സമ്പന്നനായ പെൺവീട്ടുകാരെ ചൊടിപ്പിച്ചത് കെവിൻ മതംമാറിയ ദളിത് ക്രിസ്ത്യാനി ആയത്; കൊലപാതകത്തിൽ കലാശിച്ചത് പട്ടികജാതിയിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചെങ്കിലും അംഗീകരിക്കാൻ വയ്യാത്ത സവർണ മനോഭാവം; തട്ടിക്കൊണ്ടു പോയത് ദളിതനായ ബന്ധുവിന്റെ വീട്ടിൽ നിന്നും; കേരളത്തെ നടുക്കിയ കൊലപാതകം ദുരഭിമാനക്കൊല തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ഉത്തരേന്ത്യയിൽ ദുരഭിമാന കൊലപാതകങ്ങൾ നടക്കുമ്പോൾ അത് നോക്കി ആ സംസ്ഥാനങ്ങളെ കുറ്റം പറയുന്നത് മലയാളികളുടെ സ്ഥിരം പരിപാടിയാണ്. കേരളം ഉത്തരേന്ത്യയിൽ നിന്നും വ്യത്യസ്തമാണെന്ന് പറഞ്ഞ് പുച്ഛഭാവത്തിൽ കാര്യങ്ങൾ വിലയിരുത്തുന്ന കേരള സമൂഹത്തിന്റെ കരണത്തേറ്റ അടി കൂടിയാണ് കോട്ടയത്ത് പ്രണയത്തിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവം. പ്രണയ വിവാഹം അംഗീകരിക്കാത്ത നല്ലൊരു ശതമാനം ആളുകൾ കേരളത്തിലുണ്ടെന്നത് വ്യക്തമാണ്. എന്നാൽ, ആ കൊലപാതകത്തിലേക്ക് നയിച്ചത് കെവിൻ ഉൾപ്പെടുന്ന വിഭാഗത്തോടുള്ള അയിത്തതിന്റെ ബാക്കിപത്രമാണെന്നത് കേരളത്തെ ശരിക്കും ഞെട്ടിക്കുന്നതാണ്.
സമ്പന്നയായ നീനുവിന്റെ വീട്ടുകാർ കെവിനെ കൊലപ്പെടുത്താൻ കാരണമായത് ദളിതരോടുള്ള പുച്ഛം തന്നെയാണ്. ഹിന്ദു ചേരമർ വിഭാഗത്തിൽപെട്ട കെവിന്റെ വീട്ടുകാർ പിന്നീട് ക്രിസ്തു മതം സ്വീകരിച്ചിരുന്നവരാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമാണ് കെവിൻ. നീനു റോമൻ കാത്തലിക് വിഭാഗത്തിൽപ്പെട്ടവരാണ്. സാമ്പത്തികമായ പിന്നാക്കാവസ്ഥയും ജാതിയിലെ വ്യത്യാസവുമാണ് ഇത്തരമൊരു കുറ്റകൃത്യത്തിന് നീനുവിന്റെ സഹോദരനടക്കമുള്ളവരെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ആ രീതിയിലുള്ള ആരോപണമാണ് കെവിന്റെ വീട്ടുകാർ ഉന്നയിക്കുന്നത്.
മതം മാറയാലും ദളിത് ക്രിസ്ത്യാനിയെ അംഗീകരിക്കാൻ കൂട്ടാക്കാത്ത സവർണ മനോഭാവം ഈ കൊലപാതകത്തിന് പിന്നിലുണ്ടെന്നത് വ്യക്തമാണ്. കോട്ടയം കുമാരനല്ലൂർ പ്ലാത്തറയിൽ സ്വദേശിയാണ് കെവിൻ. മാന്നാർ അടങ്ങുന്ന ഈ മേഖലയിൽ കൂടുതലും ദളിത് ക്രിസ്ത്യാനികളാണ് താമസിക്കുന്നത്. നീനു ചാക്കോ എന്ന സമ്പന്ന ക്രൈസ്തവ പെൺകുട്ടിയെ കെവിൻ പ്രണയിച്ചപ്പോൾ ഒരേ സമുദായം ആണെങ്കിലും പ്രണയ വിവാഹത്തിന് സമ്മതിക്കാതിരുന്നത് യുവാവിന്റെ ദളിത് സത്വമായിരുന്നു.
