സിവിൽ സർവീസ് പരീക്ഷയിൽ മലയാളത്തിന്റെ അഭിമാനമായത് കേരളത്തിലെ ഒന്നാം റാങ്കുകാരി ശിഖ സുരേന്ദ്രൻ; മലയാളം എംഎക്കാരിയായ ശിഖ പരീക്ഷ എഴുതിയതും മലയാളത്തിൽ; ഇംഗ്ലീഷ് പഠിച്ചാൽ മാത്രമേ ഐഎഎസ് കിട്ടുകയുള്ളെന്ന തെറ്റിദ്ധാരണ മാറ്റി മറിച്ച മിടുക്കിക്ക് അഭിനന്ദ പ്രവാഹം; രണ്ടാംവട്ടം പരീക്ഷയെഴുതി സിവിൽ സർവീസ് നേടിയ ഡോ. സദ്ദാംനവാസ് ചിതറയും പരീക്ഷ എഴുതിയത് മലയാളത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 2017 ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ് ഉണ്ടായത്. കേരളത്തിൽ നിന്ന് 26 പേരാണ് പട്ടികയിൽ ഇടംപിടിച്ചത്. വടയമ്പാടി സ്വദേശിനി ശിഖ സുരേന്ദ്രന്റെ 16ാം റാങ്കാണ് കേരളത്തിന് ഇത്തവണ ലഭിച്ച ഏറ്റവും ഉയർന്ന റാങ്ക്. സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്നും മിടുക്കോടെ പഠിച്ചാണ് ശിഖ സിവിൽ സർവീസ് ഉറപ്പിച്ചത്. കോലഞ്ചേരിയിലെ ഈ കൊച്ചുവീട്ടിൽ നിന്നാണ് ശിഖ പഠനം തുടങ്ങിയത്. രണ്ട് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് സ്വപ്നം സാക്ഷാത്ക്കാരം. മലയാളക്കരയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് ശിഖയുടെ വിജയം. കാരണം മലയാളം ഐച്ഛിക വിഷയമായി തിരഞ്ഞെടുതത്തായിരുന്നു ശിഖ സിവിൽ സർവീസ് പരീക്ഷ എഴുതിയത്.
പ്ലസ് ടൂവിൽ മലയാളത്തിൽ നൂറിൽ നൂറിൽ മാർക്ക് നേടിയ ശിഖ ഐച്ഛിക വിഷയമായി തെരഞ്ഞെടുത്തതും മലയാളം തന്നെ. ആത്മവിശ്വാസവും കഠിനപരിശീലനവും കൂടിയായപ്പോൾ ഐഎഎസ് സ്വപ്നം യാഥാർത്ഥ്യമായി. സ്കൂൾ തലത്തിലേ പഠനത്തിൽ മികവ് പുലർത്തിയ ശിഖക്ക് പുസ്തകൾ എക്കാലവും അടുത്ത അടുത്ത കൂട്ടുകാരായിരുന്നു. കോതമംഗലം എംഎ എൻജിനീയറിങ് കോളജിൽ നിന്ന് ബിടെക്ക് പാസായ ശേഷമാണ് ശിഖ സിവിൽ സർവീസിന് തയ്യാറെടുത്ത് തുടങ്ങിയത്.
