അമ്മയിൽ നിന്നും തന്നെ പുകച്ചു പുറത്തു ചാടിച്ചതിൽ ദിലീപിനും പങ്കെന്ന് അന്ന് തിലകൻ പറഞ്ഞത് 'കൊടും വിഷം' എന്നു വിശേഷിപ്പിച്ച്; ബലാത്സംഗ കേസ് പ്രതിയെ സംഘടനയിൽ തിരിച്ചെടുത്തതോടെ 'അമ്മ' എന്നാൽ 'മാഫിയാസംഘം' എന്ന ആ പഴയ വാക്കുകളും ശരിവെച്ചു; ആഷിഖ് അബുവിന്റെ വാക്കുകൾ വിരൽ ചൂണ്ടുന്നത് മലയാളത്തിന്റെ മഹാനടനോട് സൂപ്പർതാര സംഘം കാണിച്ച കൊടിയ ചതിയുടെ ആ പഴയ കഥയിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ പ്രതിയായ ദിലീപിനെ കേസിന്റെ വിചാരണ തീർന്ന് കുറ്റവിമുക്തനാണോ അതോ കുറ്റവാളിയാണോ എന്ന് അറിയുന്നതിന് മുമ്പ് തിരിച്ചെടുത്തിരിക്കുന്ന താര സംഘടനയായ അമ്മ. കേസിൽ അറസ്റ്റിലായതോടെ പുറത്താക്കിയ നടനെ തിരികെ സംഘടനയിലേക്ക് പരവതാനിയിട്ട് ആനയിക്കുമ്പോൾ അതിന് പറയുന്ന ന്യായവും വിചിത്രമാണ്.
സംഘടനയുടെ ചട്ടപ്രകാരമല്ല പുറത്താക്കിയതെന്നും ആ നടപടി പിൻവലിക്കുകയാണെന്നുമാണ് ഇപ്പോൾ അമ്മയുടെ അധികാരികൾ പറയുന്ന ന്യായം. ഇരയും താരസംഘടനയിലെ തന്നെ അംഗമായിട്ടുപോലും ഇരയ്ക്കൊപ്പമല്ല വേട്ടക്കാരന് ഒപ്പമാണെന്ന തരത്തിലുള്ള ഉറച്ച പ്രഖ്യാപനം കൂടിയായി അമ്മയുടെ തീരുമാനം മാറുന്നതോടെ കടുത്ത വിമർശനമാണ് താരസംഘടനയ്ക്കെതിരെ അകത്തുനിന്നും പുറത്തുനിന്നും ഉയരുന്നത്.
എന്നാൽ എല്ലാവർക്കും ഒരേ നീതിയാണെന്നൊക്കെ വീമ്പിളക്കുമ്പോഴും മലയാളത്തിന്റെ മഹാ നടനായ തിലകനെ സംഘടനയിൽ നിന്ന് പുറത്താക്കുകയും അവസാനകാലംവരെ തീണ്ടാപ്പാടകലെ നിർത്തുകയും ചെയ്തതിന്റെ ന്യായീകരണം വീണ്ടും ചർച്ചയാവുകയാണ് താരലോകത്തും സിനിമാപ്രേമികൾക്കും പ്രവർത്തകർക്കുമിടയിലും.
ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല തിലകനെന്നും സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞ കുറ്റത്തിന് സിനിമ തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ അദ്ദേഹത്തോട് അമ്മ മാപ്പുപറയുമായിരിക്കും അല്ലേ എന്ന് ചോദിച്ച് സംവിധായകൻ ആഷിഖ് അബു രംഗത്തെത്തി. ദിലീപിനെ തിരിച്ചെടുത്ത സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി വനിതാ താരങ്ങളുടെ സംഘടന ഡബ്ള്യുസിസിയും രംഗത്തെത്തി. ബലാത്സംഗം പോലുള്ള ഒരു കുറ്റകൃത്യത്തിൽ ആരോപിതനായ വ്യക്തിയെ ആണ് വിചാരണപോലും പൂർത്തിയാവും മുമ്പ് നിങ്ങൾ തിരിച്ചെടുത്തതെന്നും അതിൽ നിങ്ങൾക്ക് യാതൊരു അപാകതയും തോന്നുന്നില്ലേ എന്നുമാണ് വനിതാ സംഘടന ചോദിക്കുന്നത്.
