ഷാജൻ സ്‌കറിയ നല്ല ഒന്നാന്തരം ചെരുപ്പ് നക്കിയാണ്... കാശ് കൊടുത്താൽ ഷാജൻ സ്വന്തം അപ്പനെ മാറ്റും.... ഈ മലരനെ ഒക്കെ ഇപ്പഴും പൊക്കിവെച്ചിരിക്കുന്ന നിഷ്‌കുകൾ ഉണ്ടെന്നതാണു അത്ഭുതം... തീട്ടം തിന്നുന്ന പാഴ്ജന്മങ്ങളാണോ ഇതിലൊക്കെ അടിമുടി ജോലി ചെയ്യുന്നത്?... ക്ഷമിക്കണം കഫീൽഖാൻ... അതൊരു കൈയബദ്ധം ആയിരുന്നു...
ഷാജൻ സ്‌കറിയ
കഴിഞ്ഞ പത്തു വർഷത്തെ ഓൺലൈൻ പത്രപ്രവർത്തനത്തിൽ നിന്നും ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം വായനക്കാർ എല്ലാവരും പക്ഷപാതികൾ ആവുന്ന നാട്ടിൽ നിഷ്പക്ഷമായ നിലപാട് എടുത്തുകൊണ്ട് ഒരു മാധ്യമ സ്ഥാപനം നടത്തുക ഏറെ പ്രയാസകരമാണ് വസ്തുതയാണ്. എല്ലാ മാധ്യമങ്ങളും വ്യവ്യസ്ഥാപിത താൽപ്പര്യങ്ങൾക്കും സമ്പന്നർക്കും അനുകൂലമായി നിൽക്കുമ്പോൾ ഉണ്ടാകുന്ന അതിഷ്ടിതമായ എതിർപ്പിനെ നേരിടാൻ പറ്റേണ്ടത് വായനക്കാരുടെ കരുത്തു കൊണ്ട് മാത്രമാണ്. എന്നാൽ രാഷ്ട്രീയം, മതം എന്നിവ കൊണ്ടു അന്ധരായി തീർന്ന മലയാളികൾക്കിടയിൽ ഒരിക്കലും സാധിക്കാത്ത ഒന്നാണ് നിഷ്പക്ഷത.
സംഘി പട്ടവും സുഡാപ്പി പട്ടവും കമ്മ്യൂണിസ്റ്റ് - സഭാ വിരുദ്ധ പട്ടവും ഒക്കെ ചാർത്തി കിട്ടാൻ ഒരു വാർത്ത മതി. ഉള്ളിൽ തുളച്ചു കയറുന്ന ഒരു വാർത്ത വന്നു കഴിയുമ്പോൾ സ്വാഭാവികമായും എതിർ വിചാരക്കാർ രൂക്ഷമായി തന്നെ രംഗത്തിറങ്ങും. ഇങ്ങനെ കടുത്ത ആക്രമണം നടത്തുമ്പോഴും അവർക്കറിയാം ഇതൊന്നും സത്യമല്ലെന്ന്. എന്നാൽ എവിടെയെങ്കിലും ഒരു ചെറിയ പാളിച്ച പറ്റിയാൽ അവരത് അത്യാഡംബരപൂർവ്വം ആഘോഷിക്കും. അത്തരം ഒരു പിശക് വരുത്തിയ ക്ഷീണം ഉണ്ടാക്കിയ നാണം എങ്ങനെ മറക്കും എന്നറിയാതെ വിഷമിക്കുകയണ് ഞാൻ ഇപ്പോൾ
ഇന്ന് വെളുപ്പിന് എണീറ്റ് ഫേസ്‌ബുക്ക് തുറന്നപ്പോൾ കണ്ടത് എന്നെ ടാഗ് കൊടുത്തുകൊണ്ടുള്ള തെറിവിളികളുടെ പകൽപ്പൂരമാണ്. ഷാജൻ സ്‌കറിയ നല്ല ഒന്നാന്തരം ചെരുപ്പ് നക്കിയാണ്... മയിരുനാടനാണ്.. ഈ മലരനെ ഒക്കെ ഇപ്പഴും പൊക്കിവെച്ചിരിക്കുന്ന നിഷ്‌കുകൾ ഉണ്ടെന്നതാണു അത്ഭുതം... തീട്ടം തിന്നുന്ന പാഴ്ജന്മങ്ങളാണോ ഇതിലൊക്കെ അടിമുടി ജോലി ചെയ്യുന്നത്?... കാശ് കൊടുത്താൽ ഷാജൻ സ്വന്തം അപ്പനെ മാറ്റും... തുടങ്ങി നൂറു കണക്കിന് തെറിവിളികളാണ് എനിക്കെതിരെ പലരും നടത്തിയത്.
