പരസ്യ പ്രസ്താവന വിലക്കിയിട്ടും കൂസൽ ഇല്ലാതെ രംഗത്ത്; വായിൽ തോന്നിയതെല്ലാം മാധ്യമങ്ങളോട് വിളമ്പും; പേരെടുത്ത് പറഞ്ഞു നേതാക്കൾക്കെതിരെ വ്യക്തിപരമായ ആക്രമണങ്ങൾ; സഹിച്ചു മടുത്ത എ-ഐ ഗ്രൂപ്പ് നേതാക്കൾ സുധീരനെതിരെ നിലപാട് കർശനമാക്കി രംഗത്ത്; അവസാന അനുനയ ശ്രമവും പാളിയാൽ സുധീരൻ പുറത്തേക്ക് പോയേക്കും; സുധീരന്റെ കോൺഗ്രസിലെ ഭാവി അടഞ്ഞെന്ന് റിപ്പോർട്ടുകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കടുത്ത ഭാഷയിൽ വിമർശിച്ചും ഗ്രൂപ്പു നേതാക്കൾക്കെതിരെ തുറന്നടിച്ചിട്ടും മുൻ കെപിസിസി അധ്യക്ഷനെതിരെ രമേശ് ചെന്നിത്തലയോ ചാണ്ടിയോ മറുപടിയുമായി രംഗത്തെത്തിയിട്ടില്ല. കഴിഞ്ഞ സർക്കാറിന്റെ തെറ്റുകൾ എണ്ണി പറഞ്ഞു കൊണ്ടാണ് സുധീരൻ രംഗത്തെത്തിയിരുന്നത്. എന്നാൽ, ഗ്രൂപ്പു നേതാക്കൾ ഈ വിഷയത്തിൽ മൗനം പാലിക്കുന്നത് സുധീരനെ എന്നെന്നേക്കുമായി കോൺഗ്രസിൽ നിശബ്ധനാക്കാനുള്ള നീക്കങ്ങളുടെ ഭാഗമെന്ന് സൂചന. സുധീരന് അതേനാണയത്തിൽ മറുപടി നൽകാതെ അച്ചടക്ക പ്രശ്നം അടക്കം ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിനെ കൊണ്ട് ഇടപെടീക്കാനാണ് ഗ്രൂപ്പു നേതാക്കളുടെ നീക്കം. മറുപടി നൽകാതിരിക്കുമ്പോൾ കോൺഗ്രസിൽ സുധീരൻ താനെ അപ്രസക്തനാകുമെന്നും ഗ്രൂപ്പുകൾ കണക്കു കൂട്ടുന്നുണ്ട്. ഇപ്പോഴത്തെ നീക്കത്തോടെ കോൺഗ്രസിൽ സുധീരന്റെ ഭാവി ഏതാണ്ട് പൂർണമായും അടഞ്ഞെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.
വി എം.സുധീരന്റെ വിമർശനങ്ങൾ അതിരുവിടുന്നെന്നും അതിന്റെ പേരിൽ അദ്ദേഹത്തിന് മറുപടിനൽകി പ്രശ്നങ്ങൾ കൂടുതൽ വഷളാക്കേണ്ടെന്നും എ, ഐ ഗ്രൂപ്പുകൾ. സുധീരൻ നടത്തിയത് അച്ചടക്കലംഘനമാണെന്ന് കാണിച്ച് ഹൈക്കമാൻഡിന് പരാതി നൽകാനൊരുങ്ങുകയാണ് ഇരുഗ്രൂപ്പും. ഡൽഹിയിലുള്ള കെപിസിസി. അധ്യക്ഷൻ എം.എം.ഹസൻ ഇക്കാര്യം എ.ഐ.സി.സി. ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന്റെ ശ്രദ്ധയിൽപ്പെടുത്തി. കാര്യങ്ങൾ ഇത്രയും മോശമായ സ്ഥിതിക്ക് ഹൈക്കമാൻഡ് ഇടപെട്ടേക്കും. കെപിസിസി.ക്ക് പുതിയ അധ്യക്ഷൻ വരുമ്പോൾ തീരുമാനങ്ങളെടുക്കുന്നതിന് മുതിർന്ന നേതാക്കൾ ഉൾപ്പെടുന്ന ഏതെങ്കിലുമൊരു സമിതിയെ നിയോഗിച്ചേക്കാം. അത്തരത്തിലുള്ള ക്രമീകരണങ്ങളിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണാനാകും ഹൈക്കമാൻഡ് ശ്രമിക്കുക.
