കള്ളക്കളികളിലൂടെ യോഗി സർക്കാർ ജയിലിലടച്ച ഡോ. കഫീൽഖാന് ഒടുവിൽ ജാമ്യം; ഭരണകൂട ഭീകരതയുടെ ഇരയായി ജയിലിൽ കഴിയേണ്ടി വന്ന ഡോക്ടർ പുറത്തിറങ്ങുന്നത് എട്ട് മാസത്തിന് ശേഷം; കൈയിലെ കാശ് കൊടുത്ത് പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ പ്രയത്നിച്ച ഹീറോയെ കുടുക്കിയത് യോഗി സർക്കാരിന്റെ വൈരാഗ്യ ബുദ്ധി; ഗൊരഖ്പൂരിലെ നവജാത ശിശുക്കളുടെ മരണത്തിലെ ഉത്തരവാദിയായി കഫീൽ ഖാനെ മാറ്റിയത് കുതന്ത്രങ്ങളിലൂടെ
മറുനാടൻ മലയാളി ബ്യൂറോ
അലാഹബാദ്: ഉത്തർപ്രദേശ് ഗോരഖ്പുരിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എഴുപതോളം കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ഡോക്ടർ കഫീൽ ഖാന് എട്ടുമാസത്തിനു ശേഷം ജാമ്യം ലഭിച്ചു. അലാഹാബാദ് ഹൈക്കോടതിയാണു ജാമ്യം അനുവദിച്ചത്. മസ്തിഷ്കവീക്കം ബാധിച്ചവരെ പ്രവേശിപ്പിച്ചിരുന്ന വാർഡിന്റെ നോഡൽ ഓഫീസറായിരുന്നു ഡോ. ഖാൻ. സ്വന്തം കൈയിൽനിന്ന് പണമെടുത്ത് ഡോക്ടർ ഖാൻ ഓക്സിജൻ സിലിണ്ടറുകൾ വാങ്ങിയത് ഏറെ ചർച്ചയായിരുന്നു.
ഓഗസ്റ്റ് 10 മുതൽ 14 വരെ എഴുപതോളം കുട്ടികളാണു മരിച്ചത്. ഇതിൽ മുപ്പതോളം പേർ ഓക്സിജൻ കിട്ടാതെയാണു മരിച്ചത്. ഇതിന്റെ പേരിൽ ഖാനെ നോഡൽ ഓഫീസർ പദവിയിൽനിന്നു നീക്കി. തുടർന്നു കേസെടുക്കുകയായിരുന്നു.അപകടം നടന്ന സമയത്ത് ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവനായിരുന്ന ഡോക്ടർ കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ട് മുതൽ ജയിലിലായിരുന്നു . ചികിൽസയിൽ കഴിയുന്ന കുട്ടികളെ രക്ഷിക്കാൻ സ്വന്തം പണം മുടക്കി ഓക്സിജൻ എത്തിച്ച കഫീൽ ഖാനെ കേസിൽ കുടുക്കിയതാണെന്ന് നേരത്തെ തന്നെ ഡോക്ടർമാരുടെ സംഘടന ആരോപിച്ചിരുന്നു.
തന്നെ ഭരണകൂടം ബലിയാടാക്കുകയായിരുന്നുവെന്ന് അടുത്തിടെ ജയിലിൽ നിന്നുമെഴുതിയ കത്തിൽ കഫീൽ ഖാനും ആരോപിച്ചിരുന്നു. ആശുപത്രിയിൽ ദുരന്തം നടന്ന ഓഗസ്റ്റ് 10ന് അവധിയിലായിരുന്നിട്ട് കൂടി, ഒരു ഡോക്ടറെന്ന നിലയിലും ഇന്ത്യൻ പൗരനെന്ന നിലയിലും തനിക്ക് കഴിയാവുന്നതിലേറെ ചെയ്തു. ഓക്സിജന്റെ അഭാവം മൂലമുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനാണ് താൻ ഇത്രയൊക്കെ ചെയ്തത്. ഓക്സിജൻ വിതരണ കമ്പനിക്ക് കുടിശിക നൽകാത്ത ഉദ്യോഗസ്ഥരാണ് ഈ ദുരന്തത്തിന്റെ കാരണക്കാർ. സ്വന്തം തടി രക്ഷിക്കാൻ വേണ്ടി അവർ തന്നെ ബലിയാടാക്കിയതാണ്. തന്റെ കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ താൻ പൊലീസിൽ കീഴടങ്ങാൻ നിർബന്ധിതനായതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോരഖ്പുർ ബി.ആർ.ഡി മെഡിക്കൽ കോളജിൽ 63 നവജാത ശിശുക്കൾ ഓക്സിജൻ ലഭിക്കാതെ മരിച്ച സംഭവവുമായ ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ.കഫീൽഖാന് ജാമ്യം ലഭിച്ചു. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ എട്ട് മാസമായി കഫീൽ ഖാൻ ജയിലിൽ കഴിയുകയായിരുന്നു. എന്നാൽ ബിആർഡി മെഡിക്കൽ കോളജിൽ എത്തുന്ന ഓക്സിജൻ സിലിണ്ടറുകൾ സ്വകാര്യ ആശുപത്രികൾക്ക് മറിച്ചുവിൽക്കുന്നവരുമായി ബന്ധമുണ്ടെന്ന വ്യാജ ആരോപണം ഉയർത്തി കഫീൽ ഖാനെ അറസ്റ്റ് ചെയ്തു.
