യുഎഇയിൽ ഭാഗ്യദേവത മലയാളികൾക്കൊപ്പം തന്നെ! അബുദാബി ബിഗ് ടിക്കറ്റിൽ 21 കോടി നേടിയ മലയാളി സൂപ്പർ സെവൻ സീരീസ് നറുക്കെടുപ്പിനെത്തി; 12 കോടി അടിച്ചത് പത്തനംതിട്ടക്കാരനായ മലയാളിക്ക്; ഗൾഫിൽ വെച്ച് ലോട്ടറിയടിച്ച് കോടീശ്വരന്മാരായ മലയാളികളുടെ എണ്ണം കൂടുന്നു
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ലോട്ടറിയുടെ കാര്യത്തിൽ മലയാളികൾ മുമ്പിലാണ്. ലോട്ടറി എടുക്കുന്നതും അടിക്കുന്നതുമൊക്കെ നമുക്കിടയിലെ പതിവു സംഭവമാണ്. എന്നാൽ, ഗൾഫ് നാടുകളിൽ വെച്ചു നടക്കുന്ന നറുക്കെടുപ്പുകളിൽ വിജയികളായ മലായാളികളുടെ എണ്ണവും അനുദിനം വർദ്ധിക്കുകയാണ്. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മിക്ക തവണയും ഭാഗ്യം കടാക്ഷിക്കുന്നത് മലയാളികളെയാണ്. ഏറ്റവും ഒടുവിൽ നടന്ന നറുക്കെടുപ്പുകളിലും കഥ മാറിയില്ല. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മെഗാ സമ്മാനമായ 1.2 കോടി ദിർഹം (21 കോടിയോളം രൂപ) സ്വന്തമാക്കിയത് മലയാളി സുഹൃത്തുക്കളായിരുന്നു.
പത്തനംതിട്ട ആറന്മുള സ്വദേശി ജോൺ വർഗീസ് നാലു സുഹൃത്തുക്കളുമായി ചേർന്നെടുത്ത ടിക്കറ്റിനായിരുന്നു ആ ഭാഗ്യം. ഇതിനു പിന്നാലെ, വീണ്ടും ജോൺ വർഗീസ് ബിഗ് ടിക്കറ്റ് വേദിയിൽ എത്തി. സൂപ്പർ സെവൻ സീരീസ് 191 നറുക്കെടുപ്പിലെ വിജയിയെ തിരഞ്ഞെടുക്കാനായിരുന്നു അവസരം. മലയാളിയായ ജോൺ വർഗീസ് നറുക്കെടുത്ത ടിക്കറ്റിലൂടെ കോടീശ്വരനായത് മറ്റൊരു മലയാളിയായി എന്നത് അപൂർവ്വ സംഭവമായി മാറി! ഏറ്റവും ഒടുവിൽ നടന്ന നറുക്കെടുപ്പിൽ 12 കോടിയോളം രൂപ സ്വന്തമാക്കിയ കുവൈത്തിൽ ജോലി ചെയ്യുന്ന മറ്റൊരു പത്തനംതിട്ട സ്വദേശി അനിൽ വർഗീസ് തേവര ആയിരുന്നു ആ ഭാഗ്യവാൻ. രണ്ടു പേരും പത്തനംതിട്ടക്കാരായിരുന്നു എന്നതും ശ്രദ്ധേയമായി.
