സേവനത്തിന് പുതിയ മാനം നൽകി സദ്ഗമയ സത്സംഗവേദി കൂട്ടായ്മ: കുട്ടികൾക്കായി ഏകദിനപഠന ശിബിരം; വടക്കൻ പറവൂരിൽ അരങ്ങേറിയ ചടങ്ങിൽ പ്രോൽസാഹനമായി വിദ്യാഭ്യാസ പുരസ്കാരദാനവും
മറുനാടൻ മലയാളി ബ്യൂറോ
ഗുരുവായൂർ: ഗുരുവായൂർ ആസ്ഥാനമായി കേരളത്തിലുടനീളം പ്രവർത്തിക്കുന്ന സദ്ഗമയ സത്സംഗവേദി എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ( SSVECT ) മൂന്നാമത് പ്രോഗ്രാം ആയ കുട്ടികൾക്ക് വേണ്ടിയുള്ള ഏകദിന പഠനശിബിരവും വിദ്യാഭ്യാസ അവാർഡ് വിതരണവും സമ്മാനദാനവും 2018 മെയ് 27 ഞായറാഴ്ച നോർത്ത് പറവൂരിൽ കൈതാരം ഹോളി ഇന്ത്യ ഫൗണ്ടേഷൻ സ്കൂളിൽ വച്ച് നടന്നു.
രാവിലെ 10.25 ന് പ്രശസ്ത സപ്താഹാചാര്യനും വാഗ്മിയുമായ അഡ്വ. ടി. ആർ. രാമനാഥൻ ഭദ്രദീപം കൊളുത്തി. കുമാരി കൃഷ്ണപ്രിയ യുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം കുഞ്ഞുങ്ങൾക്ക് ഒരുപാട് അറിവു പകർന്നു നൽകിയ അഡ്വ.ടി. ആർ രാമനാഥന്റെവ്യക്തിത്വ വികസന ക്ലാസ്സ് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നായി മാറി. പ്രാർത്ഥനയിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും ജീവിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുക്കന്മാരുടെ അനുഗ്രഹം വിദ്യാഭ്യാസ കാലഘട്ടത്തിലും അതിനു ശേഷവും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
നിപ്പാ വൈറസ്, മറ്റു മഴക്കാലജന്യരോഗങ്ങൾ എന്നിവയെ കുറിച്ചുള്ള നോർത്ത് പറവൂർ താലൂക്ക് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ ആയ ഡോ. കെ. ജി. ജയൻ ( MBBS, MD ) ബോധവത്കരണ ക്ലാസ്സ് നടത്തി. ശുചിത്വം ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകതയും സ്വയം ചികിത്സയുടെ ദോഷങ്ങളും അദ്ദേഹം വിവരിച്ചു . അതിന് ശേഷം സംശയനിവാരണിയിൽ ഉള്ള സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ഏകദേശം ഒന്നര മണിക്കൂർ ക്ലാസ്സിനും സംശയ നിവാരണത്തിനുമായി അദ്ദേഹം ചിലവഴിച്ചു. ഭക്ഷണത്തിനു ശേഷം ജൂനിയർസ് സീനിയർസ് വിഭാഗത്തിലുള്ള കുഞ്ഞുങ്ങൾക്കുള്ള ക്വിസ് പ്രോഗ്രാം നടന്നു. സീനിയർസ് ക്വിസിൽ നോട്ടീസിൽ പറഞ്ഞതിന് പുറമെ അമ്മമാരെയും ക്വിസിൽ പങ്കെടുപ്പിച്ചത് അപൂർവ്വ കാഴ്ചയായി മാറി. ശ്രീ. കെ. എസ്. ഉണ്ണിക്കൃഷ്ണനും വിഷ്ണു വി ശ്രീലകവും ആയിരുന്നു ക്വിസ് മാസ്റ്റേഴ്സ്. ക്വിസിന് ശേഷം കുഞ്ഞുങ്ങൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. അതിനു ശേഷം വിഷ്ണു. വി. ശ്രീലകത്തിന്റെ വേണ്ടിയുള്ള ഗുണപാഠ കഥകൾ വളരെ ഉയർന്ന നിലവാരം പുലർത്തി.
