സ്കൂൾ തലം മുതൽ സ്പോർട്സുകാരിയായത് ജീവിതം കരുപിടിപ്പിക്കാൻ; ഒപ്പം കളിച്ച 16 പേരിൽ 11 പേരും സ്പോർട്സ് ക്വാട്ടയിൽ അഡ്മിഷൻ നേടി ഡോക്ടർമാരായി; ബാക്കിയുള്ളവർ സർക്കാർ ഉദ്യോഗസ്ഥരും; തൊഴിൽ തേടിയുള്ള അലച്ചിൽ സർട്ടിഫിക്കറ്റുകളുമായി എത്തിയ ശകുന്തളയെ ആട്ടിയിറക്കിയവരിൽ കായികതാരമായ മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും; ദേശിയ ഹോക്കി താരം ശകുന്തള ഇന്ന് തെരുവോര കച്ചവടക്കാരി
അരുൺ ജയകുമാർ
തിരുവനന്തപുരം: കായിക ഇനങ്ങളിൽ മക്കളുടെ പങ്കാളിത്തവും മികവുമൊക്കെ മാതാപിതാക്കൾ ഒരു അലങ്കാരമായി കാണുന്ന കാലഘട്ടമാണ് ഇന്നത്തേത്. എന്നാൽ കുറച്ച് കാലം മുൻപ് ഇതായിരുന്നില്ല സ്ഥിതി. കായിക ഇനങ്ങളിൽ എന്നല്ല ഒരു മേഖലയിലും സ്ത്രീകൾ സജീവമല്ലാതിരുന്ന കാലത്ത് അതും 1970കളിൽ ദേശീയ ചാമ്പ്യൻഷിപ്പിലുൾപ്പടെ പങ്കെടുത്ത് ഹോക്കി ടീമിന്റെ നായികയായിരുന്ന ഒരു സ്ത്രീ ഇപ്പോൾ ജീവിക്കുന്നത് യാതനകൾക്കിടയിലാണ്.ദേശീയ ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിലൊക്കെ പങ്കെടുത്തു സ്വർണം നേടിയ ഡിവി ശകുന്തള എന്ന തിരുവനന്തപുരത്തുകാരി ഇപ്പോൾ ജീവിതത്തിന്റ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാളയം മാർക്കറ്റിന് മുന്നിൽ തെരുവോര കച്ചവടം നടത്തുകയാണ്.
വർഷങ്ങൾക്ക് മുൻപ് ടീമിൽ ഒപ്പം കളിച്ച അർജുന അവാർഡ് ജേതാവ് കൂടിയായ ഓമനകുമാരി മാർക്കറ്റിന് മുന്നിൽ വെച്ച് പഴയ ഹോക്കി മിന്നും താരത്തെ തിരിച്ചറിഞ്ഞതോടെയാണ് ശകുന്തള എന്ന പഴയ ഹോക്കി താരത്തെക്കുറിച്ച് വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ സജീവമായത്.അന്ന് ഒപ്പം കളിച്ചവർക്കെല്ലാം സ്പോർട്സ് ക്വാട്ടിൽ അഡ്മിഷൻ കിട്ടുകയും പലരും ഡോക്ടർമാരും സർക്കാർ ഉദ്യോഗസ്ഥരുമൊക്കെ ആയപ്പോൾ ശകുന്തളയെ വിധി തെരുവിലേക്ക് എത്തിക്കുകയായിരുന്നു. തനിക്ക് ഉണ്ടായ അനുഭവത്തിൽ ഇന്നും വിഷമമുണ്ടെന്നും ജീവിതത്തിൽ മറ്റ് മാർഗങ്ങളില്ലാതെ വന്നപ്പോഴാണ് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നതെന്നും ശകുന്തള മറുനാടൻ മലയാളിയോട് പറഞ്ഞു.
ഹോക്കി താരത്തിൽ നിന്നും തെരുവിലേക്ക് ജീവിതം മാറിയതിനെ കുറിച്ച്
കോട്ടൺഹിൽ സ്കൂളിൽ പഠിക്കുമ്പോഴാണ് ഹോക്കി കളിക്കാൻ ആദ്യമായി പോകുന്നത്. പഠിച്ച്
ഒരു ജോലി നേടണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. കായിക ഇനങ്ങളിൽ പങ്കെടുത്താൽ അത് എളുപ്പം സാധിക്കും എന്ന ചിന്ത തന്നെയാണ് ആദ്യമായി ഹോക്കി മൈതാനത്തിലെത്തിക്കുന്നത് എന്നാൽ പിന്നീട് ഹോക്കി കളി ഒരു വികാരമയി മനസ്സിനെ കീഴടക്കുകയായിരുന്നു. ഇന്നും ഹോക്കി കളിച്ചിരുന്ന ആ നല്ല കാലത്തെ കുറിച്ച് ഓർക്കാറുണ്ട്. എനിക്ക് നഷ്ടപ്പെട്ടതിനെ ഒർത്ത് വിഷമവും വരാറുണ്ട്. പിന്നീട് വിവാഹമൊക്കെ കഴിഞ്ഞ് ജീവിതം മുന്നോട്ട് പോയി പക്ഷെ ചില പ്രശ്നങ്ങളും കഷ്ടതകളും ജീവിക്കാൻ തെരുവ് ശരണം എന്ന സ്ഥിതിയിൽ എത്തിക്കുകയായിരുന്നു.
