ശശി തരൂരിന്റെ വാക്കുകൾ പൊന്നാകുമോ? ഭഗത് സിങ്ങിനോട് തരൂർ ഉപമിച്ച കനയ്യ കുമാർ സിപിഐ ദേശീയ നേതാവായി മാറുമ്പോൾ ലോക്സഭയിൽ ഒരംഗം മാത്രമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സമ്മാനിക്കുന്നത് പുതുപ്രതീക്ഷ; കത്തിക്കയറുന്ന പ്രസംഗങ്ങളുമായി സംഘപരിവാർ വിമർശനത്തിന്റെ കുന്തമുനയായ യുവനേതാവിന്റെ സ്വീകാര്യത പൊതു തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന് വിലയിരുത്തൽ; കൊല്ലം പാർട്ടി കോൺഗ്രസിൽ ഉദയം കൊള്ളുന്നത് ഇന്ത്യൻ ഇടതു രാഷ്ട്രീയത്തിന്റെ നവ നായകനോ?
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും ലോകം അറിയുന്ന നേതാക്കൾ ഉദയം ചെയ്തത് ആൾക്കൂട്ടത്തെ കൈയിലെടുക്കുന്ന പ്രസംഗ പാഠവം കൈമുതലാക്കിയാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആ കസേരയിൽ എത്തിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ജനങ്ങളിൽ ആവേശം വിതറുന്ന പ്രസംഗങ്ങൾ നടത്തിയാണ് മോദി നേതാവായത്. അടുത്തകാലത്തായി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉദയം കൊണ്ട് യുവനേതാക്കൾക്കിടയൽ ശ്രദ്ധിക്കപ്പെടുന്ന മുഖങ്ങളാണ് ജെഎൻയു സമര നേതാവ് കനയ്യ കുമാറും ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും. ഇരുവരും ആൾക്കൂട്ടത്തെ കൈയിലെടുക്കുന്ന പ്രസംഗങ്ങൾ കൈമുതലാക്കിയവരാണ്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റത്തിന് കാരണക്കാരായവരിൽ ഒരാൾ ജിഗ്നേഷുമാണ്. ഇന്ന് രാജ്യം മുഴുവൻ നടക്കുന്ന ദളിത് പ്രതിഷേധങ്ങളുടെ ചുക്കാൻ പിടിക്കാൻ രംഗത്തുള്ളവരിൽ ഒരാൾ ജിഗ്നേഷ് മേവാനിയാണ്. രാഷ്ട്രീയത്തിൽ സജീവമായ മേവാനിക്ക് പിന്നാലെ ദേശീയ രാഷ്ട്രീയത്തിൽ ജീർണ്ണോമുഖമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ഊർജ്ജം പകരേണ്ട ചുമതല ഏറ്റെടുത്ത് മറ്റൊരു തീപ്പൊരി നേതാവു കൂടി രംഗത്തെത്തുകയാണ്. ജെഎൻഎയു നേതാവ് കനയ്യ കുമാറാണ് ഈ വ്യക്തിത്വം.
കൊല്ലത്ത് നടന്ന സിപിഐ പാർട്ടി കോൺഗ്രസിൽ കനയ്യ കുമാറിനെ പാർട്ടിയുടെ ദേശീയ കൗൺസിലിലേക്ക് തിരഞ്ഞെടുത്തു. ഇതോടെ വരാരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐയുടെ മുഖ്യപ്രചാരകന്റെ റോളിൽ എത്തുക കനയ്യ ആകുമെന്ന കാര്യം ഉറപ്പായി. മികച്ച രാഷ്ട്രീയ ദിശാബോധവും പ്രസംഗപാഠവവും ഉള്ള കനയ്യ കുമാർ സിപിഐയുടെ ദേശീയ മുഖമായി ഭാവിയിൽ മാറുമെന്ന കാര്യം ഉറപ്പാണ്. ഭാവിയിലെ ഇന്ത്യൻ ഇടതു രാഷ്ട്രീയത്തിന്റെ ദേശീയ നേതാവായി കനയ്യ മാറുമോ എന്നതാണ് ഇനി അറിയേണ്ടത്.
രാജ്യദ്രോഹ കുറ്റം ചുമത്തി ഡൽഹി പൊലീസ് അറസ്റ്റു ചെയ്ത ശേഷം ജെഎൻയു കാമ്പസിൽ എത്തി കനയ്യ നടത്തിയ പ്രസംഗം അടുത്തകാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രസംഗങ്ങളിൽ ഒന്നായിരുന്നു. അന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞത്, സിപിഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് നല്ലൊരു നേതാവിനെയാണ് കനയ്യയിലൂടെ കിട്ടിയതെന്നായിരുന്നു. രാഷ്ട്രീയം മറന്ന് എല്ലാവരും അന്ന് കനയ്യയുടെ പ്രസംഗത്തെ അഭിനന്ദിക്കുകയുണ്ടായി. അരവിന്ദ് കെജ്രിവാൾ 'ഉജ്വല പ്രസംഗം' എന്നാണദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. പിന്നീട് കനയ്യയെ കേട്ടവരെല്ലാം അദ്ദേഹത്തിന് അഭിനന്ദനം അറിയിച്ചു. ഇക്കൂട്ടത്തിൽ രാജ്യത്തെ മുതിർന്ന രാഷ്ട്രീയ നേതാക്കളും നയതന്ത്ര പ്രതിനിധികളും മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നു.
