ചെങ്ങന്നൂരിൽ വർഗീയ കാർഡ് ഇറക്കിയത് ആര്? സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന ബിജെപിയുടെ അവകാശവാദത്തെ ചോദ്യം ചെയ്യുന്നു എഴുത്തുകാരനായ റമീസ് മുഹമ്മദ്
റമിസ് മുഹമ്മദ്
ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിച്ചതിന് പിന്നാലെ ബിജെപി കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച ആരോപണം സിപിഎം വർഗീയ കാർഡിറക്കി നേടിയ വിജയമാണ് ചെങ്ങന്നൂരിലേത് എന്നായിരുന്നു. ചെങ്ങന്നൂരിൽ വർഗീയ കാർഡ് ഉപയോഗിച്ചത് ബിജെപിയാണെന്ന അഭിപ്രായമാണ് എഴുത്തുകാരനായ റമീസ് മുഹമ്മദ് രേഖപെടുത്തുന്നത്.മണ്ഡലത്തിൽ ബിജെപിക്ക് കിട്ടിയ വോട്ടുകൾ ശ്രീധരൻ പിള്ളയുടെ വ്യക്തിപ്രഭാവത്തിന് കൂടി അവകാശപ്പെട്ടതാണെന്നും റമീസ് അഭിപ്രായപ്പെടുന്നു. ഒരൊറ്റ തെരഞ്ഞെടുപ്പ് കൊണ്ട് ക്രൈസ്തവ സമുദായത്തെ വർഗീയവാദികളായി മുദ്രകുത്തിയ ബിജെപി നിലപാടിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നല്ല സഹായവും ഉണ്ടായിരുന്നുവെന്നും തന്റെ കുറിപ്പിൽ റമീസ് പരിഹസിക്കുന്നു.
ഗൾഫ്, അമേരിക്കൻ നാടുകളിൽ കുടിയേറ്റമില്ലാത്ത ദളിത് വിഭാഗമാണ് മുഴുവൻ വോട്ടുകളും പോൾ ചെയ്യുന്നത്. കുറച്ച് നാൾ മുൻപ് നടന്ന ദളിത് ഹർത്താലിൽ പന്തളം ജി നടത്തിയ ഫേസ്‌ബുക്ക് ലൈവ് കണ്ട ആരെങ്കിലും ബിജെപിക്ക് വോട്ട് ചെയ്യുമോ എന്നും കുറിപ്പിൽ എഴുത്തുകാരൻ ചോദിക്കുന്നു.മണ്ഡലത്തിലെ പ്രബല സമുദായമായ ഈഴവരുടെ വോട്ടും ബിജെപിക്ക് ലഭിച്ചില്ല. ഒറ്റയ്ക്ക് നിന്നാൽ അയ്യായിരം വോട്ട് പോലും ഇല്ലാത്ത പാർട്ടിയായിരുന്നിടത്ത് നിന്നും നല്ല വോട്ട് വിഹിതം നേടാൻ പ്രാപ്തരാക്കിയ ബിഡിജെഎസിനോട് ബിജെപി കാണിച്ച നന്ദിയില്ലായ്മയും മണ്ഡലത്തിൽ വോട്ട് കുറയാൻ കാരണമായെന്നും കുറിപ്പിൽ പറയുന്നു. നായർ സമുദായത്തിന്റെ വലിയ വോട്ട് വിഹിതം വാങ്ങി ഇത്തരം പ്രസ്താവനകൾ നടത്തിയാൽ ഇടത് വലത് മുന്നണിയിലുള്ള നായർ സ്ഥാനാർത്ഥികൾ പോലും ഭാവിയിൽ വെള്ളകുടിക്കുമെന്നും കുറിപ്പിൽ പറയുന്നു.മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ പോലും മറ്റ് മതക്കാർ ജയിക്കുന്നു, മന്ത്രിമാരാകുന്ന ചരിത്രവും കേരളത്തിനുണ്ടെന്നും ലേഖനത്തിൽ പറയുന്നു.
റമിസിന്റെ ലേഖനത്തിന്റെ പൂർണരൂപം
'ചെങ്ങന്നൂർ '
ഒരൊറ്റ തിരഞ്ഞെടുപ്പു കൊണ്ട് k.സുരേന്ദ്രനും കേരള ബിജെപ്പിയും ക്രിസ്ത്യൻ സമുദായത്തെ വർഗീയമായും,വളരെ തരം താണ നിലയിൽ അവഹേളിക്കുകയും,ആക്ഷേപിക്കുകയും ചെയ്യുന്ന നിലയിലേക്ക് കൊണ്ടെത്തിച്ചു.അതിനു ബലം നല്കാൻ പ്രതി പക്ഷ നേതാവ് ചെന്നിത്തലയും ഒപ്പം നിന്നു.
