എന്തുകൊണ്ടാണ് ഞാൻ സംവരണത്തെ എതിർക്കുന്നത്? യുക്തിവാദി നേതാവ് സി രവിചന്ദ്രൻ മറുനാടനോട് നയം വ്യക്തമാക്കുന്നു
സജീവൻ അന്തിക്കാട്
തിരുവനന്തപുരം: സൈബർ ലോകത്ത് ഏറ്റവും അധികം പിന്തുണയുള്ള യുക്തിവാദി നേതാവാണ് സി രവിചന്ദ്രൻ. സംവാദങ്ങളിൽ സജീവമായ അദ്ദേഹം അടുത്തിടെ നടത്തിയ പരാമർശം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. യുക്തിവാദി നിലപാടുള്ളവർക്ക് സംവരണം ആവശ്യമില്ലെന്നാണ് സി രവിചന്ദ്രൻ പരാമർശം നടത്തിയത്. എന്നാൽ, രവിചന്ദ്രന്റെ ഈ അഭിപ്രായം യുക്തിവാദികൾക്കിടയിൽ തന്നെ എതിർപ്പിന് കാരണമായി. രവിചന്ദ്രന്റെ അഭിപ്രായം ശരിയല്ലെന്ന് നിരവധി പേർ വിമർശിച്ചു. ആദ്യകാല യുക്തിവാദികളിൽ ഒരാളായ ഇ.എം ജബ്ബാറും ഡോ.വിശ്വനാഥൻ ചാത്തോത്തും രവിചന്ദ്രനെ എതിർത്ത് രംഗത്തുവന്നു.
ഇത് ഫേസ്ബുക്ക് യുദ്ധത്തിലേക്ക് മാറിയതോടെ പല വാദഗതികളും ഉയർന്നു. ഒരാൾ യുക്തിവാദിയാവുമ്പോൾ സമൂഹത്തിൽനിന്ന് പലതും നഷ്ടമാവുമെന്നും , അതിലൊന്നാണ് സംവരണമെന്നും, മദ്യവിരുദ്ധ സമിതി ചില പ്രത്യേക സാഹചര്യങ്ങളിൽ മദ്യം കുടിക്കാമെന്ന് പറയുന്നപോലെയാണ് യുക്തിവാദികൾ ജാതിസംവരണം നിലനിർത്തണമെന്നാണ് സി.രവിചന്ദ്രൻ വ്യക്തമാക്കിയത്. പട്ടികജാതി-പട്ടിക വർഗ സംവരണമല്ലാതെ ഒന്നും കേരളത്തിൽ നിലനിർത്തേണ്ടതില്ലെന്നും അതിലും ക്രീമിലെയർ ശക്തമാക്കണമെന്നുമാണ് സി.രവിചന്ദ്രന്റെ നിലപാട്. കേരളത്തിലെ മുസ്ലീങ്ങൾക്കുള്ള ന്യൂനപക്ഷപദവി എടുത്തുകളയണമെനനും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
ഈ നിലപാടിനെതിരെ വിമർശനം ശക്തമായപ്പോഴും ശാസ്ത്ര സെമിനാറായ ഹോക്കിങ്ങ്-18ൽ വെച്ചും സി രവിചന്ദ്രൻ ജാതിസംവരണത്തിനെതിരായ നിലപാടിൽ ഉറച്ചു നിന്നു. എന്തുകൊണ്ടാണ് താൻ സംവരണത്തെ എതിർത്ത് എന്ന് അദ്ദേഹം മറുനാടന് വേണ്ടി സജീവൻ അന്തിക്കാടിന് നൽകിയ അഭിമുഖത്തിലും നിലപാട് വ്യക്തമാക്കി. വിശദമായ അഭിമുഖത്തിലേക്ക്...
