റോജയുടെ മരണത്തോടെ ആശങ്ക അതിശക്തം; എല്ലാം നിയന്ത്രണ വിധേയമായെന്ന് സർക്കാർ പറയുമ്പോഴും ഒന്നും ആരോഗ്യ വകുപ്പിന് പോലും വിശ്വാസമില്ല; രോഗ സാധ്യതയുണ്ട് എന്ന് സംശയിക്കുന്നത് 2000ത്തോളം പേർക്ക്; കോഴിക്കോടിനും മലപ്പുറത്തിനും പുറമേ വയനാട്ടിലും ജാഗ്രത; പലയിടങ്ങളിലും സ്കൂളുകൾ തുറക്കാൻ വൈകും; നിപ്പയിൽ കടക്കുമ്പോൾ ഭീതി മാറാതെ കേരളം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: പനി ബാധയിൽ കോഴിക്കോട് ഒരു മരണം കൂടി. തലശ്ശേരി സ്വദേശിയായ റോജയാണ് മരിച്ചത്. നിപ്പാ രോഗലക്ഷണവുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. ഇതോടെ ആശങ്കയും കൂടുകയാണ്. നിപ്പയുടെ രണ്ടാംഘട്ടം ഉണ്ടാകാനിടയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നു സർക്കാരിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ ഒരു മരണം കൂടി ഉണ്ടായത്. എന്നാൽ റോജ മരിച്ചത് നിപ്പാ ബാധകാരണമല്ലെന്നാണ് സർക്കാർ പറയുന്നത്. അപ്പോഴും ജനങ്ങൾ ഭീതിയിലാണ്.
ആദ്യഘട്ടത്തിൽ വളരെയേറെ ആളുകളിലേക്കു നിപ്പ വൈറസ് പകരാതെ നിയന്ത്രിക്കാൻ സാധിച്ചുവെന്ന അവകാശവാദം സർക്കാർ മുന്നോട്ട് വച്ചിരുന്നു. ഇതാണ് സംശയ നിഴിലാകുന്നത്. നിപ്പ ബാധിതരുമായി ഇടപഴകിയവർക്കു വൈറസ് പകരാൻ സാധ്യതയുണ്ടെന്ന് ആദ്യഘട്ടത്തിൽ മുന്നറിയിപ്പു നൽകിയിരുന്നു. ഇത് സംഭവിച്ചുവെന്ന സ്ഥിരീകരണമാണ് സർക്കാരിൽ നിന്ന് നൽകുന്നത്. ഈ സാഹചര്യത്തിൽ രണ്ടാംഘട്ട വൈറസ് ബാധയ്ക്കു സാധ്യതയുള്ളതിനാൽ ഇൻകുബേഷൻ പീരിയഡ് കഴിയുന്നതുവരെ ശ്രദ്ധിക്കണം. നിപ്പ ലക്ഷണങ്ങൾ കാണിക്കുന്ന സമയത്തു പരിശോധിക്കുമ്പോൾ മാത്രമേ ഇതു പോസിറ്റീവാണോ എന്നറിയാനാകൂ. രണ്ടാംഘട്ട വൈറസ് ബാധയുടെ സാധ്യത വിലയിരുത്തി ആരോഗ്യവകുപ്പ് പ്രതിരോധ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
നിപ്പ ബാധിതരുമായി അടുത്തിടപഴകിയവർ നിശ്ചിത കാലാവധി കഴിയുന്നതുവരെ കഴിവതും കൂട്ടായ്മകൾ ഒഴിവാക്കണം. ചെറിയ ലക്ഷണങ്ങൾ കണ്ടാൽപോലും ചികിൽസ തേടണം. കഴിവതും ഇടപഴകൽ ഒഴിവാക്കണം. ശരീരത്തിൽ പ്രവേശിച്ചാൽ പെട്ടെന്നു തലച്ചോറിനെ ബാധിക്കുന്ന വൈറസാണിത്. കേന്ദ്രസർക്കാരുമായും ഇത്തരം അനുഭവമുള്ള രാജ്യങ്ങളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ആരോഗ്യ ഡയറക്ടർ ഡോ. ആർ.എൽ.സരിതയുടെ നേതൃത്വത്തിലാണു കോഴിക്കോട്ട് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. നിപ്പ പൂർണ നിയന്ത്രണത്തിലാകുംവരെ ഡോക്ടർമാരുടെ സംഘം അവിടെ തുടരുമെന്നും സർക്കാർ വിശദീകരിക്കുന്നു. ഇതോടെ കോഴിക്കോട് ഭീതി ശക്തമാവുകയാണ്. കോഴിക്കോടിനൊപ്പം മലപ്പുറവും വയനാടും രോഗമെത്തിയെന്ന സംശയവും ഉണ്ട്. ഈ സാഹചര്യത്തിൽ മൂന്ന് ജില്ലകളിലും സ്കൂളുകൾ തുറക്കുന്നതും നീട്ടി വച്ചു.
