മോദിയുടെയും അമിത്ഷായുടെയും തന്ത്രങ്ങൾ ഒടുവിൽ നിർദയം പരാജയപ്പെട്ടു; വിശ്വാസ വോട്ടെടുപ്പിന് കാത്ത് നിൽക്കാതെ വികാര നിർഭരമായി വിടവാങ്ങൽ പ്രസംഗം നടത്തി നിയമസഭയിൽ നാടകീയമായി രാജി പ്രഖ്യാപിച്ച് യെദ്യൂരപ്പ; കർഷകരുടെയും പാവങ്ങളുടെയും പേര് പറഞ്ഞ് അരമണിക്കൂറോളം കണ്ഠമിടറി കരഞ്ഞ് രാജി പ്രഖ്യാപനം: നീക്കങ്ങൾ എല്ലാം പൊളിഞ്ഞത് സുപ്രീം കോടതി കടിഞ്ഞാൺ ഇട്ടതോടെ എംഎൽഎമാരെ വിലക്ക് വാങ്ങാൻ സാധിക്കാതെ വന്നപ്പോൾ; ബിജെപിയുടെ നീക്കങ്ങളെല്ലാം പാളി
മറുനാടൻ ഡെസ്ക്
ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ നാല് ദിവസം നീണ്ട നാടകീയ നീക്കങ്ങൾക്ക് ഒടുവിൽ നാടകീയമായ പരിസമാപ്തി. ഇന്നലെ രാവിലെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ മൂന്ന് ദിവസം പോലും തികയ്ക്കാതെ നിയമസഭയിലെ ആദ്യ സമ്മേളനത്തിൽ തന്നെ രാജി പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ കർശനമായ നിർദ്ദേശത്തെ തുടർന്ന് കുതിരക്കച്ചവടത്തിന് സമയം കൂട്ടാതെ ഇന്നു തന്നെ വിശ്വാസ വോട്ടിനെ നേരിടേണ്ടി വന്നതോടെ തോല്വി ഉറപ്പാണ് എന്നു വ്യക്തമായതുകൊണ്്ണ് വിശ്വാസ വോട്ടിന് തൊട്ടു മുമ്പ് നാടകീയമായി യ്യെൂരപ്പ രാജി പ്രഖ്യാപിച്ചത്. അര മണിക്കൂറോളം വികാരനിർഭരമായ പ്രസംഗം നടത്തിയ ശേഷമാണ് നാല് മണി കഴിഞ്ഞപ്പോൾ നിയമസഭയിൽ രാജി പ്രഖ്യാപനം നടത്തിയത്.
വികാര നിർഭരമായ പ്രസംഗത്തിനൊടുവിൽ യെദ്യൂരപ്പ രാജ്ഭവനിലേക്ക് പോയി രാജി സമർപ്പിക്കുകയായിരുന്നു. എംഎൽഎമാരെ ചാക്കിട്ടു പിടിച്ചാലും കാര്യങ്ങൾ നടക്കില്ലെന്ന് ബോധ്യമായതോടെയാണ് യെദ്യൂരപ്പ രാജിവെച്ചത്. കർണാടകയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള സാധ്യത മങ്ങിയതോടെ വിശ്വാസ വോട്ടെടുപ്പിന് നിൽക്കും മുമ്പ് അദ്ദേഹം രാജിവെക്കുകയായിരുന്നു. വിധാൻ സഭയിൽ വികാര നിർഭരമായ പ്രസംഗത്തിന് ഒടുവിലാണ് യെദ്യൂരപ്പ രാജിവെച്ചത്. തെരഞ്ഞെുപ്പിൽ ബിജെപിക്ക് അനുകൂലമായാണ് ജനവിധിയെന്ന് യെദ്യൂരപ്പ പറഞ്ഞു. വോട്ടർമാർക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസും ജനതാദൾ എസും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിൽ വിശ്വാസമുണ്ടെന്നും സഭാ പ്രസംഗത്തിൽ യെദ്യൂരപ്പ പറഞ്ഞു.
കോൺഗ്രസിനെയും ജെ ഡി എസിനെയും ജനങ്ങൾ തള്ളിക്കളഞ്ഞെന്ന് യെദ്യൂരപ്പ. കർഷകരെയും ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാൻ പരാജയപ്പെട്ടെന്ന് യെദ്യൂരപ്പ പറഞ്ഞു. കർഷകർക്ക് വേണ്ടി താൻ സ്വയം ത്യജിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം രാജിപ്രഖ്യാപനം നടത്തിയത്. കോൺഗ്രസിനും ജെഡിഎസിനും ഭൂരിപക്ഷം കിട്ടിയില്ല. തെരഞ്ഞെടുപ്പിന് ശേഷം അവർ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി. കുമാരസ്വാമി മുഖ്യമന്ത്രി ആകില്ലെന്ന് നേരത്തേ സിദ്ധരാമയ്യ പറഞ്ഞു. ഇപ്പോൾ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ സിദ്ധരാമയ്യ ശ്രമിക്കുന്നു. അവസാന ശ്വാസം വരെ ജനങ്ങൾക്കായി പ്രവർത്തിക്കും. കുടിവെള്ളം പോലും നൽകാൻ കോൺഗ്രസിന് കഴിഞ്ഞില്ല. എത്ര സീറ്റ് കിട്ടി എന്നതല്ല, ജനം എന്താഗ്രഹിക്കുന്നു എന്നതാണ് പ്രധാനം. ജനങ്ങളെ ഇനിയും സേവിക്കണം. കർഷകരുടെ വായ്പ എഴുതി തള്ളണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിനിടെ ഒന്നിലധികം തവണ സിദ്ധരാമയ്യ തടസ്സപ്പെടുത്താൻ ശ്രമിച്ചു. പ്രസംഗം നീട്ടിക്കൊണ്ടുപോകാതെ വോട്ടെടുപ്പിലേക്ക് കടക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഇത് അവഗണിച്ച് യെദ്യൂരപ്പ പ്രസംഗം തുടർന്നു. അര മണിക്കൂറോളം തുടർന്ന പ്രസംഗത്തിനൊടുവിൽ വോട്ടെടുപ്പിലേക്ക് കടക്കാതെ അദ്ദേഹം രാജി പ്രഖ്യാപനവും നടത്തി. തൊട്ട് പിന്നാലെ യെദ്യൂരപ്പ സഭയ്ക്ക് പുറത്തേക്ക് പോയി. കോൺഗ്രസ് ജെഡിഎസ് അംഗങ്ങൾ വിജയചിഹ്നം ഉയർത്തി സന്തോഷം പങ്കുവെച്ചു. ഡി.കെ. ശിവകുമാർ കുമാരസ്വാമിയുടെ സീറ്റിനടുത്തെത്തി അദ്ദേഹത്തിന്റെ കൈ പിടിച്ചുയർത്തി.സിദ്ധരാമയ്യക്ക് അംഗങ്ങൾ ഹസ്തദാനം നടത്തി.
മന്ത്രിസഭ രൂപീകരിക്കാൻ ആവശ്യമായ 111 അംഗങ്ങളെ തികയ്ക്കാനുള്ള ബിജെപി ശ്രമങ്ങളെ കോൺഗ്രസ് പതിനെട്ടടവും പയറ്റി ചെറുത്തതോടെയാണ് ഭൂരിപക്ഷം കണ്ടെത്താനാവാതെ വിശ്വാസ വോട്ടെടുപ്പിനു മുൻപുതന്നെ യെദ്യൂരപ്പ രാജിക്കു വഴങ്ങിയത്. അമിത് ഷാ അടക്കമുള്ള കേന്ദ്ര നേതാക്കളുമായി സംസാരിച്ച ശേഷമാണ് യെദ്യൂരപ്പ രാജി പ്രഖ്യാപനം നടത്തിയത്. രാജി പ്രഖ്യാപനത്തിന് ശേഷം നിയമസഭ പിരിയുകയും ചെയ്തു.
ഇന്നു വൈകുന്നേരം നാലു മണിക്ക് വിശ്വാസ വോട്ടെടുപ്പിലൂടെ സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഇന്നലെയും ഇന്നുമായി കോൺഗ്രസ്-ജെഡിഎസ് പാളയത്തിൽനിന്ന് എംഎൽഎമാരെ ഒപ്പം നിറുത്താൻ കൊണ്ടുപിടിച്ച് ശ്രമങ്ങളാണ് ബിജെപി നടത്തിവന്നത്. തങ്ങളുടെ എംഎൽഎമാരെ ഹൈദരാബാദിലേക്ക് കടത്തി ആ ശ്രമങ്ങളെ കോൺഗ്രസ് മറികടക്കുകയായിരുന്നു. കൃത്യമാ നീക്കങ്ങളോടു നീങ്ങിയ കോൺഗ്രസിന് ഇത് ബിജെപിക്ക് മേൽ നേടിയ വലിയ വിജയമാണ്. വിശ്വാസവോട്ടിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള എല്ലാ സാധ്യതകളും അടഞ്ഞതോടെയാണ് യെദ്യൂരപ്പയെ രാജിവെപ്പിക്കാൻ ബിജെപി നേതൃത്വം നിർബന്ധതമായത്. വിശ്വാസവോട്ടെടുപ്പ് നടന്നാൽ സ്വന്തം ക്യാമ്പിലെ ചില എംഎൽഎമാർ മറുകണ്ടം ചാടിയേക്കുമെന്നും ബിജെപി നേത്യത്വത്തിന് ഭയമുണ്ടായിരുന്നു.
കുമാരസ്വാമി ഗവർണറെ കണ്ട് സർക്കാർ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു
വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാൻ സാധിക്കില്ലെന്ന് വ്യക്തമായി ബി.എസ്.യെദ്യൂരപ്പ രാജിവെച്ചതോടെ അടുത്ത ഊഴം കുമാരസ്വാമിയുടേത്. ഇതോടെ കേവലഭൂരിപക്ഷത്തിന് വേണ്ട എംഎൽഎമാരുടെ പിന്തുണയുള്ള ജെഡിഎസ്-കോൺഗ്രസ് സഖ്യത്തിന് കർണാടകയിൽ സർക്കാരുണ്ടാക്കാൻ വഴിതുറന്നു.ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിയാവും അടുത്ത കർണാടക മുഖ്യമന്ത്രി. കുമാരസ്വാമി ഗവർണറെ കണ്ട് സർക്കാർ ഉണ്ടാക്കാൻ അവകാശം ഉന്നയിച്ചു. തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയുന്നത്.
ജനാധിപത്യത്തിന്റെ വിജയമെന്ന് കോൺഗ്രസ്
കോൺഗ്രസ്സും ജെഡിഎസ്സും കേന്ദ്രത്തിന്റെ ഭീഷണികളെ അതിജീവിച്ചെന്ന് കോണ്ൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. യെദ്യൂരപ്പ രാജിവെച്ച ശേഷമുള്ള കോൺഗ്രസ്സിന്റെ ആദ്യ പ്രതികരണമാണിത്. ജനാധിപത്യത്തിന്റെ വിജയം, ഭരണഘടനയുടെ വിജയം, നീതിവ്യവസ്ഥയുടെ വിജയം എന്നാണ് ഗുലാം നബി ആസാദ് പറഞ്ഞത്. കേന്ദ്രസർക്കാരിന്റെയും കേന്ദ്രസർക്കാർ ഏജൻസികളുടെയും എല്ലാ പ്രലോഭനങ്ങലെയും അതിജീവിച്ച് പാർട്ടിക്കൊപ്പം നിന്ന എല്ലാ അംഗങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
'എംഎഎൽഎ മാരെ തട്ടിക്കൊണ്ടു പോവുകയും ബിജെപി അവരെ തടങ്കലിൽ വെക്കുകയും ചെയ്തു. എന്നിട്ടും ഇതിനെ അതിജീവിച്ച് അവരെല്ലാം സഭയിൽ ഹാജരായി. ഒരാൾ പോലും കൂറുമാറിയില്ല. സ്വതന്ത്രൻ പോലും. ബിജെപി വാഗ്ദാനം ചെയ്ത കോടികൾ നിഷേധിച്ചാണ് അവരെത്തിയത്', അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയെ ഈസന്ദർഭത്തിൽ അഭിനന്ദിക്കുന്നുവെന്നും 15 ദിവസമെന്നത് രണ്ടര ദിവസമാക്കി ചുരുക്കിയ സുപ്രീം കോടതിയെ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിക്ക് വിശ്വാസ വോട്ടടെുപ്പ് നേരിടാനുള്ള അംഗങ്ങളുടെ പിന്തുണയില്ലെന്ന് ഗവർണ്ണർക്ക് നന്നായറിയാം അതുകൊണ്ടാണ് അദ്ദേഹം ഇത്രയധികം സമയം വിശ്വാസവോട്ടെടുപ്പിന് നൽകിയതെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. എല്ലാ പ്രലോഭനങ്ങളെയും തങ്ങളുടെ എംഎൽഎമാർ നിരാകരിച്ചു. പണമായും പദവിയായും കേന്ദ്രസർക്കാരും ബിജെപി നേതാക്കളും എംഎൽഎമാർക്ക് വാഗ്ദാനം നൽകിയിരുന്നു. അതിനാൽ ഈ വിജയം ജനാധിപത്യത്തിന്റെ വിജയമാണ്, ഭരണഘടനയുടെ വിജയമാണ് ,നീതിവ്യവസ്ഥയുടെ വിജയം കൂടിയാണ്. ഗുലാം നബി ആസാദ് പറഞ്ഞു.
ആഹ്ലാദ തിമിർപ്പിൽ കോൺഗ്രസ് പ്രവർത്തകർ
മുഖ്യമന്ത്രി സ്ഥാനം ബി.എസ്.യെദിയൂരപ്പ രാജിവച്ചതിന് പിന്നാലെ വിധാൻസൗധയിലും ബംഗളൂരുവിലെ കോൺഗ്രസ് ആസ്ഥാനത്തും ആഹ്ലാദപ്രകടനം. രാജിക്ക് പിന്നാലെ നിയമസഭാ നടപടികൾ അവസാനിച്ചതോടെയാണ് കോൺഗ്രസ്-ജെഡിഎസ് അംഗങ്ങൾ ആഹ്ലാദം പങ്കുവച്ചത്. ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി.കുമാരസ്വാമി കോൺഗ്രസ് എംഎൽഎ ഡി.കെ.ശിവകുമാറിന്റെ കൈപിടിച്ച് ഉയർത്തിയതും വിധാൻസൗധയിൽ കൗതുക കാഴ്ചയായി.
ജനാധിപത്യത്തിന്റെ വിജയമാണ് കർണാടകയിൽ ഉണ്ടായതെന്ന് ഗുലാം നബി ആസാദും സിദ്ധരാമയ്യയും പ്രതികരിച്ചു. ഏത് വിധേനയും അധികാരം കൈയടക്കാനുള്ള ബിജെപിയുടെ ശ്രമമാണ് തകർന്ന് വീണതെന്നും ഗുലാം നബി ആസാദ് പറഞ്ഞു. നേതാക്കളും പ്രവർത്തകരും പാർട്ടി ആസ്ഥാനത്തും സന്തോഷം പങ്കിട്ടു. മധുരപലഹാരങ്ങൾ വിതരണം ചെയ്തും നൃത്തം ചെയ്തുമായിരുന്നു വിജയാഘോഷം.
അഴിമതി തുടച്ചു നീക്കുമെന്ന് മോദി ഇനി വാചകമടിക്കരുത്: സിദ്ധരാമയ്യ
അഴിമതി തുടച്ചു നീക്കുമെന്ന് ഇനി രാജ്യത്തോട് പ്രധാനമന്ത്രി സംസാരിക്കരുതെന്ന് കർണാടക മുൻ മുഖ്യമന്ത്രി കെ.സിദ്ധരാമയ്യ. എംഎൽഎമാരെ കോഴകൊടുത്ത് ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുന്ന യെദിയൂരപ്പയെയും കർണാടക ബിജെപിയെയും രക്ഷിക്കാനുള്ള ധാർമിക ഉത്തരവാദിത്വം പ്രധാനമന്ത്രി ഏറ്റെടുക്കുമോ എന്ന് സിദ്ധരാമയ്യ ട്വീറ്റിലൂടഡെ ചോദിച്ചു. കർണാടകയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു സ്ഥിരതയ്യാർന്ന സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ട്വീറ്റിലൂടെ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
കോൺഗ്രസ് എംഎൽഎയെ യെദിയൂരപ്പ എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് കോൺഗ്രസ് പുറത്തു വിട്ടിരുന്നു. ഹിരേകേരൂർ എംഎൽഎ ബി.സി പാട്ടീലും യെദിയൂരരപ്പയും തമ്മിലുള്ള സംഭാഷണത്തിന് ക്ലിപ്പാണ് കോൺഗ്രസ് പുറത്ത് വിട്ടിരുന്നത്. സംഭാഷണത്തിനിടെ പാട്ടീലിന് യെദിയൂരപ്പ മന്ത്രി പദവി വാഗ്ദാനം ചെയ്തെന്നാണ് കോൺഗ്രസിന്റെ ആരോപണം.
നരേന്ദ്ര മോദി രാജിവെക്കണമെന്ന് അഖിലേഷ്, ഗവർണർ രാജിവെക്കണമെന്ന് സിപിഎം
കർണാടകത്തിലേറ്റ നാണംകെട്ട തിരിച്ചടിയുടെ ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് പ്രധാനമന്ത്രി നേരന്ദ്രമോദിയും അദ്ദേഹത്തിന്റെ സർക്കാരും രാജിവച്ചൊഴിയണമെന്ന് സമാജ്വാദി പാർട്ടി നേതാവും യുപി മുന്മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ജനങ്ങളാണ് ജനാധിപത്യത്തിൽ വലുതെന്ന് ഒരിക്കൽ കൂടി തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കർണാടകത്തിലേത് പ്രാദേശിക സഖ്യത്തിന്റെ വിജയമാണെന്നായിരുന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം. ജനതാദൾ നേതാക്കളായ എച്ച്.ഡി.ദേവഗൗഡ, കുമാരസ്വാമി എന്നിവരെയും കോൺഗ്രസിനെയും അവർ അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ബിജെപിക്ക് നേരിട്ട കനത്ത തിരിച്ചടിക്കു പിന്നാലെ ബിജെപിയേയും അവരുടെ നേതാക്കളെയും വിമർശിച്ചും പരിഹസിച്ചും പ്രതിപക്ഷ പാർട്ടികളും നേതാക്കളും രംഗത്തെത്തി. ബിജെപിയുടെ ക്രമിനൽ അഴിമതി തന്ത്രങ്ങൾ പാളുന്ന കാഴ്ചയാണ് കർണാടകത്തിൽ കണ്ടതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭൂരിപക്ഷമില്ലാതിരുന്നിട്ടും സർക്കാർ ഉണ്ടാക്കാൻ ബിജെപിയെ ക്ഷണിച്ച ഗവർണറുടെ നടപടി തെറ്റാണെന്ന് തെളിഞ്ഞെന്നും, ഗവർണർ വാജുഭായ് വാല രാജിവയ്ക്കണമെന്നും യെച്ചൂരി ആവശ്യപ്പെടുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്