- ഒരാൾ സ്വയം ഇല്ലെന്നു വെളിപ്പെടുത്തിയാലും അയാളുടെ ജാതി പോകില്ല എന്നാണ് പല പ്രമുഖ ബുദ്ധിജീവികളും അഭിപ്രായപ്പെടുന്നത്. അങ്ങിനെ ഒരിക്കലും പോകാത്ത ഒരു ആത്യന്തിക സത്യമാണോ ഈ ജാതി. നാം നമ്മുടെ ചുറ്റുപാടും നോക്കുമ്പോൾ ഒരു പാട് ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും കാണാറുണ്ട്. അവരൊക്കെ കുറെ തലമുറ മുമ്പ് ഏതെങ്കിലുമൊക്കെ ജാതിയിൽ നിന്ന് കൺവെർട്ട് ചെയ്തു വന്നവരല്ലേ. അവരിൽ ഭൂരിപക്ഷത്തിനും അവരുടെ പണ്ടത്തെ ജാതി കാണാനുമില്ല. ജാതി നിർമൂലനം പ്രായോഗികമാണെന്ന് ഇതു തെളിയിക്കുന്നു. പക്ഷെ കേരളത്തിലെ ബുദ്ധിജീവികൾ അതംഗീകരിക്കുന്നുമില്ല. താങ്കൾ എന്തു പറയുന്നു?.
സി രവിചന്ദ്രൻ: ജാതി ആത്യന്തിക സത്യം ആണെന്ന രീതിയുള്ള പ്രഖ്യാപനങ്ങൾ ശരിയല്ല. അത് പഞ്ചസാരയ്ക്ക് ലേബൽ വെക്കുന്നതുപോലെയുമല്ല. പഞ്ചസാര ഒരു തന്മാത്രാ ഘടനയാണ്. അതിന്റെ മേൽ ലേബൽ വെക്കുന്നത് നമുക്ക് മനസ്സിലാകാനാണ്. ജാതി അത്തരമൊരു ആന്തരിക ഘടനയോ വസ്തുവോ അല്ല. അതൊരു സഹജഗുണവുമല്ല. ജാതി പരസ്പര വിനിമയത്തിൽ ആശ്രിതമായ ഒരു മനോഗതിയാണ്. അത് കാലികവും പ്രാദേശികവുമാണ്. ജാതികൾക്ക് സാമൂഹികമായ ഉന്നതിയുണ്ടാവാം, തളരാം, പിളരാം, അപ്രത്യക്ഷമാകാം, മെച്ചപ്പെടാം.
ജാതി ഒരിക്കലും പോകില്ലെന്ന് പറയാൻ എളുപ്പമാണ്. അതാണ് വാദമെങ്കിൽ മതവും ദേശീയതയും ഭാഷയും വംശീയതയും നിറവുമൊന്നും ഒരിക്കലും പോകാൻ പോകുന്നില്ലെന്ന് വാദിക്കാം. മതംമാറി ചെന്നാൽ ഏതാനും തലമുറ വരെ പഴയമതത്തെകുറിച്ചുള്ള ഓർമ്മപ്പെടുത്തൽ ഉണ്ടാവും, വ്യക്തിക്കും ആ ഓർമ്മകൾ തികട്ടിവരും. ഏതാനും തലമുറ വരെ അയാൾ ഒരു 'വരുത്തൻ' ആയിരിക്കും. ജാതിയുടെ കാര്യവും സമാനമാണ്. ഏതാനും തലമുറവരെ ഓർമ്മിക്കലുകളും ഓർമ്മപ്പെടുത്തലുകളും ഉണ്ടാവും. ഇന്ത്യാക്കാരൻ വേറൊരു സമൂഹത്തിൽ പോയി ജീവിച്ചാൽ അയാൾക്ക് ജാതി അനുഭവപ്പെടില്ല: ജാതി ആരോപിക്കപ്പെടുകയുമില്ല. ംഗതി 'ബാധ' പോലെയാണ്. ബാധ പിടിപെട്ടവനും ചുറ്റുമുള്ളവരും ബാധയിൽ വിശ്വസിക്കണം. എങ്കിലേ ബാധ വർക്ക് ചെയ്യൂ. അല്ലാതെ സ്വയം പ്രവർത്തിക്കാനുള്ള ശേഷി അതിനില്ല.