നിപ്പ ബാധ ഒരുകാരണവശാലും വസൂരിയോ എബോളയോ മീസിൽസോ പോലെയുള്ള ദുരന്തമാകില്ലെന്ന് ആരോഗ്യ വിദഗ്ധരും വിശദീകരിക്കുന്നു.. ആദ്യം രോഗം ബാധിച്ചയാളിൽനിന്നു പകർന്നുകിട്ടിയവരും അവരുമായി ആശുപത്രികളിലും മറ്റുമായി വിവിധ രീതികളിൽ ബന്ധപ്പെട്ടവരും തന്നെയാണ് ഇപ്പോഴും രോഗബാധിതരാകുന്നത്. ഈ പട്ടികയ്ക്കു വെളിയിൽ ഒരു സ്ഥലത്തും പുതുതായി വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിരീക്ഷണത്തിലുള്ളവർ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുക എന്നതുതന്നെയാണ് ഇപ്പോഴും പ്രധാനം. രോഗികളുടെ കൂട്ടിരിപ്പുകാരാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഇവരിൽനിന്നു മറ്റുള്ളവരിലേക്കു പകരാനുള്ള സാധ്യതയും കൂടുതലാണ്. വൈറസ് ബാധിച്ചവരുടെ ഒരു മീറ്ററെങ്കിലും അടുത്ത് ഇടപഴകുന്നവർക്കാണ് രോഗസാധ്യത. ഇതു പ്രധാനമായും ഡ്രോപ്ലെറ്റ് ട്രാൻസ്മിഷനാണ്. തുമ്മൽ, ചുമ തുടങ്ങിയവയിൽനിന്നാണ് പ്രധാനമായും പകരുന്നത്. രോഗം ഇപ്പോഴും നിയന്ത്രണ വിധേയമാണെന്ന വിലയിരുത്തലാണ് ഉള്ളത്.
ആദ്യരോഗിയിൽ നിന്നു നിപ്പ രോഗപ്പകർച്ച ഉണ്ടായവർക്കു രോഗം പ്രത്യക്ഷപ്പെട്ട ശേഷം അവരിൽ നിന്നു വൈറസ് പകർന്നവരാണ് രണ്ടാംഘട്ടത്തിലെ രോഗികൾ. ഒന്നാം ഘട്ടക്കാരിലേക്കു വൈറസ് പകർന്ന സമയത്ത് രോഗത്തെക്കുറിച്ചുള്ള അറിവും ബോധവൽക്കരണവും പ്രതിരോധനടപടികളും കുറവായിരിക്കും. അതിനാൽ, രോഗം പകർന്നവരുടെ എണ്ണം കൂടും. എന്നാൽ, രണ്ടാം ഘട്ടക്കാരിലേക്കു രോഗപ്പകർച്ചയ്ക്കു സാധ്യതയുള്ള സമയത്ത് പ്രതിരോധ, ബോധവൽക്കരണ പ്രവർത്തനങ്ങൾ ഉണ്ടായതിനാൽ രോഗപ്പകർച്ചയുടെ തോത് കുറവായിരിക്കും. അതുകൊണ്ട് തന്നെ ഈ ഘട്ടത്തിലേക്ക് കൂടുതൽ പേരിലേക്ക് വൈറസ് കടക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിൽ പിഴവുണ്ടായാൽ നിപ്പ മൂന്നാം ഘട്ടത്തിലേക്ക് കടക്കും.
