സീൻ ഡാർക്കാൻ ഒടുവിൽ കേരള പൊലീസ്; ലോണാവാലയിലെ ബിഗ്‌ബോസ് ലൊക്കേഷനിൽ പാനൂർ സംഘത്തിന്റെ ഉഗ്രൻ ഗ്രില്ലിങ്; ലസിത പാലയ്ക്കലിനെ ഫേസ്‌ബുക്കിലൂടെ കിടപ്പറയിലേക്ക് ക്ഷണിച്ച വിരുതന്റെ മൊഴി താൻ നിരപരാധിയെന്ന്; ലസിതയെ അപമാനിച്ചിട്ടില്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റുമായി ബന്ധമില്ലെന്നും ന്യായവാദം; സാബുവിന്റെ അക്കൗണ്ട് വിവരങ്ങൾ ചികയാൻ ബെംഗളൂരു ഓഫീസിനെ സമീപിച്ച് പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
തലശ്ശേരി: ഏഷ്യാനെറ്റ് ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മിന്നും താരമാണ് ഇപ്പോൾ തരികിട സാബു എന്നറിയപ്പെടുന്ന അവതാരകനും നടനുമായ സാബുമോൻ.പൂണെയിലെ ലോണാവാലയിൽ അടച്ചിട്ട ബംഗ്ലാവിനുള്ളിലാണ് സാബുവും മറ്റു മൽസരാർഥികളും.പുറംലോകവുമായി ഒരുബന്ധവുമില്ല. യുവമോർച്ചയുടെ മുൻ നേതാവ്
ലസിത പാലയ്ക്കലിനെതിരെ കേട്ടാൽ അറയ്ക്കുന്ന അശ്ലീല പോസ്റ്റുകൾ ഇട്ട ശേഷമാണ് സാബു ഷോയിലേക്ക് മുങ്ങിയത്.
അതിനിടെ തന്നെ നവ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന ലസിത പാലക്കലിന്റെ പരാതിയിൽ തരികിട സാബുവിനെ പാനൂർ പൊലീസ് ചോദ്യം ചെയ്തു. അന്വേഷണ സംഘം പൂണെയിലെത്തിയാണ് സാബുവിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ കുറ്റം ചെയ്തിട്ടില്ലെന്ന് സാബു മൊഴി നൽകി.രണ്ട് ദിവസം മുൻപാണ് പാനൂർ എസ്‌ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പൂണെയിലെത്തിയത്. ലോണെവാലിയിലെ ബിഗ് ബോസ്സിന്റെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. ലസിത പാലക്കലിനെ താൻ അപമാനിച്ചില്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റുമായി തനിക്ക് ബന്ധമില്ലെന്നുമാണ് പൊലീസിന് നൽകിയ മൊഴി. മൊഴി രേഖപ്പെടുത്തിയതിന് ശേഷം പൊലീസ് തിരികെ എത്തി. സാബുവിന്റെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. അതിനാൽ ഇയാളുടെ ഫെയ്സ് ബുക്ക് അക്കൗണ്ടിന്റെ വിവരങ്ങൾ കൈമാറാൻ ഫേസ്‌ബുക്കിന്റെ ബാംഗ്ലൂർ ഓഫീസിന് നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇവിടെ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചായിരിക്കും പൊലീസിന്റെ മുന്നോട്ടുള്ള നീക്കം.
തന്നെ അപമാനിച്ച തരികിട സാബുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് മടികാണിക്കുകയാണെന്ന ആരോപിച്ച് ലസിത പാലക്കൽ കഴിഞ്ഞ ആഴ്ച പാനൂർ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഒടുവിൽ പാനൂർ സിഐ വി.വി ബെന്നി സാബുവിനെ ചോദ്യം ചെയ്യുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നായിരുന്നു ലസിത കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്. മൊഴി രേഖപ്പെടുത്തിയതോടെ പൊലീസ് ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.