ഗൊരഖ്പൂരിലെ കൂട്ട ശിശുമരണത്തിന്റെ പേരിൽ ജയിലിൽ അടക്കപ്പെട്ട ഡോ. കഫീൽ ഖാന്റെ ജാമ്യവുമായി ബന്ധപ്പെട്ട വാർത്തയായിരുന്നു തെറിവിളിക്ക് കാരണമായത്. ഗൊരഖ്പൂരിലെ നവജാത ശിശുക്കളുടെ മരണത്തിൽ അറസ്റ്റിലായ ഡോ. കഫീൽഖാന് ജാമ്യം; കുട്ടികളുടെ ജീവൻ വച്ച് പന്താടിയ ഡോക്ടർ പുറത്തിറങ്ങുന്നത് എട്ട് മാസത്തെ ജയിൽ വാസത്തിന് ശേഷം: കഫീൽ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത് ആശുപത്രിയിലെ ഓക്സിജൻ സിലണ്ടർ സ്വന്തം ക്ലിനിക്കിലേക്ക് കടത്തിയതടക്കം നിരവധി ഗുരുതര ആരോപണങ്ങളെ തുടർന്ന് എന്ന തലക്കെട്ടിൽ മറുനാടനിൽ വന്ന വാർത്ത ആയിരുന്നു വിവാദ വിഷയം. ആ തലക്കെട്ട് ഏതെങ്കിലും മറുനാടൻ വിരോധി ഉണ്ടാക്കിയ ഫോട്ടോ ഷോപ്പ് ആയിരിക്കും എന്ന പ്രതീക്ഷയോടെയും രോക്ഷത്തോടെയുമാണ് ഞാൻ ആ വാർത്ത പരതി പോയത്. എന്നാൽ കടുത്ത നിരാശയും വേദനയുമാണ് എനിക്കത് സമ്മാനിച്ചത്. കാരണം ആ വാർത്ത മറുനാടനിൽ അങ്ങനെ തന്നെയാണ് പ്രസിദ്ധീകരിച്ചിരുന്നത്.
ചില പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ നമ്മുടെ ഉള്ളിൽ ഒരു തണുപ്പ് അനുഭവപ്പെടാറില്ലേ? തല മുതൽ കാലുവരെ ഒരു മരവിപ്പ്. അത്തരം ഒരു അനുഭവം ആയിരുന്നു എനിക്കും അപ്പോൾ ഉണ്ടായത്. അബദ്ധങ്ങൾ ഒക്കെ ആർക്കും സംഭവിക്കാം എങ്കിലും ഇങ്ങനെ സംഭാവിക്കാമോ എന്ന ചോദ്യം. ഒരു കാരണവും ഇല്ലാതിരന്നിട്ട് കൂടി സംഘിപ്പട്ടം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ഇതിനേക്കാൾ നല്ലൊരു ആയുധം കിട്ടാനില്ലല്ലോ എന്ന തിരച്ചറിവ് എന്നെ ആകുലനാക്കി. ഒന്നും ഇല്ലാതിരുന്നിട്ടും ദുർവ്യാഖ്യാനം ചെയ്തു ആ പട്ടം ചാർത്താൻ കാത്തിരുന്നവർക്ക് ഇന്നു വിശ്രമം ഉണ്ടാകില്ലല്ലോ എന്നോർത്താണ് ഞാൻ നിരാശപ്പെട്ടത്.
