നാണംകെട്ട സമനിലയിൽ കുരുങ്ങേണ്ടിയിരുന്ന ഇംഗ്ലണ്ടിന് ഇരട്ടഗോൾ സമ്മാനിച്ച് ടുണീഷ്യൻ ആക്രമണത്തിൽ നിന്നും രക്ഷിച്ചതു നായകൻ; രണ്ടാം പാതത്തിൽ നിലത്തു കാലുറപ്പിക്കാൻ പോലുമാകാതെ മൂന്നാം തവണ ഗോൾവല കുരുക്കി ബെൽജിയം; പെനാലിറ്റിയുടെ ഭാഗ്യത്തിൽ കൊറിയ മറികടന്ന് കടന്നൂകുടി സ്വീഡനും: ഇന്നലെ ലോകം സാക്ഷ്യം വഹിച്ച കളികൾ ഇങ്ങനെ
മറുനാടൻ ഡെസ്ക്
വോൾഗോഗ്രാഡ്: ലോകകപ്പിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ കരുത്തരായ ഇംഗ്ലണ്ട് ടുണീഷ്യയെ തോൽപ്പിച്ചപ്പോൾ ബെൽജിയം പനാമയുടെ ഗോൾവല നിറച്ചു കൊണ്ടാണ് രംഗത്തെത്തിയത്. അതേസമയം പെനാലിറ്റിയുടെ ഭാഗ്യത്തിൽ ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയയെ മറികടന്നാണ് സ്വീഡൻ ആദ്യമത്സരം പൂർത്തിയാക്കിയത്.
ഇന്നലെ വൈകി നടന്ന കളിയിൽ നായകൻ ഹാരി കെയ്ന്റെ മികവിലാണ് ഇംഗ്ലണ്ട് വിജയം നേടിയത്. ടുണിഷ്യയുമായി സമനിലക്കുരുക്കിലേക്ക് നീങ്ങുമായിരുന്ന മത്സരത്തിൽ അവിശ്വസനീയമായ വിധത്തിൽ തിരിച്ചടിച്ചാണ് കെയ്ൻ ഇംഗ്ലീഷുകാരുടെ രക്ഷകനായി മാറിയത്. ക്യാപ്റ്റന്റെ ഇരട്ട ഗോളിൽ ലോകകപ്പ് ഫുട്ബാളിന്റെ ഗ്രൂപ്പ് ജിയിൽ ഒന്നിനെതിരേ രണ്ട് ഗോളിന് ടുണീഷ്യയെ തോൽപിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്.
റാഷ്ഫോർഡിനേയും ജാമി വാർഡിയേയും സൈഡ് ബെഞ്ചിലിരുത്തി ഇംഗ്ലണ്ട് കോച്ച് ഹാരി കെയ്നേയും റഹീം സ്റ്റെർലിങ്ങിനെയുമാണ് ഇംഗ്ലണ്ടിന്റെ ആക്രമണച്ചുമതല ഏൽപ്പിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തുറ്റ സ്ട്രൈക്കർമാർ അണിനിരക്കുന്ന ഇംഗ്ലണ്ട് ടീം പ്രതീക്ഷിച്ച പോലെത്തന്നെ ആദ്യ മിനിറ്റുകളിൽ ആക്രമണം ശക്തപ്പെടുത്തി. ഇതിന്റെ ഫലം 11-ാം മിനിറ്റിൽ കണ്ടു, ക്യാപ്റ്റൻ ഹാരി കെയ്നിലൂടെ.
ആഷ്ലി യങ്ങിന്റെ കോർണർ കിക്കിൽ സ്റ്റോൺസിന്റെ ഹെഡ്ഡർ ടുണീഷ്യ ഗോൾകീപ്പർ തടുത്തിട്ടു. റീബൗണ്ട് പിടിക്കാൻ നിന്ന കെയ്നിന് പിഴച്ചില്ല. ഇംഗ്ലണ്ട് മുന്നിൽ. എന്നാൽ, ഈ സന്തോഷത്തിന് വെറും പതിനാല് മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. കെയ്ൽ വാക്കർ, ഫക്രദ്ദീൻ ബെൻ യൂസഫിനെ ബോക്സിൽ വച്ച് മുട്ടുകൊണ്ട് മുഖത്ത് ഇടിച്ചതിന് കിട്ടിയ പെനാൽറ്റിയാണ് കഥ മാറ്റിയെഴുതിയത്. വീഡിയോ പരിശോധനയിലാണ് പെനാൽറ്റിയിൽ തീർപ്പു കൽപിച്ചത്. വാക്കർക്ക് മഞ്ഞക്കാർഡും ടുണീഷ്യയ്ക്ക് പെനാൽറ്റിയും. കിക്കെടുത്ത ഫെർജാനി സാസിക്ക് പിഴച്ചില്ല. ഡൈവ് ചെയ്ത ജോഡൻ പിക്കഫോർഡിന്റെ വലതു മൂലയിലേയ്ക്കൊരു ഗ്രൗണ്ടർ. മത്സരം ഒപ്പത്തിനൊപ്പം (1-1)
പിന്നീട് അവസരങ്ങൾ ഏറെ തുലച്ച് ഇംഗ്ലീഷുകാർ സമനില വഴങ്ങുമെന്ന് തോന്നിച്ചെങ്കിലും നാലു മിനിറ്റ് അനുവദിച്ച ഇഞ്ചുറി ടൈമിൽ റഫറി വിസസലൂതാൻ രണ്ട് മിനിറ്റ് മാത്രം ബാക്കി നിൽക്കെ ഒരു കോർണർ കെയ്ൻ വലയിലേയ്ക്ക് കുത്തിയിട്ട് ഇംഗ്ലണ്ടിന് വിലപ്പെട്ട വിജയം നേടിക്കൊടുത്തു.
