പെണ്ണ് ജോലിക്ക് പോകുന്നിടത്ത് ഒരു വൃത്തിയുണ്ടാവില്ല; അടിവസ്ത്രം വരെ എല്ലായിടത്തും കിടക്കും; ആ ഡിസോർഡർ അവരുടെ ലൈഫിലുമുണ്ടാകും: ജോലിക്ക് പോകുന്ന സ്ത്രീകളെ അവഹേളിക്കുന്ന പ്രഭാഷണം നടത്തിയ മുജാഹിദ് ബാലുശ്ശേരിക്ക് എതിരെ കേസെടുത്ത് വനിതാ കമ്മിഷൻ; ഇസ്ളാമിക് പ്രഭാഷകനെതിരെ നടപടി വരുന്നത് മുജാഹിദുമാരെ തുറുങ്കിൽ അടയ്ക്കണമെന്ന മറുനാടൻ ഇൻസ്റ്റന്റ് റെസ്പോൺസ് പരിഗണിച്ച്
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം: പെണ്ണുങ്ങളെല്ലാം അഹങ്കാരികളാണെന്നും ജോലിക്കുപോകുന്ന പെണ്ണുങ്ങളെല്ലാം മോശക്കാരാണെന്നും നിരവധി സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി മുജാഹിദ് ബാലുശ്ശേരിക്കെതിരെ കേസെടുത്ത് വനിതാ കമ്മിഷൻ. മോശം പരാമർശങ്ങളുമായി ഇസ്ളാം പ്രഭാഷകൻ തികച്ചും സ്ത്രീവിരുദ്ധമായാണ് പ്രഭാഷണം നടത്തുന്നതെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വനിതാ കമ്മിഷൻ വിഷയത്തിൽ ഇടപെടുന്നത്. ഇയാൾക്കെതെിരെ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിനും വനിതാ കമ്മിഷൻ നിർദ്ദേശം നൽകും. ഇത്തരത്തിൽ സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി മുജാഹിദ് ബാലുശ്ശേരി നടത്തിയ പ്രഭാഷണം റിപ്പോർട്ടുചെയ്തത്.ഇന്ന് മറുനാടൻ ഈ വിഷയത്തെ അധികരിച്ച് ഇസ്ലാം ഒരു സ്ത്രീ വിരുദ്ധ മതമാണോ? എന്ന ശീർഷകത്തിൽ ഇൻസ്റ്റന്റ് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതു പരിഗണിച്ചാണ് വനിതാകമ്മിഷൻ വിഷയത്തിൽ സ്വമേധയാ കേസെടുക്കാൻ നിർദ്ദേശം നൽകിയതെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ വ്യക്തമാക്കി. കേസെടുക്കാൻ സാഹചര്യമൊരുക്കിയ മറുനാടൻ ഇൻസ്റ്റന്റ് റെസ്പോൺസ് ചുവടെ:
സ്ത്രീകൾ എന്നാൽ അടക്കവും ഒതുക്കവുമായി വീട്ടിൽ ഭർത്താവിനൊപ്പം കഴിയേണ്ടവർ മാത്രമാണ് എന്നു സമർത്ഥിക്കുന്ന പ്രഭാഷണത്തിൽ മുജാഹിദ് ബാലുശ്ശേരി പ്രധാനമായും ലക്ഷ്യമിട്ടത് ജോലി ചെയ്യുന്ന സ്ത്രീകളെയാണ്. ജോലി ചെയ്യുന്ന സ്ത്രീകളെല്ലാം മോശക്കാരാണെന്ന് സമർത്ഥിച്ചു കൊണ്ടായിരുന്നു ബാലുശ്ശേരിയുടെ പ്രസംഗം. സ്ത്രീ സ്വാതന്ത്ര്യ വാദികളെയും തള്ളിപ്പറയുകയും അവഹേളിക്കുകയും സ്ത്രീക്ക് സ്വാതന്ത്ര്യം ആവശ്യമില്ലെന്ന് മുജാഹിദ് ബാലുശ്ശേരി പ്രസംഗിച്ചത്. സ്ത്രീപുരുഷ സമത്വം രാജ്യദ്രോഹമാക്കുന്ന... ജോലിക്ക് പോകുന്ന സ്ത്രീകളെ അവിഹിതക്കാരിയാക്കുന്ന മുജാഹിദുമാരെ തുറുങ്കിൽ അടക്കണമെന്ന് വ്യക്തമാക്കിയായിരുന്നു ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ്. ഇസ്ലാമിക ദളിത് വിരുദ്ധ പരാമർശങ്ങൾക്കെതിരെ ജാഗരൂകരാകുന്ന പൊതു സമൂഹം എന്തുകൊണ്ട് സ്ത്രീവിരുദ്ധരുടെ വാക്കുകൾ അബദ്ധമായി വ്യാഖ്യാനിച്ച് ന്യായീകരിക്കുന്നു എന്ന ചോദ്യമുയർത്തി നൽകിയ പ്രതികരണം പരിഗണിച്ചാണ് വനിതാ കമ്മിഷൻ കേസെടുത്തത്.