മൂന്ന് കൊല്ലമായി നീനുവുമായി പ്രണയത്തിലായിരുന്നു കെവിൻ. വീട്ടുകാർ അറിയാതെ രജിസ്റ്റർ വിവാഹം ചെയ്തതോടെയാണ് പെൺവീട്ടുകാർക്ക് കടുത്ത അമർഷത്തിലായി. ദളിത് ക്രൈസ്തവനെ വിവാഹം ചെയ്തത് അംഗീകരിക്കാൻ ആ വീട്ടുകാർക്ക് സാധിക്കുമായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് പെൺകുട്ടിയെ അവളുടെ വഴിയിൽ വിടാതെ പണമെറിഞ്ഞ് പൊലീസിനെ സ്വാധീനിച്ചും അവരെ ഒരുമിച്ച് ജീവിക്കാൻ സമ്മതിക്കാതിരുന്നത്. സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ മാത്രം വൈരാഗ്യം ആ യുവാവിനോട് നീനുവിന്റെ വീട്ടുകാർക്ക് രൂപപ്പെട്ടിരുന്നു.
പൊലീസ് ദളിതരോട് എങ്ങനെ പെരുമാറുന്നു എന്നതിനും തെളിവാണ് ഈ ദുരഭിമാനക്കൊല. കെവിനെ ബന്ധുവിന്റെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയത് വീട് ആക്രമിച്ച ശേഷമാണ്. വീട്ടിലെ സാമഗ്രികളെല്ലാം തല്ലിത്തകർത്ത് ബന്ധുവായ അനീഷ് സെബാസ്റ്റ്യനെയും സംഘം തട്ടിക്കൊണ്ടുപോയി. ഈ സംഭവം അറിഞ്ഞ് പരാതി നൽകാൻ അതിരാവിലെ തന്നെ കെവിന്റെ പിതാവ് ജോസഫ് ജേക്കബ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ, പുലർച്ചെയാണെന്ന കാരണം പറഞ്ഞ് പൊലീസ് പരാതി സ്വീകരിച്ചില്ല. സമ്പന്നനായ പെൺവീട്ടുകാരോട് മമത കാണിച്ച പൊലീസ് ഈ സാധു കുടുംബത്തെ വേട്ടയാടുകയാണ് ചെയ്തത്. ദളിത് ക്രൈസ്തവൻ സവർണ ക്രിസ്ത്യാനി പെൺകുട്ടിയെ വിവാഹം ചെയ്തത് തെറ്റായി എന്ന വിലയിരുത്തലിൽ പരാതിയുമായി ചെന്നവരെയും പെൺകുട്ടിയെയും പിന്തിരിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്.
ഭർത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി ഇന്നലെ 11 മണിക്ക് നീനുവും പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാൽ ആ പരാതിയും പൊലീസ് ആദ്യം സ്വീകരിച്ചില്ല. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ മാത്രമാണ് പൊലീസ് കേസെടുത്തത്. കെവിനൊപ്പം മർദ്ദനത്തിനിരയായ ബന്ധു അനീഷിന്റെ മൊഴി അനുസരിച്ചാണ് കേസെടുത്തത്. ജില്ലയിൽ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കുകൾ കഴിഞ്ഞ് നോക്കാം' എന്നാണ് ഭർത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായെത്തിയ യുവതിയോട് പൊലീസ് പറഞ്ഞത്. പരാതി ലഭിച്ചയുടൻ അന്വേഷിച്ചിരുന്നെങ്കിൽ ഒരുപക്ഷെ കെവിനെ ജീവനോടെ ലഭിക്കുമായിരുന്നു. എന്നാൽ, ആ സാധു ജീവൻ രക്ഷിക്കാൻ പൊലീസിന്് താൽപ്പര്യമുണ്ടായരുന്നില്ല. എസ് ഐ എംഎസ് ഷിബു പ്രതികളിൽ നിന്നം പണം വാങ്ങിയെന്നും ആരോപണമുണ്ട്. സമ്പന്ന കുടുംബത്തോടുള്ള കൂറാണ് എസ്ഐ പുലർത്തിയത്.
ഉത്തരേന്ത്യൻ ദുരഭിമാന കൊലപാതകങ്ങളെ നാണിപ്പിക്കുന്ന കൊലപാതകം തന്നെയാണ് ഇത്. ഇലക്ട്രീഷ്യനാണ് കൊല്ലപ്പെട്ട കെവിൻ. ഈ യുവാവുമായുള്ള വിവാഹമാണ് പെൺവീട്ടുകാരെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. സാമ്പത്തിക അന്തരത്തേക്കാൽ ജാതിയായിരുന്നു ഇവിടെ വില്ലനായി ഘടകം. ദളിതനായ കെവിനൊപ്പം താമസിക്കാനാണ് താൽപര്യമെന്ന് നീനു പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ, വീട്ടുകാർക്കൊപ്പം പോകാൻ പൊലീസ് നിർദ്ദേശിച്ചെന്നും നീനു പ്രതിഷേധിച്ചപ്പോഴാണ് ഭർത്താവിനൊപ്പം പോകാൻ അനുവദിച്ചതും. ഇതും പൊലീസ് വീഴ്ച്ച ചൂണ്ടിക്കാട്ടുന്നതാണ്.
മാന്നാനം ദളിത് ക്രൈസ്തവ ചരിത്രം
മാന്നാനം കേരള കത്തോലിക്കാ ചരിത്രത്തിൽ അതിപ്രധാനമായ ഒരു പ്രദേശമാണ്. ദളിത് ക്രൈസ്തവർ കൂട്ടത്തോടെ താമസിക്കുന്ന ഈ പ്രദേശത്താണ് കൊല്ലപ്പെട്ട കെവിന്റെയും കുടുംബ വീടുകൾ ഉണ്ടായിരുന്നത്. കേരള കർമ്മലീത്താ സഭയുടെ തലസ്ഥാനമെന്ന നിലയിൽ മാത്രമല്ല മാന്നാനംകുന്ന് അറിയപ്പെടുന്നത്. കത്തോലിക്കാ കോൺ ഗ്രിന്റെ രൂപീകരണം മുതൽ ദീപികപത്രത്തിന്റെ ആദ്യ ആസ്ഥാനം വരെ മാന്നാനത്തായിരുന്നു. കോട്ടയത്തുനിന്നും വളരെ അകലെയല്ലാത്ത ഈ പ്രദേശത്ത ദളിത് ക്രൈസ്തവർ കൂട്ടത്തോടെ താമസിക്കുന്നവരാണ്. പുലയ വിഭാഗത്തിൽ നിന്നും ക്രൈസ്തവ മതം സ്വീകരിച്ചവർ അനേകം മാന്നാനത്തുണ്ട്. ഇവരോട് മറ്റു ക്രൈസ്തവ വിഭാഗക്കാർ രണ്ടാംതരം പൗരന്മാരായാണ് കണക്കാക്കുന്നതെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.
മാന്നാനത്ത് ആദ്യമായി സ്ഥാപിക്കുന്നത് ദളിത് ക്രൈസ്തവർക്കുവേണ്ടിയുള്ള പള്ളി ആയിരുന്നു. മാന്നാനം ഇടവക ദളിത് ക്രൈസ്തവരുടേതു മാത്രമായിരുന്നു. ദളിത് ക്രൈസ്തവർക്കുമാത്രമായുള്ള ഒരു സെമിത്തേരിയും ഈ പള്ളിയോട് അനുബന്ധിച്ച് ഉണ്ടായിരുന്നു. സീറോ മലബാർ സഭയുടെ ചരിത്രത്തിൽ അതിപ്രധാന സ്ഥാനം നേടിയ മാന്നാനം കുന്നും മാന്നാനം കുന്നിലെ ആശ്രമത്തിന്റെയും ഇടവകക്കാർ ദളിത് ക്രൈസ്തവരായിരുന്നു. കുറെ വർഷങ്ങൾക്കുമുമ്പ് മാന്നാനം ഇടവകയിൽനിന്നും ദളിത് ക്രൈസ്തവരെ മറ്റ് ഇടവകകളിലേക്ക് മാറ്റുന്നതിന് ഒരു ശ്രമം നടന്നിരുന്നു. അതിനെ ദളിത് ക്രൈസ്തവർ അതിനെ ചെറുത്തു നിന്നു ചരിത്രവും ഈ പ്രദേശത്തിനുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