ലോക നേതാക്കൾ അൽപം അതിശയത്തോടെ നോക്കുന്ന നേതാവിന് കാലിടറിയത് രാഷ്ട്രീയത്തിലെ ഒന്നാം ഇന്നിങ്‌സ് മുതൽ; മിടുക്കനായ നേതാവായി പേരെടുത്തപ്പോൾ കേസും കൂട്ടവും സ്റ്റമ്പ് തെറിപ്പിച്ചു; ട്വിറ്ററിലും വാമൊഴിയിലും ഐപിഎൽ വിയർപ്പോഹരിയിലും മെഹർ തരാറിലും വീഴാതെ പിടിച്ചുനിന്നിട്ടും തോറ്റുപോയത് സുനന്ദ പുഷ്‌കറിന്റെ മുമ്പിൽ; അർദ്ധസത്യങ്ങളെ 'ഫരാഗോ'യെന്ന് ഇംഗ്ലീഷിൽ കിടുക്കിയ ശശിതരൂരിനെ കുടുക്കിയത് വിടാതെ പിടികൂടിയ വിവാദങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശശി തരൂരിന്റെ രാഷ്ട്രീയ ജീവിതത്തെ എന്നും വിവാദങ്ങൾ ഉലച്ചിരുന്നു.ആഗോള നേതാക്കൾ അൽപ്പം അതിശയത്തോടെ നോക്കുന്ന നേതാവാണെങ്കിലും വിവാദങ്ങൾ അദ്ദേഹത്തെ വിടാതെ പിന്തുടർന്നു. പലപ്പോഴും തരൂരിന്റെ പ്രസ്താവനകൾ അദ്ദേഹത്തെ കുഴിയിൽ ചാടിച്ചു.കൊച്ചി ഐപിഎൽ ടീമിലെ ഓഹരി പങ്കാളിത്തത്തിന്റെ പേരിലും വിമർശനത്തിനിരയായി.ഭാര്യയാകും മുമ്പ് സുനന്ദ പുഷ്‌കറിന് സാമ്പത്തിക ലാഭമുണ്ടാക്കി കൊടുത്തു എന്നായിരുന്നു ആരോപണം.കൊച്ചി ഐപിഎല്ലിലെ വിയർപ്പോഹരികൾക്ക് ആദായനികുതി അടയ്ക്കണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടതോടെ സംഗതി ഗൗരവമായി. ഇതോടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം തരൂരിന് രാജി വയ്‌ക്കേണ്ടി വന്നു.
സുനന്ദപുഷകറിന്റെ മരണത്തെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതിയാക്കുക കൂടി ചെയ്തതോടെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴുകയും ചെയ്തു. യുപിഎ സർക്കാറിലെ വിദേശകാര്യ സഹമന്ത്രിയായിരുന്ന അദ്ദേഹത്തിന് രാഷ്ട്രീയത്തിലെ ഒന്നാം ഇന്നിങ്സിന് അത്രയ്ക്ക് മികച്ച തിളക്കം ഉണ്ടായിരുന്നില്ല. പല വിധത്തിലുള്ള വിവാദങ്ങളിൽ അദ്ദേഹം അറിയാതെയോ അറിഞ്ഞു കൊണ്ടോ ചെന്നു പെട്ടു. എന്നാൽ, കോൺഗ്രസ് കേന്ദ്രത്തിൽ പ്രതിപക്ഷത്തായപ്പോൾ കഥ മാറി. ദേശീയ തലത്തിൽ കോൺഗ്രസിന്റെ നയപരിപാടികളും മറ്റു തീരുമാനിക്കുന്ന മിടുക്കനായ നേതാവായി അദ്ദേഹം മാറിയ സമയത്താണ് വീണ്ടും കേസും കൂട്ടവും വിനയാകുന്നത്. രാഹുൽ ഗാന്ധി എന്ന പാർട്ടിയുടെ ദേശീയ അധ്യക്ഷന്റെ വലംകൈയാണ് തരൂർ ഇന്ന്.
ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കൻ സന്ദർശനം നടത്തിയ വേളയിൽ രാഹുൽ ഗാന്ധിക്ക് വേദികൾ ഒരുക്കുന്നതിലും മറ്റു കാര്യങ്ങളിലും മുന്നിൽ നിന്നത് തരൂരായിരുന്നു. ചുരുക്കത്തിൽ രാഹുലിനെ കരുത്തനാക്കി മാറ്റുന്നതിൽ മിടുക്കനായ നേതാവായ ശശി തരൂരിനും കൃത്യമായ പങ്കുണ്ട്. അങ്ങനെ ദേശീയ രാഷ്ട്രീയത്തിൽ കക്ഷിഭേദമന്യേ അംഗീകരിക്കപ്പെടുന്ന നേതാവു കൂടിയായി മാറിയ തരൂർ തനിക്ക് മേൽ ആരോപിക്കപ്പെട്ട കേസുകളിൽ നിന്നും അഗ്‌നിശുദ്ധി വരുത്താനുള്ള ശ്രമത്തിലായിരുന്നു. ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹ മരണത്തിന്റെ പേരിൽ ബിജെപി നിരന്തരമായി വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറായി അദ്ദേഹം.
രാജ്യത്തെ അപൂർവമായ ഫോറൻസിക് സൈക്കോളജിക്കൽ പരിശോധനയ്ക്ക് വരെ വിധേയനാകാൻ എംപിയായ ശശി തരൂർ തയ്യാറായി. രാജ്യത്തു തന്നെ അപൂർവ്വമായ അത്യാധുനിക ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറാണെന്ന് ശശി തരൂർ ഡൽഹി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പരിശോധനക്ക് അദ്ദേഹത്തെ വിധേയനാക്കുകയും ചെയ്തു. മുൻപ് നുണ പരിശോധനയിലും തരൂർ ഹാജരായിരുന്നു. ഭാര്യയുടെ മരണത്തിൽ തന്റെ നേർക്കുള്ള എല്ലാ സംശയങ്ങളും നീങ്ങാനാണ് തരൂരിന്റെ ഈ നീക്കം. സിബിഐയുടെ ലോധി കോളനിയിലെ ഫോറൻസിക് സമയൻസ് ലബോറട്ടറിയിൽ വച്ചായിരുന്നു പരിശോധന. പരിശോധനാ ഫലം വിലയിരുത്തി വരുകയാണന്ന് ഡൽഹി പൊലീസ് അറിയിച്ചു.
ഇതേവരെ രാജ്യത്ത് രണ്ടു കേസുകളിൽ മാത്രമാണ് ഫോറൻസിക് സൈക്കോളജിക്കൽ പരിശോധന നടത്തിയിട്ടുള്ളത്. ഡൽഹിയിലെ ആരുഷി കൂട്ടക്കൊലക്കേസിലും കവി മധുമിതാ കൊലപാതക കേസിലുമാണ് ഈ പരിമശാധന നടത്തിയിട്ടുള്ളത്. ഇതിലൂടെ സുനന്ദ പുഷ്‌കർ കേസിലെ ആരോപണങ്ങളിൽ നിന്നും താൻ പൂർണ്ണമായും മുക്തനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് വെറുതെയായി. ശശി തരൂരിനെതിരെ ബിജെപി ഏറെ ആയുധമാക്കിയ സംഭവമായിരുന്നു സുനന്ദ പുഷ്‌കറുടെ മരണം. 2014 ജനുവരി 17 നായിരുന്നു സുനന്ദ പുഷ്‌കറെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം തരൂർ എഐസിസി സമ്മേളനത്തിലായിരുന്നു എങ്കിലും മരണത്തിന് രണ്ടു ദിവസം മുൻപ് സുനന്ദ തരൂരിനെതിരെ നടത്തിയ ആരോപണങ്ങളാണ് അദ്ദേഹത്തെ സംശയത്തിന്റെ നിഴലിലാക്കിയത്.