കൊടുംകുറ്റകൃത്യത്തിൽ വിചാരണ നേരിടുന്ന ദിലീപിനെ തിരിച്ചെടുക്കുകയും ഒരു തെറ്റും ചെയ്യാതിരുന്ന തിലകനെ സംഘടനയിൽ നിന്ന് പുറത്താക്കുകയും ചെയ്തതിന്റെ ഇരട്ടത്താപ്പ് ഇതോടെ വീണ്ടും ചർച്ചയാവുകയാണ്. തന്നെ അമ്മയിൽ നിന്ന് പുറത്തുചാടിച്ചതിൽ ദിലീപിനും പങ്കുണ്ടെന്ന് നടൻ തിലകൻ തന്നെ തന്റെ അവസാന കാലത്ത് ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ദിലീപിനെ കൊടുംവിഷം എന്ന് വിശേഷിപ്പിച്ചാണ് തിലകൻ സംസാരിച്ചത്.
നടിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയായതോടെ എതിർത്തവരെയെല്ലാം താരസംഘടനയുടെ അമരത്തുനിന്ന് നീക്കാനും തന്നെ അനുകൂലിച്ചവരെയെല്ലാം നേതൃത്വത്തിലെത്തിക്കാനും ദിലീപിന് കഴിഞ്ഞു. പൃത്ഥ്വീരാജും രമ്യനമ്പീശനും ഉൾപ്പെടെയുള്ളവർ പുറത്തുപോയപ്പോൾ സിദ്ദിഖും മുകേഷും ഗണേശ് കുമാറുമെല്ലാം മുൻനിരയിൽ സജീവമായി എത്തി. ഇത്തരത്തിൽ എതിർപ്പിന്റെ ശബ്ദങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കിയാണ് ദിലീപ് വീണ്ടും തിരിച്ചെത്താൻ വഴിയൊരുക്കിയതെന്നതാണ് സിനിമാ ലോകം ചർച്ചചെയ്യുന്നത്.
കൊടുംവിഷമെന്ന് വിശേഷിപ്പിച്ച് തിലകൻ
ദിലീപ് വിഷമാണെന്നും ക്രിസ്റ്റ്യൻ ബ്രദേഴ്സിൽ നിന്ന് ഒഴിവാക്കാൻ ഉൾപ്പെടെ ചരടുവലിച്ചെന്നുമായിരുന്നു തിലകൻ അഭിമുഖത്തിൽ ആരോപിച്ചത്. അമ്മ പ്രവർത്തിക്കുന്നത് മാഫിയാ സംഘത്തെപ്പോലെയാണെന്നും വിമർശിച്ചുള്ള അഭിമുഖം ദിലീപ് നടിയെ ആക്രമിച്ച കേസിൽ പ്രതിസ്ഥാനത്ത് എത്തിയപ്പോൾ വീണ്ടും സജീവ ചർച്ചയാവുകയും ചെയ്തിരുന്നു. ഇതുതന്നെയാണ് ഇപ്പോൾ ആഷിഖ് അബുവിന്റെ പരാമർശത്തിലൂടെ ഒരിക്കൽ കൂടി പുറത്തുവരുന്നത്. സംവിധായകൻ വിനയും മുമ്പുതന്നെ തിലകനെതിരെ അമ്മ സ്വീകരിച്ച നിലപാട് നെറികേടാണെന്ന് വ്യക്തമാക്കി രംഗത്തുവന്നിരുന്നു. ദിലീപിനെതിരെ ആരോപണം ഉയർന്നതോടെ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ദിലീപ് വിഷമാണെന്നാണ് തിലകൻ പറഞ്ഞിരുന്നത്. തന്റെ അനുഭവത്തിൽ നിന്നാണ് അങ്ങനെ പറഞ്ഞതെന്നും തിലകൻ വ്യക്തമാക്കിയിരുന്നു. അമ്മ എന്ന സംഘടനയോട് എനിക്ക് ബഹുമാനമാണ്. അമ്മയ്ക്കെതിരെ ഒരിക്കലും ഞാൻ സംസാരിച്ചിട്ടില്ല. പക്ഷെ അമ്മ എന്ന സംഘടനയിലെ എക്സിക്യുട്ടീവിലിരിക്കുന്ന ചില അംഗങ്ങൾ ചെയ്യുന്ന പ്രവൃത്തികൾ ഒരു മാഫിയ ചെയ്യുന്നതിന് സമാനവും തീവ്രവാദപരവും വളരെ മോശവുമാണെന്നും തിലകൻ അന്ന് തുറന്നടിച്ചു.