രാഷ്ട്രീയത്തിൽ പുതു നക്ഷത്രം ഉദിച്ചെന്നും ഇന്ത്യൻ ചെഗുവേരയാണ് കനയ്യ കുമാറെന്നുമാണ് നവമാധ്യമങ്ങൾ അദ്ദേഹത്തെ കുറിച്ച് വിശേഷിപ്പിച്ചത്. എഐവൈഎഎഫ് നേതാവായിരുന്ന കനയ്യ പിന്നീട് കേരളത്തിൽ അടക്കം തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി. കനയ്യയുടെ കൂട്ടാളിയായ മുഹമ്മദ് മുഹ്സിൻ പട്ടാമ്പിയുടെ എംഎൽഎയായി മാറി. ഇപ്പോൾ സിപിഐ വേദികളിൽ സജീവമായ കനയ്യയെ ദേശീയ കൗൺസിലിലേക്ക് കൊല്ലത്തെ പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്തത് ഒരുപാട് പ്രതീക്ഷകളുമായാണ്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കനയ്യകുമാർ മത്സര രംഗത്തുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇക്കാര്യം കനയ്യ തന്നെ അടുത്തിടെ വ്യക്തമാക്കുകയുണ്ടായി. ബിജെപിക്ക് എതിരായി ആവും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നകാര്യം ഉറപ്പാണ്. ബിഹാറാണ് കനയ്യയുടെ നാട്. അതുകൊണ്ട് തന്നെ ബിഹാറിൽ നിന്നാകും അദ്ദേഹം സ്ഥാനാർത്ഥിയാകുക. ബിഹാറിൽ ഇത്തവണ മഹാസഖ്യത്തിനുള്ള സാധ്യത നിലവിലുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ്, ഇടതുപക്ഷം എന്നിവർ ചേർന്ന് സംഖ്യമുണ്ടാക്കി ഒരു പൊതു സ്ഥാനാർത്ഥിയാകാൻ ആവശ്യപ്പെട്ട് പണം സമാഹരിച്ച് തന്നാൽ താൻ മത്സരിക്കും എന്നാണ് കനയ്യയുടെ നിലപാട്.
സംഘടിത രാഷ്ട്രീയത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. മത്സരിക്കുന്നുവെങ്കിൽ മുഖ്യരാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി മാത്രമേ മത്സരിക്കൂ. നേതാക്കളുടെ വ്യക്തിപ്രഭാവത്തിൽ വിശ്വസിക്കുന്നില്ലെന്നും കനയ്യ കുമാർ പറയുകയുണ്ടായി. എന്നാൽ, കൊല്ലത്തു നടന്ന പാർട്ടി കോൺഗ്രസിൽ അടക്കം സിപിഐ നേതൃത്വത്തിനെതിരെ കനയ്യ വിമർശനം ഉന്നയിക്കുകയുണ്ടായി. സിപിഐ എന്നാൽ 'കൺഫ്യൂസിങ് പാർട്ടി ഓഫ് ഇന്ത്യ' ആകരുതെന്ന് അദ്ദേഹം പരിഹസിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ കൃത്യമായ നിലപാടെടുക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം.
പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നാണ് കനയ്യയുടെ നിലപാട്. കോൺഗ്രസുമായുള്ള ബന്ധത്തിൽ വ്യക്തത വേണമെന്ന ആവശ്യം ന്യായമാണ്. അതിനേക്കാൾ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനാകണം പ്രാധാന്യം കൊടുക്കേണ്ടത്. പാർട്ടി ശക്തമായാൽ കോൺഗ്രസടക്കം ഇങ്ങോട്ടു വരും. നിലപാടെടുക്കുമ്പോൾ ആശങ്കയും ആശയക്കുഴപ്പവുമെന്ന രീതി മാറണം. സാധാരണക്കാരുടെ ജീവിതം, വിദ്യാഭ്യാസം എന്നിവയ്ക്കായി മുന്നിൽ നിന്നു പൊരുതാൻ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. പ്രതിനിധികൾ ശ്രദ്ധയോടെയാണു കനയ്യയുടെ വാക്കുകൾ കേട്ടത്. കനയ്യക്ക് സിപിഐ നൽകുന്ന പരിഗണനയാണ് ദേശീയ കൗൺസിൽ അംഗത്വത്തിലൂടെ വ്യക്തമായിരിക്കുന്നത്. ദേശീയ തലത്തിൽ അറിയപ്പെടുന്ന നേതാവായി കനയ്യ മാറിയിട്ടുണ്ട്. ക്ഷുഭിതരായ ഇന്ത്യൻ യുവത്വത്തിന്റെ പ്രതീകമായാണ് അദ്ദേഹം ഇപ്പോൾ അറിയപ്പെടുന്നതും. ഒരിക്കൽ കനയ്യ കുമാറിനെ ഭഗത് സിങ്ങിനോട് ഉപമിച്ച് കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പ്രസംഗം നടത്തുക പോലുമുണ്ടായി.
