ദിലീപ് നായകനായ ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പതിനേഴ് ലക്ഷത്തോളം രൂപ തട്ടി; തമിഴ് സിനിമ നിർമ്മിക്കാമെന്ന് പറഞ്ഞ് തട്ടിയത് എട്ട് ലക്ഷവും വാഗണർ കാറും; ഷൂട്ടിങ്ങ് തുടങ്ങിയ ശേഷം സഹ നിർമ്മാതാവിനെ വഞ്ചിച്ച് മുങ്ങിയ 'സിനിമക്കാർ' ഈ വർഷം മാത്രം രണ്ടു ഡസനിലേറെ; അഭിനയിക്കാൻ അവസരം തരാമെന്നു പറഞ്ഞും പരിവ്; വ്യാജകാസ്റ്റിങ്ങ് കോളുകളിൽ ജാഗ്രതവേണമെന്ന് പ്രമുഖ സംവിധായകർ; മലയാള സിനിമയിൽ തട്ടിപ്പുസംഘങ്ങൾ വിലസുന്നു!
കെ വി നിരഞ്ജൻ
കോഴിക്കോട്: എക്കാലത്തും യുവാക്കളുടെ ഏറ്റവും വലിയ ഹരങ്ങളിൽ ഒന്നാണ് സിനിമ.അതുകൊണ്ടുതന്നെ ഇപ്പോഴും കേരളത്തിൽ ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്ന മേഖലയും ഇതുതന്നെ. സിനിമാ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞും, അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തും പണം തട്ടുന്ന സംഘങ്ങൾ സംസ്ഥാനത്ത് വർധിക്കുകയാണ്.വലിയ ഹോട്ടലുകളിൽ വെച്ച് ആഡംബരപൂർവ്വം പൂജ ഉൾപ്പെടെ നടത്തിയാണ് തട്ടിപ്പ് സംഘം ഇരകളെ വലയിലാക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുമൂന്നു മാസത്തിനിടെ പൂജയും ഷൂട്ടിംഗുമൊക്കെയായി ആരംഭിച്ച 25 സിനിമാ പദ്ധതികളെങ്കിലും പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങി. ഇതിൽ ചില ചിത്രങ്ങൾ പ്രഖ്യാപനം മാത്രമായപ്പോൾ ചില ചിത്രങ്ങളുടെ പൂജ നടന്നു. മറ്റു ചില ചിത്രങ്ങൾ ഒന്നോ രണ്ടോ ദിവസം ഷൂട്ടിങ് നടന്നാണ് നിർത്തിവെയ്ക്കപ്പെട്ടത്. സിനിമാ നിർമ്മാണത്തിന്റെ മറവിൽ നടന്ന ഈ തട്ടിപ്പുകളിലൂടെ നിരവധി പേർക്കാണ് പണം നഷ്ടമായിട്ടുള്ളത്. എന്നാൽ നാണക്കേട് ഭയന്ന് പലരും കബളിപ്പിക്കപ്പെട്ടത് പുറത്ത് പറയാൻ മടിക്കുന്നത് തട്ടിപ്പുകാർക്ക് സഹായമാവുകയാണ്.
കോഴിക്കോട്ടെ മഹാറാണി ഹോട്ടലിൽ മാത്രം കഴിഞ്ഞ കുറച്ചു കാലത്തിനിടെ നിരവധി ചിത്രങ്ങളുടെ പൂജാ ചടങ്ങുകളാണ് ആർഭാടപൂർവ്വം നടന്നത്. എന്നാൽ ഇതിൽ ഭൂരിഭാഗം സിനിമകളുടെയും ഷൂട്ടിങ് പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. പത്ത് ലക്ഷം മുടക്കിയാൽ കോടികളുടെ ലാഭമുണ്ടാക്കാമെന്ന് പറഞ്ഞാണ് പലരെയും നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്ന് തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്യുന്നത്. തുടർന്ന് ഏതെങ്കിലും ഹോട്ടലിൽ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ സംഘടിപ്പിക്കും. പത്രങ്ങളിലും ചാനലുകളിലും ഉൾപ്പെടെ പൂജയുടെ വാർത്ത വരുന്നതോടെ സിനിമാ നിർമ്മാണ പ്രവർത്തനങ്ങളും അവസാനിക്കും. ഇതിനിടയിൽ സഹനിർമ്മാതാവാൻ വന്നയാൾക്ക് ലക്ഷങ്ങൾ നഷ്ടമായിക്കഴിഞ്ഞിരിക്കും. വിദേശരാജ്യങ്ങളിൽ വെച്ചുപോലും ഒരിക്കലും പുറത്തിറങ്ങാത്ത സിനിമയുടെ പൂജ നടത്താറുണ്ട്. മലയാള സിനിമാ മേഖലയിൽ അനൗൺസ് ചെയ്യുകയും പിന്നീട് ഷൂട്ടിങ് നടക്കാതിരിക്കുകയും ചെയ്ത ചിത്രങ്ങളുടെ കണക്കെടുത്താൽ തന്നെ നാട്ടിൽ നടക്കുന്ന തട്ടിപ്പിന്റെ ഭീകരാവസ്ഥ മനസ്സിലാകുമെന്നും ലക്ഷങ്ങൾ നഷ്ടമായ ഈ വ്യക്തി പറയുന്നു.