എഴുത്തിലൂടെ വിവാദം
2008 ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് തരൂർ ആദ്യമായി വിവാദത്തിലകപ്പെട്ടത്. ഭീകരാക്രമണത്തോട് പ്രതികരിച്ചുകൊണ്ട് ഇസ്രയേലി പത്രമായ ഹാരറ്റ്സിൽ തരൂർ എഴുതിയ 'ഇന്ത്യ ഇസ്രയേലിനോട് അസൂയപ്പെടുന്നു' എന്ന ലേഖനം തരൂരിനെ വല്ലാതെ വലച്ചു. ഫലസ്തീൻ ജനതയുടെ വികാരങ്ങളെ മുറിവേൽപ്പിക്കുന്നതാണ് ഈ ലേഖനം എന്ന് ആരോപണം ഉയർന്നു.
ദേശീയ ഗാന വിവാദം
ദേശീയ ഗാനവുമായി ബന്ധപ്പെട്ടായിരുന്നു അടുത്ത വിവാദം. 2008 ഡിസംബറിൽ കൊച്ചിയിൽ ഫെഡറൽ ബാങ്ക് സംഘടിപ്പിച്ച കെ.പി. ഹോർമിസ് അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത ശശി തരൂർ ചടങ്ങിന്റെ അവസാനം ദേശീയഗാനം ആലപിക്കുമ്പോൾ അമേരിക്കൻ മാതൃകയിൽ കൈ നെഞ്ചോടു ചേർത്തു പിടിക്കണമെന്നു നിർദ്ദേശിച്ചത് വൻ കോളിളക്കം സൃഷ്ടിച്ചു. തരൂർ ദേശീയ ഗാനത്തെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ കേസുവന്നു.
മൽസരിക്കാനിറങ്ങിയപ്പോഴും വിവാദം
2009ൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ ഇറങ്ങിയപ്പോഴാണ് വിവാദം തരൂരിനെതേടി വീണ്ടുമെത്തിയത്. സംസ്ഥാനത്ത് തലമുതിർന്ന ഒട്ടേറെ പേർ സീറ്റിനായി തിക്കും തിരക്കും കൂട്ടുമ്പോൾ പുറത്ത് നിന്നെത്തിയ തരൂരിനെ മത്സരിപ്പിക്കാനുള്ള തീരുമാനം പലരെയും ചൊടിപ്പിച്ചു. തരൂരിന് നന്നായി മലയാളം സംസാരിക്കാൻ അറിയില്ലെന്ന് വരെ വിമരശനമുണ്ടായി. പക്ഷേ, സോണിയാ ഗാന്ധിയുടെ പിന്തുണയോടെ അതിനെ എല്ലാം അതിജീവിച്ച് തരൂർ മത്സരിച്ച് ജയിച്ചു.
പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം
മന്ത്രിയായി അധികാരമേറ്റ് മാസങ്ങൾ പിന്നിടുമ്പോഴേക്കും തരൂർ വീണ്ടും വിവാദത്തിൽ പെട്ടു.ഡൽഹിയിലെ അഞ്ച് നില പഞ്ചനക്ഷത്ര ഹോട്ടലിലെ താമസമായിരുന്നു പ്രശ്നം. സംഗതി ചൂടേറിയ ചർച്ചയായതതോടെ അന്നത്തെ ധനമന്ത്രി പ്രണബ് മുഖർജി തരൂരിനോട് സ്റ്റാർ ഹോട്ടലിലെ താമസം അവസാനിപ്പിച്ച് സർക്കാരിന്റെ പാർപ്പിട സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തിനു പോയ തരൂർ ഇന്ത്യ-പാക് പ്രശ്നത്തിൽ സൗദി മധ്യസ്ഥത വഹിക്കണമെന്ന് ആവശ്യപ്പെട്ടതും വിവാദമായി.