ലസിതാ പാലയ്ക്കലിന്റെ പരാതി പൊലീസ് ഗൗരവത്തോടെ എടുത്തതോടെ തരികിട സാബു ഒളിവിൽ പോയെന്നായിരുന്നു വിലയിരുത്തൽ. ഇതിനിടെയാണ് ജനപ്രിയ റിയാലിറ്റി ഷോയിൽ താരമായി എത്തുന്നത്. ഒരു വീടിനുള്ളിൽ അടച്ചിട്ടുള്ള ഷോയാണിത്. അതുകൊണ്ട് തന്നെ സാബുവിനെ അറസ്‌ററ് ചെയ്യേണ്ടി വന്നാൽ ബിഗ് ബോസിന്റെ വാതിൽ തുറക്കേണ്ടി വരും. നിലവിൽ മോഹൻലാൽ എത്തുമ്പോൾ മാത്രം തുറക്കുന്ന വാതിലാണ് ഇത്.
കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായിരുന്നു സാബു. കലാഭവൻ മണിയുടെ മരണത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാൽ മരണംകൊലപാതകമാണോഎന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതുകൊണ്ട് മാത്രമാണ് സിബിഐയുടെ അന്വേഷണം നീളാൻ കാരണം. കലാഭവൻ മണി മരിക്കുമ്പോൾ ദുരൂഹ സാഹചര്യത്തിൽ പാഡിയിൽ ഉണ്ടായിരുന്നവരാണ് ഇടുക്കി ജാഫറും കൂട്ടുകാരനായ തരികിട സാബുവും. ജാഫർ ഇടുക്കിയും തരികിട സാബുവിനെയും സംശിയിക്കുന്ന തരത്തിൽ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചിരുന്നു. വിമർശനം ഉന്നയിച്ച മണിയുടെ സഹോദരനെ ഫേസ്‌ബുക്കിലൂടെ തെറിവിളിച്ച് തരികിട സാബു രംഗതെത്തെത്തിയിരുന്നു. ഇതിന് സമാനമായി പല ഘട്ടങ്ങളിലും സാബു സോഷ്യൽ മീഡിയയിലൂടെ എതിരാളികൾക്കെതിരെ കത്തിക്കയറി. മോഹൻലാൽ ഫാൻസുകാരെ ഊളയെന്നും വിളിച്ചും വിമർശന ശരമേറ്റ് വാങ്ങി.
റിമി ടോമിക്കെതിരായ പുലയാട്ട് പരാമർശവും തരികിട സാബുവിനെ ചർച്ചയിൽ നിറച്ചിരുന്നു. അന്നെല്ലാം പുതിയ ന്യാങ്ങളുമായി എല്ലാത്തിനേയും സാബു നേരിട്ടു. എന്നാൽ ലസിതാ പലയ്ക്കൽ പരാതിയുമായി പോയപ്പോൽ സാബു പതിയെ പിൻവാങ്ങി. ലൈംഗികച്ചുവയുള്ള പോസ്റ്റുകളാണ് ഇയാൾ ഫേസ്‌ബുക്കിൽ ഇട്ടത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ലസിത തലശ്ശേരി എ.എസ്‌പിക്ക് പരാതി നൽകി. ഇതോടെയാണ് സാബു ഒളിവിൽ പോയത്. ലസിത പാലക്കൽ, കുട്ടിയെ ഞാൻ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ് എന്ന് തുടങ്ങുന്ന പോസ്‌ററിലാണ് ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ ഇയാൾ നടത്തിയത്. സൂര്യ ടിവിയിലെ തരികിട എന്ന പരിപാടിയിലൂടെയാണ് സാബു ടെലിവിഷൻ പ്രേക്ഷകർക്കു സുപരിചിതനായത്. കേരള സർവകലാശാല യുവജനോത്സവത്തിൽ ഏകാഭിനയത്തിന് ഒന്നാമതെത്തിയ സാബു അന്നുതന്നെ മികച്ച അഭിനേതാവെന്നു പേരെടുത്തിരുന്നു. അതിനു പിന്നാലെ സിനിമകളിലും സാബു അഭിനയിച്ചു.
