തൊണ്ണൂറ്റിയഞ്ചിന്റെ ചെറുപ്പത്തിലും മലയാളിയുടെ മനസ്സിൽ നിറയുന്നത് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ; കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് സാക്ഷാൽ വി എസ് തന്നെ; രണ്ടാമൻ ഉമ്മൻ ചാണ്ടിയും; മുഖ്യമന്ത്രി പിണറായി മൂന്നാമൻ; മിസ്സോറാം ഗവർണ്ണറായ കുമ്മനത്തിന് നാലാം സ്ഥാനം; അഞ്ചാമത് എത്തിയത് രാജഗോപാൽ; ചെന്നിത്തല ഏറ്റവും പിന്നിൽ; മറുനാടൻ സർവ്വേ കൈയടിക്കുന്ന ജനകീയ നേതാക്കൾ ഇവർ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഏറ്റവും പ്രായമുള്ള വ്യക്തിയാണ് വി എസ് അച്യുതാനന്ദൻ. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി. നിലവിൽ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ. കേരള നിയമസഭയിലെ എംഎൽഎ. വയസ്സ് 95ലേക്ക് കടക്കുകയാണ് സഖാവിന്. യുവ തലമറുയ്ക്ക് വേണ്ടി വാദിക്കുന്ന ടെക്കികളുടെ ലോകവും. എന്നിട്ടും കേരളത്തിലെ ഏറ്റവും ജനകീയ നേതാവ് വി എസ് അച്യുതാനന്ദനാണ്. മറുനാടൻ സർവ്വേയിലാണ് തൊണ്ണൂറുകളിലും മലയാളി മനസ്സിൽ നിറയുന്ന നായക നേതാവായി വി എസ് അച്യുതാനന്ദൻ തെളിഞ്ഞ് നിൽക്കുന്നത്. തൊട്ട് പിന്നിലുള്ളവരെക്കാൾ ഏറെ മുന്നിലാണ് ജനപ്രീതിയിൽ വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ.
സർവ്വേയിൽ പങ്കെടുത്ത 39.7 ശതമാനം പേരും ജനകീയ നേതാവായി നെഞ്ചിലേറ്റുന്നത് തൊണ്ണൂറ്റിയഞ്ചിന്റെ ചെറുപ്പം സിരകളിൽ സൂക്ഷിച്ച് ജനകീയ വിഷയങ്ങളിൽ ഇടപെടൽ നടത്തുന്ന വി എസ് അച്യുതാനന്ദനെയാണ്. രണ്ടാം സ്ഥാനത്തുള്ളത് മുന്മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയും. 23 ശതമാനം പേരാണ് ഉമ്മൻ ചാണ്ടിയുടെ ജനകീയ ഇടപെടലുകളിൽ ഇപ്പോഴും പ്രതീക്ഷ വയ്ക്കുന്നത്. മുഖ്യമന്ത്രിയായ പിണറായി വിജയനെ 20.3ശതമാനം പേർ അംഗീകരിക്കുമ്പോൾ നാലും അഞ്ചും സ്ഥാനങ്ങളിൽ ബിജെപിക്കാരാണ്. മിസോറാം ഗവർണ്ണറാക്കി കേരളത്തിൽ നിന്ന് ബിജെപി കേന്ദ്ര നേതൃത്വം ഒഴിവാക്കിയ കുമ്മനം രാജശേഖരനെ 10.01 ശതമാനം പേർ പ്രതീക്ഷയോടെ കാണുന്നു. അഞ്ചാമൻ നിയമസഭയിലെ ഏക ബിജെപി ശബ്ദമായ രാജഗോപാലും. 6.7 ശതമാനം പേരാണ് 89 വയസുള്ള രാജഗോപാലിനെ പ്രതീക്ഷയോടെ നോക്കി കാണുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴയിൽ വിഎസിനെ സിപിഎം സ്ഥാനാർത്ഥിയാക്കി. ഇതോടെ വി എസ് മുഖ്യമന്ത്രിയാകുമെന്ന പൊതു വികാരം ശക്തമാക്കി. ഇതാണ് തെരഞ്ഞെടുപ്പിൽ ഇടതു തരംഗം ആഞ്ഞടിക്കാൻ കാരണമെന്ന വിലയിരുത്തലെത്തിയിരുന്നു. പിന്നീട് മുഖ്യമന്ത്രിയായത് പിണറായി വിജയനും. ഇതോടെ പ്രശ്നക്കാരനെന്ന റോളിൽ നിന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി വി എസ് സ്വയം ഒതുങ്ങി. സർക്കാരിനെ കടന്നാക്രമിക്കുയോ പ്രതിസന്ധിയിലാക്കുകയോ ചെയ്തില്ല. പാർട്ടി വിധേയനായി മാറിയപ്പോഴും വി എസ് തന്നെയാണ് കേരളത്തിലെ ഏറ്റവും ജനകീയൻ. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സ്റ്റാർ കാമ്പൈനറായിരുന്നു വി എസ്. അവിടെ പ്രചരണ യോഗങ്ങളിൽ ഒഴുകിയെത്തിയ പതിനായിരങ്ങളും വി എസ് അച്യുതാനന്ദന്റെ ജനപ്രീതിക്ക് തെളിവാണ്. ഇത് തന്നെയാണ് മറുനാടൻ സർവ്വേയിലും പ്രതിഫലിക്കുന്നത്.
നിലവിൽ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായ അച്യുതാനന്ദൻ ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിർഭയം പ്രതികരിക്കുന്ന നേതാവാണ്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്നങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 2006ലെ പൊതു തെരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണിയെ അധികാരത്തിലെത്തിക്കുന്നതിൽ, പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അച്യുതാനന്ദന്റെ 5 വർഷക്കാലത്തെ തിളക്കമാർന്ന പ്രവർത്തനം പ്രയോജനപ്പെട്ടിട്ടുണ്ട്. 198092 കാലഘട്ടത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. 1967, 1970, 1991, 2001, 2006, 2011 വർഷങ്ങളിൽ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും സഭയിൽ പ്രതിപക്ഷനേതാവായിരുന്നു. 2001-ലും 2006-ലും പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2006 മെയ് 18 ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന അച്യുതാനന്ദനെ പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായഭിന്നത പരസ്യപ്രസ്താവനയിലൂടെ വെളിവാക്കിയതിന്റെ പേരിൽ സമിതിയിൽ നിന്നും 2007 മെയ് 26നു താൽക്കാലികമായി പുറത്താക്കി. അച്ചടക്ക നടപടിക്കു വിധേയനായെങ്കിലും പാർട്ടി നിയോഗിച്ച മുഖ്യമന്ത്രി സ്ഥാനത്ത് അച്യുതാനന്ദൻ തുടർന്നു. പാർട്ടി അച്ചടക്കലംഘനത്തെത്തുടർന്ന് സിപിഐ.എം പോളിറ്റ് ബ്യൂറോ, 2009 ജൂലൈ 12-ന് വി.എസിനെ പോളിറ്റ് ബ്യൂറോയിൽ നിന്നു പുറത്താക്കുകയും, കേന്ദ്രകമ്മറ്റിയിലേക്ക് തരം താഴ്ത്തുകയും ചെയ്തു. എന്നാൽ വി.എസിന് കേരള മുഖ്യമന്ത്രിയായി തുടരാമെന്ന് പി.ബി വ്യക്തമാക്കി. അച്ചടക്കലംഘനത്തെത്തുടർന്ന് 2012 ജൂലൈ 22-ന് ചേർന്ന കേന്ദ്രകമ്മറ്റി വി.എസിനെ പരസ്യമായി ശാസിക്കാനുള്ള പോളിറ്റ് ബ്യൂറോ തീരുമാനം അംഗീകരിച്ചു. തെരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിന് ഇടതുപക്ഷം തോറ്റു. അപ്പോഴും പ്രതിപക്ഷത്തിന്റെ ശബ്ദമായി വി എസ് നിറഞ്ഞു. ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമ്പോഴും പറയേണ്ടിടത്ത് വി എസ് അഭിപ്രായം പറയുന്നു. ഇത് തന്നെയാണ് കേരളത്തിന്റെ പ്രതീക്ഷയായി വി എസ് മാറുന്നത്.