ചൊവ്വാഴ്ച രാഷ്ട്രീയകാര്യ സമിതിയിൽ ഒന്നേകാൽ മണിക്കൂറെടുത്ത് സംസാരിച്ച കാര്യങ്ങൾ വീണ്ടും പുറത്ത് ഉന്നയിക്കുന്നത് സ്ഥിതിഗതികൾ കലക്കുകയെന്ന ഉദ്ദേശ്യത്തോടെയാകുമെന്ന നിഗമനത്തിലാണ് ഇരുഗ്രൂപ്പും. സാധാരണ സുധീരന് മറുപടിയുമായി എ, ഐ ഗ്രൂപ്പ് നേതാക്കൾ അപ്പോൾത്തന്നെ രംഗത്തിറങ്ങേണ്ടതാണ്. എന്നാൽ, സുധീരൻ വീണ്ടും പത്രസമ്മേളനം നടത്തിയത്, തനിക്ക് ഒരുനിയന്ത്രണവും ബാധകമല്ലെന്ന് വരുത്താനാണെന്ന മൃദുവായ മറുപടിയിൽ കെ.സി.ജോസഫ് വിമർശനം ഒതുക്കി. മറ്റുനേതാക്കളോട് പ്രതികരിക്കരുതെന്ന് കർശനനിർദ്ദേശം നൽകി. കോൺഗ്രസിലെ പ്രശ്നവുമായി ബന്ധപ്പെട്ട ചാനൽചർച്ചകളിൽ പങ്കെടുക്കരുതെന്ന് മറ്റുനേതാക്കൾക്ക് ഗ്രൂപ്പ് നേതൃത്വം മുന്നറിയിപ്പും നൽകി.
ഹൈക്കമാൻഡ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കട്ടെയെന്ന സമീപനമാണ് നേതൃത്വം പുലർത്തുന്നത്. രാജ്യസഭാസീറ്റ് കൈവിട്ടത് സംബന്ധിച്ച വിവാദം പാർട്ടി നേതൃയോഗങ്ങളോടെ കെട്ടടങ്ങുമെന്നായിരുന്നു നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാൽ, മൂന്നുനേതാക്കൾ ചേർന്ന് സ്വിച്ചിട്ടാൽ വിവാദമടങ്ങില്ലെന്ന സൂചനയാണ് സുധീരൻ നൽകുന്നത്. വേണ്ടത്ര ചർച്ചയില്ലാതെ തീരുമാനമെടുത്തതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് നേതാക്കൾക്ക് ഒഴിഞ്ഞുമാറാനാകില്ല. ഈ അവസരം ഒരു നിമിത്തമാക്കി ഹൈക്കമാൻഡ് ഇടപെടൽ ഉറപ്പിക്കാനും ഭാവിയിൽ ഗൗരവമായ തീരുമാനങ്ങൾ മുതിർന്ന നേതാക്കളോട് ആലോചിച്ച് തീരുമാനിക്കുന്നതിനുള്ള ക്രമീകരണം ഉണ്ടാക്കുകയുമാണ് സുധീരന്റെ ലക്ഷ്യമെന്ന് കരുതുന്നു.
കേരളാ കോൺഗ്രസിന് സീറ്റ് നൽകിയതിനോടും ഘടകകക്ഷികൾ കോൺഗ്രസിനുമേൽ പിടിമുറുക്കുന്നതുമായ ഗൗരവമുള്ള കാര്യങ്ങളാണ് സുധീരൻ ഉന്നയിക്കുന്നത്. ഗ്രൂപ്പ് ഭേദമെന്യേ പാർട്ടിയിൽ ഈ നിലപാടിനുള്ള പിന്തുണ അദ്ദേഹം പ്രതീക്ഷിക്കുന്നു. എന്നാൽ, പാർട്ടി പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ ഇത്തരം വിവാദങ്ങൾക്ക് പ്രസക്തിയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മറുപടിപറഞ്ഞ് പ്രശ്നം കൂടുതൽ വഷളാക്കേണ്ടെന്ന നിലപാട് അവരെടുത്തതും ഇതുമൂലമാണ്. ഭരണപരമായ കാര്യങ്ങളിൽ സുധീരൻ ഉന്നയിച്ച വിമർശനങ്ങളോട് ഉമ്മൻ ചാണ്ടി പ്രതികരിച്ചേക്കും; പ്രത്യേകിച്ചും വിഴിഞ്ഞം പദ്ധതി, ബാർ നിരോധനം തുടങ്ങിയ കാര്യങ്ങളിൽ. ഇക്കാര്യങ്ങളിൽ രാഷ്ട്രീയ എതിരാളികൾ ഉന്നയിക്കുന്ന വിമർശനമാണ് സുധീരൻ ഏറ്റുപിടിച്ചതെന്ന് അവർ കുറ്റപ്പെടുത്തുന്നു.