അതിനേക്കാൾ എന്നെ വേദനിപ്പിച്ചത് ഡോ. കഫീൽഖാനെ കുറിച്ചു ഇങ്ങനെ മറുനാടനിൽ എഴുതി വന്നല്ലോ എന്നോർത്തായിരുന്നു. കാരണം ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ രക്തസാക്ഷിയാണ് ഡോ. ഖാൻ എന്നാണ് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നത്. അന്നു ഡ്യൂട്ടിയിൽ പോലും ഇല്ലാതിരുന്നിട്ടും കുഞ്ഞുങ്ങളുടെ ജീവൻ കാക്കാൻ വേണ്ടി ആഹോരാത്രം പണിയെടുത്ത ആ മനുഷ്യൻ സർക്കാരിന് നാണക്കേടുണ്ടാക്കുന്നതിന്റെ പേരിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടത് എന്നത് ബിജെപിക്കാർ പോലും സമ്മതിക്കുന്ന കാര്യവുമാണ്. അങ്ങനെയൊരാളെക്കുറിച്ച് ഇങ്ങനെ എഴുതിയാൽ ഏതു ദൈവം പൊറുക്കും?
ഡോ. ഖാനെതിരെ യുപി സർക്കാർ ഉയർത്തുന്ന ആരോപണങ്ങൾ ഒന്നും സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. മരണനിരക്ക് കൂടാതിരിക്കാൻ കഫീൽ ഖാന്റെ സമയോചിത ഇടപെടലാണ് ഗുണകരമായത് എന്ന് പകൽ പോലെ വ്യക്തമാണ്. സർക്കാർ പ്രതികൂട്ടിലായപ്പോൾ മുസ്ലിം നാമധാരിയായ ഒരു ഡോക്ടർ ആയതിന്റെ ദേഷ്യം ആശുപത്രി സന്ദർശിച്ച മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രകടം ആയിരുന്നു. ''സിലിണ്ടറുകൾ പുറത്തുനിന്ന് കൊണ്ടുവന്ന് ആളുകളുടെ ജീവൻ രക്ഷിച്ചെന്നും നിങ്ങൾ വലിയ ഹീറോ ആയെന്നുമാണോ വിചാരിക്കുന്നത്. ഞങ്ങൾ കണ്ടോളാം'' എന്നാണ് സഹപ്രവർത്തകരുടെ മുമ്പിൽ വച്ച് യോഗി കഫീൽ ഖാനോട് പറഞ്ഞത് എന്ന് അന്നു തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഫീൽ ഖാനെ യോഗി ആദിത്യനാഥ് ഭീഷണിപ്പെടുത്തി മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം സസ്പെൻഡ് ചെയ്യപ്പെട്ടു.
അത്യാഹിതം നടക്കുന്ന സമയത്ത് കുട്ടികളുടെ വാർഡിന്റെ ചുമതല കഫീൽ ഖാനായിരുന്നില്ല. എന്നാൽ അദ്ദേഹം രാത്രി മുഴുവൻ ഉറങ്ങാതെ ജോലി ചെയ്ത് പരിഹാരം കണ്ടെത്തി. സ്വന്തം പണം ചെലവാക്കിയാണ് കഫീൽ ഖാൻ ഓക്സിജൻ സിലിണ്ടറുകൾ ആശുപത്രിയിൽ എത്തിച്ചത്. ടിവി ചാനലുകൾ ഈ ദൃശ്യങ്ങൾ പകർത്തിയിരുന്നു. അവർ കഫീൽ ഖാന്റെ ഇന്റർവ്യൂ എടുക്കുകയും ചെയ്തു. ഓക്സിജൻ സിലിണ്ടറിന് സ്വകാര്യ ഏജൻസിക്ക് കൊടുക്കാനുള്ള പണം നൽകാത്തതുകൊണ്ടാണ് പുതിയ സിലിണ്ടുകൾ എത്താതിരുന്നതെന്നും കഫീൽ ഖാൻ വ്യക്തമാക്കിയിരുന്നു. ഈ സത്യം പുറത്തായതാണ് ഡോക്ടർക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കാൻ യോഗി സർക്കാരിനെ പ്രേരിപ്പിച്ചത്.