കുറച്ചുനാൾ മുൻപുവരെ ഈയുള്ളവന്റെ ധാരണ ശ്രീമാൻ K .സുരേന്ദ്രൻ കർണാടക സ്വദേശി ആണെന്നായിരുന്നു അത് ചിലപ്പോൾ എന്റേത് മാത്രമാവില്ല കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും സംശയമാകാം നിങ്ങൾ ബിജെപി ക്കാർ ഏതു ദേശക്കാർ എന്നോ ഭാഷക്കാർ എന്നോ ബിജെപി അണികൾക്ക് പോലും അറിയില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നിങ്ങളൊക്കെ എവിടെ നിന്നെങ്കിലും വന്നു ഏതെങ്കിലും മണ്ഡലങ്ങളിലെ സ്ഥാനാര്ഥികളാകുന്നു നില്കുന്നു തോൽക്കുന്നു.അതൊരു പതിവായി കേരളത്തിൽ മാറി.
എന്തുകൊണ്ട് മുകളിൽ നേതാക്കന്മാരുടെ ജന്മ സ്ഥലങ്ങൾ പറയേണ്ടി വന്നു എന്ന് എന്നുവച്ചാൽ കേരളത്തിൽ സ്വന്തം ജന്മ സ്ഥലങ്ങളിൽ നിന്ന് ജനവിധി തേടുന്ന അപൂർവം ബിജെപി നേതാക്കളിൽ ഒരാളാണ് സൗമന്യനായ ശ്രീമാൻ ശ്രീ ധരൻ പിള്ള.തുടർച്ചയായി അദ്ദേഹം മൂന്നു തവണ ചെങ്ങന്നൂരിൽ നിന്ന് മത്സരിക്കുന്നു.കൂടാതെ മുസ്ലിം,ക്രൈസ്തവ സമൂഹവുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ഏക ബിജെപി നേതാവ്. ബിജെപി നേതാക്കളുടെ കൈമുതലായ മണ്ടത്തരങ്ങളും,കള്ളങ്ങളും വിളമ്പാത്ത അപൂർവം ബിജെപി നേതാക്കളിൽ ഒരാൾ.പിള്ള എന്ന ഒറ്റ വ്യക്തിത്വത്തിന് കിട്ടിയ വോട്ടാണ് 35270 എന്ന വലിയ സംഖ്യാ ബിജെപി വേറൊരു സ്ഥാനാർത്ഥിയെ നിർത്തിയിരുന്നെങ്കിൽ ബിജെപി 20000 വോട്ടു കടക്കില്ലായിരുന്നു.
നാം കരുതും പോലെ ചെങ്ങന്നൂരിലെ പ്രബല സമുദായം നായർ,ക്രിസ്ത്യൻ സമുദായങ്ങൾ അല്ല എന്നുള്ളതാണ് അത് 40000 വോട്ടുകൾ ഉള്ള ദളിത് സമൂഹമാണ്.കുറച്ചു നാൾ മുൻപ് ദളിത് ഹർത്താലിനോട് അനുബന്ധിച്ചു ബിജെപി യുടെ തീപ്പൊരി നേതാവായ ശ്രീമാൻ പന്തളം 'ജി' എന്ന പന്തളം കാരൻ ആ ദിവസം ഫെയ്‌സ് ബുക്ക് ലൈവിൽ വന്നു പറഞ്ഞെതെല്ലാം കേരള ജനത കണ്ടതാണല്ലോ.കേരളത്തിലെ ഒരു 'ഹൈന്ദവന്റെ' ദേഹത്തു ദളിതൻ കൈ വച്ചാൽ പിന്നെ ഒരു ദളിതനേയും വെറുതെ വിടില്ല എന്ന പരസ്യ ആഹ്വനം തൊട്ടടുത്തുള്ള ചെങ്ങന്നൂരിലെ ദളിതനാണ് ആദ്യം കേട്ടത് എന്നത് സത്യമാണ് .അവർ മൗനമായ് ഇരുന്നു ചെങ്ങന്നൂർ ഇലക്ഷൻ വരെ. പന്തളം 'ജി' പറഞ്ഞതുപോലെ ആണെങ്കിൽ എന്തിനു 40000 വോട്ടുള്ള ദളിതൻ അന്യ സമുദായക്കാരനായ ഹൈന്ദവന് വോട്ടു കുത്തണം? അതെ അത് മാത്രമേ ദളിത് സഹോദരങ്ങൾ അവിടെ ചെയ്തുള്ളു.ദളിതരെ ആക്ഷേപിച്ച ശ്രീമാൻ പന്തളം'ജി' തന്നെയായിരുന്നു ബിജെപി സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് അക്ഷീണം പണിയെടുത്തത് ഇത്ര ഒക്കെ ആയിട്ടും ദളിതർ ബിജെപി ക്കു വോട്ടു ചെയ്യണം എന്ന വാശി ദളിത് സമൂഹം അംഗീകരിക്കുമോ? മുഴുവൻ വോട്ടും കേരളത്തിൽ പോൾ ചെയ്യുന്ന ഏക സമൂഹമാണ് ദളിതർ കാരണം ഗൾഫ്,അമേരിക്കൻ കുടിയേറ്റമില്ലാത്ത നാട്ടിൽ തന്നെ സ്ഥിരതാമസം ഉള്ളവർ.