കാറ്റിൽ ക്ലാസ് വിവാദം
വിമാനത്തിൽ സാധാരണക്കാർ യാത്ര ചെയ്യുന്ന ഇക്കോണമി ക്ലാസിനെ കന്നുകാലി ക്ലാസ് എന്ന് വിശേഷിപ്പിച്ച് ട്വിറ്ററിൽ ട്വീറ്റ് ചെയ്തതാണ് പ്രശ്നമായത്. ചെലവുചുരുക്കൽ നിർദ്ദേശത്തിന്റെ പേരിൽ നമ്മുടെ എല്ലാ വിശുദ്ധ പശുക്കളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് 'കന്നുകാലി ക്ലാസിൽ' യാത്രചെയ്യുമെന്ന് തരൂർ ട്വിറ്ററിൽ പ്രഖ്യാപിച്ചു. കോൺഗ്രസ് നേതൃത്വം പ്രസ്താവനക്കെതിരെ ശക്തമായി രംഗത്ത് വന്നതോടെ തരൂർ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞു. വിമാന യാത്രക്കാരെയല്ല താൻ ഉദ്ദേശിച്ചതെന്നും, യാത്രക്കാരെ കന്നുകാലികളായി കാണുന്ന എയർലൈൻ കമ്പനികളെയാണ് പരാമർശത്തിലൂടെ ഉദ്ദേശിച്ചതെന്നും ഇതിനെ എല്ലാവരും തെറ്റിദ്ധരിച്ചുവെന്നുമായിരുന്നു തരൂരിന്റെ വാദം.
ഐപിഎൽ വിയർപ്പോഹരി വിവാദം
2010 ഏപ്രിലിലാണ് തരൂരിന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച വിവാദമുണ്ടായത്. കൊച്ചിയിലെ ഐ പി എൽ ഫ്രാഞ്ചൈസിയുമായി തരൂരിനുള്ള ബന്ധം പുറത്തായി. കൊച്ചി ഐ പി എല്ലിന്റെ ഉടമസ്ഥരായ റോൺഡിവൂ കൺസോർഷ്യത്തിന്റെ സൗജന്യ ഓഹരികളിൽ 19 ശതമാനം തരൂരുമായി അടുത്ത ബന്ധമുള്ള സുനന്ദ പുഷ്‌കറിന് വിയർപ്പ് ഓഹരി എന്ന നിലയിൽ നൽകിയെന്ന ഐപിഎൽ ചെയർമാൻ ലളിത് മോദിയുടെ വെളിപ്പെടുത്തൽ തരൂരിന്റെ രാഷ്ട്രീയ ജീവിതത്തെ വിറപ്പിച്ചു. മോദിയുടെ വെളിപ്പെടുത്തൽ വൻ വിവാദമായി കത്തിപ്പടർന്നതോടെ മന്മോഹൻ സിങ് കേന്ദ്ര മന്ത്രിസ്ഥാനം രാജിവെക്കാൻ തരൂരിനോട് ആവശ്യപ്പെട്ടു. ഒടുവിൽ 2010 ഏപ്രിൽ 18ന് തരൂർ മന്ത്രിസ്ഥാനം രാജിവെച്ചു. പിന്നാലെ സുനന്ദ പുഷ്‌കറിനെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിനിടെ കോമൺവെൽത്ത് ഗെയിംസിന്റെ കൺസൾട്ടന്റ് എന്ന നിലയിൽ തുക കൈപ്പറ്റിയതായും തരൂരിനെതിരെ ആക്ഷേപമുയർന്നു.
വിവാദങ്ങൾക്ക് തത്ക്കാലത്തേക്ക് അവധി നൽകിയ തരൂർ 2012ൽ വീണ്ടും കേന്ദ്ര മന്ത്രിസഭയിൽ മടങ്ങിയെത്തി. മനുഷ്യ വിഭവശേഷി മന്ത്രിയായ തരൂർ ഇപ്പോൾ വീണ്ടും പ്രണയ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. പാക് മാധ്യമപ്രവർത്തകയായ മഹർ തരാറുമായി തരൂരിനുള്ള ബന്ധമാണ് പുറത്തായത്. തരൂർ മഹറിനയച്ച സന്ദേശങ്ങൾ ഭാര്യ സുനന്ദ പുഷ്‌കർ പുറത്തുവിട്ടതായാണ് റിപ്പോർട്ടുകൾ. തരൂരിനെ വിമർശിച്ച് സുനന്ദ ട്വിറ്ററിൽ നടത്തിയ പോസ്റ്റുകളും പുറത്തുവന്നു. ഇരുവരും വിവാഹ മോചനത്തിന്റെ വക്കിലെത്തിയെന്ന നിലയിലേക്ക് വാർത്തകൾ വികസിക്കുന്നതിനിടയിലാണ് ഫേസ്‌ബുക്കിൽ സംയുക്ത പ്രസ്താവന എത്തിയത്. തരൂരുമായി പ്രശ്നങ്ങളില്ലെന്നും തങ്ങൾ സന്തുഷ്ട ജീവിതമാണ് നയിക്കുന്നതെന്നും സുനന്ദ വ്യക്തമാക്കി.എന്നാൽ പിന്നീട് മെഹർ തരാർ വിവാദം തരൂരിനെ പിടിച്ചുലച്ചു.