അതിന്റെ പേരിൽ രായ്ക്കുരാമാനം രക്ഷകനെ വില്ലനാക്കി മാറ്റുകയായിരുന്നു യോഗി സർക്കാർ. എട്ടു മാസത്തോളമായി ജാമ്യം ലഭിക്കാതെ അദ്ദേഹം ജയിലിൽ കഴിയുകയായിരുന്നു. ജയിലിൽ നിന്നും അദ്ദേഹം എഴുതിയ കത്ത് ഹൃദയഭേദകം ആയിരുന്നു. ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഇല്ലാത്ത ഒരാൾ ജീവൻ രക്ഷിക്കാൻ ഓടിയെത്തിയിട്ടും അയാളെ കുറ്റക്കാരൻ ആണ് എന്നു പറഞ്ഞു എട്ടു മാസം ജയിലിൽ അടക്കുന്നത് എന്തൊരു കാടത്തമാണ്. മാധ്യമങ്ങളിൽ സർക്കാരിനെ കുറ്റപ്പെടുത്തി ബൈറ്റ് നൽകിയത് മാത്രമാണ് ഖാനെ കുറ്റക്കാരനാക്കി അറസ്റ്റ് ചെയ്യാൻ പൊലീസിനെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാണ്. ഓക്സിജൻ സിലിണ്ടർ വീട്ടിൽ കൊണ്ടു പോകുന്നയാൾ ആയിരുന്നു ഖാനെങ്കിൽ തീർച്ചയായും അയാൾ സർക്കാരിനെതിരെ ഒരക്ഷരം പോലും മിണ്ടുമായിരുന്നില്ല എന്നു വ്യക്തമല്ലേ.
ഇങ്ങനെയുള്ള ഒരാൾ കുറ്റക്കാരൻ ആണ് എന്നു ഉറച്ചു വിശ്വസിക്കുന്ന തരത്തിലുള്ള ഒരു തലക്കെട്ട് പ്രസിദ്ധീകരിച്ചത് ഗുരുതരമായ പിശക് തന്നെയാണ്. മറുനാടനിലെ വാർത്തകളുടെ നിയമപരമായ ഉത്തരവാദിത്വം ധാർമ്മികമായ ഉത്തരവാദിത്വവും എനിക്ക് തന്നെയാണ്. അതു ഞാൻ ഏറ്റെടുത്തു വായനക്കാരോടും ഡോ. ഖാനോടും ആത്മാർത്ഥമായി തന്നെ മാപ്പു പറയുകയാണ്. ഇത്തരം അധാർമ്മികതകൾ ആവർത്താക്കാതിരിക്കണം എന്നാണ് എന്റെ ആഗ്രഹം. എന്നാൽ നിർഭാഗ്യവശാൽ എനിക്കു അതു ഉറപ്പു നൽകാൻ കഴിയുകയില്ല. കാരണം ഒരു വാർത്ത പോലും ആഡ് ചെയ്യുന്നത് ഞാൻ അല്ല, വളരെ കുറച്ചു വാർത്തകൾ മാത്രമാണ് ഞാൻ കണ്ട ശേഷം കയറുന്നത്.