അടുത്തത് 22000 വോട്ടുകൾ മണ്ഡലത്തിലുള്ള ഈഴവ സമുദായം.ഗതി കിട്ടാ പ്രേതം പോലെ തേരാ
പാര കേരളത്തിൽ അങ്ങോളം ഇങ്ങോളം 5000 വോട്ടുകളുമായി അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ബിജെപി ക്കു നിവർന്നു നിൽക്കുവാൻ ഒരു മേൽവിലാസം ഉണ്ടാക്കി കൊടുത്ത സമുദായം ഈഴവ സമുദായവും അത്‌നിന്റെ നേതാവ് ശ്രീ വെള്ളാപ്പള്ളി നടേശനും.പക്ഷെ രണ്ടു കാലിൽ നിവർന്നു നിന്ന ബിജെപി വെള്ളാപ്പള്ളിയെ തഴഞ്ഞു ഈഴവ സമുദായത്തിന് മാന്യമായ പരിഗണന കൊടുത്തില്ല.പിന്നെ ചെങ്ങന്നൂരിൽ എന്ത് ചെയ്യാം എന്ന് സമുദായം ബിജെപി ക്കു കാട്ടി കൊടുത്തു.
15000 വോട്ടുള്ള മുസ്ലിം സമുദായം.ഒരു വോട്ടിനു അഞ്ചു ലക്ഷം രൂപയും കൂടെ സർക്കാർ ജോലിയും വെച്ച് നീട്ടിയാൽ പോലും ഒരൊറ്റ മുസ്ലിം വോട്ട് ബിജെപി പെട്ടിയിൽ വീഴില്ല എന്ന് നന്നായി അറിയുന്ന സിപിഐഎം അതും മുന്നിൽ കണ്ടു കരുക്കൾ നീക്കി.ഫലമോ അതും സജി ചെറിയാൻ എന്ന നാട്ടുകാരൻ സ്ഥാനാർത്ഥിക്കു ലഭിച്ചു.
മേല്പറഞ്ഞ മൂന്ന് സമുദായ വോട്ടുകൾ ചേർത്താൽ തന്നെ ഇടതു പക്ഷ സ്ഥാനാർത്ഥിയുടെ ജയിക്കുന്ന വോട്ടായി കഴിഞ്ഞു..അപ്പോൾ ബിജെപി ക്കാർ ആക്ഷേപിച്ചപോലെ എവിടെ ക്രിസ്ത്യൻ വോട്ടുകൾ? അതും 38000 എന്ന വലിയ സംഖ്യാ ആരുടെ പെട്ടിയിൽ വീണു?
