ഇരകൾക്കൊപ്പം ഓടുകയും വേട്ടക്കാർക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നടപ്പില്ല; 'കാർഷിക സർവകലാശാല താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച ലൈബ്രേറിയനെ അറസ്റ്റ് ചെയ്യണം'; സർവകലാശാല ആസ്ഥാനത്തേക്ക് മഹിളാ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ : കേരള കാർഷിക സർവ്വകലാശാലയുടെ ലൈബ്രറിയിൽ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച ലൈബ്രേറിയൻ കെ.പി. സത്യനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സർവ്വകലാശാല ആസ്ഥാനത്ത് മഹിളാ കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് തൃശൂർ ഡി.സി.സി. സെക്രട്ടറിയായ സി.ബി.ഗീത ഉദ്ഘാടനം ചെയ്തു. ഇരകൾക്കൊപ്പം ഓടുകയും വേട്ടക്കാർക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഇരട്ട താപ്പാണ് സർവകലാശാല പ്രോ ചാൻസിലർ കൃഷി മന്ത്രി വി എസ്. സുനിൽ കുമാറും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഒല്ലൂർ എം എൽ എ കെ രാജൻ എം എൽ എ യും പിന്തുടരുന്നതെന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് പ്രസ്താവിച്ചു.
പ്രതിഷേധക്കാർ സർവ്വകലാശാലക്ക് അകത്തുകടക്കാൻ ശ്രമിച്ചെങ്കിലും വൈസ് ചാൻസിലർ പൊലീസിനെ വിളിച്ചുകൊണ്ട് സർവ്വകലാശാലയുടെ പ്രധാന ഗേറ്റിൽ തടഞ്ഞു. പിന്നീട് പ്രതിഷേധക്കാർ സർവ്വകലാശാലയുടെ ഗേറ്റിനുപുറത്ത് പ്രതിഷേധയോഗം കൂടുകയായിരുന്നു.
കഴിഞ്ഞ ദിവസം പീഡനം നടന്ന കേരള കാർഷിക സർവ്വകലാശാലയുടെ കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോളജിലെ അധികൃതർ സർവ്വകലാശാല രജിസ്റ്റ്രാർക്ക് സമർപ്പിച്ച ഇടക്കാല അന്വേഷണ റിപ്പോർട്ട് കുറ്റമറ്റതാക്കി സമ്പൂർണ്ണ അന്വേഷണ കമ്മീഷൻ റിപ്പോർട്ടായി പുനഃസമർപ്പിക്കാൻ കോളജ് അധികൃതർക്ക് രജിസ്റ്റ്രാർ നിർദ്ദേശം കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തെ ഇല്ലാതിരുന്ന ജീവനക്കാരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് മതിയായ തെളിവുകൾ കൂടി ശേഖരിച്ചുകൊണ്ട് ഇന്നലെത്തന്നെ സമ്പൂർണ്ണ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സർവ്വകലാശാല രജിസ്റ്റ്രാർക്ക് സമർപ്പിച്ചിരുന്നു.
ശ്രി.സത്യനെതിരെ ഇന്നലെ സർവ്വകലാശാല തയ്യാറാക്കിയ സമ്പൂർണ്ണ അന്വേഷണ റിപ്പോർട്ട് നിയമാനുസൃതം സത്യനെ വായിച്ചു കേൾപ്പിക്കുന്നതിന്നായി അധികൃതർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സത്യനെ ബന്ധപ്പെടാനായില്ല. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അതേസമയം സത്യൻ അറസ്റ്റിലായെന്നും ഒളിവിലാണെന്നുമുള്ള വാർത്തകൾ ഇന്നലെ മുതൽ തന്നെ സർവ്വകലാശാലയിൽ പ്രചരിച്ചിരുന്നു.
അതിന്നിടെ കേസ്സിന്റെ തുടരന്വേഷണവുമായി പൊലീസ് സത്യനെ തെരഞ്ഞുപോയെങ്കിലും കണ്ടെത്താനായില്ലെന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം ശ്രി. സത്യന്റെ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തതായും കസ്റ്റഡിയിലെടുത്തതായും പറയപ്പെടുന്നു.
