ദൂരദർശനിലെ പഴയ ന്യൂസ് എഡിറ്റർ; കേന്ദ്രമന്ത്രിയായിരിക്കെ കരുണാകരന്റെ വിശ്വസ്തൻ; പിന്നെ ഗാന്ധി കുടുംബത്തിലെ പ്രധാന സഹായി; ഭർത്താവിന്റെ കമ്പനിയിലെ ഡയറക്ടർ സ്ഥാനം പ്രിയങ്ക ഒഴിഞ്ഞപ്പോൾ പകരക്കാരനായി; വാദ്രയുടെ വിശ്വസ്തനായി അലങ്കരിച്ചത് നാല് കമ്പനികളുടെ ഡയറക്ടർ പദവി; വിവാദങ്ങളിൽ നിന്ന് അകന്ന് രാഹുലിനൊപ്പം കൂടി പാർട്ടിയിലെ രഹസ്യ ദൗത്യങ്ങളുടെ അമരക്കാരനായി; ഈച്ചപോലും അറിയാതെ എല്ലാം ഭംഗിയാക്കി എത്തിയത് പ്രൊഫഷണൽ കോൺഗ്രസിൽ; എഐസിസി സെക്രട്ടറിയായ മലയാളി ശ്രീനിവാസന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മിസോറാം ഗവർണ്ണറായി കുമ്മനം രാജശേഖരന്റെ നിയമ ഉത്തരവ് രാഷ്ട്രപതി ഇറക്കിയ ശേഷം ടിവിയിൽ ഫ്ളാഷ് വന്നപ്പോൾ മാത്രമാണ് കുമ്മനവും ബിജെപിക്കാരും അതേ കുറിച്ച് അറിഞ്ഞത്. ഇത് കേരളം ഏറെ ചർച്ചയാക്കുകയും ചെയ്തു. ഇതേ മാതൃകയിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയും. പാർട്ടിയിൽ സ്ഥാനമാനങ്ങൾ കിട്ടാൻ സംസ്ഥാനത്തെ ഗ്രൂപ്പ് മാനജർമാരെ ആശ്രയിക്കേണ്ടതില്ല. ഹൈക്കമാണ്ടിനെ കഴിവ് ബോധ്യപ്പെടുത്തുകയാണ് പ്രധാനം. അതു തന്നെയാണ് കെ ശ്രീനിവാസനെ എഐസിസി സെക്രട്ടറിയാക്കിയതിലൂടെ രാഹുൽ നൽകുന്ന സന്ദേശം. എന്നാൽ ആർക്കും അറിയാത്ത ശ്രീനിവാസനെ രാഹുൽ നിയമിച്ചുവെന്ന തരത്തിൽ എ ഗ്രൂപ്പ് അതിശക്തമായ പ്രചരണം തുടങ്ങിക്കഴിഞ്ഞു. ഇതേ മാതൃകയിൽ രാഹുലിന് ഇഷ്ടമുള്ളയാൾ കെപിസിസിയുടെ അധ്യക്ഷനാകുമെന്ന ഭയവും അവർക്കുണ്ട്. ശ്രീനിവാസന്റെ വിഷയത്തിൽ ഐ ഗ്രൂപ്പ് കരുതലോടെയാണ് നീങ്ങുന്നത്.
മുൻ ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് (ഐ.ഐ.എസ്) ഉദ്യോഗസ്ഥനാണ് ശ്രീനിവാസൻ. മന്മോഹൻ സിംഗിനെയും ശശി തരൂരിനെയുമൊക്കെ രാഷ്ട്രീയത്തിൽ ഇറക്കിയതു പോലെയാണ് ശ്രീനിവാസന്റെ നിയമനവുമെന്നതാണ് കേന്ദ്ര നേതാക്കളുടെ നിലപാട്. ശ്രീനിവാസൻ പഠിച്ചത് ആലുവ യു.സി കോളജ്, തൃശൂർ എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലായിരുന്നു. പിന്നീട് സിവിൽ സർവീസിൽ പ്രവേശിച്ചു. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ ന്യൂസ് എഡിറ്ററായി പ്രവർത്തിക്കുന്നതിനിടെ 1995-96 കാലഘട്ടത്തിൽ കേന്ദ്ര വ്യവസായമന്ത്രിയായ കെ. കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായതാണ് ശ്രീനിവാസൻ എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കരുണാകരൻ മന്ത്രി സ്ഥാനമൊഴിഞ്ഞ് കേരളത്തിലേക്കു മടങ്ങിയെങ്കിലും ശ്രീനിവാസൻ ഡൽഹിയിൽ തുടർന്നു.