പഞ്ചസാരയുടെ കാര്യം അങ്ങനെയല്ല. ഏത് സമൂഹത്തിലും അത് മധുരിക്കും. ജാതി ഇല്ലാതാകണമെങ്കിൽ സമൂഹം ജാതിരഹിതമാകണം. സമൂഹം വ്യക്തികളുടെ കൂട്ടമാണ്. അതായത് മാറ്റം വ്യക്തികളിൽ തുടങ്ങണം. ആരെങ്കിലും ജാതിയെ തകർക്കാനുള്ള പണി തുടങ്ങുമ്പോൾ ജാതി സംരക്ഷണവാദം ഉന്നയിച്ചാൽ അതൊരിക്കലും സാധ്യമാകില്ല.
- 'സംവരണമില്ലാത്തവന് ജാതിയും മതവും കളഞ്ഞാൽ ഒരു നഷ്ടവും വരാനില്ല. പക്ഷെ അല്ലാത്തവർക്ക് സംവരണാനുകൂല്യം പോകും. പതിനെട്ട് വയസ്സ് കഴിഞ്ഞ് വേണ്ടെന്ന് സംവരണം വേണ്ടെന്ന് തോന്നുന്നുവെങ്കിൽ കുട്ടികൾ സ്വയം ചെയ്യട്ടെ. 'കുറെ കുട്ടികൾ സ്ക്കൂൾ അഡ്മിഷൻ സമയം ജാതിക്കോളം ഉപേക്ഷിച്ചു എന്ന വ്യാജവാർത്ത വന്ന സമയം കേട്ട അഭിപ്രായങ്ങളായിരുന്നു. എന്തു പറയുന്നു.?
18 വയസ്സിന് ശേഷം വേണമോ എന്ന് കുട്ടി സ്വയം തീരുമാനിക്കട്ടെ എന്നു പറയുന്നത് ഒരു ഔദാര്യമായി അവതരിപ്പിക്കുന്നതിൽ കഥയില്ല. അതുപിന്നെ അങ്ങനെയല്ലേ സാധ്യമാകൂ? 18 വയസ്സുവരെ ജാതിയും മതവും ഇല്ലാത്ത ഒരാൾക്ക് പിന്നെ സ്വയം അവകാശപ്പെടാമെന്നിരിക്കെ തുടക്കത്തിൽ കുട്ടിയുടെ അനുവാദമില്ലാതെ മതകൊക്കയിലേക്ക് വലിച്ചെറിയുന്നത് നീതിപൂർവകമല്ല. മദ്യവും മയക്കുമരുന്നും കൊടുത്ത് ശീലിപ്പിക്കുന്നതുപോലെ കുട്ടിക്ക് മതംകൊടുക്കുന്നതാണ് തെറ്റ്. മതവുംജാതിയും ഇല്ലെന്നു പറഞ്ഞാൽ മതാധിഷ്ഠിത സമൂഹങ്ങളിൽ തീർച്ചയായും അതൊരു നഷ്ടകച്ചവടം തന്നെയാണ്. ചില പുരോഗമന ആശയങ്ങൾ നടപ്പിലാകുമ്പോൾ പരമ്പരാഗതമായ ചില 'ആനുകൂല്യങ്ങൾ' നഷ്ടപെടും. അതിനെയൊക്കെ 'നഷ്ട'മായി കാണാൻ തുടങ്ങിയാൽ സമൂഹം ഒരിഞ്ച് മുന്നോട്ടുപോകില്ല.
ജാതിയുടെ കാര്യം അവിടെ നിൽക്കട്ടെ. മതരഹിതനായാലും നഷ്ടം ഉണ്ട്. പാരമ്പര്യ സമൂഹങ്ങളിൽ അത് വലിയ തിരിച്ചടി കൊണ്ടുവരും. നാസ്തികനാണെന്ന് തുറന്നു പറഞ്ഞുനോക്കൂ, നഷ്ടം പലതരം, ബഹുവിധം... ഒറ്റപ്പെടുത്തലും കുറ്റപ്പെടത്തലും മുതൽ നേരിട്ടുള്ള പീഡനംവരെ. തൊഴിൽസാധ്യത, അവസരങ്ങൾ, പദവികൾ, പൊതുസ്വീകാര്യത... ഇവയൊക്കെ കുറയും . വീട്ടുകാരും ബന്ധുക്കളും വരെ ഒറ്റപ്പെടുത്തിയെന്ന് വരും. സുഹൃത്തുക്കളെ കിട്ടാതെ വരാം, ഉള്ളവ നഷ്ടപെടാം, നിരന്തര ചോദ്യങ്ങൾ...പരിഹാസവചനങ്ങൾ.... മതരഹിതനാകുന്ന ഏതൊരു വ്യക്തിക്കും ഇതൊക്കെ പൊതുവെ ബാധകമായ കാര്യമാണ്.