മാധ്യമ പ്രവർത്തകർക്ക് വലിയ തോതിൽ സ്വാതന്ത്ര്യം ഉള്ള സ്ഥാപനമാണ് മറുനാടൻ. റിപ്പോർട്ടർക്ക് ഉത്തമബോധ്യമുള്ള ഏതു വാർത്തയും ഞങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്. അതിന്റെ രാഷ്ട്രീയമോ മതമോ കച്ചവട താൽപ്പര്യമോ ഒരിക്കലും നോക്കാറില്ല. എന്റെ വ്യക്തിപരമായ നിലപാടുകളുമായി യോജിക്കാത്ത പല വാർത്തകളും മറുനാടൻ പ്രസിദ്ധീകരിക്കാറുണ്ട്. നിയമപരമായിരിക്കണം, സ്ത്രീ - ദളിത് വിരുദ്ധമാവരുത്, പാവങ്ങൾക്കു ശമ്പളമില്ലാത്തവർക്കും അനുകൂലമാകണം തുടങ്ങിയ മാനദണ്ഡങ്ങൾ മാത്രമാണ് ഞാൻ നൽകിയിരിക്കുന്നത്.
സാമൂഹ്യ ജീവികൾ എന്ന നിലയിൽ മറുനാടനിൽ ജോലി ചെയ്യുന്നവർക്ക് ഓരോ നിലപാടുകൾ ഉണ്ടാവും. പരമാവധി ആ നിലപാടുകൾ ഇതിൽ പ്രതിഫലിക്കാതിരിക്കാൻ അവർ ശ്രമിക്കാറുണ്ട്. അതുറപ്പ് വരുത്താൻ ഞാനും ശ്രമിക്കാറുണ്ട്. എന്നാൽ ചില വാർത്തകൾ ഉണ്ടാകുമ്പോൾ അറിയാതെ അത് എഴുതുന്നയാളുടെ രാഷ്ട്രീയം അല്ലെങ്കിൽ താൽപ്പര്യം പ്രതിഫലിക്കപ്പെട്ടേക്കാം. അത് വളരെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഒരു രാഷ്ട്രീയക്കാരൻ കൊല്ലപ്പെട്ട വാർത്ത അപ്ഡേറ്റ് ചെയ്യുന്നയാൾക്ക് സംഘ രാഷ്ട്രീയം ഉണ്ടെങ്കിൽ എഴുത്തു രീതി കൂടുതലൽ അനുകൂലപരമായി പോവുക സ്വാഭാവികം. അതു തന്നെയാണ് സിപിഎം അനുഭാവിക്കും സംഭവിക്കുക.
ഇതിനപ്പുറമുള്ള രാഷ്ട്രീയം ഒന്നും മറുനാടനിൽ സംഭവിക്കാറില്ല. എന്നാൽ എല്ലാവരും അവർക്ക് എതിർപ്പുള്ള വാർത്തകൾ മാത്രം എടുത്തു ചെയിൻ പോലെ കോർത്തു കാണിക്കുമ്പോൾ അവരുടെ ആരോപണം ശരിയാണ് എന്നു ആർക്കും തോന്നും. പിണറായി സർക്കാരിന്റെ സ്‌കൂൾ - ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളെ എത്രയോ നല്ല വാർത്തകളിലൂടെ ഞങ്ങൾ പ്രകീർത്തിച്ചിട്ടുണ്ട്. ആരെങ്കിലും എവിടെയെങ്കിലും ഷെയർ ചെയ്യുന്നത് കണ്ടിട്ടുണ്ടോ? അതു സ്വാഭാവികം.
കഫീൽഖാന്റെ വാർത്തയിൽ സംഭവിച്ചത് ഏതെങ്കിലും സംഘമനസ്സുള്ള സബ് എഡിറ്ററുടെ ഇടപെടൽ ആയിരുന്നില്ല. ചരിത്രബോധമില്ലാത്ത ഒരു സബ് എഡിറ്റർ വെറുതെ ഒരു പഞ്ചിന് വേണ്ടി നടത്തിയ എഡിറ്റിങ് ആയിരുന്നു. ജനം ടിവിയോ റിപ്പബ്ലിക് ടിവിയോ കണ്ടായിരുന്നിരിക്കാം ആ വാർത്ത അയാൾ അപ്ഡേറ്റ് ചെയ്തത് എന്നു കരുതാൻ ആണ് എനിക്കിഷ്ടം. എന്തായാലും ഗുരുതരമായ വീഴ്ച വരുത്തിയ ആ സബ് എഡിറ്ററെ ഒരാഴ്ചത്തേക്ക് ശമ്പളം ഇല്ലാതെ മാറ്റി നിർത്തിയിട്ടുണ്ട്. ബോധപൂർവ്വം ചെയ്തതല്ല അബദ്ധം പറ്റിയതാണ് എന്നു ബോധ്യമായ സ്ഥിതിക്ക് വേറെന്തു ചെയ്യാൻ പറ്റും.