സിനിമാ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തി ലക്ഷക്കണക്കിന് രൂപയും കാറുകളും കൈക്കലാക്കിയ യുവാവിനെ ചോറ്റാനിക്കര പൊലീസ് കഴിഞ്ഞ വർഷമാണ് അറസ്റ്റ് ചെയ്തത്. കാലടി സ്വദേശിയാണ് ് പിടിയിലായത്. കുരീക്കാട് സ്വദേശിയിൽ നിന്ന് 22 ലക്ഷം രൂപയും ഇന്നോവ കാറുമാണ് ഇയാൾ തട്ടിയെടുത്തത്. തമിഴ് സിനിമയായ 'തല പോലെ വരുമോ' എന്ന സിനിമ കന്നഡ നടൻ തേജസിനെ വെച്ച് നിർമ്മിക്കുന്നുണ്ടെന്നും അതിൽ പങ്കാളിയാക്കാം എന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. ചോറ്റാനിക്കര സ്വദേശിനിയായ സ്ത്രീയിൽ നിന്ന് എട്ട് ലക്ഷം രൂപയും ഒരു വാഗണർ കാറും ഇയാൾ തട്ടിയെടുത്തിരന്നു.
സിനിമാ നിർമ്മാണത്തിൽ പാർട്ണറാക്കാമെന്ന് പറഞ്ഞായിരുന്നു കോഴിക്കോട് സ്വദേശി സഞ്ജീവ് കുമാറും തട്ടിപ്പ് നടത്തിയത്. സിനിമയിൽ നിന്ന് കിട്ടുന്ന ലാഭത്തിന്റെ ഇരുപത് ശതമാനം തുകയായിരുന്നു ഇയാൾ വാഗ്ദാനം ചെയ്തിരുന്നത്. സിനിമയും ഇല്ല പണവും ഇല്ലെന്ന് വന്നപ്പോഴാണ് സഞ്ജീവിനെതിരെ പെരിങ്ങനാട് സ്വദേശി അലക്സ് ജോൺ പരാതി നൽകിയത്. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ദിലീപ് നായകനായ ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പതിനേഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവം കഴിഞ്ഞ വർഷം ആലപ്പുഴയിലാണ് ഉണ്ടായത്.
പുതുതായി ആരംഭിക്കുന്ന സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകിയാണ് മറ്റൊരു തട്ടിപ്പ്. ഓഡീഷൻ എന്ന പേരിലും നഗരത്തിലെ ഹോട്ടലുകളിൽ മിക്ക ദിവസവും ക്യാമ്പുകൾ നടക്കുന്നുണ്ട്. സിനിമാ മോഹവുമായി നിരവധി യുവതീയുവാക്കളാണ് തട്ടിപ്പറിയാതെ ഇത്തരം ക്യാമ്പുകളിൽ എത്തുന്നത്. നവമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലും നടക്കുന്നത്. ക്യാമ്പിനെത്തുന്ന ചിലരോട് നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു എന്നറിയിക്കുകയും നിർമ്മാണ ചെലവിലേക്കായി കുറച്ച് പണം ആവശ്യപ്പെടുകയുമാണ് തട്ടിപ്പ് സംഘം ചെയ്യുന്നത്. അഭിനയ മോഹം തലയ്ക്ക് പിടിച്ചവർ സംഘം ആവശ്യപ്പെട്ട പണം നൽകുകയും ചെയ്യും. തുടർന്ന് കുറച്ചു കാലം സജീവമായി ഇടപെടുന്ന സംഘത്തെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ഇല്ലാതാവുകയും ചെയ്യും.
അഭിനയിക്കാനായി തെരഞ്ഞെടുത്തെന്ന് അറിയിച്ചതുമുതൽ കുറച്ചുകാലത്തേക്ക് സംഘത്തിന്റെ ചെലവും മദ്യവും ഉൾപ്പെടെ തങ്ങളെക്കൊണ്ടാണ് ചെയ്യിച്ചിരുന്നതെന്ന് അഭിനയ മോഹം കാരണം ഇത്തരത്തിലുള്ള തട്ടിപ്പിനിരയായവർ പറഞ്ഞു. നഗരത്തിലെ പ്രമുഖമായ ഹോട്ടലിലെ ബില്ലും ഭക്ഷണ ചെലവും ഉൾപ്പെടെ തങ്ങളെക്കൊണ്ടായിരുന്നു കൊടുപ്പിച്ചിരുന്നതെന്നും ഇവർ വ്യക്തമാക്കി. അടുത്തകാലത്തായാണ് തിരുവനന്തപുരത്ത് ഇത്തരത്തിലുള്ള ഒരു വലിയ തട്ടിപ്പ് അരങ്ങേറി. ചൈതന്യ ക്രിയേഷൻസിന്റെ ബാനറിൽ പുതുതായി ആരംഭിക്കുന്ന സിനിമയിൽ പുതുമുഖങ്ങളായ കുട്ടികളെ ആവശ്യമുണ്ടെന്ന് കാട്ടി പരസ്യം ചെയ്താണ് തട്ടിപ്പ് നടത്തിയത്. സംഘത്തിലൊരാൾ നിർമ്മാതാവ് അഭിനയിച്ച് ഹോട്ടലിൽ വെച്ച് കുട്ടികളുടെ രക്ഷിതാക്കളെ പരിചയപ്പെട്ടു.