മറ്റൊരു അഭിമുഖത്തിൽ മീശാമാധവനിൽ അഭിനയിച്ച പ്രധാന നടൻ എന്റെ ശത്രുവാണെന്ന് തിലകൻ പറഞ്ഞു. പക്ഷെ ആ ചിത്രം നിർമ്മിച്ച സുബൈറുമായി എനിക്ക് നല്ല ബന്ധമാണ്. എന്നെ അച്ഛനെ പോലെയാണ് കാണുന്നത് എന്ന് സുബൈർ പറഞ്ഞിട്ടുള്ളതായി തിലകൻ പറയുന്നു. ക്രിസ്റ്റ്യൻ ബ്രദേഴ്സ് എന്ന ചിത്രം നിർമ്മിച്ചതും സുബൈറാണ്. ഈ ചിത്രത്തിന് വേണ്ടി എന്റെ 25 ദിവസം കരാർ ചെയ്ത് അഡ്വാൻസ് വാങ്ങിയിരുന്നു. മോഹൻലാലിന്റെയും ദിലീപിന്റെയുമൊക്കെ അച്ഛനായിട്ടാണ് അഭിനയിക്കേണ്ടത് എന്നും, ചേട്ടനല്ലാതെ മറ്റൊരു ഓപ്ഷനില്ല എന്നും സുബൈർ പറഞ്ഞു. എന്നാൽ പിന്നീട് ഈ ചിത്രത്തിൽ നിന്നും എന്നെ ഒഴിവാക്കി. അമ്മ എന്ന സംഘടന ഇടപെട്ടാണ് ആ അവസരം ഇല്ലാതാക്കിയത് എന്ന് തിലകൻ ആരോപിച്ചു.
മലയാള സിനിമയിൽ ഇന്നുള്ള ഒരു സൂപ്പർസ്റ്റാറിന്റെ നിലനിൽപിന്റെ പ്രശ്നമാണത്രെ എന്നെ അഭിനയിപ്പിക്കാതിരിപ്പിക്കുന്നത്. തിലകൻ ചേട്ടന് എന്നെ വിമർശിക്കാനുള്ള അധികാരമുണ്ടെന്നാണ് ഇതിനെ കുറിച്ച് ദിലീപ് പ്രതികരിച്ചത്. വീട്ടിലെ കാരണവർക്ക് നമ്മളെ എന്തും പറയാമെന്നും മലയാള സിനിമയിലെ അഭിനയ പ്രതിഭയാണ് തിലകനെന്നും എറണാകുളത്ത് വച്ച് നടന്ന പത്ര സമ്മേളനത്തിൽ ദിലീപ് പിന്നീട് പ്രതികരിക്കുകയും ചെയ്തു. വലിയവർ സംസാരിക്കുമ്പോൾ ചെറിയവർ മിണ്ടാതിരിക്കണം, തിലകൻ ചേട്ടൻ എന്റെ പേര് പറഞ്ഞതിൽ സന്തോഷമുണ്ട് എന്നും അന്നത്തെ ആരോപണത്തോട് ദിലീപ് പ്രതികരിച്ചു.