കഴിഞ്ഞ ദിവസം അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ചടങ്ങിലാണ് ജോൺ വർഗീസ് 12 കോടിയുടെ ഭാഗ്യവാനെ തിരഞ്ഞെടുത്തത്. തൊട്ടു മുൻപത്തെ നറുക്കെടുപ്പിലെ വിജയിയാണ് പുതിയ വിജയിയെ തിരഞ്ഞെടുക്കേണ്ടത്. ഈ അവസരത്തിലാണ് ജോൺ വർഗീസ് മറ്റൊരു മലയാളിക്ക് ഭാഗ്യമെത്തിച്ചത്. നറുക്കെടുപ്പിനായി എത്തിയ ജോൺ വർഗീസ് വമ്പൻ സമ്മാനം ലഭിച്ചതിനുശേഷമുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
ഇത്രയും വലിയ തുക സമ്മാനം എന്തു ചെയ്യണമെന്ന് അദ്ദേഹം തീരുമാനിച്ചിട്ടില്ല. തനിക്ക് ലഭിച്ച പണം എന്തു ചെയ്യണമെന്ന് കൃത്യമായി തീരുമാനിച്ചിട്ടില്ല. ഈ നാട് വിട്ട് എങ്ങോട്ടും പോകുന്നില്ലെന്നും ജോൺ മറുപടി പറഞ്ഞു. കഴിഞ്ഞ ഒരു വർഷം തുടർച്ചയായി അബുദാബി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന്, ആയിരക്കണക്കിന് ടിക്കറ്റുകളിൽ നിന്ന് അവതാരകൻ ഒൻപത് ടിക്കറ്റുകൾ എടുക്കുകയും ഇതിൽ ഏതാണ് 12 കോടിയുടെ ഭാഗ്യവാൻ എന്നു ജോണിനോട് ചോദിക്കുകയും ചെയ്തു. ജോൺ ഒരു ടിക്കറ്റ് തിരഞ്ഞെടുത്തു. അൽപം ആകാംഷ നിലനിർത്തിക്കൊണ്ട് അവതാരകൻ ഭാഗ്യവാന്റെ ടിക്കറ്റ് നമ്പർ പറഞ്ഞു: 11197. പിന്നെ പേര്: അനിൽ വർഗീസ് തേവര. രാജ്യം: ഇന്ത്യ. കയ്യടികൾക്കൊടുവിൽ വിജയിയെ ഫോണിൽ ബന്ധപ്പെട്ട് അബുദാബി ബിഗ് ടിക്കറ്റ് അധികൃതർ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. നറുക്കെടുത്തതും സമ്മാനം ലഭിച്ചതും മലയാളിക്ക്!
ദുബായ് ജുമൈറ ലെയ്ക് ടവേഴ്സിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ പത്തനംതിട്ട ആറന്മുള പീടികയിൽ വീട്ടിൽ ജോൺ വർഗീസിന്റെയും കൂട്ടുകാരുടെയും ജീവിതം മാറി മറഞ്ഞത് ഈ വർഷം ഏപ്രിൽ മൂന്നിന് നറുക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റാണ്. തൊട്ടടുത്തെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരായ കാസർകോട് ഉദുമ സ്വദേശി അനീഷ് കുമാറും മറ്റു ജീവനക്കാർക്കും ഒപ്പമാണ് ടിക്കറ്റ് എടുത്തത്.സമ്മാനം ലഭിച്ചതോ 21 കോടിയോളം രൂപ.
50, 100 ദിർഹം വീതം മുടക്കിയാണ് എല്ലാവരും ചേർന്ന് ടിക്കറ്റെടുത്തത്. എല്ലാ മാസവും തത്സമയം നറുക്കെടുപ്പ് കാണാറുണ്ട്. ഇത്തവണ ഞങ്ങൾ വിജയികളാകുന്നതും കാണാനുള്ള ഭാഗ്യമുണ്ടായി. 093395 ആയിരുന്നു ടിക്കറ്റ് നമ്പർ. സമ്മാനം നേടിയ ഉടനെ നാട്ടിലെ കുടുംബത്തിനെ വിളിച്ച് അറിയിച്ചു. കോടികൾ നേടിയതിനെ തുടർന്ന് ജോലി മതിയാക്കി നാട്ടിലേയ്ക്ക് പോകാനൊന്നും തീരുമാനിച്ചിട്ടില്ല. നാട്ടിലെ ഭാര്യക്കും രണ്ടു കുട്ടികളുടെ ഭാവിക്കും വേണ്ടി എന്തെങ്കിലും ചെയ്യണം. മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നതിനെക്കാളും മറ്റൊരു നല്ല കാര്യമില്ലെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. വളരെ കഷ്ടപ്പെട്ടാണ് ദുബായിൽ പിടിച്ചുനിന്നത്. അതുകൊണ്ട് ഇത്തരത്തിൽ കഷ്ടപ്പെടുന്നവരെ ഒരിക്കലും മറക്കില്ലെന്നും സമ്മാനം ലഭിച്ചപ്പോൾ ജോൺ പ്രതികരിച്ചു.