- ഇനി, നഷ്ടക്കണക്ക് എടുത്താൽ, ജാതി പറയാതിരുന്നാൽ സംവരണമില്ലാത്ത കുട്ടികൾക്ക് ഒരു നഷ്ടവുമില്ലെന്ന വാദവും ശരിയല്ല. അങ്ങനെ ചിന്തിച്ചാൽ അവർക്കും കാര്യമായ 'നഷ്ടം' ഉണ്ട്.
1. വ്യക്തിക്ക് ജാതി അംഗത്വമുണ്ടെങ്കിൽ, അത് ഏതിനം ജാതി ആയാലും, ഒരു മതാധിഷ്ഠിത സമൂഹത്തിൽ അധികാരവും സ്വീകാര്യതയും സാധ്യതയും ഗോത്രസംരക്ഷണവും കൊണ്ടുവരും. ജാതി വേണ്ടെന്ന് വെക്കുന്നവന് ആരുടെയും സംരക്ഷണകവചമോ സവിശേഷ ആനുകൂല്യമോ ലഭിക്കില്ല, ജാത്യാധികാരം ലഭിക്കില്ല, ജാതിയാനുകൂല്യം ലഭിക്കില്ല, ജാതി സംഘടനകളുടെ പിന്തുണയോ പദവികളോ ലഭിക്കില്ല, ജാതിക്കൊപ്പമില്ലാത്തതിനാൽ ഭരണകൂടവും നിങ്ങളെ പരിഗണിക്കില്ല........
2. മുന്നാക്ക ജാതിയിലെ അംഗമാകുക എന്നാൽ ഒരാൾക്ക് സാംസ്കാരിക മൂലധനം (cultural capital) ലഭിക്കുക എന്നാണ് അർത്ഥം-ഇങ്ങനെയൊക്കെ സംവരണസാഹിത്യം പറയുന്നുണ്ട്.. ജാതിയില്ലാതെ വന്നാൽ അത്തരം 'സവിശേഷാധികാരങ്ങൾ' നഷ്ടപെടാനുള്ള സാധ്യത ഏറെയാണ്. വിശേഷിച്ചും അയാളെ കുറിച്ച് ധാരണയില്ലാത്തവർക്കിടയിൽ, ബാഹ്യസമൂഹത്തിൽ. അതേസമയം സംവരണക്കാരന് ജാതി കൾച്ചറൽ കാപിറ്റൽ അല്ലെന്നും സംവരണം ഈ നഷ്ടം നികത്തില്ലെന്നും സങ്കൽപ്പമുണ്ട്.. ഇതും മറക്കാതിരിക്കുക.
3. സംവരണമില്ലാത്തവർക്കും ധാരാളം ജാതി മാനേജ്മെന്റ് സ്ഥാപനങ്ങളുണ്ട്, അവിടെ തൊഴിൽ ലഭിക്കണമെങ്കിൽ ജാതി നിലനിർത്തിയേ മതിയാകൂ. മാത്രമല്ല, അവർക്ക് ജാതിസംഘടനയുണ്ട്, ജാതി പാർട്ടിയുണ്ട്, പാർട്ടികളിലും ഭരണതലത്തിലും ക്വാട്ടായുണ്ട്, ഉയർന്നതലത്തിലുള്ള ഉദ്യോഗനിയമനത്തിന് ജാതിപിന്തുണ സഹായകരമാണ്, മേലുദ്യോഗസ്ഥന് ജാതിസ്നേഹം കാണിച്ചെന്നുവരാം.... അങ്ങനെ ഒരുപിടി സാങ്കൽപ്പികവും അല്ലാത്തതുമായ നേട്ടങ്ങളാണ് ജാതിരഹിതനാവുന്നതോടെ സംവരണരഹിതന് 'നഷ്ട'പെടുന്നത്.
