സ്നിഗ്ധ കുറ്റക്കാരിയെന്നും ഗവാസ്കർ നിരപരാധിയെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞു; ഐപിഎസ് ഓഫീസർമാർ അടക്കം പൊലീസ് സേന മുഴുവൻ എഡിജിപിക്കും മകൾക്കും എതിര്; എന്നിട്ടും പട്ടികവർഗ്ഗ പീഡന നിയമത്തെ ഭയന്ന് സ്നിഗ്ധയെ അറസ്റ്റ് ചെയ്യാൻ മടിച്ച് പൊലീസ്; ദൃക്സാക്ഷികൾ അനവധിയെങ്കിലും സാക്ഷി പറയാൻ ആരുമില്ല; സിസിടിവിയും കണ്ണടച്ചു; ചികിൽസാ വിവരം പുറത്തു വിട്ടതിന്റെ പേരിൽ എസ് പി ഫോർട്ട് ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസെടുത്തേക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം:എഡിജിപിയുടെ മകൾ സ്നിഗ്ധയ്ക്കെതിരായ പൊലീസുകാരൻ ഗവാസ്കറുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമ ഘട്ടത്തിൽ. ഗവാസ്കറുടെ പരാതി ശരിയാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. എന്നാൽ സാക്ഷി പറയാൻ ആരുമില്ലാത്തതു കൊണ്ട് തന്നെ സ്നിഗ്ധയെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. ഗവാസ്കറുടെ പരാതി തെളിയിക്കാൻ പോന്ന സിസിടിവി ദൃശ്യങ്ങളും കിട്ടിയില്ല. ഈ സാഹചര്യത്തിൽ സ്നിഗ്ധയെ അറസ്റ്റ് ചെയ്യുന്നത് വലിയ നിയമപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. പട്ടികവർഗ്ഗ നിയമപ്രകാരമാണ് ഗവാസ്കറിനെതിരെ സ്നിഗ്ധ പരാതി നൽകിയിരിക്കുന്നത്. ഇത് കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ഒഴിവാക്കുന്നത്. പൊലീസ് സേന മുഴുവൻ ഗവാസ്കറിനൊപ്പം ആണെങ്കിലും ഇത്തരത്തിലൊരു നിലപാട് എടുക്കേണ്ടി വരുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മറുനാടനോട് പറഞ്ഞു.
പട്ടികവർഗ്ഗ പ്രകാരമാണ് സ്നിഗ്ധയുടെ പരാതി. ഇത് പ്രകാരം കേസെടുക്കുകയോ നടപടിയെടുക്കുകയോ ചെയ്തില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന സുപ്രീംകോടതി ഉത്തരവുണ്ട്. ഗവാസ്കറിനെതിരെ സ്നിഗ്ധയുടെ ആരോപണങ്ങളിൽ കഴമ്പില്ലെങ്കിലും അത് തള്ളിക്കളയാൻ പറ്റുന്ന സാക്ഷി മൊഴിയൊന്നും കിട്ടിയിട്ടില്ല. സംഭവം നടക്കുമ്പോൾ നിരവധി പേർ അവിടെ ഉണ്ടായിരുന്നു. എന്നാൽ ആരും ഒന്നും പറയാൻ തയ്യാറല്ല. സ്നിഗ്ധയെ കൊണ്ടു പോയ ഓട്ടോ റിക്ഷാ ഡ്രൈവറും മറഞ്ഞിരിക്കുകയാണ്. സിസിടിവിയിലും ഇതൊന്നും പതിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ സ്നിഗ്ധയെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. അതിനിടെ കേസിന് നാടകീയ വഴത്തിരിവും ഉണ്ടായി എന്നാണ് സൂചന. സ്നിഗ്ധ എസ് പി ഫോർട്ട ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. ഈ ചികിൽസാ വിവരങ്ങൾ പുറത്തുവരികയും ചെയ്തു. ഈ സാഹചര്യത്തിൽ ഡോക്ടർ കേസിൽ പ്രതിയാകും.
ഗവാസ്കർ തന്നെ അധിക്ഷേപിച്ചെന്നും ആക്രമിച്ചുവെന്നുമാണ് പൊലീസിന് സ്നിഗ്ധ നൽകിയ മൊഴി. എന്നാൽ ഡോക്ടർ രേഖപ്പെടുത്തിയത് ഓട്ടോ തട്ടി പരിക്കേറ്റെന്നും. ഇത് മാധ്യമങ്ങളിൽ വരികയും അത് എഡിജിപിയുടെ മകൾക്ക് തിരിച്ചടിയാവുകയും ചെയ്തു. എന്നാൽ ഡോക്ടറോട് അങ്ങനെ പറഞ്ഞില്ലെന്നാണ് സ്നിഗ്ധയുടെ നിലപാട്. പട്ടിക വർഗ്ഗക്കാരിയായ തന്നെ മോശക്കാരിയാക്കാൻ വേണ്ടി ഡോക്ടർ കള്ളം പറയുന്നുവെന്നാണ് സ്നിഗ്ധ പൊലീസിനോട് വിശദീകരിക്കുന്നത്. അതുകൊണ്ട് തന്നെ തെറ്റായ രീതിയിൽ സ്നിഗ്ധയെ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച ഡോക്ടർക്കെതിരെ പട്ടികവർഗ്ഗ നിയമപ്രകാരം പൊലീസ് കേസെടുത്തേക്കും. ഡോക്ടറെ അറസ്റ്റ് ചെയ്താൽ അത് വലിയ വിവാദമാകുമെന്ന് പൊലീസിന് അറിയാം. അതുകൊണ്ട് കരുതലോടെയാണ് നീക്കങ്ങൾ.