ശിഖയെ അനുമോദിച്ച് സന്തോഷത്തിന്റെ മധുരം പങ്കുവയ്ക്കാൻ അഭിമാനത്തോടെ നാട്ടുകാരും വീട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക പരിമിതികളിൽ നിന്നുകൊണ്ടാണ് ശിഖ പഠിച്ചതും വളർന്നതും. പഠനകാര്യങ്ങളിൽ എല്ലാവിധ പ്രോത്സാഹനവും നൽകി തന്നെ ഇതുവരെ എത്തിച്ചത് അച്ഛനും അമ്മയുമാണെന്ന് അഭിമാനത്തോടെയാണ് ശിഖ പറയുന്നത്. വെള്ളിയാഴ്ച വൈകീട്ടാണ് ശിഖ വിജയത്തിന്റെ വാർത്തയറിഞ്ഞത്. മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും പിന്നെ തനിക്കുവേണ്ടി പ്രാർത്ഥിച്ചവർക്കെല്ലാം വിളിച്ച് നന്ദിപറഞ്ഞു. ഓരോ മിനിറ്റും ശിഖയ്ക്ക് തിരക്കേറിവന്നു. ഡൽഹി സങ്കൽപ്പ ഭവൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം നടത്തിയത്. ആദ്യ ചാൻസിൽത്തന്നെ വിജയം ഉറപ്പിച്ചിരുന്നെങ്കിലും റാങ്കിൽ ഇത്രയും മുമ്പിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശിഖ പറയുന്നു
ഒന്നാംക്ലാസു മുതൽ ഏഴാംക്ലാസുവരെ സെയ്ന്റ് പോൾസ് ജൂനിയർ സ്കൂളിലും എട്ടുമുതൽ പത്തുവരെ കടയിരുപ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് ശിഖ പഠിച്ചത്. പ്ലസ്ടുവിന് കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലും പഠിച്ചു. എസ്.എസ്.എൽ.സി. മുതൽ എല്ലാ വിഷയങ്ങൾക്കും ശിഖയ്ക്ക് എ പ്ലസുണ്ട്. കോതമംഗംലം എം.എ. എൻജിനീയറിങ് കോളേജിൽ ബി.ടെക്കിന് മികച്ച വിദ്യാർത്ഥിക്കുള്ള സമ്മാനവും നേടിയിട്ടുണ്ട്.
സിവിൽ സർവീസിന്റെ പരിശീലന സമയങ്ങളിൽ ശിഖ എല്ലാ ആഘോഷങ്ങളും ഒഴിവാക്കിയതായി അമ്മ സിലോ പറഞ്ഞു. സഹോദരി നിവ സുനിൽ ദുബായിലാണ്. അച്ഛൻ സുരേന്ദ്രനും അമ്മയും തിരുവാണിയൂരിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്താണ് കുടുംബം മുന്നോട്ടു കൊണ്ടുപോയിരുന്നത്. സാമ്പത്തിക പരിമിതികൾക്കിടയിലും പഠിക്കാൻ എല്ലാസൗകര്യങ്ങളും ഒരുക്കി കൊടുക്കുന്ന തിരക്കിലായിരുന്നു ഇരുവരും.
അച്ഛന്റെ ആഗ്രഹമാണ് തന്നെ കളക്ടറാക്കിയതെന്നാണ് ശിഖ പറയുന്നത്. 2015 ജൂണിൽ ഡൽഹിയിലെ സങ്കൽപ് ഭവൻ എന്ന സിവിൽ സർവീസ് പഠനകേന്ദ്രത്തിൽ പോകനൊരുങ്ങുമ്പോൾ തനിക്ക് ഭയമോ പേടിയോ തോന്നിയില്ല. എല്ലാത്തിനും ധൈര്യമായത് സിവിൽ സർവീസ് എന്ന സ്വപ്നം തന്നെയാണ്. ഈ സമയത്ത് അച്ഛന് സുഖമില്ലായിരുന്നു. ഡയബറ്റീസ് രോഗിമായിരുന്നിട്ടും അച്ഛൻ പൂർണ മനസോടെ എനിക്ക് ധൈര്യം പകർന്നാണ് ഡൽഹിയിലേക്ക് അയച്ചത്. - ശിഖ പറയുന്നു.