ബിഹാറിലെ ചെറ്റക്കുടിലിൽ നിന്നും ഉദിച്ചുയർന്ന വിപ്ലവ നക്ഷത്രം
ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രധാനമായും രണ്ട് വിധത്തിലുള്ള നേതാക്കളാണുള്ളത്. ഒന്ന്, കുടുംബ മഹിമ കൊണ്ടും പിതാവിന്റെ പാരമ്പര്യം കൊണ്ടും സമ്പത്തുകൊണ്ടും സ്വാഭികമായി രാഷ്ട്രീയത്തിലേക്ക് കെട്ടിയിറക്കപ്പെട്ടവൽ, രണ്ടാമേത്തേത്, സ്വപ്രയത്നം കൊണ്ട് പ്രതിസന്ധികളോട് പൊരുതിയും നിരലാംബർക്ക് വേണ്ടി പോരാടിയും പ്രതിരോധം തീർത്തും തീയിൽ കുരുത്ത് സ്വയം നേതാവായവർ. ഏതൊരു നേതാവിന്റെയും ജനപ്രീതിയും വളർച്ചയും ഓരോ കാലഘട്ടത്തിലെ സാമൂഹ്യ മാറ്റവുമായി ബന്ധപ്പെട്ട് തന്നെയാണ്. ഇന്നിന്റെ രാഷ്ട്രീയത്തിൽ അന്യം നിന്നു കൊണ്ടിരിക്കുന്ന സിപിഐ രാഷ്ട്രീയത്തിൽ നിന്നും കരുത്തുറ്റ ഒരു യുവ രാഷ്ട്രീയക്കാരന്റെ ഉദയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ബിഹാറിൽ നിന്നുമുള്ള ജെഎൻയു വിദ്യാർത്ഥി കനയ്യ കുമാറാണ് ഇന്ത്യൻവിപ്ലവ യുവത്വത്തിന്റെ പ്രതീകമായി പിറവിയെടുത്തിരിക്കുന്നത്. എന്തിനെയും മർദ്ദിച്ചു നേരിടാമെന്ന ഭരണകൂടത്തിന്റെ ഹുങ്കിനോടുള്ള പ്രതിരോധമായി പിറവിയെടുത്തതാണ് കനയ്യകുമാർ.
ജെഎൻയുവിൽ ഹിന്ദുത്വവാദികളുടെ അജണ്ടകളെ അക്കമിട്ട് നിരത്തി ചോദ്യം ചെയ്തതിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടച്ച കനയ്യകുമാർ ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ച് പുറത്തുവരുന്നത് രാജ്യത്തിന്റെ നേതാവായാണ്. ഇന്ത്യൻ യുവത്വം നെഞ്ചിലേറ്റിയ പേരായി കനയ്യ കുമാർ മാറിയിരിക്കുന്നു. ഭൂരിപക്ഷം ഇന്ത്യക്കാരും ആഗ്രഹിച്ചത് കന്നയ്യയുടെ മോചനമാണ്. ബിഹാറിലെ ചെറ്റക്കുടിലിൽ നിന്നും രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് എത്തി നെറികേടുകൾക്കെതിരെ പോരാടിയ കനയ്യ്ക് ഇന്ത്യൻ ചെഗുവേരെയെന്ന് പോലും വാഴ്ത്തുകയുണ്ടായി.