പ്രസംഗത്തൽ മുജാഹിദ് ബാലുശ്ശേരി പറഞ്ഞത് ഇങ്ങനെ: ''സ്ത്രീക്ക് സ്വാതന്ത്ര്യമെന്നാൽ തുണിയഴിച്ച് നടക്കുന്നതല്ല. പെണ്ണ് ഉടുക്കാണ്ട് നടക്കുന്നതല്ല സ്വാതന്ത്ര്യം. അത് വൃത്തികേടാണ് സ്വാതന്ത്ര്യമല്ല. സ്ത്രീക്ക തെങ്ങുമ്മ കേറുന്നതല്ല സ്വാതന്ത്ര്യം. പെണ്ണെന്താണെന്ന് ആദ്യം പഠിക്കണം. പെണ്ണ് ആണല്ല. പെണ്ണ പെരുവിരൽ മുതൽ ശിരസുവരെ പെണ്ണാ. ഇസ്ലാമിന്റെ നേരെ കുതിരകയറുന്നവർ ശ്രദ്ധിച്ചിട്ടുണ്ടോ പെണ്ണ് പെണ്ണാ. സ്ത്രൈണ ഭാവമുള്ളവളാ അവൾ. കുടുംബിനിയാണ്. അവൾ കുടുംബത്തെ മാന്യമായി നയിക്കേണ്ടവളാണ് ഏറ്റവും കൂടുതൽ കുടുംബശൈഥില്യമുണ്ടായത് പെണ്ണ് ജോലിക്കുപോകുന്നിടത്താണ്.
പെണ്ണ് ജോലിക്ക് പോകുന്നിടത്ത് ഒരു വൃത്തിയുണ്ടാവില്ല. അടിവസ്ത്രം വരെ എല്ലായിടത്തും കിടക്കും. ആ ഡിസോർഡർ അവരുടെ ലൈഫിലുമുണ്ടാകും. ടെക്നോപാർക്കും ഐടി പാർക്കും നോക്ക്. എനിക്ക് ശമ്പളമുണ്ട് അവന് ശമ്പളമില്ല എന്നൊക്കെ പറഞ്ഞ് ബന്ധങ്ങൾ വേർപെടുത്തുന്നു. ഇസ്ലാമെത്ര സുന്ദരമായാണ് അക്കാര്യം പറഞ്ഞത്. സ്ത്രീയുടെ മേൽ കൈകാര്യ കർതൃത്വം പുരുഷനാണ്. പുരുഷനെപ്പോലെയല്ല പെണ്ണ്. സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി വാദിക്കുന്നവർ മനുഷ്യത്വത്തിനെതിരാണ് രാജ്യദ്രോഹികളാണ്.
പെണ്ണ് പൊതുവെ അഹങ്കാരിയാണ്, അഹങ്കാരമാണ് അവളുടെ മുഖമുദ്ര. അവൾക്ക് ശമ്പളം കിട്ടിയാൽ വലിയ അഹങ്കാരമാണ്. ജോലിക്കാരായ സ്ത്രീ പുരുഷന്മാരുള്ള കുടുംബങ്ങളിലൊക്കെ അവിഹിതമാണ്. ജോലിക്കു പോകുന്ന പെണ്ണുങ്ങളിൽ ഭൂരിഭാഗം പേർക്കും അന്യ പുരുഷനുമായി അവിഹിതം ഉണ്ടാകും ജോലി കഴിഞ്ഞ് കേറിച്ചെല്ലുമ്പൊ മലയാള വേഷം ധരിച്ച് നിൽക്കുന്ന പെണ്ണിനെ എന്തു ഭംഗിയാണ്. പെണ്ണ് കുലീനയാണ്, അമ്മയാകേണ്ടവളാണ്. അങ്ങനെ പെണ്ണിനൊരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. പൂമുഖ വാതിലിൽ കുറ്റിച്ചൂലിൽ മൂത്രമൊഴിച്ച് നിൽക്കുന്ന പെണ്ണാണ് ഇപ്പോഴത്തേത്.''