ഊള ഫാൻസ്.... പിന്നെ ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടമെന്ന കമന്റും-ലാൽ ആരാധകരുടെ പൊങ്കാല
കലാഭവൻ മണിയുടെ രാത്രി നടൻ ജാഫർ ഇടുക്കിയുടെ ഒപ്പം മണിയെ സന്ദർശിക്കാനെത്തിയവരുടെ കൂട്ടത്തിൽ സാബുവും ഉണ്ടായിരുന്നു, സാബുവിന്റെ കൈവശമുണ്ടായിരുന്ന മദ്യമാണ് കലാഭവൻ മണി കഴിച്ചത്.... ഈ മദ്യത്തിലാണ് വിഷം കലർത്തിയിരുന്നത്'' എന്ന തരത്തിൽ പ്രചരണം എത്തിയിരുന്നു. മീഡിയാവൺ ചാനലിന്റെ പേരിലായിരുന്നു സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചത്. ഇതിന് പിന്നിൽ ഊള മോഹൻലാൽ ഫാൻസിനെയാണ് സംശയമെന്ന സാബുവിന്റെ പ്രതികരണവും വിവാദമായിരുന്നു.
ഇതല്ലാതെയും മോഹൻലാലുമായി ബന്ധപ്പെട്ട വിവാദത്തിൽ സാബു ചെന്നു പെട്ടിരുന്നു. ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാം എന്ന് സുപ്രീം കോടതി ഉത്തരവിട്ടപ്പോഴാണ് സാബു തന്റെ ഫേസ്‌ബുക്കിൽ നായ്ക്കളെയെല്ലാം കൊല്ലണമെന്ന് പോസ്റ്റിട്ടത്. ഇതാണ് വിവാദങ്ങൾ കാരണമായത്. സാബുവിന്റെ സ്റ്റാറ്റസിന് ഒരാൾ കമന്റിട്ടതോടെ കാര്യങ്ങൾ കൈവിട്ടത്. കമന്റായി മോഹൻലാൽ തന്റെ പട്ടിയോടൊത്ത് കളിക്കുന്ന ഫോട്ടോയാണ് ഇട്ടത്. ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടം ഇവിടെ എന്തിനാ പോസ്റ്റ് ചെയ്തത് എന്നു സാബു തിരിച്ചു ചോദിച്ചു. ഇതോടെ ഫാൻസുകാർ സാബുവിന്റെ ഫേസ്‌ബുക്ക് പേജിൽ പൊങ്കാലയിടുകയായിരുന്നു.
ലാലേട്ടന്റെ ഫാൻസിനോട് പൊരുതി നിൽക്കാൻ കഴിയാതെ ഒടുവിൽ സാബുവിന് തന്റെ ഫേസ്‌ബുക്ക് പേജ് ഡിലീറ്റ് ചെയ്യേണ്ടി വന്നു. ഇതോടെ സാബു നിർമ്മിക്കാനിരുന്ന ചിത്രത്തിന്റെ സംവിധായകൻ പോലും പിണങ്ങി പോയി.
''സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും''
സാബുവിനേയും നടൻ ജാഫർ ഇടുക്കിയേയും പൊലീസ് മുറയിൽ ചോദ്യം ചെയ്താൽ സത്യം പുറത്തുവരുമെന്ന് രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെയാണ് സാബു അസഭ്യവർഷം ചൊരിഞ്ഞ് രംഗത്തെത്തിയത്. ഇതോടെ നിയന്ത്രണംവിട്ട സാബു രാമകൃഷ്ണനും മണിയുടെ ഭാര്യ നിമ്മിക്കുമെതിരെ അസഭ്യവർഷമുതിർക്കുകയായിരുന്നു. ഫേസ്‌ബുക്കിലൂടെയാണ് സാബു ഇരുവർക്കുമെതിരെ രംഗത്തെത്തിയത്.
