന്തോഷം അവന്റെ സന്തോഷമായിരുന്നു...
ഈ മലമുകളിലെ കാടിനുള്ളിലെ ഒറ്റമുറി വീട്ടിൽ നിന്ന് നിറയെ സ്വപ്നങ്ങളുമായി മഹാരാജാസ് കോളേജിൽ വന്നത് നിറയെ സൗഹൃദങ്ങളും സ്നേഹവും നേടാനും അത് വഴി അവന്റെ നാടിനു തണലേകാനും... .ഞാൻ ഓർക്കുന്നു ജാതി മത രാഷ്ട്രീയ ഭേദമെന്യേ സൗഹൃദ വലയം സൃഷ്ടിച്ചിരുന്നു...നമ്മുടെ ' വട്ടവട 'എന്ന് പറയുമ്പോൾ സുഹൃത്തുക്കളുടെ മുഖത്തു ചിരിയും സന്തോഷവും... അഭിമന്യു നെ എൻ എസ് എസ് വോളന്റീർ സെക്രട്ടറി ആയി നോമിനേറ്റ് ചെയ്തപ്പോ എല്ലാരും വട്ടവട എന്നും ഓ.ജി.എന്നും പറഞ്ഞു ചിരിച്ചു കൈകൊട്ടിയതു ഞാൻ ഓർക്കുന്നു ....എല്ലാര്ക്കും സമ്മതനായിരുന്നു.. ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ എങ്ങനെ നിനക്ക് സാധിച്ചു അഭിമന്യു ... നീ ഒരു സംഭവം തന്നെ ആരുന്നു.. നിന്നെ മനസ്സിൽ കണ്ടുകൊണ്ടു വരും വർഷത്തെ പ്രവർത്തനങ്ങൾ ഞാൻ ആലോചിച്ചുകൂട്ടുകയായിരുന്നു...കഴുകന്മാർ നിന്നെ കൊത്തിക്കൊണ്ടു പോകുമെന്ന് അറിഞ്ഞിരുന്നില്ലല്ലോ ... അറിഞ്ഞിരുന്നില്ലല്ലോ മോനെ....
ഫോണിൽ അഭിമന്യു ന്റെ വാട്സാപ്പ് സന്ദേശങ്ങൾ ഇപ്പൊ വായിച്ചു നോക്കുമ്പോ എത്ര സത്യസന്ധനും എത്ര നല്ല മനസിന്റെ ഉടമയുമായിരുന്നു അവൻ .... ഇത്രയും നന്മയുള്ള മകനെ പെറ്റ അമ്മേ നിങ്ങൾക്കു പ്രണാമം. കോഴിക്കോട് നിന്ന് ഒരമ്മ അവർക്കു പിറക്കാതെ പോയ മകനെ ഓർത്തു വിലപിക്കുന്നു...അഭിമന്യുവിനോട്അടുത്ത് പെരുമാറിയ ടീച്ചർ എന്ന നിലയിൽ അവർ എന്നെ കാണാൻ വരുന്നു... അഭി നീ ഒരു മഹാൻ ആയിരുന്നു...എനിക്ക് വാക്കുകൾ കൊണ്ട് നിന്നെ നിർവചിക്കാൻ അറിയില്ല മോനെ...ഒന്നുറപ്പാ എനിക്കും നീ ആരൊക്കെയോ ആയിരുന്നു...
Stories you may Like
- അഭിമന്യുവിന്റെ കൊലയാളികളെ സഹായിക്കുന്നത് സിപിഎം എന്ന് ബിജെപി
- ഒറ്റ പ്രസവത്തിലുണ്ടായ നാല് കുട്ടികൾക്ക് മാർച്ചിൽ 18 വയസ്സ് തികയുന്നു
- സുഗതകുമാരി ടീച്ചർക്ക് സ്മാരകമാകേണ്ട 'വരദ' കൈവിട്ട് സർക്കാർ
- അഭിമന്യു വധക്കേസിലെ രേഖകൾ കോടതിയിൽ നിന്നും കാണാതായി
- ബ്രിട്ടണിലെ അരമന രഹസ്യങ്ങൾ അങ്ങാടിപ്പാട്ടാക്കാൻ മറ്റൊരു ഡോക്യൂമെന്ററി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്