എംപി സ്ഥാനത്ത് തുടരുമ്പോൾ ശശി തരൂർ പാക്ക് വിദേശകാര്യമന്ത്രിയുടെ ട്വീറ്റ് ലൈക്ക് ചെയ്‌തെന്ന വിവാദം ബിജെപി ഉയർത്തിയിരുന്നു. അന്നത്തെ ഇന്ത്യൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പരാമർശത്തെ വിമർശിച്ചു വിദേശകാര്യമന്ത്രി ഖ്വാജ എം. ആസിഫ് ഇട്ട ട്വിറ്റർക്കുറിപ്പു തരൂർ ലൈക്ക് ചെയ്തതാണു വിവാദമായത്.
മെഹർ തരാറും ശശി തരൂരും
ശശി തരൂരും പാക്കിസ്ഥാനി മാധ്യമപ്രവർത്തക മെഹർ തരാറും തമ്മിലുള്ള ബന്ധമാണ് സുനന്ദ പുഷകറുമായുള്ള വിവാഹ ബന്ധത്തിൽ വിള്ളലുണ്ടാക്കിയത്. സുനന്ദ പുഷ്‌ക്കറിന്റെ സുഹൃത്തും മുതിർന്ന മാധ്യമപ്രവർത്തകയുമായ നളിനി സിങ്, സുനന്ദയുടെ വീട്ടുജോലിക്കാരൻ നാരായൺ എന്നിവർ ശശിതരൂരിനെതിരെ മൊഴി നൽകിയിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ സുനന്ദയും ശശി തരൂരും തമ്മിൽ നിരന്തരം വഴക്കുണ്ടായി. ശാരീരികമായ ആക്രമണങ്ങളുമുണ്ടായി. ഡൽഹി സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ മുന്നിൽ നൽകിയ നളിനി സിങിന്റെ മൊഴിയിൽ പറയുന്നു. സുനന്ദയും മെഹർ തരാറും തമ്മിൽ സുനന്ദയുടെ മരണത്തിന് തലേന്ന് ട്വിറ്ററിലൂടെ വഴക്ക് നടന്നിരുന്നതായി കോടതി മുമ്പാകെ നളിനി സിങ് മൊഴിനൽകി.
സുനന്ദ മരിച്ച ജനുവരി 17ന് തലേന്ന് അർദ്ധരാത്രി 12.10ന് സുനന്ദ ഫോൺചെയ്തിരുന്നു. ഏഴ് മിനിറ്റു നീണ്ട ഫോൺ സംഭാഷണത്തിൽ ശശി തരൂരിന് മെഹർ തരാറുമായുള്ള ബന്ധത്തെപ്പറ്റിയാണ് സുനന്ദ സംസാരിച്ചത്. കരയുകയാണെങ്കിലും മനസാന്നിധ്യം കൈവെടിഞ്ഞിരുന്നില്ല അവർ. തരൂരും മെഹർ തരാറും തമ്മിൽ കൈമാറിയ ഇമെയിൽ സന്ദേശങ്ങളെപ്പറ്റിയും സുനന്ദ സംസാരിച്ചു. വയറ്റിൽ ടിബിയുണ്ടെന്ന് സുനന്ദ ഭയപ്പെട്ടിരുന്നു. അതു കാൻസറാണോയെന്നും സുനന്ദയ്ക്ക് ഭയമായിരുന്നു, നളിനി സിങിന്റെ മൊഴിയിൽ പറയുന്നു. സുനന്ദയും ശശി തരൂരും തമ്മിൽ ദിവസങ്ങളായി വഴക്കുണ്ടായിരുന്നതായി സുനന്ദയുടെ ജോലിക്കാരൻ നാരായണും കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തുവെച്ചും ഇരുവരും തമ്മിൽ മെഹർ തരാറിന്റെ പേരിൽ വലിയ ബഹളം ഉണ്ടാക്കിയിരുന്നു. 