സമാപന സമ്മേളനം ട്രസ്റ്റ് ചെയർമാൻ ശ്രീ. രാജേഷ് സിയുടെ അദ്ധ്യക്ഷതയിലായിരുന്നു.
ട്രസ്റ്റ് മെമ്പർ വിഷ്ണു വിജയൻ സ്വാഗത പ്രസംഗവും ചെയർമാൻ സി രാജേഷ് അദ്ധ്യക്ഷ പ്രസംഗവും നടത്തി. പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് ശ്രീ. ചിറ്റൂർ ഗോപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു, തദവസരത്തിൽ SSLC ക്ക് മുഴുവൻ വിഷയത്തിനും A+ നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് & മൊമെന്റോ നൽകി അനുമോദിച്ചു. കൈതാരം ഗവണ്മെന്റ് സ്കൂളിലെ വിദ്യാർത്ഥികളായ കുമാരി അഫ്നിത , കുമാരി ഫെബിന ഫാത്തിമ , കുമാരി ആര്യ, ശ്രീ രതുൽ കെ. ആർ , ശ്രീ കെ.ആർ അക്ഷയ് , അവിനിശേരി സെന്റ് ജോസഫ്സ് HS ലെ ശ്രീ ആകാശ് എന്നിവരാണ് അവാർഡിനർഹരായവർ. ക്വിസ് ജൂനിയർസ് സീനിയർസ് വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം മൊമെന്റോ, സർട്ടിഫിക്കറ്റ്, ബുക്കുകൾ എന്നിവ നൽകി അഖിലകേരള ബാലജനസഖ്യം , രക്ഷാധികാരി ശ്രീ. എം. പി. വേണു നിർവ്വഹിച്ചു. സീനിയർ വിഭാഗത്തിൽ ശ്രീ അഭിജയ് , രഥുൽ , ശ്രീലക്ഷ്മി എന്നിവരും ജൂനിയർ വിഭാഗത്തിൻ വിഷ്ണു ശങ്കർ , ചൈത്ര , അമൽ ലാൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി . വിവിധ പരിപാടികളിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും ശ്രീ. ചിറ്റൂർ ഗോപി, ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ ചേർന്ന് നൽകി. ശ്രീലക്ഷ്മി , അനന്തകൃഷ്ണൻ , കൃഷ്ണപ്രിയ , ഗായത്രി , സനുഷ , ദേവമിത്ര , സാൻവിക , സുപ്രിയ , സന്തോഷ് എന്നിവരാണ് ഇതിന് അർഹരായത് . പങ്കെടുത്തവർക്കെല്ലാം മഹദ് വ്യക്തികളുടെ അറിവുകൾ പ്രധാനം ചെയ്യുന്ന ബുക്കുകളും നൽകി. വ്യക്തിത്വ വികസന ക്ലാസ്സ് എടുത്ത അഡ്വ. ടി. ആർ. രാമനാഥൻ, നിപ്പാ വൈറസ് ബോധവത്കരണ ക്ലാസ്സ് എടുത്ത ഡോ. കെ. ജി. ജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ശ്രീ. ചിറ്റൂർ ഗോപി, ശ്രീ. എം. പി. വേണു എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു. ട്രസ്റ്റ് സെക്രട്ടറി ശ്രീ. ഗിരി. എസ്. നായർ കൃതജ്ഞത അർപ്പിച്ചു. ദേശീയ ഗാനാലാപനത്തിനു ശേഷം പരിപാടി അവസാനിച്ചു. പരിപാടികൾ ട്രസ്റ്റ് സെക്രട്ടറി യും ട്രസ്റ്റി ശ്രീ രഘു കൈതാരവും നിയന്ത്രിച്ചു .