ഒരു നസ്രാണി കുട്ടി ജനിക്കുമ്പോൾ ഒരു കയ്യിൽ കൊന്തയും മറു കയ്യിൽ കോൺഗ്രസിന്റെ കൈ പത്തിയും വെച്ച് കൊടുക്കും എന്നൊരു ചൊല്ലുണ്ട് മധ്യ തിരുവിതാം കൂറിൽ.കുടുംബ പരമായി കോൺഗ്രെസ്സുകാരായ നസ്രാണികൾ അതും ഭൂരിപക്ഷം ഉമ്മൻ ചാണ്ടിയുടെ ഓർത്തഡോക്‌സ് വിഭാഗക്കാരായ വോട്ടർ മാർ സ്ഥാനാർത്ഥിയെ നോക്കാതെ അവരുടെ കൈപ്പത്തി ചിഹ്നം മാത്രം നോക്കി വോട്ടു ചെയ്തു അതാണ് ചരിത്രത്തിൽ ഇല്ലാത്ത വിധത്തിൽ ഒരു കൊണ്‌ഗ്രെസ്സ് സ്ഥാനാർത്ഥിക്കു കിട്ടാത്ത വോട്ട് ശ്രീ വിജയ കുമാറിന് ലഭിച്ചത് 46347 എന്ന ഉയർന്ന സംഖ്യാ.ക്രിസ്ത്യൻ സമൂഹം വോട്ടു ചെയ്യാതെ ഒരിക്കലും കോൺഗ്രസ് സ്ഥാനാർത്ഥി ഇത്രയും വോട്ടു പിടിക്കില്ല ഒരു പക്ഷെ ശ്രീ വിജയ കുമാറിന് കിട്ടിയ ഏക സമുദായ വോട്ടും ക്രിസ്ത്യൻ സമുദായ വോട്ടാണ്.
ഇനി കാര്യത്തിലേക്കു കടക്കാം ശ്രീ ധരൻ പിള്ളക്ക് ലഭിച്ച 35270 വോട്ടിന്റെ ഉറവിടം എവിടെ? ഏകദേശം എല്ലാ സമുദായ വോട്ടുകളും കണക്കെടുത്ത സ്ഥിതിക്ക് ബാക്കി ഉള്ളത് 38000 വോട്ടുള്ള നായർ സമുദായ വോട്ടാണ് അതിലെ 90% വും ശ്രീ ധരൻ പിള്ള എന്ന നായർ ബിജെപി ക്കു സ്ഥാനാർത്ഥിക്കു തന്നെയാണ് പോയത് എന്ന് ഒരു പക്ഷെ ബിജെപി ക്കാർ പോലും സമ്മതിക്കുന്ന കാര്യമാണ്.നായർ വോട്ടിനൊപ്പം സംഖടിതരായ മറ്റു സംഘപരിവാർ വോട്ടും പിള്ളയുടെ പെട്ടിയിൽ വീണു എന്നത് പകൽ സത്യമാണ്.
അപ്പോൾ ആരാണ് മതവും ജാതിയും നോക്കി വോട്ടു ചെയ്തത് k .സുരേദ്രനും,ബിജെപി യും പറയും പോലെ ഇടതു പക്ഷ സ്ഥാനാർത്ഥി സജി ചെറിയാനും ക്രൈസ്തവരുമാണോ?അതോ സ്വ ജാതി മാത്രം നോക്കി വോട്ടു ചെയ്ത നായർ സമുദായ അംഗങ്ങൾ ആണോ? ശ്രീ സുരേദ്ര ദയവായി LDF ലും UDF ലും ഉള്ള നായർ സമുദായ അംഗങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരി ഇടരുത്.നിങ്ങൾ ഇത്തരത്തിൽ ജാതി പറഞ്ഞാൽ അവരിൽ പലരും ഇനി നിയമ സഭയും,പാർലമെന്റും കാണില്ല. ശ്രീ സുരേദ്ര ഉദാഹരണത്തിന് കാലങ്ങളായി നല്ലവരായ നായർ സമുദായ അങ്ങൾക്ക് വോട്ടു ചെയ്യുന്ന മണ്ഡലങ്ങൾ ഒന്ന് നോക്കു.കാഞ്ഞിരപ്പള്ളി (35000 മുസ്ലിം വോട്ട്) കൊട്ടാരക്കര (30000 മുസ്ലിം വോട്ട്) പത്തനാപുരം (35000 മുസ്ലിം വോട്ടു)പത്തനംതിട്ട (32000 മുസ്ലിം വോട്ടു)
അടൂർ( 22000 മുസ്ലിം വോട്ടു). ഇവിടെ നിന്ന് ജയിച്ചു ആഭ്യന്തര മന്ത്രി മാർ വരെ ആയവരുണ്ട്.ഇവരൊക്കെ നായന്മാരാണ് എന്നറിഞ്ഞിട്ടു തന്നയാണ് സുരേദ്ര ജനങ്ങൾ അവർക്കു വോട്ടു ചെയ്തത്.k.ബാലകൃഷ്ണ പിള്ള എന്ന നായർ എങ്ങനെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വന്നു എന്ന് അദ്ദേഹത്തോട് ഒന്ന് ചോദിക്കുക.അതിന്റെ പിന്നിൽ' ബാബാ സാഹിബ് റാവുത്തർ' എന്ന ഒരു വലിയ മനുഷ്യന്റെ പ്രയത്‌നം ഉണ്ട്.എന്തുകൊണ്ട് ഈ സ്ഥലങ്ങൾ മാത്രം പറഞ്ഞു എന്നുവച്ചാൽ ചെങ്ങന്നൂരുമായി ചേർന്ന് കിടക്കുന്ന പ്രദേശങ്ങളാണ് ഇവയെല്ലാം കൂടാതെ മറ്റുള്ളവരുടെ വോട്ടു വാങ്ങി പല നായർ പ്രമാണി മാരും ജയിച്ചു ഉന്നത സ്ഥാനം വരെ എത്തിയ സ്ഥലങ്ങളും.