മണിച്ചേട്ടന്റേറത് സ്വാഭാവിക മരണമാണെന്ന് റിപ്പോർട്ടുകൾ വന്നു കഴിഞ്ഞു. വിഷ മദ്യത്തിന്റെ അളവ് കണ്ടെത്തിയതിനെക്കുറിച്ചൊന്നും എനിക്കറിയില്ല. രാമകൃഷ്ണൻ വെറുതെ പ്രശസ്തിക്കു വേണ്ടി ഓരോന്നും പറയുന്നതാണ്. പൊലീസ് മുറയിൽ ചോദ്യം ചെയ്യണമെന്നൊക്കെ അയാൾ പറയുന്നത് വിവരമില്ളായ്മയാണ്. പൊലീസ് മുറയെന്താണെന്ന് തത്തമ്മചുണ്ടൻ പറഞ്ഞുതരണം. വിവരക്കേട് വിളിച്ചു പറയുന്നതിന് ഒരു പരിധിയുണ്ട്. ഈ പറയുന്നതൊന്നും എന്നെ ബാധിക്കില്ല. ജീവിച്ചിരുന്നമ്പോൾ മണിച്ചേട്ടൻ വീട്ടിൽ കയറ്റാത്തവനാണ് എന്നെ ചോദ്യം ചെയ്യണം എന്ന് പറയുന്നത് - ഇങ്ങനെ പറഞ്ഞാണ് സാബുവിന്റെ തെറിവിളി
സാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഡാർക്ക് സീനാണല്ലോ ബ്രോ, എന്ന് ഒരാൾ ചോദിച്ചപ്പോഴാണ് സാബു അസഭ്യം വിളി തുടങ്ങിയത്. സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും ആയിരിക്കും. മൂന്നാംമുറ അവന്റെ തന്തയുടെ അടുത്തുകൊണ്ട് കാണിപ്പിച്ചാൽ മതി....ഇങ്ങനെ വളരെ രൂക്ഷമായ ഭാഷയിലാണ് സാബു ഫേസ്‌ബുക്കിൽ പ്രതികരിച്ചിരിച്ചത്. കുറച്ചു നാൾ ആയി എന്നെ ഈ കേസിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുന്നുവെന്നും ആദ്യമൊക്കെ ഞാൻ പ്രതികരിക്കാതിരുന്നത് ഒരു സഹോദരൻ മരിച്ച ആളിന്റെ മാനസിക അവസ്ഥ പരിഗണിച്ചാണെന്നും ഇനി അതു എന്റെ കയ്യിൽ നിന്നു പ്രതീക്ഷിക്കണ്ടെന്ന മുന്നറിയിപ്പും സാബു കമന്റിൽ മറുപടി നൽകി.
കലാഭവൻ മണിയുടേത് ആസൂത്രിത കൊലപാതകമെന്ന് ഒപ്പം ഉണ്ടായിരുന്ന ഡോക്ടറുടേയും മാനേജർ ജോബിയുടേയും ഒത്താശയോടെയാണ് കൊലപാകം നടന്നതെന്നും രാമകൃഷ്ണൻ പറഞ്ഞിരുന്നു. സംഭവ സമയത്ത് പാഡിയിൽ ഉണ്ടായിരുന്ന ജാഫർ ഇടുക്കിയേയും സാബുവിനേയും പൊലീസ് മുറയിൽ ചോദ്യം ചെയ്യണമെന്നും രാസപരിശോധന വീണ്ടും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് കേട്ടാലറയ്ക്കുന്ന വാക്കുകൾ ഉപയോഗിച്ച് സാബുമോൻ തെറിവിളിയുമായി രംഗത്തെത്തിയത്. പല സന്ദർഭങ്ങളിലും മണിയുടെ കുടുംബത്തെ സാബു പിന്നീടും സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു.
അപ്രതീക്ഷിതമായി ചേട്ടന്റെ മരണ ദിവസത്തിന് തലേദിവസം അടുത്ത് എത്തിയ ആളായതിനാലാണ് താൻ തരികിട സാബുവിനെയും അന്ന് ചോദ്യം ചെയ്യണമെന്നും തനിക്കു സംശയമുള്ളതായും ആരോപിച്ചത്. അല്ലാതെ യാതൊരു വ്യക്തിവൈരാഗ്യവും തനിക്കില്ല. തന്റെ ഫേസ്‌ബുക് വഴി സാബുവിനെ ഇന്നേവരെ ആക്ഷേപിച്ചിട്ടില്ല. തന്നെയും മറ്റുള്ളവരെയും സോഷ്യൽ മീഡിയ വഴി അപമാനിക്കുന്ന തരികിട സാബുവിന് അതിനുള്ള മറുപടി ദൈവം കൊടുക്കുമെന്നായിരുന്നു അപമാനങ്ങൾക്ക് മണിയുടെ സഹോദരൻ മറുപടി നൽകിയത്.
ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു ...................
നേരത്തെ സാബുവിന്റെ പരാമർശത്തെ തുടർന്ന് വീട്ടമ്മ നിയമനടപടിയുമായി മുന്നോട്ട് പോയിരുന്നു. കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ പാടിയിൽ ഉണ്ടായിരുന്നവരെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായി രാമകൃഷ്ണനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിടുകയും ചാനൽ ചർച്ചകളിൽ ഇക്കാര്യം ആഘോഷമാക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് യുവതിക്കെതിരെ പരാമർശമെത്തിയത്.
രാമകൃഷ്ണനെ തന്തക്കു വിളിച്ചപ്പോഴും നിമ്മിയെ മോശമായി പറഞ്ഞപ്പോഴും ഞാൻ ആ ദേഷ്യത്തിൽ ആണ് ഇവൻ ആരാണ് ഇങ്ങനെയൊക്കെ പറയാൻ എന്നു പോസ്റ്റിട്ടത് എന്നു സാബുവിന്റെ അധിക്ഷേപത്തിന് ഇരയായ വീട്ടമ്മ പറയുന്നു. 'കേസ് സിബിഐ അന്വേഷിക്കണം എന്ന് മണിയുടെ ആരാധിക എന്ന നിലയിൽ അതിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷെ സാബുമോൻ പോസ്റ്റിൽ വന്ന് അവിടെ കമന്റ് ഇട്ട സ്ത്രീകളെ എല്ലാവരെയും അപമാനിച്ചു. എന്നിട്ട് സ്‌ക്രീൻ ഷോട്ട് ഒക്കെയിട്ടു മിക്കവാറും അവിടെ ഞങ്ങളെ തെറി പറയാറുണ്ടായിരുന്നു. എങ്കിലും അതൊക്കെ വിട്ടതാണ്. പക്ഷെ എന്റെ ഫോട്ടോ ഇട്ടു വേശ്യ എന്നൊക്കെ വിളിച്ചതാണ് വിഷമം ആയത്. ഇന്നേവരെ ഡൽഹിയിൽ പോയിട്ടില്ലാത്ത എന്നെ ഡൽഹിയിൽ അത്തരത്തിലുള്ള ഒരു സ്ത്രീയെന്ന നിലയിൽ അധിക്ഷേപിച്ചു. ബിജെപിയെ പിന്തുണയ്ക്കുന്നതിനാലാണു തെറി വിളിക്കുന്നതെന്നു വ്യക്തമായി കമന്റിൽ ഉണ്ടായിരുന്നു'- ഇങ്ങനെയാണ് അന്ന് യുവതി പ്രതികരിച്ചിരുന്നു.
തന്നെ വിമർശിക്കുന്നവരെയൊക്കെ തെറിപറഞ്ഞ് ഓടിക്കുന്നതായിരുന്നു സാബുവിന്റെ ശൈലി. മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന വിധത്തിൽ ഫേസ്‌ബുക്ക് പോസ്റ്റുകളുമായി രംഗത്തെത്തിയ സാബു അതിനുശേഷമാണ് ഒരു വീട്ടമ്മയെ അധിക്ഷേപിച്ചു രംഗത്തെത്തിയത്. ഇതാണ് അന്ന് പുലിവാലായത്. 'ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു (തുടർന്ന് ഒരു അസഭ്യവാക്ക്) ഉണ്ടായിരുന്നു. മണിച്ചേട്ടന്റെ മരണത്തിൽ എനിക്ക് പങ്കുണ്ട് എന്ന് പറഞ്ഞ ഒരു സങ്കി (സംഘപരിവാർ പ്രവർത്തകരെ സൈബർ ലോകത്ത് ചിലർ അഭിസംബോധന ചെയ്യുന്ന വാക്ക്), അവളൊക്കെ ചത്തോ എന്തോ' എന്നാണ് സാബുവിന്റെ പോസ്റ്റ്. മണിയുടെ മരണത്തിൽ സാബുവിന് പങ്കുള്ളതായി ഈ സ്ത്രീ ആരോപിച്ചതായാണ് സാബു പറയുന്നത്.