മുമ്പും വിവാദ പ്രസംഗങ്ങൾക്ക് കൊണ്ട് വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് മുജാഹിദ് ബാലുശ്ശേരി. ക്ഷേത്രങ്ങൾക്ക് പണം നൽകുന്നത് ദൈവ നിഷേധമാണെന്നും അത്തരക്കാർ നരകത്തിൽ എത്തുച്ചേരുമെന്നും മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗത്തിൽ മുന്നറിയിപ്പു നൽകുന്നു പ്രസംഗമാണ് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയത്. 'നരകം എത്ര ഭയാനകം' എന്ന പേരിൽ മുജാഹിദ് ബാലുശ്ശേരി നടത്തുന്ന പ്രഭാഷണ പരമ്പരയിൽ കോഴിക്കോട് വലിയങ്ങാടി ഖലീഫ മസ്ജിദിൽ നടത്തിയ പ്രഭാഷണത്തിലാണ് വിവാദ പരാമർശം ഉൾപ്പെട്ടത്. പ്രസംഗത്തിന്റെ വീഡിയോ യു ട്യൂബിലൂടെ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ കടുത്ത വാദപ്രതിവാദമാണ് നടക്കുന്നത്. മുസ്ലിം സമുദായത്തിൽപ്പെട്ട ഭൂരിപക്ഷം പേരും പ്രസംഗത്തെ തള്ളിപ്പറഞ്ഞു കൊണ്ടാണ് രംഗത്തെത്തിയത്. മുസ്ളീം സമുദായത്തിലെ സ്ത്രീകളുൾപ്പെടെ നിരവധിപേർ മാടശ്ശേരിയെ രൂക്ഷമായി പ്രതികരിച്ച് സോഷ്യൽ മീഡിയയിലും രംഗത്തുവന്നു.
നാട്ടിലെ പെൺകുട്ടികൾ മുഴുവൻ നിങ്ങളുടെയീ പൊട്ടത്തരം കേട്ട് മിണ്ടാതിരിക്കുമെന്ന ധാരണയുണ്ടെങ്കിൽ തിരുത്തിയേക്കണമെന്നും ഇത്തരം ഉസ്താദുമാരുടെ കരണം അടിച്ചുപൊളിക്കണമെന്നും പറഞ്ഞാണ് കെ എസ് യു മലപ്പുറം മുൻ ജില്ല കമ്മറ്റിയംഗവും ആക്ടിവിസ്റ്റുമായ ജസ്ല മാടശേരി ഫേസ്ബുക്ക് ലൈവിലൂടെ മുജാഹിദ് ബാലുശ്ശേരിക്കെതിരെ പ്രതികരിച്ചത്.
ജസ്ലയുടെ പോസ്റ്റ് ഇപ്രകാരം:
സ്ത്രീ വിരുദ്ധ പരാമർശം നടത്തുന്നത് എന്ത് അർഥത്തിലാണ്, ഇത്തരം ഉസ്താദുമാർ പ്രസംഗിക്കുന്ന വേദിയിൽ ചീമുട്ട എറിയണം.പൈസയ്ക്ക് വേണ്ടി മതത്തെ വിൽക്കുന്ന ഇത്തരക്കാർക്ക് ഇത്തരം വിഷയങ്ങളിൽ കാര്യമായ അറിവില്ല.ഇസ്ലാമിന്റെ ചരിത്രം മുജാഹിദ് ബാലുശേരി പരിശോധിക്കുന്നതും പഠിക്കുന്നതും നല്ലതായിരിക്കുമെന്ന് ജെസ്ല പറയുന്നു.
ഇസ്ലാം മതത്തെ കുറിച്ച് പഠിച്ചാൽ മുജാഹിദ് ബാലുശ്ശേരി ഇത്തരത്തിൽ പ്രതികരിക്കില്ല. സ്ത്രീയെന്നാൽ ചോറും പേറും മാത്രം ലക്ഷ്യം വച്ച് വീട്ടിൽ കഴിയേണ്ട വ്യക്തിയല്ല. ഉസ്താദിന്റെ ഭാര്യ ജോലിക്കു പോകുന്നുണ്ടെങ്കിൽ അവരെ സംശയിക്കുന്നതുകൊണ്ടാകാം ഇത്തരം തെറ്റിധാരണ. നാട്ടിലെ പെൺകുട്ടികൾ നിങ്ങളുടെ പ്രസംഗം കേട്ട് മിണ്ടാതിരിക്കുമെന്ന് തോന്നുന്നുണ്ടെങ്കിൽ അത് തെറ്റിധാരണയാണ് എന്നും ജസ്ല പറയുന്നു.