ട്രിപ്പിയറെടുത്ത് കോർണറിൽ നിന്നായിരുന്നു ഈ ഗോൾ. ബോക്സിന് മുന്നിൽ ഹെൻഡേഴ്സണും ടുണീഷ്യൻ ഡിഫൻഡറും തമ്മിലുള്ള കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് മാർക്ക് ചെയ്യപ്പെടാതെ നിന്ന കെയ്നിന്റെ അരികാലണെത്തിയത്. കിട്ടിയ അവസരം മുതലെടുത്ത് കെയ്ൻ പന്ത് വലയിലേക്ക് കുത്തിയിട്ടു. ഇംഗ്ലണ്ടിന് 2-1ന്റെ വിജയം.
ഒരു ഘട്ടത്തിൽ ഇംഗ്ലിഷ് മുന്നേറ്റങ്ങളുടെ മുനയൊടിച്ച് ആക്രമണവും കൗണ്ടർ അറ്റാക്കുകളുമെല്ലാമായി തുനീസിയ കളം നിറഞ്ഞതോടെ, കളി കൈവിടുമെന്നു പോലും തോന്നിച്ചു. അർജന്റീനയുടെയും സ്പെയിനിന്റെയും ബ്രസീലിന്റെയും വഴിയേ, കിരീട പ്രതീക്ഷയുമായെത്തി ആദ്യകളിയിൽ സമനില വഴങ്ങുകയെന്ന ദുര്യോഗത്തിലേക്കാണ് ഇംഗ്ലണ്ടിന്റെയും പോക്കെന്നു കരുതിയ നേരത്താണു ഹാരി കെയ്ൻ രക്ഷകനായി മാറിത്. ഇംഗ്ലണ്ട് ക്യാപ്റ്റനായപ്പോഴൊക്കെ ഹാരി കെയ്ൻ ഗോളടിച്ചിട്ടുണ്ടെന്ന പതിവാണ് വീണ്ടും ആവർത്തിച്ചത്.
മുന്നിൽ നിന്നു നയിച്ച് ലുക്കാക്കും, അനായാസം ബെൽജിയം
ലുക്കാക്കു എന്ന കരുത്തന്റെ മികവിൽ അനായാസ വിജയത്തോടയാണ് ബൽജിയം തങ്ങളുടെ ആദ്യ മത്സരം പൂർത്തിയാക്കിയത്.ലോകകപ്പ് ഫുട്ബാളിലെ ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിൽ അവർ കന്നി ലോകകപ്പ് കളിക്കുന്ന പാനമയെ മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് മുക്കിക്കളഞ്ഞത്. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ബെൽജിയം മൂന്ന് ഗോളും അടിച്ചുകയറ്റിയത്.
പല അവസരങ്ങളും ഒന്നൊന്നായി പൊലിഞ്ഞുപോയശേഷം മെർട്ടെൻസാണ് തന്ത്രപരമായ ഒരു ഗോളിലൂടെ ബെൽജിയത്തെ ആദ്യം മുന്നിലെത്തിച്ചത്. നാൽപത്തിയേഴാം മിനിറ്റിലായിരുന്നു ഗോൾ. ബോക്സിൽ നിന്നു കിട്ടിയ പന്ത് ഗോളിയുടെ തലയ്ക്ക് മുകളിലൂടെ പോസ്റ്റിന്റെ മൂലയിലേയ്ക്ക് കോരിയിടുകയായിരുന്നു മെർട്ടെൻസ്. പിന്നീട് ലുക്കാക്കുവിന്റെ ഊഴമായിരുന്നു. ആറു മിനിറ്റിന്റെ ഇടവേളയിലായിരുന്നു ലുക്കാക്കുവിന്റെ രണ്ട് ഗോളുകളും. ആദ്യം അറുപത്തിയൊൻപതാം മിനിറ്റിലും രണ്ടാമത്തേത് എഴുപത്തിയഞ്ചാം മിനിറ്റിലും.