നിപ്പ വൈറസ് ബാധയുടെ രണ്ടാം വരവെന്ന സംശയത്തെത്തുടർന്ന് 1949 പേർ നിരീക്ഷണത്തിലാണ്. രോഗബാധിതരുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കമുണ്ടായതായി സംശയിക്കുന്നവരാണിവർ. ഭീതി വേണ്ടെന്നും അതേസമയം, അതീവജാഗ്രത പുലർത്തണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. വൈറസ് ബാധ പൂർണ നിയന്ത്രണത്തിലാകും വരെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ തുടരുമെന്നു മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അതേസമയം, രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന നഴ്സിങ് വിദ്യാർത്ഥിനിയുടെയും മലപ്പുറം സ്വദേശിയായ യുവാവിന്റെയും പുതിയ സാംപിൾ പരിശോധനാ ഫലം നെഗറ്റീവാണെന്നു തെളിഞ്ഞു.
രോഗലക്ഷണങ്ങളിൽ കുറവുണ്ടെന്നും ഇരുവരും ഭക്ഷണം കഴിച്ചെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത പറഞ്ഞു. ഇന്നലെ ലഭിച്ച ഏഴു പരിശോധനാഫലങ്ങളും നെഗറ്റീവാണ്. രോഗ ലക്ഷണങ്ങളോടെ ആറു പേരെ ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ മൊത്തം ചികിൽസയിലുള്ളവർ 17 ആയി. സംസ്ഥാനത്തു നിലവിൽ 18 പേർക്കാണു നിപ്പ സ്ഥിരീകരിച്ചത്. 16 പേർ മരിച്ചു. സ്രവപരിശോധനയിലൂടെ സ്ഥിരീകരിക്കാത്ത ഒരു മരണവുമുണ്ടായി. ഫലപ്രദമെന്നു കരുതുന്ന മോണോക്ലോണൽ ആന്റിബോഡി 102.4 മരുന്നിന്റെ 50 ഡോസ് ഓസ്ട്രേലിയയിൽനിന്ന് ഇന്നു മെഡിക്കൽ കോളജിൽ എത്തും.
രോഗലക്ഷണങ്ങളുള്ളവരുടെ ചികിൽസയ്ക്കു പ്രത്യേക സൗകര്യമൊരുക്കുമെന്നു കലക്ടർ യു.വി. ജോസ് അറിയിച്ചു. കോഴിക്കോട് ജില്ലയിലെ നിപ്പ ബാധിത മേഖലകളിലെ തിരക്ക് കൂടുതലുള്ള മജിസ്ട്രേട്ട്, കുടുംബ കോടതികളിൽ ആറു വരെ സിറ്റിങ് ഒഴിവാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. നിപ്പ ബാധിച്ച് ജില്ലാകോടതി സീനിയർ സൂപ്രണ്ട് മരിച്ച സാഹചര്യത്തിൽ കോടതികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യമുയർന്നിരുന്നു. നിലവിൽ അഞ്ചിനാണു ജില്ലയിലെ സ്കൂളുകൾ തുറക്കാൻ നിശ്ചയിച്ചിരിക്കുന്നത്. പുതിയ സാഹചര്യങ്ങൾ വിലയിരുത്തി തീയതി നീട്ടണോ എന്ന് ഇന്നു തീരുമാനിക്കും. പൊതുചടങ്ങുകൾക്കും സമ്മേളനങ്ങൾക്കുമുള്ള വിലക്ക് നാലുവരെയാണ്.
നിപ്പ നിയന്ത്രണവിധേയമാകുംവരെ താമരശ്ശേരി രൂപതയിൽ കുർബാന വിശ്വാസികളുടെ കയ്യിലാണു കൊടുക്കേണ്ടതെന്നു ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അറിയിച്ചു. നാവിൽ നൽകുന്നതാണു സാധാരണ രീതി. നിപ്പാ ഭീതിയിൽ കമ്പനി / കോർപറേഷൻ / ബോർഡ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ എന്നിവ ഉൾപ്പെടെ ഈ മാസം 16 വരെ നടത്താനിരുന്ന എല്ലാ പിഎസ്സി പരീക്ഷകളും മാറ്റി. നിപ്പ വൈറസ് പനിയുടെ പശ്ചാത്തലത്തിലാണു തീരുമാനം. അഞ്ച്, ഏഴ്, ഒൻപത്, 13 തീയതികളിലായി നിശ്ചയിച്ചിരുന്ന ഏഴ് എഴുത്തു പരീക്ഷകളും ഇന്നും 12നും നടത്താനിരുന്ന രണ്ട് ഓൺലൈൻ പരീക്ഷകളുമാണ് മാറ്റിയത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