ഇതോടെ കോൺഗ്രസ് നേതൃത്വത്തിന്റെ വിശ്വസ്തനായി. സോണിയാ ഗാന്ധിയെ രാഷ്ട്രീയത്തിൽ സജീവമാക്കിയതുൾപ്പെടെയുള്ള നീക്കങ്ങളിൽ ശ്രീനിവാസനും പങ്കുണ്ടായിരുന്നു. കരുണാകരനുമായി അപ്പോഴും നല്ല ബന്ധം തുടർന്നു. ഇതിനിടെ വി.ആർ.എസ് എടുത്ത അദ്ദേഹം ബിസിനസിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന ശ്രീനിവാസനായിരുന്നു പല തെരഞ്ഞെടുപ്പുകളിലും പാർട്ടിയുടെ നയപരിപാടികൾക്കു പിന്നിൽ പ്രവർത്തിച്ചതും പ്രചാരണത്തിന്റെ ദിശ നിർണയിച്ചതും. ഇതിനിടെ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ ഉടമസ്ഥതയിലുള്ള നാലു കമ്പനികളുടെ ഡയറക്ടർ സ്ഥാനത്തും ശ്രീനിവാസൻ കൃഷ്ണൻ എത്തി. അതോടെ ശ്രീനവാസന്റെ നല്ല കാലം തുടങ്ങി. അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നുള്ള ആരോപണത്തിൽപ്പെട്ടതോടെ വാദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനികളിലെ ഡയറക്ടർ സ്ഥാനം പ്രിയങ്കയ്ക്ക് ഒഴിയേണ്ടി വന്നിരുന്നു.
അന്ന് പ്രിയങ്കയ്ക്കു പകരം ഡയറക്ടറായി നിയമിക്കപ്പെട്ടത് ശ്രീനിവാസനായിരുന്നു. എന്നാൽ 2008-ൽ ഡയറക്ടറായ ശ്രീനിവാസൻ 2011 ഫെബ്രുവരിയിൽ എല്ലാ കമ്പനികളിലെയും ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു. വിവാദങ്ങളിൽ നിന്ന് അകന്ന ശ്രീനിവാസൻ അപ്പോഴും കോൺഗ്രസ് നേതൃത്വത്തിനെ പല തരത്തിലും സഹായിച്ചു. അങ്ങനെ രാഹുലിനും ശ്രീനവാസനെ ഇഷ്ടമായി. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം. അമ്പത്തിനാലു കാരനാണ് ശ്രീനിവാസൻ. കേരളത്തിലെ ഗ്രൂപ്പുകൾക്ക് പണികൊടുക്കാനുറച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ അതിസമർത്ഥമായ നീക്കം.
കോൺഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ എംപി സ്ഥാനം കേരളാ കോൺഗ്രസിന് നൽകിയത് ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും തന്ത്രങ്ങളുടെ ഭാഗമായിരുന്നു. പികെ കുഞ്ഞാലിക്കുട്ടിയെ കൊണ്ട് രാഹുൽ ഗാന്ധിയോട് കേരളാ കോൺഗ്രസ് വിഷയം അറിയിച്ച് ജോസ് കെ മാണിക്ക് സീറ്റ് വാങ്ങി കൊടുത്തു. ഇതിനെതിരെ പ്രവർത്തക വികാരം അണപൊട്ടി. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ ഗ്രൂപ്പുകളിൽ പോലും പരസ്യവിമർശനം ഉയർന്നു. രാജ്യസഭാ എംപി സ്ഥാനത്തേക്ക് ജോസ് കെ മാണിയെ കെട്ടിയിറക്കിയത് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമായിരുന്നു. എന്നാൽ ഹൈക്കമാണ്ട് എന്ത് തീരുമാനം എടുത്താലും അതിനെ കൂട്ടായ ചർച്ചയില്ലെന്ന പേരിൽ ഇവർ തന്നെ വിമർശിക്കുകയും ചെയ്യും.