ഏറ്റവും ഒടുവിൽ നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ ഏഴ് മില്യൺ ദിർഹം (ഏതാണ്ട് 12 കോടി രൂപ) സ്വന്തമാക്കിയ അനിൽ വർഗീസ് തേവേരക്ക് ഭാഗ്യം കൊണ്ടുവന്നത് മകന്റെ ജനന തിയതിയുള്ള നമ്പർ ആണ്. 11197 എന്ന നമ്പരിനായിരുന്നു നറുക്ക് വീണത്. മകൻ രോഹിത്തിന്റെ ജനന തിയതിയുമായി സാമ്യമുള്ള നമ്പർ ആയിരുന്നു ഇത്. 11/ 97 ആണ് മകന്റെ ജനന തിയതി. ഇവൻ എന്റെ ഭാഗ്യമാണ് രോഹിത്തിനെ ചേർത്തു പിടിച്ച് അനിൽ പറഞ്ഞു. സമ്മാനം ലഭിച്ചുവെന്നത് വളരെ അദ്ഭുതപ്പെടുത്തിയ വാർത്തയായിരുന്നു. ബിഗ് ടിക്കറ്റിന്റെ ഗ്രാൻഡ് വിജയി ആയതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോട്ടറിയടിച്ചെങ്കിലും നേരത്തെ നിശ്ചയിച്ചതു പോലെ അടുത്തവർഷം പ്രവാസജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കാനാണു പരിപാടിയെന്ന് അനിൽ തോമസ് പറഞ്ഞു. മറ്റുകാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 26 വർഷമായി കുവൈത്തിലുള്ള അനിൽ വർഗീസ് ഖറാഫി നാഷനൽ കമ്പനി ഉദ്യോഗസ്ഥനാണ്. ഏപ്രിൽ നാലിന് ഓൺലൈൻ വഴിയാണ് ടിക്കറ്റ് എടുത്തത്. ഇത് രണ്ടാം തവണയായിരുന്നു ഭാഗ്യപരീക്ഷണം. കുവൈത്തിൽ ബദൂർ ട്രാവൽസിൽ ജോലി ചെയ്യുന്ന രേണുവാണ് ഭാര്യ. മകൻ രോഹിത് തേവര കോളജ് ബികോം വിദ്യാർത്ഥി.
മാസത്തിലൊരിക്കൽ ആണ് ബിഗ് ടിക്കറ്റ് മില്ല്യണയർ നറുക്കെടുപ്പ് നടക്കുന്നത്. നറുക്കെടുപ്പിൽ കൂടുതലും സമ്മാനം നേടിയിട്ടുള്ളത് ഇന്ത്യക്കാരാണ്. ജാക്ക്പോട്ട് വിജയികളിൽ ഭൂരിപക്ഷം പേരും മലയാളികളാണ്. തുടർച്ചയായി ഇന്ത്യക്കാർക്കും മലയാളികൾക്കും നറുക്കുവീഴുന്ന പശ്ചാത്തലത്തിൽ പലരും ബിഗ് ടിക്കറ്റെടുക്കുന്നത് പതിവാണ്. അഞ്ഞൂറ്് ദിർഹത്തിന്റെ ടിക്കറ്റ് ഒറ്റയ്ക്കെടുത്ത് ബാധ്യതയാക്കാതെ നാലോ അഞ്ചോ ആളുകൾ ചേർന്നും ടിക്കറ്റെടുക്കുന്നുണ്ട്. രണ്ട് ടിക്കറ്റെടുത്താൽ ഒന്ന് കൂടി സൗജന്യമായി ലഭിക്കുമെന്നതിനാൽ രണ്ടെണ്ണം എടുക്കുന്നവരും കുറവല്ല.
കഴിഞ്ഞ വർഷം ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അമേരിക്കയിലെ മലയാളി വനിതാ ഡോക്ടർ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപ(10 ദശലക്ഷം ദിർഹം)യും ഈ വർഷം ഫെബ്രുവരിയിൽ തൃശൂർ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് ഇതേ നറുക്കെടുപ്പിൽ 12 കോടി രൂപയും സമ്മാനമായി ലഭിച്ചിരുന്നു. ദേവനന്ദൻ പുതുമനം പറമ്പത്ത് എ്നായാളും കഴിഞ്ഞ വർഷം ബിഗ് ടിക്കറ്റ് വിജയിയായിരുന്നു. അന്ന് ഏകദേശം 8.76 കോടി ഇന്ത്യൻ രൂപയാണ് അദ്ദേഹത്തിന് സഭി്ച സമ്മാനത്തുക
തുച്ഛ വരുമാനമുള്ളവർ പോലും ബിഗ് ടിക്കറ്റെന്ന സ്വപ്നം കണ്ട് ടിക്കറ്റെടുക്കുന്നു. സീസണനുസരിച്ച് അഞ്ചും ഏഴും പത്തും ദശലക്ഷം ദിർഹമാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. നറുക്കെടുപ്പിൽ പലപ്പോഴും ഇന്ത്യക്കാർക്കാണ് വീഴുന്നതെന്നതിനാൽ കൂടുതൽ ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിലോ അബുദാബി നഗരത്തിലുള്ള ടെർമിനലിലോ ഓൺലൈനായോ പാസ്പോർട്ടുള്ള ആർക്കും ടിക്കറ്റ് സ്വന്തമാക്കാം.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്