ഇന്നലെ കടുത്ത ഭാഷയിലാണ് സുധീരൻ വാർത്താസമ്മേളനം വിളിച്ച് ആഞ്ഞടിച്ചത്. തന്നെ കെപിസിസി അധ്യക്ഷനായി നിയമിച്ചതിൽ ഉമ്മൻ ചാണ്ടിക്കു നീരസമായിരുന്നുവെന്നു എന്നു പറഞ്ഞു കൊണ്ട് അക്കമിട്ട് വിമർശനം നടത്തി അദ്ദേഹം. കെപിസിസി അധ്യക്ഷനായിരിക്കെ താൻ നടത്തിയ രണ്ടു ജാഥകളും പരാജയപ്പെടുത്താൻ ഉമ്മൻ ചാണ്ടി ശ്രമിച്ചിരുന്നു. ജാഥകൾ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹത്തിനു പ്രസംഗത്തിൽ തന്റെ പേരുപറയാൻ പോലും മടിയായിരുന്നു. കാശെറിയാതെ ശംഖുമുഖത്ത് ആളുവരില്ലെന്നായിരുന്നു ഒരു നേതാവിന്റെ പ്രസ്താവന. രണ്ടു ഗ്രൂപ്പ് നേതാക്കളും സഹകരിക്കാതിരുന്നിട്ടും ശംഖുമുഖം നിറഞ്ഞുകവിഞ്ഞു. കോട്ടയത്തുവച്ച് ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ചതിനുശേഷമാണു ജാഥകളിൽ അദ്ദേഹം തന്നെ പിന്തുണച്ചത്. തന്റെ പേരു പറയാൻ പോലും തയാറായത് അതിനുശേഷമാണ്.
കരുണ എസ്റ്റേറ്റ് വിമർശനങ്ങൾ ഉയർന്നപ്പോൾ അതു ചോദ്യം ചെയ്ത തന്നോട് ഉദ്യോഗസ്ഥരെ എങ്ങനെ 'ലെറ്റ് ഡൗൺ' ചെയ്യാൻ സാധിക്കുമെന്നാണ് ഉമ്മൻ ചാണ്ടി ചോദിച്ചത്. ജനങ്ങളെ എങ്ങനെ 'ലെറ്റ് ഡൗൺ' ചെയ്യാൻ ആകുമെന്ന് താനും ചോദിച്ചു. പിന്നീടു നടന്ന യോഗത്തിൽ എംഎൽഎമാർ പോലും അദ്ദേഹത്തിനെതിരെ ശക്തമായ വിർശനമുന്നയിച്ചു. അതോടെ അദ്ദേഹം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീടാണ് ഈ കൊള്ള അനുവദിക്കാനാകില്ലെന്ന് താൻ നിലപാടെടുത്തതെന്നും സുധീരൻ പറഞ്ഞു.
മദ്യനയമാണ് തോൽവിക്ക് കാരണമെന്നാണ് ഇന്നലെത്തെ യോഗത്തിലും എ ഗ്രൂപ്പിലെ ചിലർ പറഞ്ഞത്. നിയമം പാലിക്കാത്ത ബാറുകൾ പൂട്ടാൻ മാത്രമാണു ഞാൻ പറഞ്ഞത്. എല്ലാംകൂടി പൂട്ടാൻ പറഞ്ഞിട്ടില്ല. തനിക്ക് ലഭിച്ച ജനപിന്തുണയിലെ അസൂയമൂലമാണ് ബാറുകൾ ഉമ്മൻ ചാണ്ടി പൂട്ടിയത്. പ്രതിപക്ഷം ജനങ്ങളുടെ വിശ്വാസം ആർജിക്കുന്നില്ലെന്നും സുധീരൻ വിമർശിച്ചു. കോവളം കൊട്ടാരം, ഹാരിസൺ വിഷയങ്ങളിൽ വേണ്ട രീതിയിൽ പ്രതികരിച്ചില്ല. അരുവിക്കര തിരഞ്ഞെടുപ്പിന് പത്രിക സമർപ്പിക്കുന്നതിനിടെയാണ് വിഴിഞ്ഞം കരാറിൽ അന്തിമ തീരുമാനമെടുക്കുന്നത്. എല്ലാവശങ്ങളും പരിഗണിക്കണമെന്ന എഐസിസിയുടെ നിർദ്ദേശം അവഗണിച്ചായിരുന്നു ഇത്. തിരഞ്ഞെടുപ്പായതിനാലാണ് അതിനെതിരെ ഒന്നും പറയാതിരുന്നതെന്നും സുധീരൻ പറഞ്ഞു.