തുടർന്ന് കുറച്ചു കുട്ടികളെ തെരഞ്ഞെടുത്തതായി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. ഷൂട്ടിങ് ന്യൂസിലാന്റ്, ദുബായ്, മൂന്നാർ എന്നിവടങ്ങളിൽ ആയിരിക്കുമെന്നും കൊച്ചുകുട്ടികൾ ആയതുകൊണ്ട് നിർബന്ധമായും രക്ഷിതാക്കൾ വരണമെന്നും അറിയിച്ചു. മക്കളെ ഏത് വിധേനയും സിനിമയിൽ അഭിനയിപ്പിക്കാൻ ആഗ്രഹിച്ച ചില രക്ഷിതാക്കൾ ഇവരുടെ കെണിയിൽ വീണു. നൂറോളം പേരാണ് തട്ടിപ്പിന് ഇരയായത്. ഇവരിൽ നിന്ന് ഒന്നര ലക്ഷം രൂപ വരെ തട്ടിച്ചു. പണം വാങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികരണമെന്നുമില്ലെന്ന് കണ്ട് രക്ഷിതാക്കൾ ബന്ധപ്പെട്ടപ്പോൾ തിരക്കഥയെ സംബന്ധിച്ച് കേസ് നടക്കുന്നതിനാലാണ് താമസമെന്നും ഷൂട്ടിങ് ഉടൻ തുടങ്ങുമെന്നും അറിയിച്ചു. ദിവസങ്ങൾക്ക് ശേഷം പവിഴം ക്രിയേഷൻസിന്റെ പേരിൽ പ്രമുഖ പത്രങ്ങളിലും സിനിമാ മാസികകളിലും സമാനമായ പരസ്യം കണ്ടപ്പോൾ തങ്ങളെ പറ്റിച്ചവർ തന്നെയാണ് ഇതിന് പിന്നിലെന്നും മനസ്സിലായത്. പിന്നീട് കൊടുമുട്ടിൽ ഫിലിങ് എന്ന പേരിൽ പുതിയ തട്ടിപ്പിന് കളം ഒരുക്കുന്നതിനിടയിലാണ് പ്രതികളെ വലയിലാക്കിയത്.
സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് ചില പ്രൊഡക്ഷൻ കൺട്രോളർമാരും തട്ടിപ്പിന് കൂട്ടു നിൽക്കുന്നുണ്ട്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തും സിനിമാ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞും ലക്ഷക്കണക്കിന് രൂപകൾ തട്ടിയ നിരവധി പരാതികൾ വരുന്നുണ്ടെന്നും സിനിമയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയാണെന്നും പൊലീസ് പറയുന്നു. പൂജ ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം വലിയ ഹോട്ടലുകളിൽ വച്ചാകുമ്പോൾ ആർക്കും വലിയ സംശയങ്ങൾ ഉണ്ടാവുകയുമില്ല. തട്ടിപ്പ് നടത്തിയ സംഘങ്ങൾ മറ്റൊരു ചലച്ചിത്ര നിർമ്മാണ കമ്പനിയുടെ പേരിൽ തട്ടിപ്പ് തുടരുകയും ചെയ്യും.
കാസ്റ്റിങ് കോളിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് സംവിധായകൻെൈ വശാഖ് തന്നെ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. വൈശാഖ് ഒരുക്കുന്ന സിനിമയിലേക്ക് അഭിനേതാക്കളെ വേണമെന്ന് കാണിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. സമൂഹ മാധ്യങ്ങളിൽ തന്റെ ചിത്രത്തിന്റേതായി വ്യാജ കാസ്റ്റിങ് കോൾ പ്രചരിക്കപ്പെട്ടപ്പോൾ സംവിധായകൻ തന്നെ വിശദീകരണവുമായി രംഗത്ത് വരികയായിരുന്നു. ദയവായി ഇത്തരം ചതികളിൽ വീഴരുതെന്നായിരുന്നു സംവിധായകന്റെ അഭ്യർത്ഥന. പ്രണവ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ആദി എന്ന ചിത്രത്തിൽ അവസരമുണ്ടന്നും പറഞ്ഞും വ്യാജ കാസ്റ്റിങ് കോൾ പുറത്തിറക്കിയിരുന്നു. തട്ടിപ്പുകൾ നിർബാധം തുടരുമ്പോഴും സിനിമാ മേഖലയിലെ സംഘടനകളെല്ലാം ഇക്കാര്യത്തിൽ കണ്ണടയ്ക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്