പോസ്റ്റിനൊപ്പം കമന്റായി അധിക്ഷേപിക്കുന്ന സ്ത്രീയുടെ ചിത്രവും സാബു നൽകിയിരുന്നു. കലിയടങ്ങാത്ത വിധത്തിൽ സ്ത്രീയെ അധിക്ഷേപിച്ചുകൊണ്ടാണ് സാബുവിന്റെ തുടർ കമന്റുകളും. ഹൈദരാബാദിൽ വീട്ടമ്മയായ യുവതിയെ അധിക്ഷേപിച്ചാണ് തരികിട സാബു രംഗത്തെത്തിയത്. കമന്റായി തന്നെ യുവതിയുടെ ചിത്രമിട്ട് അശ്ലീല കമന്റുകളും ഇയാൾ ഇട്ടു. വിവാദം കൊഴുത്തപ്പോൾ ഈ പോസ്റ്റ് സാബു പിൻവലിച്ചു.
''സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി''
കണ്ണുകാണാത്ത കുട്ടി പാടാൻ വന്നപ്പോൾ റിമി അസ്വസ്ഥത കാട്ടിയെങ്കിൽ അത് അന്തസില്ലായ്മയാണ്. അതു പറയാൻ ഉപയോഗിക്കേണ്ട മലയാള പദം പുലയാട്ട് എന്നു തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം. ഇത്തരം അന്തസില്ലാത്ത പെരുമാറ്റം സൂചിപ്പിക്കാൻ മലയാളത്തിൽ ഇതിലും നല്ലൊരു വാക്കില്ല-സാബുവിന്റെ ഈ പ്രതികരണവും സോഷ്യൽ മീഡിയ ചർച്ചയാക്കിയിരുന്നു. പോക്രിത്തരം കണ്ടാൽ എനിക്ക് പ്രതികരിക്കാനാകില്ല. ആരാധകരും ജനക്കൂട്ടവുമാണ് കലാകാരന്മാരുടെ ഊർജമെന്നും സാബു പറഞ്ഞു-റിമി ടോമിക്കെതിരെ സാബുവിന്റെ ഫേസ്‌ബുക്ക് പേജിൽ ഇട്ട പോസ്റ്റിനോടുള്ള പ്രതികരണമായിരുന്നു ഇത്.
''സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി''യെന്നാണ് സാബു പോസ്റ്റ് ചെയ്തത്. അനുകൂലിച്ചും പ്രതികൂലിച്ചും ഷെയർ ചെയ്തും ഈ കമന്റ് നിരവധിപേർ ഏറ്റെടുത്തതോടെ സംഭവം വിവാദത്തിലുമായി. ഇതോടെയാണ് വിശദീകരണവുമായി സാബു രംഗത്തെത്തിയത്. അപ്പോഴും നിലപാടിൽ ഉറച്ചു നിന്നു. നിലമ്പൂരിൽ ഒരു പരിപാടി അവതരിപ്പിക്കാൻ പോയ റിമി ടോമി മോശമായി പെരുമാറി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഫേസ്‌ബുക്ക് പോസ്റ്റിട്ടതെന്നു സാബു പറഞ്ഞു.
നിലമ്പൂരിലെ പരിപാടിയിൽ പങ്കെടുത്തു റിമി ടോമി മോശമായി പെരുമാറിയതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്ന അവകാശവുമായാണ് രണ്ടുദിവസം മുമ്പ് ഫേസ്‌ബുക്കിൽ പ്രചാരണമുണ്ടായത്. നിലമ്പൂരിൽ പാട്ടുത്സവത്തിനെത്തി അപമര്യാദയായി പെരുമാറിയതിനാൽ ഇനി നിലമ്പൂരേക്കു വിളിക്കില്ലെന്നും റിമിയുടെ ഫേസ്‌ബുക്ക് പേജിൽ കമന്റുകൾ നിറഞ്ഞിരുന്നു.
എന്നാൽ, ആരോപണങ്ങൾ ഉന്നയിക്കുന്നവർ എഡിറ്റ് ചെയ്യാത്ത വീഡിയോ പുറത്തുവിടട്ടെ എന്നാണ് റിമി ടോമി പ്രതികരിച്ചത്. പിന്നീട് ഈ വിവാദവും കെട്ടടങ്ങി.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