എല്ലാം കൊണ്ടും ശക്തരായിരുന്നു ബെൽജിയം. കിക്കോഫ് മുതൽ ചെങ്കടൽ ഇരമ്പുകയായിരുന്നു. എന്നാൽ, പാനമയുടെ തീരം വിറച്ചില്ല. വിൻസന്റ് കംപാനിയില്ലാതെ ഇറങ്ങിയ ബെൽജിയത്തിന്റെ ഓരോ നീക്കവും പാനമയുടെ ഗോൾ ഏരിയയിൽ എരിഞ്ഞടിങ്ങി. കിട്ടിയ അവസരങ്ങൾ മുതലാക്കാൻ എഡൻ ഹസാർഡിനും ലുക്കാക്കുവിനും കഴിഞ്ഞിരുന്നില്ല. പാനമയുടെ പ്രതിരോധഭടൻ ടോറസാണ് ഈ മുന്നേറ്റങ്ങളുടെ മുനയൊടിച്ചവരിൽ മുമ്പൻ. എന്നാൽ, ഈ പിഴവുകൾക്ക് ഹസാർഡും ലുക്കാക്കുവും രണ്ടാം പകുതിൽ പ്രായശ്ചിത്തം ചെയ്തു. എണ്ണം പറഞ്ഞ മൂന്ന് ഗോളുകളിലൂടെ.
ലോകകപ്പിലേക്കുള്ള തിരിച്ചുവരവിൽ കടന്നുകൂടി സ്വീഡൻ
പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പ് കളിക്കാനെത്തിയ സ്വീഡൻ ഇന്നലെ കഷ്ടിച്ചാണ് വിജയിച്ചു കയറിയത്. തൊണ്ണൂറ് മിനിറ്റും പേശിബലത്തിന്റെ മാറ്റുരയ്ക്കൽ കണ്ട ഗ്രൂപ്പ് എഫിലെ രണ്ടാമത്തെ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്വീഡന്റെ ജയം. ആന്ദ്രെസ് ഗ്രാൻക്വിസ്റ്റ് എടുത്ത പെനാൽറ്റിയാണ് സ്വീഡനെ തുണച്ചത്. ദക്ഷിണ കൊറിയയുടെ കി മിൻ വൂ ബോക്സിൽ വിക്ടർ ക്ലാസണിൽ നടത്തിൽ കടുത്ത ടാക്ലിങ്ങാണ് പെനാൽറ്റിക്ക് വഴിവച്ചത്. ഫൗളിന് ആദ്യം റഫറി കണ്ണടച്ചെങ്കിലും പിന്നീട് തീരുമാനം വീഡിയോ അമ്പയർക്ക് വിടുകയായിരുന്നു. വാറിൽ വിധി സ്വീഡന് അനുകൂലമായി. കിക്കിൽ ഗ്രാങ്ക്വിസ്റ്റിന് പിഴച്ചതുമില്ല.
നിലവാരമുള്ള കളി പുറത്തെടുക്കാൻ പാടുപെട്ട മത്സരത്തിൽ പ്രതീക്ഷിച്ച പോലെ സ്വീഡന് തന്നെയായിരുന്നു മേൽക്കൈ. നല്ല ബോൾ പൊസഷനും മികച്ച കൈമാറ്റങ്ങളുമെല്ലാമുണ്ടായിരുന്നു. എന്നാൽ, കൊറിയക്കാരുടെ കടുത്ത ടാക്ലിങ്ങിനെ അതിജീവിക്കാൻ അവർക്കായില്ല. തടിയിട്ട് പൊടിയാക്കുന്ന മാർക്കിങ്ങായിരുന്നു കൊറിയയുടേത്. ഇതിനെ ഭേദിച്ച് ഗോളിലേയ്ക്കെത്താൻ സ്വീഡന് നന്നായി പാടു പെടേണ്ടിവന്നു. മധ്യനിരയിലെല്ലാം നല്ല മേൽക്കൈ ലഭിച്ചെങ്കിലും അത് ഗോൾ ഏരയയിൽ നിലനിർത്താൻ അവർക്ക് കഴിഞ്ഞില്ല.