അന്ന് താരസംഘടന മാറ്റി നിർത്തിയവരുടെ കൂട്ടത്തിൽ സംവിധായകൻ വിനയനുമുണ്ടായിരുന്നു. പിന്നീട് താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ തന്റെ വിലക്ക് നീക്കുന്നതിന് മമ്മൂട്ടി അനുകൂലമായി സംസാരിച്ചിരുന്നുവെന്ന് സംവിധായകൻ വിനയൻ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ ഈ നിലപാടിനോട് ബഹുമാനം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. അമ്മയുടെ മീറ്റിങ് രഹസ്യമല്ലെന്നും അതിനകത്ത് തന്നെ ഇഷ്ടപ്പെടുന്ന ഒത്തിരി പേരുണ്ടെന്നും വിനയൻ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചകൻ ദിലീപ് ആകരുതേ എന്ന അഭിപ്രായമാണ് വിനയൻ അന്ന് പങ്കുവെച്ചതും. ദിലീപാണ് അത് ചെയ്തതെന്ന് കരുതുന്നില്ല. അങ്ങനെ നാളെ കേക്കരുത്. നമ്മളുടെ ഫാന്റസി ചിന്തയിൽ പോലും ദിലീപ് അങ്ങനെ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നു. എന്നെ വിലക്കാൻ ഒത്തിരി മുന്നിൽ നിന്നിട്ടുള്ളയാളാണ്. അതൊക്കെ സംഘടനാ പ്രശ്നം. പക്ഷെ ഇത് അതല്ലല്ലോ, ഇതൊരു നീചമായ പ്രവൃത്തിയല്ലേ, നിർഭയ കേസിനെക്കാൾ നീചമായ സംഭവം. ഈ ഇൻഡസ്ട്രിയിലെ കൂടെ സഹകരിക്കുന്ന ഒരു പെൺകുട്ടിയെ, ഒരു നടിയെ ആക്രമിക്കണമെങ്കിലോ, പീഡിപ്പിക്കണമെങ്കിലോ സിനിമക്കാർ പ്ലാൻ ചെയ്താൽ നടക്കും. കാരണം അത്രയ്ക്ക് പരസ്പരം കെയറുണ്ടെന്ന് വിശ്വസിച്ച് നടക്കുന്ന ഒരു മേഖലയാണിത്. ആ മേഖലയിൽ ഇങ്ങനെയൊരു സംഭവത്തിന് ഈയൊരു വ്യക്തിയുണ്ടാകരുതെ എന്ന് ചിന്തിക്കുന്നയാളാണ് ഞാൻ. - വിനയൻ ഇത്തരത്തിലാണ് പ്രതികരിച്ചത്.
പക്ഷേ, പിന്നീട് സ്ഥിതി മാറി. നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന കേസിൽ ദിലീപ് അറസ്റ്റിലായി വിചാരണ നേരിടുന്നു. അറസ്റ്റിലായതോടെ പുറത്താക്കിയെങ്കിലും മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞ് അമ്മ ഇപ്പോൾ ദിലീപിനെ തിരിച്ചെടുക്കുന്നു. ഒരു കുറ്റവും ചെയ്യാതെ താരങ്ങളുടെ ഈഗോയുടെ പേരിൽ മാത്രം പുറത്താക്കിയ മഹാനടൻ തിലകനെ അവസാനകാലംവരെ പുറത്തുനിർത്തിയ താരസംഘടന ഇപ്പോൾ കേസിൽ പ്രതിയായിട്ടുപോലും വിചാരണ തീരുംമുമ്പേ ന്യായീകരണങ്ങൾ നിരത്തി ദിലീപിന് സ്വാഗതമോതുന്നു. ഇതാണ് വീണ്ടും ചർച്ചയാകുന്നതും.
Stories you may Like
- രാജാജി നഗറിലെ സുരജ് വീണ്ടും പിടിയിൽ; ഏഷ്യാനെറ്റ് ന്യൂസ് ആക്രമിക്കപ്പെടുമ്പോൾ
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- ഐഎസ് തലവൻ അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടു
- ഹമാസിന്റെയും ഹിസ്ബുല്ലയുടെയും കേന്ദ്രങ്ങൾ തകർക്കാനുറച്ച് ഇസ്രയേൽ
- പിണറായിക്ക് മറുപടി നൽകി ഏഷ്യാനെറ്റ് ന്യൂസ്; വിനുവിന്റെ വാക്കുകൾ വൈറൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്