അതിന്നിടെ സർവ്വകലാശാലയിലെ ഇടതുപക്ഷ സംഘടനയിൽ പെട്ട ചിലർ സത്യനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കരുക്കൾ നീക്കുന്നതായും അറിയുന്നു. ശ്രി. സത്യന് ജില്ലയിലെ ചില ഇടതുപക്ഷ നേതാക്കളായുള്ള ബന്ധവും ഇതിന്നായി പ്രയോജനപ്പെടുത്തുന്നതായും അറിയാൻ കഴിയുന്നു. കൃഷിമന്ത്രിയും സ്ഥലം എംഎൽഎ.യും മറ്റുചില സിപിഎം. പാർട്ടി സഖാക്കളും ശ്രി. സത്യന്റെ സഹപാഠികൾ ആണെന്ന പ്രചരണവും ഈ ആരോപണത്തെ സാധൂകരിക്കുന്നുണ്ട്.
അതേസമയം കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോളജിലെ എസ.എഫ്.ഐ. യുണിറ്റ് സെക്രട്ടറി ശ്രി. സത്യനെ കോളജിൽ വരുന്നതിൽ നിന്ന് വിലക്കണമെന്നും കോളജ് അധികൃതരോട് ആവശ്യപ്പെട്ടതായും അറിയുന്നു. ഇരയുടെ തൊഴിലിടത്തെ സംരക്ഷണവും അഭിമാനവും കണക്കിലെടുത്ത് ഇതേ ആവശ്യം കോളജ് അധികൃതരും സർവ്വകലാശാല രജിസ്റ്റ്രാറെ അറിയിച്ചതായും മനസ്സിലാക്കുന്നു.
സർവ്വകലാശാലയുടെ ലൈബ്രറിയിൽ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സർവ്വീസിൽ നിന്ന് ഒന്നരക്കൊല്ലം മുമ്പ് വിരമിച്ച സർവ്വകലാശാല ലൈബ്രേറിയനെതിരെ അന്വേഷണം തുടരുന്നു. മറുനാടൻ വാർത്ത പുറത്തുവിട്ട് മണിക്കൂറുകൾക്കുള്ളിൽ പെൺകുട്ടിയിൽ നിന്നും സാക്ഷികളിൽ നിന്നും മൊഴിയെടുത്തു. യുദ്ധകാലാടിസ്ഥാനത്തിൽ കുറ്റമറ്റ റിപ്പോർട്ടുകൾ തയ്യാർ ചെയ്ത് ഇന്നലെ തന്നെ സർവ്വകലാശാല രജിസ്റ്റ്രാർക്കും വീസിക്കും സമർപ്പിച്ചു. തുടർന്ന് കേസ് പൊലീസിന് കൈമാറി. പൊലീസ് ഇപ്പോൾ അന്വേഷണം നടത്തിവരുന്നു.
ഏകദേശം രണ്ടാഴ്ച മുമ്പ് നടന്ന സംഭവം ഇന്നലെ മറുനാടൻ മലയാളി പുരത്തുവിടുമ്പോഴാണ് സർവ്വകലാശാലയിലെ ജീവനക്കാരും പൊതുജനങ്ങളും അറിയുന്നത്. സർവ്വകലാശാല അധികാരികളെ അറിയിക്കാതെയാണ് കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോളജിലെ ഡീനും അഡ്മിനിസ്ട്രേട്ടീവ് ഓഫീസറും ഇരയും വേട്ടക്കാരനും കൂടി സമവായത്തിലെത്തി അവസാനിപ്പിച്ചതെന്ന ആരോപണം ശക്തമായിരുന്നു. ഇരയുടെ പരാതി കണക്കിലെടുത്ത് അവരെ ലൈബ്രറിയിൽ നിന്ന് കോളജ് ഓഫീസിലേക്ക് സ്ഥലം മാറ്റുകയും ഓഫീസിലെ മറ്റൊരു താൽക്കാലിക പുരുഷ ജീവനക്കാരനെ ലൈബ്രറിയിലേക്ക് സ്ഥലം മാറ്റിയും പ്രശ്നം ഒതുക്കിത്തീർക്കുകയായിരുന്നു.
എന്നാൽ മറുനാടൻ വാർത്ത പുറത്തുവന്നതോടെ സ്ഥിതി മാറി. കോളജ് അധികൃതർ ഉടൻതന്നെ ഇരയിൽ നിന്നും ബന്ധപ്പെട്ട സാക്ഷികളിൽ നിന്നും മൊഴി ശേഖരിച്ചുകൊണ്ട് തികച്ചും യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ റിപ്പോർട്ട് തയ്യാർ ചെയ്യുകയായിരുന്നു. ലൈബ്രേറിയനിൽ നിന്നും മൊഴിയെടുത്തെങ്കിലും ലൈബ്രേറിയൻ ആരോപണങ്ങൾ മുഴുവനും നിഷേധിച്ചതായാണ് അറിയാൻ കഴിയുന്നത്.