ഹോക്കി കളിച്ചിരുന്ന കാലത്തെക്കുറിച്ച്
പെൺകുട്ടികൾ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതു തന്നെ അപൂർവമായ 1970 കാലഘട്ടത്തിൽ കോട്ടൺഹിൽ സ്കൂളിലെ വനിതാഹോക്കി ടീമിലെ താരമളായിരുന്നു ശകുന്തള. 1976 ൽ ഗ്വാളിയോറിൽ നടന്ന ജൂനിയർ വനിതാ ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പിൽ ചരിത്രവിജയം നേടി സംസ്ഥാന ടീമിൽ ഉണ്ടായിരുന്നു. ശകുന്തള സെൻട്രൽ ഹാഫിലും മിന്നുന്ന പ്രകടനം കാഴ്ചവച്ചാണ് ടീമിന് വിജയതിലകം ചാർത്തിയത്. മിൽക്കാ സിംഗിന്റെ ഭാര്യ നിർമ്മൽ കൗറിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്ന ഫോട്ടോ ഇപ്പോഴും നിധിപോലെ സൂക്ഷിക്കുന്നു. 1977 ൽ ബാംഗ്ലൂരിൽ നടന്ന വനിതകളുടെ ദേശീയ കായികമേള, 1979 ൽ കൊൽക്കത്തയിൽ നടന്ന ദേശീയ കായികമേള എന്നിവയുൾപ്പെടെ ഹോക്കി വിജയഗാഥകൾ അനവധിയാണ്. 1978 ൽ കപൂർത്തലയിൽ നടന്ന ജൂനിയർ നാഷണൽസിൽ കേരളടീമിന്റെ വൈസ് ക്യാപ്ടനായിരുന്നു.പഞ്ചാബ് ആസാം, മധ്യപ്രദേശ് അങ്ങനെ പല സ്ഥലങ്ങളിൽ കളിച്ചിട്ടുണ്ട്.
ഹോക്കി കളി ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ച്
പത്താംക്ളാസിനുശേഷം ഗവ. വനിതാ കോളേജിൽ പ്രീഡിഗ്രി ബയോളജിക്ക് ചേർന്നു. പക്ഷേ, സോഡാക്കമ്പനി നടത്തിയിരുന്ന വേലായുധനും ഭാര്യ ദേവകിക്കും മകളെ തുടർന്ന് പഠിപ്പിക്കാൻ നിവൃത്തിയുണ്ടായില്ല. പഠനവും ഹോക്കിയും പാതിവഴിയിൽ നിറുത്തി. 82 ൽ ബി.എസ്.എഫ് ജവാനായിരുന്ന വിക്രമനെ വിവാഹം കഴിച്ചു. എന്നാൽ അസുഖം മൂലം വിക്രമന്റെ ജോലി നഷ്ടമായി. ഭർത്താവിന്റെ ചികിത്സയ്ക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമായി ശകുന്തള തൊഴിൽതേടിയിറങ്ങി.
തൊഴിൽ തേടിയുള്ള അലച്ചിൽ
സ്പോർട്സ് സർട്ടിഫിക്കറ്റുകളുമായി മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റിനെ സമീപിച്ചിരുന്നെങ്കിലും തന്നെ അവർ ആട്ടിയിറക്കിയെന്ന് കരച്ചിലടക്കി ശകുന്തള പറഞ്ഞു. വല്ല വീട്ടുജോലിയും ചെയ്ത് ജീവിക്കൂ എന്നാണ് അവർ പറഞ്ഞത്. എല്ലാവഴിയും അടഞ്ഞപ്പോഴാണ് പലിശയ്ക്ക് പണമെടുത്ത് നാരങ്ങയും മുട്ടയും വിൽക്കാൻ തുടങ്ങിയത്'- ശകുന്തളയുടെ വാക്കുകളിൽ വേദന നിറയുന്നു. സ്വന്തമായി വീടില്ലാത്തതിനാൽ വിദ്യാർത്ഥികളായ ദീപകും, ദിനേശും ബന്ധുക്കളുടെ വീട്ടിൽ നിന്നാണ് പഠിക്കുന്നത്. ഒടുവിൽ ജോലി നൽകിയതാകട്ടെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ താൽക്കാലിക ക്ലീനർ പോസ്റ്റും. ഭർത്താവിന്റെ ചികിത്സയും മക്കളുടെ പഠനവും എല്ലാം കൂടി ഈ ചെറിയ ജോലിയിൽ നിന്നുള്ള വരുമാനത്തിൽ മുന്നോട്ട് പോകില്ലെന്ന് മനസ്സിലായതോടെയാണ് പാളയം തെരുവിൽ പച്ചക്കറിയും മുട്ടയും വിൽക്കാൻ ഇവർ തീരുമാനിച്ചത്. 1972-76 കാലഘട്ടത്തിൽ കേരള ഹോക്കി ടീമിലെ 16 പേരിൽ 11 പേരും സ്പോർട്സ് ക്വാട്ടയിൽ അഡ്മിഷൻ നേടി ഡോക്ടർമാരായി. ബാക്കിയുള്ളവർക്ക് സർക്കാർ ജോലി ലഭിച്ചു. ഓമനകുമാരി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായി.