15ന് ഉച്ചകഴിഞ്ഞ ഡൽഹിക്ക് തിരികെ എത്തിയെങ്കിലും യാത്രയിലും ഇരുവരും തമ്മിൽ വഴക്കായിരുന്നു. ജനുവരി 16ന് രാത്രിയിൽ മെഹർ തരാറിന്റെ പേരിൽ അടിയുണ്ടായി. പുലർച്ചെ 4.30 വരെ വഴക്ക് തുടർന്നു. സുനന്ദയുടെ ശരീരത്തിലെ പാടുകൾ ശശി തരൂരുമായുണ്ടായ കലഹത്തിൽ സംഭവിച്ചതാകാമെന്നും നാരായണിന്റെ മൊഴിയിൽ പറഞ്ഞിരുന്നു. സുനന്ദ പുഷ്‌കറുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ശേഷം മെഹർ തരാറിനെ വിവാഹം ചെയ്യാൻ ശശി തരൂർ ശ്രമിച്ചിരുന്നു. 2013 ജൂണിൽ തരൂറും മെഹർ തരാറും ദുബായിൽ മൂന്ന് ദിവസം ഒരുമിച്ച് ചെലവഴിച്ച സംഭവം സുനന്ദ അറിഞ്ഞിരുന്നു. എന്നാൽ, താനുമായി തരൂർ പ്രണയത്തിലായിരുന്നുവെന്ന വാർത്തകൾ മെഹർ തരാർ നിഷേധിച്ചിരുന്നു.
വ്യക്തിജീവിതം
1956 ൽ ലണ്ടനിലാണ് ശശി തരൂർ ജനിച്ചത്. മലയാളികളായ ചന്ദ്രൻ തരൂർ-ലില്ലി തരൂർ ദമ്പതികളുടെ മകൻ. യേർക്കാട് മോണ്ടഫോർട്ട് സ്്കൂളിലും, മുബൈ കാമ്പ്യൻ ്‌സകൂളിലും പ്രാഥമിക വിദ്യാഭ്യാസം. കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് കൊളീജിയറ്റ് സ്‌കൂളിൽ ഹൈസ്‌കൂൾ പഠനം.ഡൽഹിയിലെ സെന്റ് സ്റ്റീഫൻസിൽ നിന്ന ്ചരിത്രത്തിൽ ഓണേഴ്‌സ ബിരുദം. മികച്ച വിദ്യാർത്ഥിയായിരുന്ന തരൂർ ബോസ്‌ററണിലെ ടഫ്‌സ് സർവകലാശാലയിൽ നിന്ന സ്‌കോളർഷിപ്പ് നേടി.അമേരിക്കയിൽ നിന്ന് മാസ്റ്റർ ബിരുദം ടഫസ് സർവകലാശാലയിൽ നിന്ന പിഎച്ച്ഡി എന്നിങ്ങനെ നീളുന്നു ശശിതരൂരിന്റെ അക്കാദമിക് നേട്ടങ്ങൾ.
ഇന്ത്യയിൽ നിന്നുള്ള മുൻ യു.എൻ. നയതന്ത്രജ്ഞനും കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രിയും, മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും, പതിനഞ്ചാം ലോകസഭയിലെ എംപി.യുമാണ് ശശി തരൂർ. ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്നു. കോഫി അന്നനു ശേഷം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഭാരതസർക്കാരിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകൾക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറി.
വിവാഹങ്ങൾ
തിലോത്തമ മുഖർജിയാണ് തരൂരിന്റെ ആദ്യഭാര്യ. ഇഷാൻ, കനിഷ്‌ക് എന്ന് രണ്ട് ആൺമക്കൾ. പിന്നീട് തിലോത്തമ മുഖർജിയുമായുള്ള ബന്ധം പിരിഞ്ഞ തരൂർ കനേഡിയൻ വംശജയായ വിർഷ്റ്റ ഗൈൽസിനെ വിവാഹം ചെയ്തു.ഗൈൽസിനോട് പിരിഞ്ഞ ശേഷമാണ് സുനന്ദയെ വിവാഹം കഴിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