ക്രൂഡ് ഓയിൽ വിലകുറയുന്നതിന്റെ ആനുകൂല്യം പാവപ്പെട്ടവന് മോദി സർക്കാർ നൽകില്ല; വിലകുറയ്ക്കാതെ എക്സൈസ് തീരുവ കൂട്ടി; സംസ്ഥാനവും വിൽപ്പന നികുതി കൂട്ടിയതോടെ കേരളത്തിൽ ഇന്ധനവിലയിൽ വർധന
ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വില പൊതുമേഖലാ എണ്ണ കമ്പനികൾ കുറച്ചാലും അതിന്റെ ഗുണം ജനങ്ങളിലെത്താതിരിക്കാൻ മോദി സർക്കാർ വീണ്ടും ഇടപെട്ടു. അന്താരാഷ്ട്ര എണ്ണ വിപണി കുത്തനെ ഇടിയുന്നതിനാൽ പെട്രോളിനും ഡീസലിനും വില കുറയുമെന്നായിരുന്നു സാധാരണക്കാരുടെ പ്രതീക്ഷ. പുതുവൽസര സമ്മാനമായി പെട്രോൾ ഡീസൽ വില കുറയുമെന്നും പ്രതീക്ഷിച്ചു. ഭാഗ്യത്തിന് വില കൂടിയില്ലെന്നു കരുതിയിരിക്കവെയാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് വില വർധിച്ചത്.
ഇന്ധനത്തിന്റെ വിൽപ്പന നികുതി സംസ്ഥാന സർക്കാർ കൂട്ടിയതോടെയാണിത്. പെട്രോളിന് 61 പൈസ വരേയും ഡീസലിന് 46 പൈസവരേയുമാണ് കൂടുക. ഇന്ധനത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രം ഇന്നലെ വർധിപ്പിച്ചതിനു പിന്നാലെയാണ് സംസ്ഥാനവും നികുതി വർധിപ്പിച്ചത്. വിലവർധന വെള്ളിയാഴ്ച അർദ്ധരാത്രി നിലവിൽ വരും.
പൊതുമേഖലാ എണ്ണ കമ്പനികൾ പെട്രോളിന് രണ്ട് രൂപ കുറച്ചപ്പോഴാണ് കേന്ദ്ര സർക്കാർ എക്സൈസ് തീരുവ രണ്ട് രൂപ കൂട്ടിയത്. ഫലത്തിൽ കുറഞ്ഞ വിലയുടെ ഗുണം ഉപഭോക്താക്കൾക്ക് കിട്ടുകയില്ല. പെട്രോളിനും ഡീസലിനും രണ്ട് രൂപയാണ് എക്സൈസ് തീരുവ കൂട്ടയത്. ഇന്ധന വിലയിൽ മാറ്റമുണ്ടാക്കാതെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് കണ്ടെത്താനാണ് നീക്കമെന്ന് പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രഥാൻ ട്വിറ്ററിലൂടെ അറിയിച്ചു. സംസ്ഥാന സർക്കാർ കൂടി വിൽപ്പന നികുതി വർധിപ്പിച്ചതോടെ പൊതുമേഖല എണ്ണക്കമ്പനികൾ വില കുറച്ചതിന്റെ പ്രയോജനം കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കാതെയായി. മാത്രമല്ല, എണ്ണവില കുറഞ്ഞിട്ടും കൂടുതൽ പണം നൽകി ഇന്ധനം നിറയ്ക്കേണ്ട അവസ്ഥയിലാണ് മലയാളികൾ.
തീരുവ കൂട്ടിയ വകയിൽ 6000 കോടിരൂപ അധികമായി നടപ്പ് സാമ്പത്തിക വർഷത്തിന്റെ ബാക്കിയുള്ള മൂന്നുമാസം കേന്ദ്രസർക്കാറിന് ലഭിക്കും. റോഡ് വികസനമാണ് സർക്കാരിന്റെ ലക്ഷ്യം. ദേശീയ ഹൈവേയുടെ മുഖച്ഛായ മാറ്റാനാണ് നീക്കം. 15000 കിലോമീറ്റർ റോഡ് പണിയുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനാണ് എക്സൈസ് തീരുവ കൂട്ടിയതെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. രണ്ട് വർഷത്തിനുള്ളിലാണ് ഇത്രയും ദൈർഘ്യത്തിൽ റോഡ് വരിക. ഇതിന് 10500 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ തീരുവ കൂട്ടലിലൂടെ 6000 കോടി രൂപ കിട്ടും. ബാക്കി അടുത്ത സാമ്പത്തിക വർഷവും.
അന്താരാഷ്ട്ര എണ്ണവില വൻതോതിൽ കുറഞ്ഞതിനെത്തുടർന്ന് ചില്ലറവിൽപ്പന വിലകൾ കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയ്യാറായിട്ടില്ല. ഇപ്പോഴത്തെ അന്താരാഷ്ട്ര വിലകൾപ്രകാരം പെട്രോളിന് 3.22 രൂപയും ഡീസലിന് മൂന്നുരൂപയും കുറയേണ്ടതാണ്. ഇന്ധന വില ഇടിവ് തുടങ്ങിയ ശേഷം നേരത്തേ രണ്ടുതവണ എക്സൈസ് തീരുവ കൂട്ടിയിരുന്നു. വർധന ഉപഭോക്താവിലേക്ക് കൈമാറിയിരുന്നില്ല. കഴിഞ്ഞ ഡിസംബർ രണ്ടിന് പെട്രോളിന് 2.25 രൂപയും ഡീസലിന് ഒരു രൂപയും ലിറ്ററിന് എക്സൈസ് തീരുവ വർധിപ്പിച്ചിരുന്നു.