കോൺഗ്രസിലെ ജനകീയ മുഖമാണ് ഉമ്മൻ ചാണ്ടി. സോളാറിൽ പ്രതിച്ഛായ നഷ്ടമായി മുഖ്യമന്ത്രി കസേര നഷ്ടമായപ്പോഴും കോൺഗ്രസിലെ നമ്പർ വൺ നേതാവായി ഉമ്മൻ ചാണ്ടി തുടരുന്നു. കെ എം മാണിയെ മുന്നണിയിലെടുക്കാൻ ചരട് വലിച്ച് രാജ്യസഭാ സീറ്റ് നഷ്ടമാക്കിയതിന്റെ പേരു ദോഷം ഉമ്മൻ ചാണ്ടിക്ക് ഉണ്ട്. കോൺഗ്രസിൽ നിന്ന് പോലും എതിർപ്പുകളെത്തുന്നു. അപ്പോഴും മുഴുവൻ സമയവും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാഗ്രഹിക്കുന്ന ഉമ്മൻ ചാണ്ടിക്ക് കേരളത്തിലെ ജനമനസ്സുകളിൽ സ്വാധീനം ഏറെയാണ്. ഇത് തന്നെയാണ് സർവ്വേയും പ്രതിഫലിപ്പിക്കുന്നത്. പ്രതിപക്ഷത്തെ നയിക്കാൻ ഏറ്റവും മികച്ച നേതാവ് ഉമ്മൻ ചാണ്ടിയാണെന്ന സൂചനയും സർവ്വേയിലുണ്ട്. പുതുപ്പള്ളി എംഎൽഎയായ ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ പ്രതീക്ഷയോടെ കേൾക്കാൻ കാത്തിരിക്കുന്ന 23 ശതമാനം ആളുകളാണ് സർവ്വേയിൽ വികാരം പ്രതിഫലിപ്പിച്ചത്. ഈ ജനകീയ അടിത്തറ തിരിച്ചറിഞ്ഞാണ് എഐസിസി ജനറൽ സെക്രട്ടറിയായി ഉമ്മൻ ചാണ്ടിയെ കോൺഗ്രസ് മാറ്റുന്നതും.
മൂന്നാമനാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി വിജയന്റെ ഭരണത്തെ കുറിച്ച് നല്ലതെന്ന അഭിപ്രായം സജീവമായി തന്നെ സർവ്വേയിൽ പ്രതിഫലിച്ചു. അപ്പോഴും ജനകീയന്മാരുടെ പട്ടികയിൽ വിഎസിനും ഉമ്മൻ ചാണ്ടിക്കും പിന്നിലാണ് സ്ഥാനം. സിപിഎം സെക്രട്ടറിയെന്ന നിലയിലെ സംഘാടന പരിചയം മുഖ്യമന്ത്രിയുടെ കരുത്താണ്. ഇതുമായി ഭരണ ചക്രം ആത്മവിശ്വാസത്തോടെ നയിക്കുമ്പോഴും നിലപാടിലെ കാർക്കശ്യം മൂലം ജനകീയത നഷ്ടമാകുന്നു. ഇതാകണം സർവ്വേയിൽ പ്രതിഫലിക്കുന്നത്. സിപിഎമ്മിൽ ഏറ്റവും ജനകീയ നേതാവായി മലയാളിയുടെ മനസ്സിൽ വി എസ് അച്യുതാനന്ദൻ ഇപ്പോഴും നിലനിൽക്കുന്നുവെന്നത് ഇതാണ് വിശദീകരിക്കുന്നത്. എങ്കിലും ഭരണത്തിലെ പിന്തുണ പിണറായി വിജയന് മുന്നോട്ട് പോകാനുള്ള ഊർജ്ജമാണ്.