ഇനി മലബാറിലെ മുസ്ലിം ലീഗിന്റെ 25 മണ്ഡലവും നോക്കു മുസ്ലിം അല്ലാത്ത എത്രയോ മനുഷ്യർ ലീഗിന് വോട്ടു ചെയ്യുന്നു ജാതി മതം നോക്കാതെ.ശ്രീ സുരേദ്ര അതാണ് കേരളം മതത്തിനും,ജാതിക്കും അതീതരായി നിന്ന് അവർക്കു വേണ്ടവരെ തിരഞ്ഞെടുക്കുന്നു...
എന്തായാലൂം k. സുരേദ്രനും കേരള ബിജെപിയും നായർ സമുദായ അംഗങ്ങളോട് ചെയ്തത് വലിയ ചെയ്തി ആയ പോയ് പറയാതെ ഇരിക്കുവാൻ നിർവാഹമില്ല...ശ്രീമാൻ പന്തളം 'ജി ' പറഞ്ഞതുപോലെ ദളിതരോക്കെ വേറെ മതമാണെങ്കിൽ ഇക്കണക്കിനു എത്ര പേർ ഹിന്ദു എന്ന ലേബലിൽ മണ്ഡലങ്ങളിൽ സ്ഥാനം ഉറപ്പിക്കും?എന്തായാലും ഇടതു വലതു മുന്നണിയിൽ ഉള്ള നായർ സമുദായ അംഗങ്ങൾക്ക് ബിജെപി ഒരുക്കി ഇട്ടിരിക്കുന്നത് ഒരു വൻ കിടങ്ങാണു.കൂട്ടത്തിൽ ഒരു കാര്യം കൂടി പറഞ്ഞു പോകാം എന്ന് തോന്നി.
പത്തനംതിട്ട ജില്ലയിലെ ഒരു പഞ്ചായത്തു ഇലക്ഷനിൽ ഹൈന്ദവ ഭൂരിപക്ഷമെന്നു തോന്നിച്ച വാർഡിൽ മത്സരിക്കുവാൻ നിന്നതു പഞ്ചായത്തിലെ പഴയ പ്രസിഡണ്ടായ സിപിഐഎം സ്ഥാനാർത്ഥിയും (ഈഴവ).കോൺഗ്രസിന് വേണ്ടി നിന്നതു ആരുമറിയാത്ത ഒരു കോൺഗ്രസ് വാർഡ് പ്രവർത്തകനും.പക്ഷെ ദിവസങ്ങൾക്കു ശേഷം കോൺഗ്രസ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ കണ്ടത് അന്നുവരെ ആരും അയാളിൽ കാണാത്ത പേരിനോടൊപ്പം 'നായർ' എന്ന ചേർത്ത വഴി നീളെയുള്ള പോസ്റ്ററുകളായിരുന്നു....ഫലമോ പേരിന്റെ കൂടെ ജാതി ഇല്ലാത്ത ഇടതുപക്ഷ സ്ഥാർത്തി നല്ല നിലയിൽ തോറ്റു..പിന്നെയാണ് കമ്മ്യൂണിസ്‌റ് പാർട്ടിക്ക് മനസിലായത് അതൊരു നായർ മേധാവിത്വ വാർഡായിരുന്നു എന്ന്... പറഞ്ഞു വന്നത് ജാതിയും മതവും ഒന്നും ആരുടേം കുത്തകയല്ല സൗകര്യമുള്ളിടത്തു അവരതു ഉപയോഗിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