അതിനിടെ എഡിജിപിക്കെതിരെ അനൗദ്യോഗികമായി നിരവധി പരാതികൾ ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ട്. ഇതിൽ ആരും ഔദ്യോഗികമായി പരാതി നൽകാൻ തയ്യാറുമല്ല. എഡിജിപിയുടെ മർദ്ദനം പോലും ക്യാമ്പ് ഫോളോവർമാർ പരാതിയായി നൽകുന്നു. ഈ സാഹചര്യത്തിൽ പൊലീസ് സേനയിൽ എഡിജിപിക്ക് വലിയ പിന്തുണ ഇല്ല. അപ്പോഴും സ്നിഗ്ധയെ അറസ്റ്റ് ചെയ്യാൻ പറ്റാത്ത തരത്തിലെ കുരുക്കാണ് പൊലീസിന് മുന്നിലുള്ളത്. കോടതി മുൻ കൂർ ജാമ്യം നിഷേധിച്ചാൽ പോലും സ്നിഗധയെ പൊലീസ് അറസ്റ്റ് ചെയ്യാൻ ഇടയില്ല. ഗവാസ്കറെ സ്നിഗ്ദ മർദ്ദിക്കുന്നത് കണ്ടുവെന്ന സാക്ഷിമൊഴി ഇല്ലാത്തതാണ് ഇതിന് കാരണം. ഗവാസ്കറിനെതിരായ പട്ടികവർഗ്ഗ പരാതിയിലും പൊലീസിന് തെളിവില്ല. എന്നാൽ ഡോക്ടർ തന്നെ അപമാനിക്കാൻ വേണ്ടി മെഡിക്കൽ റിപ്പോർട്ട് വ്യാജമായി ചമച്ചുവെന്ന വാദം അംഗീകരിക്കാൻ തെളിവുകൾ ഏറെയുള്ള സാഹചര്യവും. ഇത് ക്രൈംബ്രാഞ്ചിനേയും കുഴയ്ക്കുന്നുണ്ട്.
സ്നിഗ്ധ പൊലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ചെന്ന കേസിൽ ദൃക്സാക്ഷിയായ ഓട്ടോറിക്ഷാ ഡ്രൈവറെ കാണാനില്ലെന്നതാണ് ക്രൈംബ്രാഞ്ചിനെ കുഴക്കുന്നത്. സംഭവത്തിലെ ഏകദൃക്സാക്ഷിയായ ഈ തിരുവനന്തപുരം സ്വദേശിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നാണു ക്രൈംബ്രാഞ്ച് ഭാഷ്യം. സംഭവശേഷം ഇയാളുടെ ഓട്ടോയിലാണു സ്നിഗ്ധ തലസ്ഥാനത്തെ എസ്പി. ഫോർട്ട് ആശുപത്രിയിൽ ചികിത്സയ്ക്കായി പോയത്. ഓട്ടോ ഡ്രൈവറെ കണ്ടെത്തിയാലേ കേസിൽ തുമ്പുണ്ടാക്കാൻ കഴിയൂവെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. എന്നാൽ, ഇക്കാര്യത്തിൽ ഹൈക്കോടതി നിലപാട് ഗവാസ്കർക്ക് അനുകൂലമാണ്. സ്നിഗ്ധയുടെ എതിർപരാതിയിൽ ഗവാസ്കറുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി, എ.ഡി.ജി.പിയുടെ മകൾക്കു പ്രത്യേകപരിഗണനയില്ലെന്നും വ്യക്തമാക്കി. സ്നിഗ്ധയുടെ പരാതി പട്ടികജാതി കമ്മിഷനും പരിഗണിക്കുന്നുണ്ട്.