അതേസമയം, ഇന്നലെ കെപിസിസി യോഗത്തിൽ അവസാനം താൻ സംസാരിക്കുമ്പോൾ ജൂനിയറായ രണ്ടുപേർ ചാടിവീഴുകയാണ്. ആ രണ്ട് യുവ സുഹൃത്തുക്കളുടെ നടപടി എന്റെ മനസസിന് ഏറ്റവും വിഷമമുണ്ടാക്കി. ആ ആഘാതത്തിലാണ് ഇന്നലെ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ രാജിയെപ്പറ്റി പറയേണ്ടിവന്നതെന്നും സുധീരൻ കൂട്ടിച്ചേർത്തു.
ാഴേത്തട്ടിലുള്ള നേതാക്കന്മാരുടെ താൽപര്യം പരിഗണിച്ച് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനാണ് കോൺഗ്രസിൽ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രാദേശിക നേതൃത്വം തന്ന സ്ഥാനാർത്ഥി പട്ടിക ഗ്രൂപ്പ് മാനേജർമാർ വെട്ടിനിരത്തി. പരസ്പരം കാലുവാരാതെ സ്ഥാനാർത്ഥി നിർണയം കൃത്യമായി നടത്തിയിരുന്നെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചേനെ. താൻ കാരണമാണ് കൊച്ചിയിൽ പരാജയപ്പെട്ടതെന്നാണു ഡൊമിനിക് പ്രസന്റേഷൻ പറയുന്നത്. അദ്ദേഹത്തോടൊരു കാര്യം മാത്രമാണ് ചോദിക്കുന്നതുകൊച്ചിയിൽ ടോണി ചെമ്മണി മൽസരിച്ചെങ്കിൽ ജയിക്കുകയില്ലായിരുന്നോ. പ്രസന്റേഷൻ തന്നെയാണ് ഇക്കാര്യം പറയേണ്ടത്. തോൽവിക്കു കാരണം തന്റെ പ്രസ്താവനകളായിരുന്നില്ല. സ്ഥാനാർത്ഥി നിർണയത്തിൽ തന്നെ എട്ടുസീറ്റുകൾ നഷ്ടപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിലൂടെ പതിനൊന്നും.
നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ രാജിവയ്ക്കാൻ താൻ തയാറായിരുന്നു. ഇതിനായി രാജിക്കത്തുവരെ തയാറാക്കി. യോഗത്തിന്റെ അവസാനം പ്രസംഗിച്ച് രാജി പ്രഖ്യാപിക്കാമെന്നാണു കരുതിയത്. എന്നാൽ യോഗത്തിന്റെ തുടക്കത്തിൽ തന്നെ എം.എം.ഹസൻ തന്റെ രാജി ആവശ്യപ്പെട്ടു. തനിക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കപ്പെട്ടു. ഇതോടെയാണ് അന്നു രാജിക്കു തയാറാകാതിരുന്നതെന്നും സുധീരൻ പറഞ്ഞു.
കേരള കോൺഗ്രസിനു രാജ്യസഭാ സീറ്റു നൽകിയത് ഹിമാലയൻ വങ്കത്തരമെന്നു കെപിസിസി മുൻ അധ്യക്ഷൻ വി എം. സുധീരൻ. രാജ്യസഭാ സീറ്റു നൽകിയത് അധാർമികമാണ്. സമാന്യബോധമുള്ള ഒരു രാഷ്ട്രീയ നേതാവും ഇത്തരമൊരു തീരുമാനമെടുക്കില്ല. ലോക്സഭയിൽനിന്നു രാജ്യസഭയിലേക്ക് ഒരാൾ പോകുമ്പോൾ ലോക്സഭയിൽ ഒരു സീറ്റ് കുറയും. യുപിഎയുടെ നഷ്ടം ബിജെപിയുടെ നേട്ടമായി മാറുന്നു.
ഭാരതത്തിന്റെ ശാപമാണു ബിജെപി. ജനങ്ങളുടെ മേൽ വന്നുപെട്ട വൻ ബാധ്യതയാണു മോദി സർക്കാർ. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇവരെ പുറന്തള്ളുന്നതിനുവേണ്ടി രാഹുൽ ഗാന്ധി മുന്നോട്ടു പോകുമ്പോൾ ആ ശ്രമങ്ങളെ പരാജയപ്പെടുത്തുന്ന സമീപനമാണു കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റേത്. ഒരേസമയം മൂന്നു പാർട്ടികളുമായി വിലപേശിയ കേരള കോൺഗ്രസ് ചെയർമാൻ നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്താണുറപ്പ്. അത്തരമൊരു ഉറപ്പെങ്കിലും അദ്ദേഹത്തിൽനിന്നു വാങ്ങേണ്ടതായിരുന്നു. ആർഎസ്പിയെ മുന്നണിയിലെടുത്തതു പാർട്ടിയിൽ ആലോചിച്ചാണ്. സോണിയ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കണം. ജയിച്ചുവരുന്ന പാർലമെന്റംഗം യുപിഎയ്ക്കു പിന്തുണ നൽകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്