വി എം സുധീരനെ കെപിസിസി അധ്യക്ഷനാക്കിയതിനെതിരെ പോലും സംസ്ഥാനത്ത് ചർച്ച നടത്താത്തിന്റെ പേരിൽ ഇരുവരും വിമർശന വിധേയമാക്കി. എന്നാൽ രാജ്യസഭാ സീറ്റ് വിവാദത്തോടെ രണ്ടു പേരുടേയും താൽപ്പര്യം വ്യക്തിപരമാണെന്ന് ഹൈക്കമാണ്ടിന് ബോധ്യമായി. ഈ സാഹചര്യത്തിലാണ് എ.ഐ.സി.സി. സെക്രട്ടറിയായി ശ്രീനിവാസനെ നിയമിച്ചത്. ശ്രീനിവാസനെ പാർട്ടിയിൽ ആർക്കും അറിയില്ലെന്ന വാദവും ഹൈക്കമാണ്ട് തള്ളിക്കളയുന്നു. കുറേ വർഷങ്ങളായി ഹൈക്കമാണ്ടിന്റെ അതിവിശ്വസ്തനാണ് ശ്രീനിവാസൻ. രാഹുൽ ഗാന്ധി രഹസ്യ ചുമതലകൾ ഏൽപ്പിക്കുന്നവരിൽ പ്രധാനി. പല സംസ്ഥാനത്തേയും ഡാറ്റാ ക്ളക്ഷനിലും മറ്റും നിർണ്ണായക ഇടപെടൽ കോൺഗ്രസിനായി ശ്രീനിവാസൻ നടത്തിയിട്ടുണ്ട്. എന്നാൽ രാഷ്ട്രീയത്തിൽ സ്ഥാനമാനങ്ങൾ വേണ്ടെന്ന പക്ഷക്കാരനായിരുന്നു ശ്രീനിവാസൻ.
ഇതിനിടെയാണ് അപ്രതീക്ഷിതമായി എഐസിസി സെക്രട്ടറി സ്ഥാനമെത്തുന്നത്. എ.ഐ.സി.സി. സെക്രട്ടറിയായി എറണാകുളത്തുനിന്നുള്ള കെ. ശ്രീനിവാസനെ നിയമിച്ചുകൊണ്ടുള്ള അറിയിപ്പ് നേതാക്കളെല്ലാം പത്രത്തിൽ വായിച്ചാണ് കേരളത്തിലെ നേതാക്കൾ അറിഞ്ഞത്. കോൺഗ്രസിന്റെ കീഴിലുള്ള പ്രൊഫഷണൽ കോൺഗ്രസിന്റെ എറണാകുളം ജില്ലാ പ്രസിഡന്റായി അടുത്തിടെ ശ്രീനിവാസനെ തിരഞ്ഞെടുത്തിരുന്നു. ജില്ലയിലെ പാർട്ടി പരിപാടികളിലൊന്നും ശ്രീനിവാസൻ ഇതുവരെ നേതൃപരമായ പങ്ക് വഹിച്ചിട്ടില്ലെന്നാണ് കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാർ പറയുന്നത്. എന്നാൽ അത് ശരിയല്ല. നിലവിൽ ഗ്രൂപ്പുരഹിതനാണെങ്കിലും കേരളത്തിൽ കെ കരുണാകരന്റെ വിശ്വസ്തനായിരുന്നു ശ്രീനിവാസൻ.