ഐഛിക വിഷയമായ മലയയാളത്തിന്റെ കോച്ചിംഗിനായി പാലയിലുള്ള കേന്ദ്രത്തിലാണ് ശിഖ ചേർന്നത്. തന്റെ നേട്ടത്തിന് ഇവിടുത്തെ അദ്ധ്യാപകരായ ഡേവീസ് സേവ്യർ, ബേബി തോമസ് എന്നിവർ സഹായിച്ചിട്ടുണ്ടെന്ന് മിടുക്കി പറയുന്നു. ഐപിഎസ് നേടി കർണാടക പൊലീസ് ഫോഴ്സിൽ ഓഫീസറായ(ഡിഐജി) ഡി രൂപയുടെ വിജയമാണ് തനിക്ക് പ്രചോദനമായതെന്നും ശിഖ പറയുന്നു. ഡി രൂപ ഐപിഎസിന്റെ കഥയും അവരുടെ വാക്കുകളും സ്ത്രീക്ക് സാധ്യമല്ലാത്തതൊന്നുമില്ലെന്ന് കാണിച്ചു തന്നുവെന്നാണ് യുവതി പറയുന്നത്.
അതേസമയം മലയാളം ഐച്ഛിക വിഷയമാക്കി വിജയം കൊയ്തവരുടെ കൂട്ടത്തിൽ മറ്റൊരു യുവാവുമുണ്ട്. ആദ്യശ്രമത്തിലെ പരാജയത്തിൽ പതറാതെ രണ്ടാംവട്ടം പരീക്ഷയെഴുതി സിവിൽ സർവീസ് നേടിയ ഡോ. സദ്ദാം നവാസാണ് മലയാള ഭാഷയ്ക്ക് അഭിമാനമായത്. ചിതറ തലവരമ്പ് തെക്കുംകരവീട്ടിൽ ബദറുദ്ദീന്റെ മകനാണ് ഹോമിയോ ഡോക്ടറായ സദ്ദാംനവാസ്. ചിതറ ഗവ. എൽ.പി. സ്കൂളിലും ഗവ. ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിൽനിന്ന് ഒന്നാംറാങ്കോടെ ഹോമിയോയിൽ ബിരുദം നേടി പ്രാക്ടീസ് തുടങ്ങി. എന്നാൽ കുട്ടിക്കാലത്തേയുള്ള സിവിൽ സർവീസ് മോഹം വിടാതെ പിൻതുടർന്നു.
സിവിൽ സർവസ് തിളക്കം ഗൾഫിലും
സിവിൽ സർവീസ് പരീക്ഷാഫലം വന്നപ്പോൾ ഗൾഫിലുമുണ്ട് വിജയത്തിന്റെ പൊൻതിളക്കം. ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂൾ പൂർവവിദ്യാർത്ഥി ഡോ. മെൽവിൻ വർഗീസിന് ആദ്യശ്രമത്തിൽത്തന്നെ സിവിൽ സർവീസ് 292-ാം റാങ്ക് ലഭിച്ചു. ബെംഗളൂരിവിൽ സ്ഥിരതാമസമാക്കിയ ചെങ്ങന്നൂർ മങ്ങലം കോയിക്കലേത്ത് ഡോ. ഷിബുവിന്റെയും ജിനിതയുടെയും മകനായ മെൽവിന്റെ സ്കൂൾ വിദ്യാഭ്യാസം അൽ ഐനിലും ഷാർജയിലുമായിരുന്നു.
അൽ ഐൻ ജൂനിയേഴ്സ് സ്കൂളിൽ കെജി ഒന്നുമുതൽ മൂന്നാം ക്ലാസ് വരെ പഠിച്ച മെൽവിൻ പത്തുവരെ ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂളിൽ പഠിച്ചു. 11, 12 ക്ലാസുകൾ ബെംഗളൂരുവിലെ ഡൽഹി പബ്ലിക് സ്കൂളിലായിരുന്നു. മൈസൂരൂ ഗവൺമെന്റ് മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് പൂർത്തിയാക്കിയശേഷം സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. ഡൽഹിയിൽ കോച്ചിങ്ങിനും ചേർന്നു. ഐഎഎസ് തന്നെ ലക്ഷ്യമിടുന്നതിനാൽ അടുത്തവർഷം വീണ്ടും പരീക്ഷയെഴുതി റാങ്ക് മെച്ചപ്പെടുത്താനാണു തീരുമാനം.
(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബമേളയും പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി യിൽ പ്രധാന വാർത്തകൾ മാത്രം അപ്ഡേറ്റ് ചെയ്യുന്നതാണ്)
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