ബിഹാറിലെ ബെഗുസരായ് ജില്ലയിലുള്ള ബിഹാട്ട് ഗ്രാമത്തിലാണ് കനയ്യ ജനിച്ചത്. രാജ്യദ്രോഹത്തിന് മകൻ അറസ്റ്റിലായപ്പോഴും അദ്ദേഹത്തിന്റെ മാതാപാതിക്കൾ ഉറപ്പിച്ചത്. മകൻ ഒരിക്കലും ഭാരതമാതാവിന് അപകടകാരിയാകില്ലെന്നാണ്. എന്തായാലും ആ വിശ്വാസം തെറ്റിയില്ല, ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായ കനയ്യ അവരുടെ വിശ്വാസം കാത്തു. 2013 മുതൽ പക്ഷാഘാതം ബാധിച്ച് തളർന്ന് കിടക്കുന്ന ജയ്ശങ്കർ സിംഗും മീനാദേവിയുമാണ് കൻഹൈയയുടെ മാതാപിതാക്കൾ. അംഗനവാടി ടീച്ചറായി കഷ്ടപ്പെട്ട് ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് ഈ മാതാവ് മകനെ കഷ്ടപ്പെട്ട് പഠിപ്പിച്ചത്. നല്ല വിദ്യാഭ്യാസം കിട്ടാൻ വേണ്ടിയ ഡൽഹിക്ക് അയക്കുകയുമായിരുന്നു. ആ മകൻ രാജ്യദ്രോഹത്തിന് അറസ്റ്റിലായെന്ന വാർത്ത ഇവരെ ഏറെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ, രാജ്യം വാഴ്ത്തുന്ന വ്യക്തിത്വമായി മകൻ മാറിയതോടെ ഈ മാതാപിതാക്കൾ ഏറെ സന്തോഷിച്ചു.
ടെഗ്ഹ്രയാണ് കന്നയ്യ കുമാറിന്റെ നിയമസഭാ മണ്ഡലം. മണ്ഡലത്തിന്റെ ഭാഗമായ നിലകൊള്ളുന്ന ബിഹാട്ടിൽ ഇപ്പോൾ ജെഡി(യു) എംഎൽഎ ആണുള്ളതെങ്കിലും പ്രദേശം ലെനിൻഗ്രാഡ് ഓഫ് ബീഹാർ എന്നാണറിയപ്പെടുന്നത്. നാല് ദശാബ്ദങ്ങളായി ഇടതുപക്ഷത്തിന്റെ കോട്ടയാണിത്. ഇടതുവിരുദ്ധ പാർട്ടികളുമായി നിരവധി പ്രശ്നങ്ങളും ആക്രമണങ്ങളും ഇവിടെ അരങ്ങേറിയിട്ടുണ്ട്. പഠിക്കുന്ന കാലത്ത് തന്നെ കനയ്യ സിപിഐയുടെ വിദ്യാർത്ഥി വിഭാഗമായ ആൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പ്രവർത്തകനായിരുന്നു. ബറൗനിയിലെ ആർകെസി ഹൈസ്കൂൾ, മഗധ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു കനയ്യയുടെ വിദ്യാഭ്യാസം. ഭരണകൂട ഭീകരതയ്ക്ക് എതിരായ പ്രതിരോധത്തിന്റെ ശബ്ദമയാ മാറിയിരുന്നു കനയ്യകുമാർ. കനയ്യ അറസ്റ്റിലായ വേളയിൽ കനയ്യയുടെ ചിത്രങ്ങൾ സഹിതമുള്ള ടീ ഷർട്ടുകൾ ധരിച്ചാണ് യുവാക്കൾ പിന്തുണ അർപ്പിച്ചിരുന്നത്.
ദേശീയ രാഷ്ട്രീയത്തിൽ ഇടതിന് പ്രാധാന്യം കുറഞ്ഞു വരുന്ന സമയാണ് ഇപ്പോൾ. ബംഗാളിലും ത്രിപുരയിലും ഭരണം പോയതോടെ ഇപ്പോൾ ഇടതു പാർട്ടികളെ അധികമാരും ശ്രദ്ധിക്കാറില്ല. കേരളത്തിൽ മാത്രമാണ് സിപിഐ ഭരണത്തിൽ പങ്കാളിത്തമുള്ളത്. ലോക്സഭയിൽ ആകട്ടെ സിഎൻ ജയദേവൻ മാത്രമാണ് സിപിഐ പ്രതിനിധിയായി ഉള്ളത്. ദേശീയ തലത്തിൽ ഡി രാജയെയും ആനി രാജയെയും പോലുള്ളവർ മാത്രമാണഅ മാധ്യമങ്ങൾക്ക് മുമ്പിൽ കാര്യങ്ങൾ വിശദീകരിക്കുന്നത് പോലും. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് യുവത്വത്തിന്റെ പ്രസരിപ്പുമായി കനയ്യ കുമാർ പാർട്ടിയുടെ ദേശീയ നേതാവായി വളരുന്നത്. ബിജെപിക്കെതിരെ കൂട്ടായാമ്മ രൂപീകരിച്ചുള്ള പോരാട്ടത്തിൽ തീപ്പൊരി പ്രസംഗം കൊണ്ടും ആസാദി മുദ്രാവാക്യം കൊണ്ടും ആളുകളെ കൈയിലെടുക്കുന്ന കനയ്യ കുമാറിന്റെ സാന്നിധ്യം സിപിഐക്ക് ഗുണകരമാകും എന്ന കാര്യത്തിൽ സംശയമില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്