നീറ്റിലെ 56-ാം റാങ്ക് കേരളത്തിലെ ഒന്നാം റാങ്കായപ്പോൾ ജെസ്മരിയ സൂപ്പർ ഡോക്ടറാകുമെന്ന് ഉറപ്പിച്ചു; ഒമാനിൽ നിന്നും പഠിക്കാൻ വേണ്ടി കോട്ടയത്തെത്തിയ അമലിന് എഞ്ചിനീയറിംഗിലെ ഒന്നാം റാങ്ക് വല്ലഭന്റെ പുല്ലുമായുധം: റാങ്കിൽ തിളങ്ങിയവരൊക്കെ പഠനം ലഹരിയാക്കിവയർ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളാ എൻട്രൻസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ തിളക്കമാർന്ന വിജയം. മെഡിക്കൽ എൻട്രൻസിൽ എറണാകുളം സ്വദേശി ജസ് മരിയ ബെന്നിക്കാണ് (നീറ്റ് റാങ്ക്- 56) ഒന്നാം റാങ്ക്. തിരുവനന്തപുരം കരമന സ്വദേശി സംറീൻ ഫാത്തിമ ആർ രണ്ടാം സ്ഥാനം കരസ്ഥമാക്കി (നീറ്റ് -89).
കോഴിക്കോട് കൊടിയത്തൂർ സ്വദേശി സേബാമ്മാ മാളിയേക്കലിനാണ് മൂന്നാം റാങ്ക് (നീറ്റ്-99). കോഴിക്കോട് വിലങ്ങാട് സ്വദേശി ആറ്റ്ലിൻ ജോർജ്ജ് നാലും (നീറ്റ് - 101), കോട്ടയം മാന്നാനം സ്വദേശി മെറിൻ മാത്യു (നീറ്റ് - 103) അഞ്ചും സ്ഥാനങ്ങൾ നേടി.
എസ്.സി വിഭാഗത്തിൽ കണ്ണൂർ ചിറക്കര സ്വദേശി രാഹുൽ അജിത്തിനാണ് (നീറ്റ് - 605) ഒന്നാം റാങ്ക്. തിരുവനന്തപുരം തോന്നക്കൽ സ്വദേശി ചന്ദന ആർ.എസിനാണ് (നീറ്റ് 707) രണ്ടാം സ്ഥാനം. എസ്.ടി വിഭാഗത്തിൽ കോഴിക്കോട് ചേവായൂർ സ്വദേശി അമാൻഡ എലിസബത്ത് സാമിനാണ് (നീറ്റ് - 5494) ഒന്നാം റാങ്ക്. തിരുവനന്തപുരം മലയടി സ്വദേശി ആദർശ് ഗോപൻ (നീറ്റ് 6103) രണ്ടാം റാങ്കും നേടി.
എഞ്ചിനിയറിങ് വിഭാഗത്തിൽ കോട്ടയം കുറുപ്പന്തറ സ്വദേശി അമൽ മാത്യു ഒന്നാം റാങ്ക് നേടി. കൊല്ലം പെരിനാട് സ്വദേശി എം.ശബരീകൃഷ്ണയ്ക്കാണ് രണ്ടാം റാങ്ക്.
നീറ്റിലെ 56-ാം റാങ്ക്കാരിക്ക് കേരളത്തിലെ ഒന്നാം റാങ്ക്
നീറ്റ് പരീക്ഷയിൽ 56-ാം റാങ്ക് ലഭിച്ച ജെസ് മരിയയ്ക്ക് കേരള എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം തന്നെ ലഭിക്കുമെന്ന് വീട്ടുകാരും അദ്ധ്യാപകരും എല്ലാം പ്രതീക്ഷിച്ചിരുന്നു. എന്നാൽ കേരളാ മെഡിക്കൽ എൻട്രൻസിൽ ഒന്നാം റാങ്ക് നേടിക്കൊണ്ട് ഇരട്ടി മധുരം സമ്മാനിച്ചിരിക്കകയാണ് ജെസ് മരിയ.