ലൈബ്രറിയിൽ ജോലി ചെയ്യുന്ന മറ്റൊരു ജീവനക്കാരിയെ മറ്റേതെങ്കിലും ജോലിക്കായി പുറത്തേയ്ക്ക് പറഞ്ഞയച്ചതിനുശേഷമാണത്രേ വിദ്വാൻ ഈ ജീവനക്കാരിയെ ലൈബ്രറിയിൽ റാക്കുകൾക്കിടയിൽ പീഡിപ്പിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. ഈ ജീവനക്കാരി തിരിച്ചുവരുന്ന സമയത്ത് പലപ്പോഴും പീഡനത്തിന് ഇരയായ ജീവനക്കാരി കരയുന്നത് താൻ കണ്ടിട്ടുണ്ടെന്നും കൂടെ ജോലി ചെയ്യുന്ന ജീവനക്കാരിയുടെ മൊഴിയുണ്ട്. അതേസമയം സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ലൈബ്രറിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ കണ്ടെടുത്ത് ബന്തവസ്സാക്കുന്നതിലും സർവ്വകലാശാല അധികൃതർക്ക് വീഴ്ച്ച സംഭവിച്ചെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും ക്യാമറ ദൃശ്യങ്ങൾ കൂടി കണ്ടെടുക്കാനുള്ള നിർദ്ദേശവും വിസി കൊടുത്തതായാണ് അറിയാൻ കഴിയുനത്.
സർവ്വകലാശാലയിൽ നിന്ന് വിരമിക്കുന്നവർ തന്നെ സ്ത്രീപീഡനങ്ങളിൽ പ്രതികളാവുന്നത് സർവ്വകലാശാലയിൽ പതിവായിരിക്കുന്നു. ഏകദേശം രണ്ടു മാസങ്ങൾക്ക് മുമ്പാണ് സർവ്വകലാശാലയുടെ തന്നെ കണ്ണാറ വാഴഗവേഷണ കേന്ദ്രത്തിൽ സമാനമായ സംഭവം അരങ്ങേറിയത്. രണ്ടിടത്തും ഇരകൾ കൊടുക്കുന്ന പരാതിയിന്മേൽ ഒത്തുതീർപ്പ് നടത്തി പരാതി ഇല്ലാതാക്കുന്ന തന്ത്രമാണ് സർവ്വകലാശാല സ്വീകരിച്ചത്.
സർവ്വകലാശാലയിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരടക്കം പലരും ഇപ്പോഴും സർവ്വകലാശാലയിൽ ഇമ്മാതിരി വിലസുന്നുണ്ടെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. മാത്രമല്ല, സർവ്വകലാശാലയിലെ അഴിമതിയാരോപണങ്ങളിലും കോടികളുടെ സാമ്പത്തിക ക്രമക്കേടുകളിലും പ്രതികളായവരും ഇപ്പോഴും സർവ്വകലാശാലയുടെ ഭരണതലപ്പത്തുള്ളതായും ആരോപണം ശക്തമാണ്.
അതേസമയം ഇപ്പോൾ സ്ത്രീപീഡനം നടന്ന കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോളജിലെ സ്ഥിതി വ്യത്യസ്ഥമാണ്. ഇവിടെ പ്രതിയെന്നു സംശയിക്കുന്ന സർവ്വകലാശാല ലൈബ്രേറിയൻ കേരള സർവ്വീസ് ചട്ടപ്രകാരം 2016 ഓഗസ്റ്റ് 31 ന് 56 വയസ്സ് പൂർത്തിയാക്കി സർവ്വീസിൽ നിന്ന് വിരമിച്ച ആളാണ്. എന്നാൽ യുജിസി അനുശാസിക്കുന്ന 60 വയസ്സുവരെ സർവ്വീസ് നീട്ടിക്കിട്ടുവാൻ വേണ്ടി ഇയാൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇയാൾക്ക് അന്തിമ വിധി വരുംവരേക്ക് സർവ്വീസിൽ ഉപാധികളോടെ തുടരാൻ കോടതി അനുവദിച്ചത്.