രണ്ട് മാസത്തിനിടെ മൂന്നുതവണയായി തീരുവ ഉയർത്തിയതിലൂടെ 10,500 കോടിരൂപ സർക്കാറിന് ലഭിച്ചിരുന്നു. മൂന്നുതവണത്തെ വർധനയിൽനിന്ന് ലഭിക്കുന്ന തുക അടിസ്ഥാനസൗകര്യവികസനത്തിന് നീക്കിവെക്കും. അന്താരാഷ്ട്ര വിപണിയിൽ ഒരു ബാരൽ ക്രൂഡ് ഓയിലിന് 110 ഡോളറായിരുന്നപ്പോൾ പെട്രോൾ ലിറ്ററിന് 74 രൂപയോളമായിരുന്നു രാജ്യത്തെ വില. നിലവിൽ ക്രൂഡ് ഓയിൽ ബാരലിന് 57 ഡോളറാണ് വില. അപ്പോൾ രാജ്യത്ത് പെട്രോൾ വില 67 രൂപയും. ക്രൂഡ് ഓയിൽ വില പകുതിയോളം ഇടിഞ്ഞിട്ടും അതിന്റെ ഒരു ഗുണവും സാധാരണക്കാർക്ക് കിട്ടുന്നില്ല.
അന്താരാഷ്ട്ര വിപണയിലെ വില മാറ്റത്തിന് അനുസരിച്ച് എണ്ണ കമ്പനികൾ വില കുറയ്ക്കുന്നില്ല. ഇതിനുള്ള സമ്മർദ്ദം പൊതുമേഖലാ എണ്ണ കമ്പനികളിൽ കേന്ദ്ര സർക്കാർ ചെലുത്തുന്നില്ല. ഈ സാഹചര്യം ഉപയോഗിച്ച് ആസ്തി മൂല്യം കൂട്ടാനാണ് എണ്ണ കമ്പിനികൾ ശ്രമിക്കുന്നത്. ഇതിനിടെയാണ് എക്സൈസ് തീരുവ കൂട്ടി കേന്ദ്ര സർക്കാരും ജനങ്ങളെ ദ്രോഹിക്കുന്നത്.
പെട്രോൾ ലിറ്ററിന് 3.22 രൂപയും ഡീസലിന് 3 രൂപയും കുറയ്ക്കാനുള്ള സാഹചര്യമാണ് ഉണ്ടായിരുന്നത്. എക്സൈസ് തീരുവ കൂട്ടുമ്പോൾ രണ്ട് രൂപയുടെ വിലക്കുറവ് ഫലത്തിൽ എണ്ണ കമ്പനികൾ നൽകുന്നു. അപ്പോഴും സർക്കാരിന്റെ ഇടപെടലിലൂടെ ലിറ്ററിന് പെട്രോളിന് 1 രൂപ 22 പൈസയും ഡിസലിന് 1 രൂപയുടേയും നേട്ടം പൊതുമേഖലാ എണ്ണ കമ്പനികൾക്ക് ലഭിക്കുന്നു. അതുകൊണ്ട് തന്നെ വില കുറയ്ക്കാതെയുള്ള എക്സൈസ് തീരുവ വർദ്ധന കേന്ദ്ര സർക്കാരിനൊപ്പം എണ്ണ കമ്പനികൾക്കും സാമ്പത്തികമായി ഗുണകരമാണ്.
സാധാരണ പെട്രോളിന് 4.95 രൂപയായിരുന്നു എക്സൈസ് തീരുവ. ഇത് 6.95 രൂപയായി ഇനി മാറും. ഡീസിലിന്റേത് 3.96 പൈസയിൽ നിന്ന് 5.96 രൂപയായാണ് ഉയരുന്നത്. 2009 മേയിലെ ഇന്ധന വിലയുടെ സമാനമായ രീതിയിലാണ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇപ്പോൾ. താമസിയാതെ എണ്ണ വില ബാരലിന് 50 ഡോളറിലും താഴെ പോകുമെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാലും വലിയ വിലക്കുറവ് ഇന്ത്യയിൽ ഉണ്ടാകില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടലുകൾ നൽകുന്ന സൂചന.
കാരണം റോഡ് വികസനത്തിന് അടുത്ത നാല് വർഷത്തേക്ക് 1.18 കോടി രൂപ വേണമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്. ഇതിനുള്ള ഫണ്ട് കണ്ടെത്താൻ പെട്രോൾഡീസൽ എക്സൈസ് തീരുവ ഉയർത്തൽ പരിപാടി മോദി സർക്കാർ തുടരനാണ് സാധ്യത.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