മെയ് 20 ഞായറാഴ്ച പത്തനംതിട്ട മണികണ്ഠ ഗുരുകുലത്തിലെ വിദ്യാർത്ഥികൾക്ക് പഠന കായിക സാമഗ്രികൾ വിതരണം ചെയ്തിരുന്നു . പഠിക്കാനും ആഹാരത്തിനും വകയില്ലാത്ത ശബരിമലയിലെ കാനനവാസികളായ കുഞ്ഞുങ്ങളെ പഠിപ്പിച്ചും ആഹാരം, വസ്ത്രം ഇവ നൽകിയും ഈ ഗുരുകുലം സംരക്ഷിക്കുന്നു.
സേവന പ്രവർത്തനങ്ങൾക്കായി, ഗുരുവായൂർ ആസ്ഥാനമായി രൂപം കൊണ്ട സദ്ഗമയ സത്സംഗവേദി ചാരിറ്റബിൾ ട്രസ്റ്റിന്റെ രണ്ടാമത്തെ സേവന പരിപാടിയാണ് പത്തനംതിട്ടയിൽ സംഘടിപ്പിച്ചത്.
20 ന് രാവിലെ 11.30 ന് , ആശ്രമം പ്രസിഡന്റ് ശ്രീ വി. കെ. വിശ്വനാഥനും ട്രസ്റ്റ് ചെയർമാൻ രാജേഷ്. സിയും സെക്രട്ടറി ഗിരി. എസ്. നായരും മറ്റു ട്രസ്റ്റ് സാരഥികളും ചേർന്ന് നിലവിളക്ക് കൊളുത്തി സേവന പരിപാടി ഉദ്ഘാടനം ചെയ്തു. ഈ അദ്ധ്യയന വർഷത്തിലേക്കാവശ്യമായ മുഴുവൻ നോട്ട് ബുക്കുകളും, പേന, പെൻസിൽ, ബാഗ്, കുട, കളർ പെൻസിൽ, ജ്യോമട്രി ബോക്സ്, വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്സ് തുടങ്ങിയ പഠന സാമഗ്രികളും ഫുട്ബോൾ, ഷട്ടിൽ ബാറ്റ്, കോർക്ക്, ക്രിക്കറ്റ് ബാറ്റ്, സ്റ്റമ്പ്, ടെന്നീസ് ബോൾ തുടങ്ങിയ കായിക സാമഗ്രികളും വിതരണം ചെയ്തു. ട്രസ്റ്റിന്റെ ഭാരവാഹികളും അംഗങ്ങളും ഉൾപ്പെടെ ഏകദേശം ഇരുപതോളം പേർ ചടങ്ങിൽ പങ്കെടുത്തു.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഒരു സംഘം സേവന സന്നദ്ധരുടെ കൂട്ടായ്മയാണ് ഗുരുവായൂരിൽ വെച്ച് രൂപം കൊണ്ട സദ്ഗമയ സത്സംഗവേദി എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്.ഗുരുവായൂർ ആസ്ഥാനമായി 2018 ജനുവരി 12 ന് രജിസ്റ്റർ ആയ ഈ ട്രസ്റ്റ് 2018 ഏപ്രിൽ 8 ഞായറാഴ്ച ഗുരുവായൂർ ബ്രാഹ്മണ സമൂഹം തെക്കേമഠം ഹാളിൽ വച്ച് പ്രശസ്ത ചിന്തകനും മുൻ പി എസ് സി ചെയർമാനും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസിലറുമായിരുന്ന ഡോ. കെ. എസ്. രാധാകൃഷ്ണൻ നിർവ്വഹിക്കുകയുണ്ടായി.