4. 1955 ന് ശേഷം സംവരണമില്ലാതിരുന്ന ആയിരക്കണക്കിന് ജാതികൾ സംവരണപ്പട്ടികയിലെത്തി. രാജ്യം പുരോഗമിക്കുകയും കൂടുതൽ ജനങ്ങൾ ദാരിദ്ര്യത്തിന്റെ പിടിയിൽ നിന്ന് മോചിതരാവുകയും ചെയ്തപ്പോൾ ഇന്ത്യയിലെ ജാതികൾ കൂടുതൽ പിന്നാക്കം പോയികൊണ്ടിരുന്നു എന്നതാണ് തമാശ. പോരാട്ടമില്ലാതെ ആയിരക്കണക്കിന് ജാതികൾ സംവരണപട്ടികയിലെത്തി. ഗുജ്ജാർ, മീന, ജാട്ട്, യാദവ, കുർമി,..... പലരും പോരാട്ടത്തിലൂടെ. സംവരണപോരാട്ടങ്ങൾ ഇപ്പോഴും കനക്കുകയാണ്. ഭാവിയിൽ കൂടുതൽ സമുദായങ്ങൾ സംവരണപരിധിയിൽ വരും എന്നുറപ്പാണ്. ആ നിലയ്ക്ക് സംവരണമില്ലാത്തവൻ ഇപ്പോഴേ ജാതി കളഞ്ഞാൽ 'ഭാവിയിൽ കിട്ടാനുള്ള സംവരണാനുകൂല്യം' നഷ്ടപെടുമെന്നതിൽ സംശയമില്ല.
5. ഇന്ത്യയിലെ നാല് സംസ്ഥാന സർക്കാരുകൾ മുന്നാക്കക്കാരിലെ പിന്നാക്ക വിഭാഗത്തിന് പത്തു ശതമാനം സംവരണം അനുവദിച്ച് സംസ്ഥാനതലത്തിൽ ബിൽ പാസ്സാക്കുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടുണ്ട്. ഭാവിയിൽ ഇത് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാനാണ് സാധ്യത. കോടതികൾ തള്ളിയാലും അവസാനം ഇതും യാഥാർത്ഥ്യമായിത്തീരും. അതാണ് ഇന്ത്യൻ ജനാധിപത്യ ചരിത്രം! ആ നിലയ്ക്ക് ജാതി ഇപ്പോഴേ വേണ്ടെന്ന് വെക്കുന്നത് ശരിക്കും 'നഷ്ടക്കച്ചവടം' ആയിരിക്കും.
6.ഭാവിയിൽ സാമ്പത്തിക സംവരണം കൂടുതലായി വന്നാലും ജാതി ഇപ്പോഴേ നഷ്ടപെടുത്തുന്നത് സംവരണമില്ലാത്തന് 'നഷ്ടക്കച്ചവട'മായിരിക്കും. ത്തരം 'നഷ്ടങ്ങൾ' ഓർത്ത് വിതുമ്പാതെ ജാതിയുംമതവും കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞ് മനുഷ്യരാവുകയാണ് വേണ്ടത്.
(ഈ അഭിമുഖത്തിന്റെ രണ്ടാം ഭാഗം നാളെ വായിക്കാം)
Stories you may Like
- നായകൻ മോഹൻലാൽ, പുതിയ ചിത്രം പ്രഖ്യാപിച്ച് സത്യൻ അന്തിക്കാട്
- പൊളിറ്റിക്കൽ ത്രില്ലറുമായി സജീവൻ അന്തിക്കാട് എത്തുമ്പോൾ
- 'സന്ദേശം' കണ്ടതിന്റെ പിറ്റേന്നു മുതൽ ജോലിക്കു പോയിത്തുടങ്ങി': വി.ഡി.സതീശൻ
- ഫലസ്തീന്റെ ഭൂമി ശോഷണം എന്ന പേരിൽ പ്രചരിക്കുന്നത് കള്ള ഭൂപടങ്ങൾ
- കാമുകിയെ തിളച്ചവെള്ളമൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്