അതുകൊണ്ടുതന്നെ ഇയാൾക്കെതിരെ കേരള സർവ്വീസ് ചട്ടങ്ങൾ അനുസരിച്ച് നടപടിയെടുക്കാൻ സർവ്വകലാശാലക്ക് കഴിയില്ല. കേരള സർവ്വീസ് ചട്ടങ്ങൾ അനുസരിച്ച് ഇയാൾക്ക് സർവ്വകലാശാലയിൽ ഹാജർ രേഖപ്പെടുത്തുന്നതിനോ ശമ്പളം കൈപറ്റുന്നതിനോ സാധ്യമല്ലെന്നും അറിയുന്നു. അക്കാരണം കൊണ്ടുതന്നെ സർവ്വകലാശാലക്ക് ഇയാൾക്കെതിരെ സർവ്വീസ് ചട്ടങ്ങളനുസരിച്ച് യാതൊരുവിധ അച്ചടക്ക നടപടികളും സ്വീകരിക്കാനാവില്ല. അതു കൊണ്ടുകൂടിയാണ് കേസ് പൊലീസിനു വിടേണ്ടിവന്നത്.
ഇത്തരത്തിൽ മറ്റൊരു സർവ്വകലാശാല ലൈബ്രേറിയൻ കൂടി സർവ്വീസിൽ നിന്ന് വിരമിച്ചതിനുശേഷം സർവ്വകലാശാലയുടെ വെള്ളാനിക്കരയിലുള്ള ഹോർട്ടികൾച്ചറൽ കോളജിൽ കേരള സർവ്വീസ് ചട്ടങ്ങൾക്ക് പുറത്തുനിന്നുകൊണ്ട് ജോലി ചെയ്യുന്നുണ്ട്. നേരത്തെയും ഇമ്മാതിരി കോടതി നിർദ്ദേശാനുസരണം ജോലി ചെയ്ത സർവ്വകലാശാല ലൈബ്രേറിയന്മാരിൽ നിന്ന് പിന്നീട് അര കോടിയോളം രൂപ തിരിച്ചുപിടിക്കാൻ ഉത്തരവായിട്ടുണ്ടെന്നും അറിയാൻ കഴിയുന്നു.
അതേസമയം ഇല്ലാത്ത കസേരകളിൽ ഇരിക്കുന്നവരിൽ നിന്നാണ് കേരള കാർഷിക സർവ്വകലാശാലക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നതെന്നും പറയപ്പെടുന്നു. നേരത്തെ ഫാക്കൽറ്റി ഹോസ്റ്റലിൽ നിന്ന് സ്ത്രീപീഡന വിവാദത്തെ ചൊല്ലി സ്ഥലം മാറ്റിയ ഡോ. ബി. കൃഷ്ണകുമാറിന്റെയും ഇല്ലാത്ത കസേരയാണെന്നാണ് പറയപ്പെടുന്നത്. കാർഷിക സർവ്വകലാശാലയിൽ ഡയറക്ടർ (അക്കാദമിക് ആൻഡ് പി.ജി.സ്റ്റഡീസ്) എന്ന തസ്തികയുള്ളപ്പോൾ പരീക്ഷാ കണ്ട്രോളറുടെ തസ്തിക അനാവശ്യമാണെന്ന വാദവും നിലനിൽക്കുന്നുണ്ട്. മാത്രമല്ല, ഈ തസ്തികക്ക് സർക്കാരിന്റെ അംഗീകാരവുമില്ല.
Stories you may Like
- കാർഷിക സർവ്വകലാശാലയിൽ എന്തും നടക്കുമോ?
- എം.എസ് സ്വാമിനാഥൻ ഭാരതരത്നം നേടുന്ന രണ്ടാമത്തെ മലയാളി
- വിവാദത്തിൽ മുങ്ങിയ 'കക്കുകളി' നാടകം നിർത്തി പുന്നപ്രയിലെ പറവൂർ പബ്ലിക് ലൈബ്രറി
- സഖാവിന്റെ സർട്ടിഫിക്കറ്റിൽ ആകെ വാദിച്ചു വിയർത്തു ആർഷോയും സംഘവും
- ഡീനിനേയും പുറത്താക്കിയേക്കും; ഗവർണ്ണറുടേത് സർക്കാരിനെ വെട്ടിലാക്കും നടപടി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്