വ്യവസായമന്ത്രിയായിരിക്കെ ലീഡറുടെ പേഴ്സണൽ സ്റ്റാഫിൽ ഒന്നാമനായിരുന്നു. തൃശൂർ ലോക്സഭയിലേക്ക് ശ്രീനിവാസനെ പരിഗണിക്കണമെന്ന് കെ കരുണാകരൻ എഴുതി ഹൈക്കമാണ്ടിന് കൊടുത്ത ചരിത്രമുണ്ട്. അതിന് ശേഷം 2009-ലും ചാലക്കുടി മണ്ഡലത്തിലേക്ക് ശ്രീനിവാസന്റെ പേര് ലീഡർ നിർദ്ദേശിച്ചിരുന്നു. ഈ രണ്ട് അവസരത്തിലും പിടി ചാക്കോ കോൺഗ്രസ് സ്ഥാനാർത്ഥിയായി. എന്നാൽ സോണിയയിൽ നിന്ന് പതിയെ രാഹുലിലേക്ക് അധികാരങ്ങൾ എത്തി തുടങ്ങിയപ്പോൾ ശ്രീനിവാസനും നേട്ടമുണ്ടായി. വിവര ശേഖരണത്തിനും മറ്റും രാഹുലിനെ സാഹയിക്കുന്ന ഗ്രൂപ്പിലെ പ്രധാനിയായി ശ്രീനിവാസൻ മാറി. രാഹുലിന്റെ രഹസ്യ ദൗത്യങ്ങളാണ് ശ്രീനിവാസൻ കൈകാര്യം ചെയ്തത്. ഈ അടുപ്പമാണ് എഐസിസി സെക്രട്ടറിയായി ശ്രീനവാസനെ എത്തിക്കുന്നത്.
വളരെ നേരത്തെ തന്നെ ശ്രീനിവാസനെ ദേശീയ നേതാവാക്കാൻ രാഹുൽ തീരുമാനം എടുത്തിരുന്നു. അതിന്റെ തുടർച്ചയായിരുന്നു അടുത്തിടെ ശശി തരൂർ എംപിയുടെ നേതൃത്വത്തിൽ പ്രൊഫഷണൽ കോൺഗ്രസ് രൂപവത്കരിച്ചപ്പോൾ, ശ്രീനിവാസൻ അതിന്റെ ജില്ലാ പ്രസിഡന്റായി എറണാകുളത്ത് വീണ്ടും എത്തിയത്. അതും ഒട്ടുമിക്ക നേതാക്കളും അറിഞ്ഞിരുന്നില്ല. കാര്യമായെടുത്തതുമില്ല. അതുകൊണ്ട് തന്നെ അപ്രതീക്ഷിത സ്ഥാനക്കയറ്റം ഏവരേയും ഞെട്ടിച്ചു. ഡൽഹിയിൽ പിടിയുള്ള ആളെന്ന നിലയിൽ നേതാക്കൾ എതിർപ്പ് അടക്കം പറച്ചിലിലും തമാശയിലും ഒതുക്കുകയാണ്. തെലുങ്കാനയുടെ ചുമതലയാണ് നൽകിയിട്ടുള്ളതെന്ന ആശ്വാസവും അവർ പങ്കുവെയ്ക്കുന്നുണ്ട്്. തൃശ്ശൂർ സ്വദേശിയായ ശ്രീനിവാസൻ എറണാകുളത്ത് തേവരയിലാണ് താമസം.
സ്ഥാനങ്ങൾ ഗ്രൂപ്പ് തിരിച്ച് വീതംവെയ്ക്കുന്നുവെന്ന പരാതി മുതിർന്ന നേതാവ് വി എം. സുധീരനും മറ്റും ഉയർത്തിയിരുന്നു. അതിനും രാഹുൽ ഗാന്ധി മാറ്റം വരുത്തുകയാണ്.
Stories you may Like
- അമേഠിയിൽ സ്ഥാനാർത്ഥിത്വം മോഹിക്കുന്ന 'മിസ്റ്റർ മരുമകൻ' വാദ്രയുടെ കഥ
- അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- അമേഠിയിൽ മൽസരിക്കാൻ താൽപ്പര്യം അറിയിച്ചു റോബർട്ട് വാദ്ര
- വാദ്ര തിരഞ്ഞെടുപ്പ് ഗോധയിലേക്ക്; എന്തിനും തയ്യാറെന്ന് വിശദീകരിച്ച് വാദ്ര
- 2024 ലെ തെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ചേക്കും; സൂചന നൽകി റോബർട്ട് വാദ്ര
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്