അങ്കമാലി വളവഴി മേനാച്ചേരി വീട്ടിൽ ബെന്നിയുടെയും ചെങ്ങൽ സെയ്ന്റ് ജോസഫ്സ് ഹൈസ്കൂളിൽ അദ്ധ്യാപികയായ ജെസീന്തയുടെയും മകളാണ് ജെസ് മരിയ. പരിശീലനത്തിന്റെ രണ്ടാം വർഷമാണ് മെഡിക്കൽ എൻട്രൻസ് എന്ന സ്വപ്നം ജെസ്് മേരി കൈപ്പിടിയിൽ ഒതുക്കുന്നത്. കാഞ്ഞിരപ്പള്ളി സെയ്ന്റ് ആന്റണീസ് സ്കൂളിൽ പഠിച്ചാണ് എൻട്രൻസ് പരിശീലനം നേടിയത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചേർന്ന് പഠിക്കാനാണ് ജെസ് മേരിക്ക് ഇഷ്ടം. എം.ബി.ബി.എസിനു ശേഷം ഓങ്കോളജിയിൽ എം.ഡി. എടുക്കാനാണ് ആഗ്രഹം. ഇന്ന് സമൂഹത്തിൽ വർധിച്ചുവരുന്ന അർബുദത്തെ നിയന്ത്രിക്കാൻ കഴിയുന്ന മേഖല തന്നെ തിരഞ്ഞെടുക്കണമെന്ന് ആഗ്രഹമുണ്ട്. ഗവേഷണത്തിനും സാധ്യതയുള്ള മേഖലയായതിനാലാണ് ഈ വിഷയം തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്''-ജെസ്ന പറയുന്നു. സഹോദരൻ ജോൺ ബെന്നി എൻജിനീയറിങ് വിദ്യാർത്ഥിയാണ്.
അമലിന് ഒന്നാം റാങ്ക് പുത്തരിയല്ല
കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ അമലിന് ഒന്നാം റാങ്ക് ഒരു പുത്തരിയല്ല. അറുന്നൂറിൽ അഞ്ഞൂറ്റി അറുപത്തി അഞ്ച് മാർക്കോടെയാണ് കേരളാ എൻട്രൻസിൽ ഒന്നാമതെത്തിയത്. ദേശീയതലത്തിലെ പ്രവേശന പരീക്ഷകളിലെല്ലാം ഉന്നത വിജയം നേടിയിട്ടുണ്ട്. ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിൽ ദേശീയതലത്തിൽ 85-ാം റാങ്ക് നേടിയപ്പോൾ അത് കേരളത്തിലെ ഒന്നാം സ്ഥാനമായി. കുസാറ്റ് പ്രവേശനപരീക്ഷയിലും എയർ ക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയറിങ് കോമൺ എൻട്രൻസ് ടെസ്റ്റിലും ഒന്നാമനായിരുന്നു.
കോട്ടയം, കുറുപ്പന്തറ പുല്ലൻകുന്നേൽ പ്രൊഫ. മാത്യു ജോസഫിന്റെയും ജാൻസിയുടെ മകനായ അമൽ പത്താം ക്ലാസ് വരെ ഒമാനിലെ ഇബ്ര ഇന്ത്യൻ സ്കൂളിൽ സി.ബി.എസ്.ഇ. സിലബസിലാണ് പഠിച്ചിരുന്നത്. ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പ് ലക്ഷ്യമാക്കിയാണ് കോട്ടയം, മാന്നാനം കെ.ഇ.സ്കൂളിൽ ചേർന്നത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസോടെയാണ് പ്ലസ്ടു പൂർത്തിയാക്കിയത്. സ്കൂളിൽനിന്നെത്തിയാൽ ദിവസവും മൂന്നുമുതൽ നാലുമണിക്കൂർ വരെ പഠനത്തിനായി മാറ്റിവെച്ചിരുന്നു. ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ ആവർത്തിച്ച് വായിക്കുകയും കണക്ക് ഉൾപ്പെടെയുള്ള വിഷയങ്ങൾ തുടർച്ചയായി എഴുതി പരിശീലിച്ചുമാണ് പ്ലസ്ടുവിനും എൽട്രൻസിനും പഠിച്ചിരുന്നത്.
മസ്കറ്റിലെ സയൻസ് ഇന്ത്യാ ഫോറത്തിന്റെ ശാസ്ത്രപ്രതിഭാ പുരസ്കാരം, ഒമാനിലടക്കം നടന്ന ക്വിസ് മത്സരങ്ങളിലുൾപ്പെടെ നിരവധി അംഗീകാരങ്ങളും അമലിനെ തേടിയെത്തിയിട്ടുണ്ട്. ഭൗതികശാസ്ത്രത്തോട് കമ്പമുള്ള തനിക്ക് മുംബൈ ഐ.ഐ.ടി.യിൽനിന്ന് ഗവേഷണത്തിലൂന്നിയ എൻജിനിയറിങ് ഫിസിക്സിൽ തുടർപഠനം നടത്താനാണ് താൽപര്യമെന്ന് അമൽ പറഞ്ഞു.
ആർക്കിടെക്ടാവാൻ ഖത്തറിൽ നിന്നെത്തിയ അഹമ്മദ് ഷബീറിന് രണ്ടാം റാങ്കിന്റെ തിളക്കം
ആർക്കിടെക്ടാവുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാനനാണ് അഹമ്മദ് ഷബീർ ഖത്തറിൽ നിന്നും കേരളത്തിൽ എത്തിയത്. പ്രവേശന പരീക്ഷയ്ക്കു വേണ്ടി മാത്രം കേരളത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ഒരു മാസത്തെ പരിശീലനത്തിന് എത്തിയ ഷബീർ ആദ്യ കടമ്പ റാങ്കോടെ പാസായതിന്റെ സന്തോഷത്തിലാണ്.