എറണാകുളം AMVI ശ്രീ ദിലീപ് കുമാർ ട്രാഫിക് ബോധവത്കരണ ക്ലാസും ഗുരുതരമായ വൃക്കരോഗ ബാധിതനായ തൃശ്ശൂർ പൂങ്കുന്നം സ്വദേശി സുധീറിന് ട്രസ്റ്റിന്റെ പ്രഥമ ചികിത്സാ സഹായവും വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നിർദ്ധന കുടുംബാംഗമായ ജയകൃഷ്ണന്റ ചികിത്സയ്ക്കുള്ള സഹായവും അന്നേ ദിവസം കൈമാറി ട്രസ്റ്റ് മാനവസേവയിലേക്കു കടന്നു.
കേരളത്തിലെ ജില്ലകളെ സൗത്ത് സോൺ ( തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ) സെന്റർ സോൺ ( കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ) നോർത്ത് സോൺ ( പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് ) എന്നിങ്ങനെ 3 സോൺ ആക്കി ഓരോ മാസം വ്യത്യസ്ത പ്രവർത്തങ്ങളുമായി ഓരോ ജില്ലയിലേക്ക് കടന്നു വരത്തക്ക വിധമാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നത്. കൂട്ടായ്മടേതായ രക്തദാന ടീമിന്റെ സ്റ്റേറ്റ് കോ ഓർഡിനേറ്റർ ഡോ.ജയകൃഷ്ണൻ ആണ്.
തിരുവനന്തപുരത്തു നിന്നും രാജേഷ്, കോട്ടയത്തു നിന്നും പ്രശാന്ത്, ഇടുക്കിയിൽ നിന്നും വിഷ്ണു, എറണാകുളത്ത് നിന്നും ഗിരി എസ് നായർ, രഘു കൈതാരം, ഉണ്ണിക്കൃഷ്ണൻ കീശ്ശേരിൽ, തൃശ്ശൂർ നിന്നും സഞ്ജയ്, പാലക്കാട് നിന്നും ഗിരി വാര്യർ, കണ്ണൂർ നിന്നും വിജയകുമാർ എന്നിങ്ങനെ 9 പേരാണ് സദ്ഗമയ സത്സംഗവേദി എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സാരഥികൾ. ഒപ്പം കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി 100 നടുത്തു ട്രസ്റ്റ് അംഗങ്ങളും. ഒരേ മനസുള്ള സജ്ജനങ്ങളുടെ കൂട്ടായ്മ ആണിത്. മതിയായ വിദ്യാഭ്യാസം, ശരിയായ ആരോഗ്യം ഇവ നൽകിയാൽ അതൊരു കുടുംബത്തിന്റെ വെളിച്ചമാകും എന്ന വിശ്വാസമുള്ളതിനാൽ ഈ ട്രസ്റ്റ് ആരോഗ്യം, വിദ്യാഭ്യാസം ഇവയ്ക്കും ഒപ്പം പരിസ്ഥിതി സംരക്ഷണത്തിനും ഏറ്റവുമധികം പ്രാധാന്യം നല്കുന്നു.
മാനവസേവയെക്കാൾ വലിയൊരു ഈശ്വരസേവ വേറെയില്ലെന്നു വിശ്വസിക്കുന്ന
സജ്ജനങ്ങളുടെ സഹായങ്ങളും പരിപൂർണ്ണ പിന്തുണയുമാണ് ഈ ട്രസ്റ്റിനെ മുന്നോട്ടു നയിക്കുന്നത്. ഒരുമിച്ച് നിന്നാൽ നമുക്ക് സമൂഹത്തിനു വഴികാട്ടിയായി മാറാം. ഒരുപാട് കുടുംബങ്ങൾക്ക് പുതു ജീവൻ പകരാം. സോഷ്യൽ മീഡിയ സേവനത്തിന്റെ മുഖമെന്നു നമുക്ക് ലോകത്തോട് ഉറക്കെ വിളിച്ചു പറയാം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്