ഇസ്ലാം ഒരു സ്ത്രീ വിരുദ്ധ മതമാണോ? ഇൻസ്റ്റന്റ് റെസ്പോൺസ്
ഇൻസ്റ്റന്റ് റെസ്പോൺസും ചർച്ചചെയ്തത് ഈ വിഷയമായിരുന്നു. ഇതോടെയാണ് രൂക്ഷമായ സ്ത്രീവിരുദ്ധതയുമായി രംഗത്തെത്തിയ മുജാഹിദ് ബാലുശ്ശേരിക്ക് എതിരെ കേസെടുക്കാൻ വനിതാ കമ്മിഷൻ തീരുമാനിക്കുന്നത്. ഇസ്ലാം ഒരു സ്ത്രീ വിരുദ്ധ മതമാണോ? ഇസ്ലാം സ്ത്രീയേ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നില്ലേ? സ്ത്രീക്ക് പുരുഷനൊപ്പം പ്രാധാന്യം കൊടുക്കേണ്ട എന്ന് ഇസ്ലാം മതം പഠിപ്പിക്കുന്നു. നമ്മുടെ പൊതുസമൂഹം ഏറെ നാളായി ചർച്ച ചെയ്യുന്ന ഒരു വിഷയമാണിത്. പൊതുവേ സ്ത്രീകൾക്ക് ഇസ്ലാമിക മത പരിപാടികളിലും ഇസ്ലാമിക രാഷ്ട്രീയ സംഘടനകളിലും ഒക്കെ ലഭിക്കാതെ പോകുന്ന പ്രാധാന്യം ആണ് ഇത്തരം ഒരു സംവാദത്തിന് വളമാകുന്നത്.
യഥാർത്ഥത്തിൽ സ്ത്രീകൾക്ക് മഹനീയമായ ഒരു സ്ഥാനം നൽകുകയും സ്ത്രീകളെ സ്ന്ഹേക്കുകയും ആദരിക്കുകയും കുടുംബം പോലുള്ള മഹത്തായ സ്ഥാപനങ്ങൾ നടത്തുന്നതിൽ പുരുഷനേക്കാൾ പ്രാധാന്യം നൽകുന്നത് ഇസ്ലാം ആണെങ്കിൽ കൂടി പൊതുസമൂഹം ഇതിനെ വേണ്ടത്ര മനസ്സിലാക്കാതെ പോകുന്നത് നമ്മുടെ ഇസ്ലാമിക സംഘടനകളിലും രാഷ്ട്രീയ പാർട്ടികളിലും ഇസ്ലാമിക മതസ്ഥാപനങ്ങളിലും ഒക്കെ സ്ത്രീകൾക്ക് താക്കോൽ സ്ഥാനങ്ങളിൽ പ്രവേശനം ഇല്ലാത്തത് തന്നെയാണ്.
മുസ്ലിം ലീഗ് പോലുള്ള രാഷ്ട്രീയ പാർട്ടികൾക്ക് ഇന്നും ഒരു സ്ത്രീയെ നിയമസഭയിലേക്ക് കൊണ്ടുവരാനോ സ്ത്രീക്ക് വേണ്ടത്ര പ്രാധാന്യം നൽകാനോ സാധിക്കുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീ സംവരണം നടപ്പിലാക്കിയപ്പോൾ പലപ്പോഴും സ്ത്രീ സ്ഥാനാർത്ഥികളായി മുസ്ലിം ലീഗ് മുമ്പോട്ട് കൊണ്ടുവന്നത് ഡമ്മി സ്ഥാനാർത്ഥികളെ ആയിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ സ്ത്രീ സ്ഥാനാർത്ഥികളുടെ പോസ്റ്റർ ഒട്ടിക്കുന്നതിന് പകരം ഭർത്താക്കന്മാരുടെ ഫോട്ടോ ഒട്ടിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്.
ഇതാണ് ഈ തെറ്റിദ്ധാരണ വളരാൻ ഉണ്ടായ കാരണം. ഇസ്ലാമിക വിശ്വാസവും ഇസ്ലാമിക സമൂഹവും കടുത്ത സ്ത്രീവിരുദ്ധരുടേയും സ്ത്രീകളുടെ പ്രാധാന്യം അംഗീകരിക്കാത്തതും ആണ് എന്ന് പലരും ചിന്തിക്കുന്നതിന് കാരണം മത പണ്ഡിതന്മാർ എന്ന് അറിയപ്പെടുന്ന ചിലരുടെ വിവരക്കേടുകളാണ്. കഴിഞ്ഞ ദിവസം മുജാഹിദ് ബാലുശ്ശേരി നടത്തിയ പ്രസംഗത്തിലൂടെ അയാൾ ഇസ്ലാമിനെ തന്നെ അപമാനിച്ചു എന്ന് പറയേണ്ടി വരും. - ഇത്തരത്തിൽ മുജാഹിദ് ബാലുശ്ശേരിയുടെ സ്ത്രീകൾക്ക് എതിരായ പരാമർശങ്ങളിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇൻസ്റ്റന്റ് റെസ്പോൺസ്. ഇത് പരിഗണിച്ചാണ് പ്രഭാഷകനെതിരെ വനിതാ കമ്മിഷൻ കേസെടുക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്