ഇത്തരം പിശകുകളും തെറ്റുകളും എന്നെ വല്ലാതെ ഉറക്കം കെടുത്താറുണ്ട്. അതിന്റെ പേരിൽ എന്നെ തലങ്ങും വിലങ്ങും തെറി വിളിക്കന്നവരോട് എനിക്കു പരാതിയില്ല. അവരുടെ അന്ധമായ മറുനാടൻ വിരോധത്തിന്റെ കാരണം എനിക്കറിയാം. അവസരം കിട്ടുമ്പോൾ അവർ മുതലെടുക്കുന്നു എന്നു മാത്രം. വെറും എഫ്‌ഐആറിന്റെ പുറത്ത് വാർത്തകൾ എഴുതുന്ന രീതി പോലും അവസാനിപ്പിക്കണമേ എന്നു വിശ്വസിക്കുന്നയാൾ ആണ് ഞാൻ. എന്നാൽ എത്രയും വേഗം എത്രയും സെൻസേഷനലായി വാർത്തകൾ കൊടുക്കാനുള്ള ധൃതിയിൽ തെറ്റുകൾ വരുന്നു.
എനിക്കു ഒന്നേ പറയാനുള്ളൂ. മറുനാടന് രാഷ്ട്രീയമില്ല, മറുനാടന് മതമില്ല, മറുനാടന് എന്തെങ്കിലും അജണ്ടകൾ ഇല്ല. ഒരു വാർത്ത പോലും ഇന്നേവരെ ഒരാളെ ബോധപൂർവ്വം നശിപ്പിക്കാനായി കൊടുത്തിട്ടില്ല. ഒരു വാർത്തയ്ക്ക് പോലും ഇന്നേവരെ പണം വാങ്ങിയിട്ടില്ല, പണമോ പരസ്യമോ ലഭിക്കാനായി വാർത്ത മുക്കുകയോ കൊടുക്കുകയോ ചെയ്തിട്ടില്ല. ഇങ്ങനെ തന്റേടത്തോടെ പറയാൻ മലയാളത്തിൽ മറുനാടനല്ലാതെ മറ്റൊരു മാധ്യമത്തിനും സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല.
ഞാൻ പറഞ്ഞതൊക്കെ അസത്യമാണെന്ന് ആർക്കും തെളിയിക്കാമല്ലോ. അതിനു ധൈര്യമുള്ള ആരെങ്കിലും ഉണ്ടോ? ഒരു വാർത്ത മുക്കിയതിന്റെ, ഒരു വാർത്ത മനഃപൂർവ്വം നൽകിയതിന്റെ, ഒരു വാർത്തയ്ക്ക് വേണ്ടി എങ്കിലും പണം വാങ്ങിയതിനെ, ചൂണ്ടിക്കാട്ടൂ. ഞാൻ തെറ്റുകൾ തിരുത്താം. പോപ്പുലറായ ഒരു ധാര തെരഞ്ഞെടുക്കുമ്പോൾ തന്നെ സത്യത്തിന് നിരക്കാത്തത് ഒന്നും ചെയ്യാതെ ഈ പണി ചെയ്യണം എന്നു ഉറച്ചു വിശ്വസിക്കുന്നയാൾ ആണ് ഞാൻ. അതിന് സാധിക്കാതെ വരുമ്പോൾ ഞാൻ ഈ തൊഴിൽ തന്നെ ഉപേക്ഷിക്കും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