തീർത്തും നിരാശാജനകമായിരുന്നു കൊറിയയുടെ കളി. ഒട്ടും ഭാവനയുണ്ടായിരുന്നില്ല അവരുടെ നീക്കങ്ങൾ. ചിലപ്പോഴൊക്കെ ഗോൾമുഖത്ത് എത്തുകയും പോസറ്റിലേയ്ക്ക് നല്ല ചില ഷോട്ടുകൾ ഉതിർത്തുവെങ്കിലും അതൊന്നും ലക്ഷ്യം ഭേദിക്കാൻ പോന്നതായില്ല. അതിവേഗത്തിലുള്ള പ്രത്യാക്രമണങ്ങളായിരുന്നു അവരുടെ തറുപ്പുചീട്ട്. എന്നാൽ, ഇതിന് ചിറകെട്ടാൻ സ്വീഡ മറന്നില്ല. ആക്രമണത്തിൽ പ്രതീക്ഷിച്ച ഫോം പുലർത്താൻ കഴിയാതിരുന്ന സ്വീഡൻ പ്രതിരോധത്തിൽ വിട്ടുവീഴ്ച ചെയ്തില്ല. ജർമനിയും മെക്സിക്കോയുമാണ് ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകൾ. ജർമനിയെ അട്ടിമറിച്ച മെക്സിക്കോ മൂന്ന് പോയിന്റ് നേടിയിട്ടുണ്ട്.
ലുക്കാക്കുവാണ് താരം
ഇന്നലെ നടന്ന മത്സരങ്ങളോട് ഒരു കാര്യം ഉറപ്പായി ലുക്കുക്കു വെറും ലുട്ടാപ്പിയല്ല. കരുത്തു കൊണ്ട് സാക്ഷാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും വെല്ലുവിളിക്കുന്ന മിടുക്കനാണ് ഈ ബെൽജിയം കരുത്തൻ. ബൽജിയത്തിനായി സൂപ്പർതാരം റൊമേലു ലുക്കാക്കുവും ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ഹാരി കെയ്നുമാണ് ഇരട്ടഗോൾ നേടിയത്. ആദ്യ മൽസരത്തിൽ സ്പെയിനിനെതിരെ ഹാട്രിക് നേടി സുവർണപാദുക മൽസരത്തിൽ മുന്നിലുള്ള പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വെല്ലുവിളി ഉയർത്തിയാണ് ഇവരുടെ കുതിപ്പ്.
തുനീസിയ ഒരുക്കിയ സമനിലക്കെണി പൊട്ടിച്ച് ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ വിജയനായകനായി. ആഫ്രിക്കൻ അട്ടിമറിക്കരുത്തുമായി എത്തിയ തുനീസിയയ്ക്കെതിരെ ഇംഗ്ലണ്ടിന് 21 വിജയം. ആദ്യപകുതിയിലും രണ്ടാം പകുതിയുടെ ഇൻജുറി ടൈമിലുമായി ഇംഗ്ലിഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ രണ്ടു ഗോളുകൾ നേടി.
ദൗർഭാഗ്യത്തിനു പിടികൊടുക്കാതെ ബൽജിയത്തിനു സൂപ്പർ തുടക്കം. ലോകകപ്പിൽ അരങ്ങേറ്റ മൽസരം കളിച്ച പാനമയെ 30ന് ആണു ബൽജിയം തകർത്തത്. സ്ട്രൈക്കർമാരായ ഡ്രിയെസ് മെർട്ടെൻസ്(48ാം മിനിറ്റ്), റൊമേലു ലുക്കാകു(70, 76) എന്നിവർ വിജയികൾക്കു വേണ്ടി ലക്ഷ്യം കണ്ടു. ആദ്യപകുതിയിലെ തണുപ്പൻ കളിക്ക് ഇടവേളയ്ക്കു ശേഷം ഉജ്വല പ്രകടനത്തിലൂടെ പ്രായശ്ചിത്തം ചെയ്താണ് ഏദൻ ഹസാഡിന്റെ ടീം വരവറിയിച്ചത്.
Stories you may Like
- ലോക ഫുട്ബോളിന്റെയും മക്കയായി സൗദി മാറുമ്പോൾ!
- മെസിയും ടീം വരിക 2025 ഒക്ടോബറിൽ; രണ്ട് മത്സരങ്ങളിൽ കേരളത്തിൽ അർജന്റീന കളിക്കും
- മലപ്പുറത്ത് പന്തു തട്ടാൻ മെസ്സിയെത്തും; അർജന്റീന ടീം രണ്ട് മത്സരങ്ങൾ കളിക്കും: മന്ത്രി
- ബൽജിയത്തിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് സ്വീഡിഷ് ആരാധകർ
- നേട്ടങ്ങളുടെ നെറുകയിൽ ഫുട്ബോൾ ഇതിഹാസം മെസിക്ക് 36ാം പിറന്നാൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്