സ്നിഗ്ധയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു പൊലീസ് ഡ്രൈവറെ മർദിച്ച കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലായിരുന്നു ഈ പരാമർശം.എഡിജിപിയുടെ മകൾ എന്തിനാണ് അറസ്റ്റിനെ ഭയപ്പെടുന്നത്. കോടതിയുടെ ഭാഗത്ത് നിന്ന് സംരക്ഷണം വേണ്ടയാളല്ല എഡിജിപിയുടെ മകൾ. എല്ലാ പൗരനുമുള്ള അവകാശം മാത്രമേ എഡിജിപിയുടെ മകൾക്കും ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയണമെന്ന ആവശ്യത്തെ സർക്കാർ ശക്തമായി എതിർത്തു. ഹർജിയിൽ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യവും കോടതി തള്ളി. ഹർജി വീണ്ടും അടുത്ത വ്യാഴാഴ്ച പരിഗണിക്കും. ഇതിന് ശേഷം മാത്രമേ ഇനി ഈ കേസിൽ ക്രൈംബ്രാഞ്ച് തുടർ നടപടികൾ എടുക്കൂ.
താൻ നിരപരാധിയാണെന്നും ഇരയായ തന്നെ പ്രതി ചേർത്തിരിക്കുകയാണെന്നുമാണ് ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. ഡ്രൈവർ ഗവാസ്കർക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ഹർജിയിൽ ഉന്നയിച്ചിരുന്നു. ഔദ്യോഗികവാഹനം ഓടിക്കുന്നതിൽനിന്ന് പിന്മാറണമെന്ന് ഗവാസ്കറോട് ജൂൺ 13ന് സുധേഷ് കുമാർ ആവശ്യപ്പെട്ടിരുന്നുവെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ 14ാം തിയതി വീണ്ടും ഗവാസ്കർ വാഹനവുമായി എത്തുകയായിരുന്നു. ഇക്കര്യങ്ങളെല്ലാം തർക്കത്തിന് ഇടയാക്കിയതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവ ദിവസം മ്യൂസിയം ഭാഗത്ത് തങ്ങളെ ഇറക്കിയ ശേഷം സുധേഷ് കുമാറിന്റെ ഓഫീസിലേക്ക് പൊയ്ക്കോളാൻ ഗവാസ്കറിനോട് പറഞ്ഞിരുന്നു. എന്നാൽ വ്യായാമം കഴിഞ്ഞ് മടങ്ങിവന്നപ്പോഴും ഗവാസ്കർ അവിടെ തന്നെയുണ്ടായിരുന്നു.
എന്തുകൊണ്ട് മടങ്ങിപ്പോയില്ലെന്ന് ചോദിച്ചപ്പോൾ ഗവാസ്കർ ക്ഷോഭിച്ച് സംസാരിച്ചെന്നും എഡിജിപിയുടെ മകൾ ഹർജിയിൽ പറയുന്നു. ഗവാസ്കറിന്റെ ഭാഗത്തുനിന്നാണ് മോശം പെരുമാറ്റമുണ്ടായത്. ജാതിപ്പേര് വിളിച്ച് തന്നെ ഗവാസ്കർ ആക്ഷേപിച്ചെന്നും ഹർജിക്കാരി ആരോപിച്ചിട്ടുണ്ട്. അതിനിടെ ഗവാസ്കറെ മർദ്ദിച്ച കേസിൽ എഡിജിപി സുധേഷ് കുമാറിന്റെ മകൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നെന്ന് തെളിഞ്ഞതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ടെലിഫോൺ രേഖകളിൽ നിന്നാണ് ഇത് വ്യക്തമായതെന്നും കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ ധരിപ്പിച്ചു. പക്ഷേ തെളിവില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ സാക്ഷി മൊഴി കിട്ടിയില്ലെങ്കിൽ ക്രൈംബ്രാഞ്ച് ഭാവിയിൽ കേസ് റഫർ ചെയ്യാനാണ് സാധ്യത.
ഗവാസ്കറെ അറസ്റ്റ് ചെയ്യുന്നത് സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവും കോടതി ഒരു മാസത്തേക്ക് കൂടി നീട്ടി. എഡിജിപിയുടെ മകൾ തനിക്കെതിരെ നൽകിയ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്കർ നൽകിയ ഹർജി പരിഗണിക്കുന്നത് കോടതി ജൂലായ് 17ലേക്ക് മാറ്റിയിട്ടുമുണ്ട്. എഡിജിപിയുടെ മകളുടെ മർദ്ദനത്തിൽ പരുക്കേറ്റ ഗവാസ്കർ ചികിൽസ തേടിയിരുന്നു. മർദ്ദനത്തിൽ അദ്ദേഹത്തിന്റെ കഴുത്തിലെ കശേരുക്കൾക്ക് പരുക്കേറ്റുവെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവരികയും ചെയ്തിരുന്നു. സംഭവത്തിൽ ഗവാസ്കറുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിടുകയായിരുന്നു. തൊട്ടുപിന്നാലെ ഗവാസ്കർക്കെതിരെ പരാതിയുമായി എഡിജിപിയുടെ മകളും രംഗത്തെത്തിയിരുന്നു. എന്നാൽ താൻ നൽകിയ പരാതി ദുർബലപ്പെടുത്താനാണ് തനിക്കെതിരെ പരാതിയുമായി പോകുന്നതെന്നു കാണിച്ച
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്