ഓക്സിജൻ ക്ഷാമമുണ്ടായതോടെ സ്വന്തം കൈയിൽ നിന്ന് പോലും പണംകൊടുത്ത് ഓക്സിജൻ സിലിണ്ടറുകൾ കഫീൽ ഖാൻ എത്തിച്ചത് കുറച്ചു കുഞ്ഞുങ്ങളുടെയെങ്കിലും ജീവൻ രക്ഷിക്കാൻ ഉതകിയിരുന്നു. ഇത് പല മാതാപിതാക്കളും മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. എന്നാൽ ഓക്സിജൻ സിലിണ്ടറുകൾ സ്വന്തം ക്ലീനിക്കിലേക്ക് കഫീൽ ഖാൻ കടത്തിക്കൊണ്ടുപോയി എന്ന ആരോപണമാണ് അധികൃതർ അദ്ദേഹത്തിന് എതിരെ ഉന്നയിച്ചത്. സർക്കാരിന് രക്ഷപ്പെടാനായിരുന്നു ഇത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് കുഞ്ഞുങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് ഇദ്ദേഹം അറസ്റ്റിലായത്. ദുരന്തമുണ്ടായ ഓഗസ്റ്റ് 10ന് ലീവ് ആയിരുന്നിട്ടുകൂടി കുട്ടികളുടെ ജീവൻ രക്ഷിക്കാനായി പ്രവർത്തിച്ച ഡോക്ടർ ഹീറോ ആകാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് ജയിലിലടയ്ക്കപ്പെട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. ഓക്സിജൻ സിലണ്ടറുകളുടെ അഭാവം മൂലം കുട്ടികൾ ശ്വാസം കിട്ടാതെ പിടഞ്ഞപ്പോൾ പുറത്തുനിന്നു സിലിണ്ടറുകൾ എത്തിച്ചു കുരുന്നുകളെ രക്ഷിക്കാനായിരുന്നു ഡോക്ടറുടെ ശ്രമം. തെറ്റു ചെയ്യാതിരുന്നിട്ടും ജയിലിൽ കിടക്കേണ്ടിവന്നതിനെക്കുറിച്ച് ഡോക്ടർ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കുട്ടികളും നവജാത ശിശുക്കളുമായ അറുപതോളം പേരുടെ മരണമാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് പത്തിന് ഗൊരഖ്പൂർ ബിആർഡി മെഡിക്കൽ കോളേജിൽ ഉണ്ടായത്. ആശുപത്രിയിലെ ഓക്സിജൻ പൈപ്പിൽ നിന്ന് അപായ മണി മുഴങ്ങാൻ തുടങ്ങി. ഓക്സിജന്റെ അളവ് കുറയുമ്പോഴാണ് ഇത്തരം ബീപ്പ് ശബ്ദമുണ്ടാകുക. കഫീൽ ഖാൻ ഉടൻ തന്നെ കാര്യം അന്വേഷിച്ചു. അപ്പോഴാണ് ഓക്സിജൻ വിതരണം മണിക്കൂറുകൾക്കുള്ളിൽ നിലക്കുമെന്ന ഞെട്ടിക്കുന്ന യാഥാർഥ്യം അദ്ദേഹം അറിയുന്നത്. ആശുപത്രിയിലെ തന്നെ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന ഓക്സിജൻ സിലിണ്ടറിനാണെങ്കിൽ വിതരണം ചെയ്യാൻ കഴിയുക രണ്ടു മണിക്കൂർ മാത്രമാണെന്നും അദ്ദേഹം അറിഞ്ഞു.
അതു കഴിഞ്ഞാൽ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞങ്ങൾക്ക് പ്രാണവായു എത്തിച്ചു നൽകാൻ എന്ത് ചെയ്യുമെന്ന കാര്യത്തിൽ ഡോക്ടർമാർക്കും അറിവുണ്ടായിരുന്നില്ല. ഉടൻ തന്നെ അദ്ദേഹം ഓക്സിജൻ വിതരണം ചെയ്യുന്ന ഏജൻസിയെ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ കുടിശിക നൽകാതെ വിതരണം പുനഃസ്ഥാക്കില്ലെന്ന പിടിവാശിയിൽ ഏജൻസി ഉറച്ചുനിന്നു. ഇതോടെ മറ്റു ഡോക്ടർമാർ ഭയപ്പാടിലായി. എന്നാൽ പ്രതീക്ഷ കൈവിടാൻ കഫീൽ ഖാൻ ഒരുക്കമായിരുന്നില്ല.
രണ്ടു ജീവനക്കാരെയും ഒപ്പം വിളിച്ച് അദ്ദേഹം കാറുമായി തന്റെ സുഹൃത്തിന്റെ സ്വകാര്യ നഴ്സിങ് ഹോമിലേക്ക് പറന്നു. മൂന്നു ഓക്സിജൻ സിലിണ്ടറുമായാണ് അദ്ദേഹം ബിