കർണാടകയിലെ ജനാധിപത്യ ധ്വംസനത്തിനെതിരെ ചങ്ക് പൊട്ടിയലറി ഏഷ്യാനെറ്റ്; എല്ലാ കുതന്ത്രങ്ങൾക്കും ചുക്കാൻ പിടിച്ചും പണം ഒഴിക്കിയും നീങ്ങുന്ന രാജീവ് ചന്ദ്രശേഖരന്റെ ചാനലിന് ഇത് ചോദിക്കാൻ എന്ത് ധാർമ്മികതയെന്ന ചർച്ചയുമായി സോഷ്യൽ മീഡിയ; എഷ്യാനെറ്റിന്റെ കർണാടക ചർച്ച വിവാദമാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കർണാടക ഇലക്ഷനും തുടർന്ന് അരങ്ങേറുന്ന നാടകങ്ങളിലും എഷ്യാനെറ്റ് ന്യൂസ് ചങ്ക്പൊട്ടി അലമുറയിടുന്നത് ആർക്കുവേണ്ടി..? ഗോവയിലെ സംഭവവികാസങ്ങൾ ഉയർത്തി ബിജെപിയുടെ ധാർമികതയെ ചോദ്യം ചെയ്യുകയാണ് വിനു വി ജോൺ. യെദൂരിയപ്പയും കൂട്ടരും ചെയ്യുന്നത് ശുദ്ധ രാഷ്ട്രീയ അധാർമികതയാണെന്ന കാര്യത്തിൽ ഏഷ്യാനെറ്റിന് സംശയമില്ല. ഏഷ്യാനെറ്റ് ന്യൂസിൽ പ്രശാന്ത് രഘുവംശം അടക്കമുള്ളവർ ഉയർത്തുന്നത് ഈ വികാരമാണ്. എല്ലാ ജനാധിപത്യമൂല്യങ്ങളും തകർത്തെറിഞ്ഞുവെന്ന രാഷ്ട്രീയ വിശകലനങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് മലയാളികളിലേക്ക് എത്തിക്കുന്നത്. ഇവിടെയാണ് സോഷ്യൽ മീഡിയ മറ്റൊരു വിഷയം ചർച്ചയാക്കുന്നത്. യെദൂരിയപ്പയുടെ കളികളിൽ വലംകൈയനാണ് രാജീവ് ചന്ദ്രശേഖർ. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലാണ് ഏഷ്യാനെറ്റ്. അപ്പോൾ ഈ കണ്ണീരൊഴുക്കൽ ശരിയാണോ എന്നാണ് ഉയർത്തുന്ന ചോദ്യം.
നിയമസഭയിൽ ഭൂരിപക്ഷമുണ്ടാക്കാൻ ബിജെപി ഒരുക്കുന്ന നിയമവിരുദ്ധമായ സാഹചര്യം. അതിന് ഗവർണ്ണർ കൂട്ടു നിൽക്കുന്നുവെന്നാണ് കർണ്ണാടക വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഉയർത്തുന്ന ചർച്ച. ബിജെപി അധികാരത്തിലെത്തിയതിനെ എല്ലാ അർത്ഥത്തിലും വിമർശിക്കുകയാണ് അവർ. അതിശക്തമായ വിമർശനങ്ങളാണ് ബിജെപിയുടെ നേതാക്കൾ ചർച്ചയിൽ അതിഥികളായെത്തുമ്പോൾ അവതാരകർ ഉയർത്തുന്നത്. ബിജെപിയുടെ അവിശുദ്ധ ഇടപെടലുകളാണെന്നും പറയുന്നു. എന്നാൽ ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ മുതലാളി തന്നെയല്ലേ എന്നതാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന പ്രസക്തമായ ചോദ്യം.
ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയർമാനായിരുന്നു രാജീവ് ചന്ദ്രശേഖർ. നിലവിൽ ഏഷ്യാനെറ്റ് ന്യൂസിൽ ഔദ്യോഗികമായ പദവികളൊന്നും രാജീവ് ചന്ദ്രശേഖറിനില്ല. അപ്പോഴും ചാനലിന്റെ കൂടുതൽ ഓഹരികളും കൈയാളുന്ന ബിജെപിയുടെ മാധ്യമ ശക്തികേന്ദ്രമാണ് രാജിവ് ചന്ദ്രശേഖർ. കർണ്ണാടകാ ബിജെപിയുടെ കണ്ണിലുണ്ണി. യെദൂരിയപ്പയുടെ പ്രിയപ്പെട്ടവൻ. ഇതേ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചാനലാണ് ഏഷ്യാനെറ്റ്. എന്നാൽ വാർത്തകൾ കേട്ടാൽ അങ്ങനെ തോന്നുകയുമില്ല. അതായത് ഏഷ്യാനെറ്റ് ന്യൂസിൽ വിനു വി ജോണും പറയുന്നതെല്ലാം ചെന്നുകൊള്ളുന്നത് ചാനലിന്റെ എല്ലാമെല്ലാമായ രാജീവ് ചന്ദ്രശേഖറിന്റെ നെഞ്ചത്താണ്. സ്വന്തം ചാനൽ പറയുന്നതാണ് ശരിയെങ്കിൽ രാജീവ് ചന്ദ്രശേഖർ ബിജെപി എംപി സ്ഥാനം രാജിവയ്ക്കണമെന്ന ചർച്ചയാണ് സോഷ്യൽ മീഡിയ സജീവമാക്കുന്നത്.
കർണ്ണാടകയിൽ ബിജെപി നടത്തുന്ന വല്ലാത്ത കളികളാണ്. ഇതെല്ലാം നിയന്ത്രിക്കുന്നവരിൽ പ്രമുഖനാണ് രാജീവ് ചന്ദ്രശേഖർ. കോൺഗ്രസുകാരെ മറുപക്ഷം ചാടിക്കാൻ കരുക്കൾ നീക്കുന്നവരിലും ചന്ദ്രശേഖർ ഉണ്ട്. എങ്ങനേയും കർണ്ണാടകയിൽ ഭരണം സാധ്യമാക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നിയോഗിച്ചവരിൽ പ്രധാനിയാണ് ഈ മലയാളി. ബംഗളൂരുവിൽ വമ്പൻ ബിസിനസ് ബന്ധങ്ങൾ രാജീവ് ചന്ദ്രശേഖറിനുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്തി ജെഡിയു-കോൺഗ്രസ് നേതാക്കളുമായി നിരന്തര സമ്പർക്കം പുലർത്തുന്ന നേതാവ് കൂടിയാണ് രാജീവ്. യെദൂരിയപ്പയ്ക്കും അമിത് ഷായ്ക്കും ഇടയിൽ പാലമായി പ്രവർത്തിക്കുന്നതും രാജീവ് ചന്ദ്രശേഖറാണ്. ഇത്തരത്തിലൊരു നേതാവിന്റെ ഉടമസ്ഥതയിലാണ് ഏഷ്യാനെറ്റ് മുന്നോട്ട് പോകൂന്നത്.
കർണ്ണാടകയിലെ ഈ കളികളിൽ പ്രധാന പങ്കുവഹിക്കുന്ന രാജീവ് ചന്ദ്രശേഖറിനെ കുറിച്ച് ഒരു വാക്ക് പോലും ഏഷ്യാനെറ്റ് ന്യൂസ് പറയുന്നില്ല. തെരഞ്ഞെടുപ്പുകാലത്തും ബിജെപിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായി പ്രവർത്തിച്ചത് രാജീവാണെന്ന് ആരോപണം ഉയർന്നിരുന്നു. ബിജെപിയുടെ രാജ്യസഭാ അംഗമായതോടെ നേതൃത്വവുമായി കൂടുതൽ അടുത്തു. പാർട്ടിയുടെ പ്രധാന മുഖങ്ങളിൽ ഒന്നായി അദ്ദേഹം മാറി. ഏത് സമയത്തും അദ്ദേഹം മോദി മന്ത്രിസഭയിൽ എത്താനും സാധ്യതയുണ്ട്. ഇതെല്ലാം ഏഷ്യാനെറ്റ് ന്യൂസിലെ ഓരോ ജീവനക്കാരനും അറിയാം. അങ്ങനെ മുതലാളി കാട്ടുന്ന അധാർമികതകളെ ഏഷ്യാനെറ്റ് ന്യൂസ് തുറന്നുകാട്ടുന്നുവെന്നാണ് സോഷ്യൽ മീഡിയ ഉയർത്തിക്കാട്ടുന്നത്. അങ്ങനെ കർണ്ണാടക തെരഞ്ഞെടുപ്പ് പുതിയ തലത്തിൽ കേരളത്തിലെ സോഷ്യൽ മീഡിയ ചർച്ചയാക്കുകയാണ്.
ബിജെപിയുടെ രാജ്യസഭാ അംഗമായത് മാസങ്ങൾ മുമ്പാണ്. ഇതോടെ ചെയർമാൻ സ്ഥാനം വഹിച്ചിരുന്ന രണ്ടു ചാനലുകളിൽ നിന്നും ഓഹരികൾ നിലനിർത്തി സാങ്കേതികമായാണ പദവികൾ രാജിവ് ചന്ദ്രശേഖരൻ രാജി വച്ചു. ഒന്ന് ഏഷ്യാനെറ്റ് ന്യൂസും മറ്റൊന്ന് അർണാബിന്റെ റിപ്പബ്ലിക്കും. കന്നഡയിൽ സുവർണ്ണയും രാജീവ് ചന്ദ്രശേഖറിന്റെ ഭൂരിപക്ഷ ഓഹരികളുള്ള ചാനലാണ്. 2006ൽ കർണാടകയിൽ നിന്ന് സ്വതന്ത്ര എംപിയായാണ് രാജീവ് ചന്ദ്രശേഖർ രാജ്യസഭയിൽ എത്തിയത്. യെദൂരിയപ്പയായിരുന്നു രാജീവിനെ രാജ്യസഭയിലേക്ക് എത്തിച്ചത്. 2006 മുതൽ ഏഷ്യാനെറ്റ് ചാനലിന്റെ ചെയർമാൻ സ്ഥാനത്ത് പ്രവർത്തിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. ബിജെപി എംപിയുടെ ചാനലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പലരും ചാനലിനെ വിമർശിച്ചിരുന്നത്. ഈ വിമർശനങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സ്വതന്ത്രനിൽ നിന്ന് ബിജെപിയുടെ രാജ്യസഭാ അംഗമായപ്പോഴുള്ള രാജീവിന്റെ രാജി.
അർണാബ് ഗോസ്വാമിയെ മുന്നിൽ നിർത്തി ദേശീയ തലത്തിൽ തുടങ്ങിയ റിപബ്ലിക് ചാനലിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തു നിന്നും രാജിവച്ചതും എആർജി ഔട്ട്ലൈനർ- എഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ്ലിമിറ്റഡിന്റെ ബോർഡ് ഡയറക്ടർ സ്ഥാനത്തു നിന്നും അദ്ദേഹം രാജിവെച്ചതും ബിജെപി ടിക്കറ്റിൽ രാജ്യസഭയിലേക്ക് എത്തിയതിനാലാണ്. അപ്പോഴും എല്ലാ മാധ്യമ സ്ഥാപനങ്ങളിലും അദ്ദേഹം ഓഹരി നിലനിർത്തി. കരളത്തിലെ ബിജെപിയുടെ മാധ്യമ പിന്തുണയും രാഷ്ട്രീയ ലക്ഷ്യങ്ങളും വച്ചാണ് ചന്ദ്രശേഖരനെ എൻ.ഡി.എ നേതൃത്വത്തിലേക്ക് കൊണ്ടുവന്നതെന്നാണ് വിലയിരുത്തൽ. ദേശീയ അധ്യക്ഷൻ അമിത്ഷായുടെ നേതൃത്വത്തിൽ നടന്ന ചർച്ചക്കു നേതൃത്വം നൽകിയവരിൽ ഇദ്ദേഹവുമുണ്ടായിരുന്നു. കർണാടകയിൽ നിന്നുള്ള രാജ്യസഭാ എംപിയായ രാജീവ് ചന്ദ്രശേഖറിന് ദേശീയ നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. കേരളത്തിൽ എൻ.ഡി.എ സഖ്യ കക്ഷികളെ വിളക്കി ചേർക്കുന്ന പ്രധാന കണ്ണിയും ഇദ്ദേഹമാണ്.
ബിജെപി കേരള നേതാക്കളുടെ എതിർപ്പ് മറികടന്നാണ് ചന്ദ്രശേഖരനെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത്. സി.കെ ജാനു ഉൾപ്പെടെയുള്ള മറ്റു ഘടകക്ഷികളേയയും ബിജെപി നേതാക്കളേയും അവഗണിച്ച് ചാനൽ മേധാവിയെ വൈസ് ചെയർമാനാക്കിയതിൽ യോഗത്തിൽ തന്നെ മുറുമുറുപ്പുണ്ടായതായാണ് അറിവ്. എന്നാൽ ദേശീയ നേതൃത്വത്തിന്റെ ഇടപെടലാണ് ചന്ദ്രശേഖരനെ തുണച്ചത്. കേരള ഘടകത്തെ കൂടാതെ അമിത്ഷായും മോദിയും കേരളത്തിലെ വിഷയങ്ങൾ രാജീവ് ചന്ദ്രശേഖറുമായി ചർച്ച ചെയ്തിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് ബിജെപിയെ കടന്നാക്രമിച്ചിരുന്നു അന്ന് ഇത്തരം ഇടപെടലുകളിൽ നിന്ന് പിന്മാറാണമെന്ന് രാജീവിനോട് അമിത് ഷാ ആവശ്യപ്പെടുകയും ചെയ്തു. അതിന് ശേഷമാണ് എൻഡിഎയുടെ വൈസ് ചെയർമാനായി രാജീവ് ചന്ദ്രശേഖറിനെ ഉയർത്തിയതെന്ന വാദവും എത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്