വിഎസും ഉമ്മൻ ചാണ്ടിയും പിണറായിയും പോലെ തലയെടുപ്പുള്ള നിരവധി നേതാക്കൾ ഇടത്-വലത് രാഷ്ട്രീയക്കാരായുണ്ട്. അപ്പോഴും ജനകീയരിൽ നാലാമനായി കുമ്മനം രാജശേഖരനെത്തുന്നു. ഹിന്ദു ഐക്യവേദി നേതാവായി അറിയപ്പെട്ടിരുന്ന കുമ്മനം രണ്ടരക്കൊല്ലം മാത്രമാണ് സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി അപ്രതീക്ഷിതമായി എത്തിയ കുമ്മനം സമരമുഖങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. നിലയ്ക്കൽ സമരവും മറാട് പ്രതിഷേധവുമെല്ലാം സംഘടിപ്പിച്ച് ഹൈന്ദവ നേതാവെന്ന ലേബലിൽ പൊതു പ്രവർത്തനം നടത്തിയ കുമ്മനം ആറന്മുള വിമാനത്താവള വിരുദ്ധ സമരവും മുന്നിൽ നിന്ന് നയിച്ചു. ബിജെപി അധ്യക്ഷനെന്ന പ്രവർത്തനത്തിൽ പല പോരായ്മകളും ചൂണ്ടിക്കാട്ടപ്പെട്ടു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനിടെ മിസോറാമിലെ ഗവർണ്ണറുമായി. അങ്ങനെ മൂന്ന് പതിറ്റാണ്ട് പൊതു പ്രവർത്തനം നടത്തിയ കുമ്മനത്തിന്റെ രാഷ്ട്രീയത്തിന് രണ്ടര വർഷത്തെ മാത്രം ആയുസ്സ്. ഗവർണ്ണറായി പോയപ്പോഴും കേരളീയർ കുമ്മനത്തെ നേതാവായി കാണുന്നു.
ബിജെപിയുടെ കേരളത്തിലെ പൊതു മുഖമാണ് ഒ രാജഗോപാൽ. വാജ്പേയി സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്ന രാജഗോപാൽ അഴിമിതിക്കറ പുരളാത്ത നേതാവാണ്. ബിജെപിയുടെ കേരളത്തിലെ ആദ്യ എംഎൽഎ. നേമത്ത് തമാര വിരിയാൻ കാരണം രാജഗോപാലിന്റെ ജനപ്രിയത മാത്രമാണ്. തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽക്കുമ്പോഴും ബിജെപിയുടെ വോട്ടുയർത്തുന്ന നേതാവായി രാജഗോപാൽ മാറി. നെയ്യാറ്റിൻകര, അരുവിക്കര ഉപതെരഞ്ഞെടുപ്പിലും രാജഗോപാൽ ക്രമാതീതമായി വോട്ട് വിഹിതം ഉയർത്തി. ബിജെപിയുടെ വോട്ട് ശതമാന വർദ്ധനവിന് പ്രധാന കാരണക്കാരൻ രാജഗോപാലാണ്. പൊതു വിഷയങ്ങളിൽ കരുതലോടെ പ്രതികരിക്കുമ്പോഴും രാജഗോപാലിനെ പ്രതീക്ഷയോടെ പലരും കാണുന്നു. ഇതാണ് സർവ്വേയും വ്യക്തമാക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആറാം സ്ഥാനത്ത്. മുഖ്യമന്ത്രി പദമോഹവുമായി മുന്നോട്ട് പോകൂന്ന ചെന്നിത്തലയെ 0.1ശതമാനം പേർമാത്രമേ നേതാവായി കാണുന്നുള്ളൂ. പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്നിട്ടും മലയാളികളെ സ്വാധീനിക്കാൻ ചെന്നിത്തലയ്ക്ക് കഴിയുന്നില്ലെന്നതാണ് സർവ്വേയിൽ നിറയുന്ന വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്