കായിക ഇനങ്ങളും സ്ത്രീകളും അന്നും ഇന്നും
പണ്ട് കായികതാരങ്ങളായി സ്ത്രീകൾ ഉണ്ടാകുന്നത് തന്നെ വളരെ കുറവായിരുന്നു. വീടുകളിൽ നിന്നും പോലും പുറത്തിറങ്ങാൻ അനുവാദമില്ലാത്ത കാലത്ത് പോലും നമുക്ക് നല്ല താരങ്ങളുണ്ടായിരുന്നു. പക്ഷേ അതൊന്നും ഒരിക്കലും അറിയപ്പെടാനോ അവരെ ആഘോഷിക്കാനോ ആരും ഇല്ലായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. കായികതാരങ്ങളെ പിന്തുണയ്ക്കാൻ വീട്ടുകാർ തന്നെ മുൻപന്തിയിലുണ്ട്. മാറ്റം സംഭവിക്കുന്നത് എന്നത് സന്തോഷമുള്ള കാര്യം തന്നെയാണ്.
ടിവിയിൽ ഹോക്കി മത്സരങ്ങൾ
പണ്ട് കാലത്ത് ഹോക്കി മത്സരങ്ങൾ അങ്ങനെ ടിവിയിൽ ഒന്നും പ്രദർശിപ്പിച്ചിരുന്നില്ല. വളരെ ചുരുക്കമായിട്ടാണ് ടിവി പോലും പല വീടുകളിലും ഉണ്ടായിരുന്നത്. ഇന്നിപ്പോൾ നിരവധി ഹോക്കി മത്സരങ്ങളും ലീഗുകളുമൊക്കെ നടക്കുന്നുണ്ട്. ടിവിയിൽ ഏറ്റവും അധികം കാണാറുള്ളത് കായിക മത്സരങ്ങൾ തന്നെയാണ് ഹോക്കിയും ക്രിക്കറ്റും ഫുട്ബോളും ഒക്കെ കാണാറുണ്ട്. വീട്ടിൽ മക്കളും ഒപ്പം ഇരുന്നാണ് കാണാറുള്ളത്.
ഓമനകുമാരി കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞതിനെ കുറിച്ച്
ഓമനയെ കണ്ടപ്പോൾ അത് കഴിഞ്ഞ് അവൾ എന്നെ തിരിച്ചറിഞ്ഞപ്പോൾ സത്യം പറഞ്ഞാൽ മനസ്സിൽ ഒരു കുളിരായിരുന്നു. പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു സന്തോഷമായിരുന്നു എനിക്ക്. പാളയം മാർക്കറ്റിൽ പച്ചക്കറി വാങ്ങുന്നതിനിടെയാണ് മുൻ ഹോക്കിതാരവും അർജ്ജുന അവാർഡ് ജേതാവുമായ എസ്. ഓമനകുമാരി എന്നെ കണ്ടത്. മുഷിഞ്ഞ സാരിയും കീറിയ ബ്ളൗസുമണിഞ്ഞ് മാർക്കറ്റിന്റെ അരികിലിരുന്ന് നാരങ്ങയും മുട്ടയും വിൽക്കുന്ന എന്നെ കണ്ട് ഓമന ഞെട്ടിപ്പോയി.
'ശകുന്തളേ,എന്നെ മനസിലായോ ഓമനയുടെ ചോദ്യത്തിന് പൊട്ടിക്കരച്ചിലായിരുന്നു എന്റെ മറുപടി. ദേശീയതലത്തിൽ കളിച്ച ഹോക്കിതാരവും 1978-ൽ സംസ്ഥാനഹോക്കി ടീമിന്റെ വൈസ് ക്യാപ്ടനുമായിരുന്ന ഡി.വി. ശകുന്തളയുടെ ഇന്നത്തെ അവസ്ഥ കണ്ട് ഓമനയുടെ കണ്ണുകൾ നനഞ്ഞു. 1972-76 കാലഘട്ടത്തിൽ കേരള ഹോക്കി ടീമിലെ 16 പേരിൽ 11 പേരും സ്പോർട്സ് ക്വാട്ടയിൽ അഡ്മിഷൻ നേടി ഡോക്ടർമാരായി. ബാക്കിയുള്ളവർക്ക് സർക്കാർ ജോലി ലഭിച്ചു. ഓമനകുമാരി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായി. 1998 ൽ അർജ്ജുന അവാർഡ് കിട്ടി. അന്നത്തെ ഓമനയുടെ ക്യാപ്റ്റൻ ഇന്ന് തെരുവിലും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്