കേരള എൻജിനീയറിങ് അഗ്രികൾച്ചറൽ മെഡിക്കൽ (കെ.ഇ.എം.എ.) പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്കാണ് ആലുവ എടത്തല സ്വദേശിയും വിദേശ മലയാളിയുമായ അഹമ്മദ് ഷബീറിനെ തേടിയെത്തിയത്. ദേശീയതലത്തിൽ നടന്ന നാഷണൽ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ട് പരീക്ഷയിലും മികച്ച മാർക്ക് നേടാൻ അഹമ്മദ് ഷബീറിന് കഴിഞ്ഞിരുന്നു. ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെ ഖത്തറിലെ എം.ഇ.എസ്. സ്കൂളിലാണ് അഹമ്മദ് ഷബീർ പഠിച്ചത്.
എടത്തല നോർത്ത് കെ.സി. അഹമ്മദ് റോഡിലെ പുതുക്കാട് വീട്ടിൽ ഷബീർ അഹമ്മദിന്റെയും ബിൽകീസ് ഫാത്തിമയുടെയും മകനാണ് അഹമ്മദ് ഷബീർ. കെ.ഇ.എം.എ. പ്രവേശന പരീക്ഷ എഴുതിയ ശേഷം അഹമ്മദ് ഷബീർ ഖത്തറിലേക്ക് മടങ്ങിയിരുന്നു. റാങ്ക് നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അഹമ്മദ് ഷബീർ പറഞ്ഞു.
ആർക്കിടെക്ട് പഠനത്തിനായി തിരുവനന്തപുരത്തെ കോളേജ് ഓഫ് എൻജിനീയറിങ് തിരഞ്ഞെടുക്കാനാണ് താത്പര്യം. അഹമ്മദാബാദിലെ സി.ഇ.പി.ടി.യിലും ഡൽഹിയിലെ ജാമിയ മിലിയ കോളേജിലും അഡ്മിഷനു വേണ്ടി ശ്രമിക്കുന്നുണ്ടെന്നും അഹമ്മദ് ഷബീർ പറഞ്ഞു.
ശബരീ കൃഷ്ണയ്ക്ക് രണ്ടാം റാങ്കിന്റെ തിളക്കം
എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ രണ്ടാംറാങ്ക് നേടിയതിന്റെ ആഹ്ലാദത്തിലാണ് ശബരി കൃഷ്ണ. പരീക്ഷയിൽ അഞ്ചിനകം റാങ്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ച ശബരിക്ക് രണ്ടാം റാങ്ക് ലഭിച്ചതോടെ സന്തോഷം ഇരട്ടിച്ചു. എല്ലാ ക്ലാസിലും നൂറിൽ നൂറു മാർക്കും നേടിയുള്ള വിജയമായിരുന്നു. തന്നോടൊപ്പം ഒരേ സ്ഥാപനത്തിൽ പഠിച്ചവർക്കാണ് ആദ്യ മൂന്നു റാങ്കുകൾ ലഭിച്ചത്. കുസാറ്റിലെ പരീക്ഷയിൽ ശബരീകൃഷ്ണയ്ക്ക് പന്ത്രണ്ടാംറാങ്ക് ലഭിച്ചിരുന്നു.
കൊല്ലം, കോഴിക്കോട്, കോട്ടയം ജില്ലകളിലെ വിവിധ സ്കൂളുകളിലാണ് പ്ലസ് ടു വരെയുള്ള പഠനം. വാട്ടർ അഥോറിറ്റിയിൽ ഉദ്യോഗസ്ഥനായ അച്ഛൻ മധു ജി.ഉണ്ണിത്താന്റെ ജോലിസ്ഥലങ്ങൾ മാറിയതിനാലാണിത്. ചെന്നൈ ഐ.ഐ.ടി.യിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ പ്രവേശനം ലഭിച്ചിട്ടുണ്ടെന്നും അവിടെ ചേരാനാണ് താത്പര്യമെന്നും ശബരീകൃഷ്ണ പറഞ്ഞു.
മൃദംഗം, വയലിൻ തുടങ്ങിയ വാദ്യോപകരണങ്ങളിലും വിധഗ്ധനാണ്. മധു ജി.ഉണ്ണിത്താൻ വർക്കലയിൽ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥനാണ്. അമ്മ സ്വപ്ന എസ്.ബി.ഐ. ചവറ ബ്രാഞ്ച് മാനേജരുമാണ്. സഹോദരി ശ്രീലക്ഷ്മി ടി.കെ.എം. എൻജിനീയറിങ് കോളേജിലെ അവസാനവർഷ ആർക്കിടെക്ചർ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്