പിഐഒ കാർഡുകൾ അസാധുവായതോടെ ഇനി പ്രവാസികൾക്ക് ഒസിഐ കാർഡുകൾ മാത്രം; ഒരിക്കൽ എടുത്താൽ എന്നും അത് ഉപയോഗിക്കാം; ആറുമാസം കഴിയുമ്പോൾ പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങി മെനക്കേടേണ്ട
ന്യൂഡൽഹി: ഇന്ത്യൻ വംശജരായ വിദേശ ഇന്ത്യക്കാർക്ക് ആജീവനാന്ത വിസ നൽകുന്ന നിയമത്തിന് പ്രവാസികൾക്കിടയിൽ വ്യാപക കൈയടി. പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ), ഓവർസീസ് സിറ്റീസൺഓഫ് ഇന്ത്യ(ഒസിഐ) കാർഡുകൾ ഒന്നിപ്പിക്കുന്ന ഇന്ത്യൻ പൗരത്വ നിയമ ഭേദഗതിയാണ് പ്രവാസികൾക്ക് ആശ്വാസമായി മാറുന്നത്. ഇതുവരെ 15 വർഷമായിരുന്നു പി.ഐ.ഒ കാർഡുകളുടെ കാലാവധി. പുതിയ വിജ്ഞാപനം കേന്ദ്രം പുറത്തിറക്കിയതോടെ കാർഡുകൾ ഇനി പുതുക്കേണ്ടതില്ലെന്ന അവസ്ഥ വന്നു. ഫലത്തിൽ ഒസിഐയായി ഇവരും അംഗീകരിക്കപ്പെട്ടു. ഈ വർഷം ആദ്യമായിരുന്നു ഇതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ എടുത്തത്.
ഇതോടെ വിദേശത്തുള്ള ഇന്ത്യൻ വംശജർക്ക് ആജീവനാന്ത വിസ ലഭിക്കുന്നതിനൊപ്പം, ആറുമാസത്തിലൊരിക്കൽ പൊലീസ് സ്റ്റേഷനിലെത്തി റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥയും ഇല്ലാതായി. പ്രവാസികളായ ഇന്ത്യക്കാർ ദീർഘകാലമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യമാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിലാണ് ഇക്കാര്യം അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കുമെന്ന പ്രഖ്യാപനമുണ്ടായത്. തുടർന്ന് നിയമഭേദഗതിയും വന്നു. പ്രവാസികളായ ഇന്ത്യക്കാർക്ക് ഏറെ നേട്ടങ്ങളുണ്ടാക്കുന്നതാണ് ഈ നിയമം. പിഐഒഒസിഐ കാർഡുകൾ ഒന്നായതോടെ, പ്രവാസികൾക്ക് ഇന്ത്യയിൽ മുതൽമുടക്കാനും കൂടുതൽ എളുപ്പമായി. ഇത് വൻ നിക്ഷേപം എത്തിച്ചെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. ഇന്ത്യാക്കാരെയെല്ലാം മാതൃരാജ്യത്തോട് കൂടുതൽ അടുപ്പിക്കാനുള്ള ലക്ഷ്യമാണ് ഇതിലൂടെ സഫലീകരിച്ചത്.
ഏറെക്കാലമായി ഇന്ത്യൻ പ്രവാസി സമൂഹം ഇതിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടർന്നുവരികയായിരുന്നു. 180 ദിവസത്തിൽക്കൂടുതൽ നാട്ടിൽത്തങ്ങുകയാണെങ്കിൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ വിദേശ ഇന്ത്യക്കാരെ അലോസരപ്പെടുത്തുന്നതായിരുന്നു. മാത്രമല്ല, പിഐഒ കാർഡ് ഉടമകൾക്ക് 15 വർഷത്തേയ്ക്കു മാത്രമാണ് വിസ ലഭിച്ചിരുന്നതും. എന്നാൽ, 1955ലെ പൗരത്വ നിയമത്തിൽ ഭേദഗതി വന്നതോടെ, പിഐഒ കാർഡ് ഉടമകൾക്കും ഒസിഐ കാർഡ് ഉടമകളുടേതിന് സമാനമായ രീതിയിൽ ആജീവനാന്ത വിസയ്ക്ക് അർഹത ലഭിച്ചു. പുതിയ ഭേദഗതി അനുസരിച്ച് പിഐഒ, ഒസിഐ സംവിധാനങ്ങൾ ഒന്നാവുകയും പ്രവാസികൾ ഇന്ത്യൻ ഓവർസീസ് കാർഡ് ഹോൾഡർ എന്ന ഒറ്റ നിർവചനത്തിന് കീഴിലാവുകയും ചെയ്തു.
ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കണമെങ്കിൽ തുടർച്ചയായി ഒരുവർഷം ഇവിടെ താമസിക്കണമെന്ന നിഷ്കർഷയ്ക്കും ഇതോടെ ഇളവുവരും. ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് നിർദിഷ്ട ഒരുവർഷത്തിനിടെ 30 ദിവസത്തിൽ കവിയാത്ത വിദേശയാത്രകൾ നടത്താനും ഇതോടെ അനുമതിയുണ്ടാകും. പ്രധാനമന്ത്രിയായി ചുമതല യേറ്റശേഷം നരേന്ദ്ര മോദി നടത്തിയ വിദേശ യാത്രകളിൽ എല്ലാ രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാർ നിരന്തരമായി അദ്ദേഹത്തോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ സത്വരമായ നടപടി കൈക്കൊള്ളുമെന്നു നരേന്ദ്ര മോദി ഓസ്ട്രെലിയൻ സന്ദർശന വേളയിലും ഇന്ത്യൻ സമൂഹത്തിനു ഉറപ്പു നല്‍കിയിരുന്നു. കൂടാതെ ലൈഫ് ടൈം വിസയും നൽകുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇതാണ് ഇപ്പോൾ യാഥാർത്ഥ്യമാക്കിയത്.
ഒ.സി.ഐ, പി.ഐ.ഒ കാർഡുകളെ ഒരുമിപ്പിക്കുകയെന്നത് യു.പി.എ സർക്കാരിന്റെ കാലത്ത് തുടങ്ങിയ ആലോചനയാണ്. എന്നാൽ, അന്നത് യാഥാർഥ്യമായില്ല. വിദേശത്തുള്ള ഇന്ത്യക്കാരുടെ യാത്രകളും ഇന്ത്യയിലെ ഇടപാടുകളും കൂടുതൽ സുഗമമാക്കുന്നതിന് ഈ കാർഡുകളുടെ ഏകീകരണം വഴിതെളിക്കും. ഇന്ത്യയുടെ വിവിധങ്ങളായ വികസനപ്രവർത്തനങ്ങൾക്ക് പ്രവാസി ഇന്ത്യക്കാരുടെ കൂടുതൽ സഹകരണം ഉറപ്പാക്കാനും ഇത് വഴിതെളിക്കുമെന്ന് സർക്കാർ കരുതുന്നു. മാതാപിതാക്കൾ ഇന്ത്യക്കാരാണെങ്കിലും, മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിക്കുകയോ ജന്മനാ പൗരത്വം ലഭിക്കുകയോ ചെയ്തവരെയാണ് പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ വിഭാഗത്തിൽ പരിഗണിക്കുന്നത്. ഇന്ത്യൻ പൗരത്വത്തിന് പുറമെ മറ്റൊരു രാജ്യത്തെ പൗരത്വം കൂടി സ്വീകരിച്ചവരാണ് ഓവർസീസ് സിറ്റീസൺ ഓഫ് ഇന്ത്യ(ഒസിഐ) ആയി പരിഗണിക്കുന്നത്.
ഒ.സി.ഐ കാർഡുകൾ വിസയായി പരിഗണിക്കുന്നതിനാൽ, അതുള്ളവർക്ക് ഇന്ത്യയിൽ വരാനും യഥേഷ്ടം തങ്ങാനും സാധിക്കുമായിരുന്നു. എന്നാൽ, പി.ഐ.ഒ കാർഡുടമകൾക്ക് പ്രത്യേകം വിസയ്ക്ക് അപേക്ഷിക്കണം എന്നായിരുന്നു വ്യവസ്ഥ. ഇരുകാർഡുകളും സംയോജിപ്പിച്ചതോടെ, ഒ.സി.ഐ കാർഡുടമകൾക്ക് ലഭിക്കുന്ന അതേ സൗകര്യങ്ങൾ പി.ഐ.ഒ കാർഡുടമകൾക്കും ലഭിക്കുന്നു. കാർഡുകൾ ഒന്നായതോടെ, വിദേശ ഇന്ത്യക്കാർക്ക് വിസയില്ലാതെ ഇന്ത്യയിൽ വരാമെന്ന് മാത്രമല്ല, ഇവിടെ താമസിക്കുന്നതിനും ബിസിനസ്സിൽ പങ്കാളികളാകുന്നതിനും വിദ്യാഭ്യാസം നേടുന്നതിനുമൊക്കെ വഴിതുറന്നു.
Stories you may Like
- തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- പ്രവാസികൾക്ക് മുന്നറിയിപ്പായി ചേതൻ അഹിംസയ്ക്കെതിരായ നടപടി
- അഹ്ലാൻ മോദിയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ ആവേശം കൊള്ളിച്ച് പ്രധാനമന്ത്രി
- ചേതൻ കുമാറിന്റെ ഓവർസീസ് സിറ്റിസൻഷിപ് ഓഫ് ഇന്ത്യ കാർഡ് റദ്ദാക്കി കേന്ദ്രം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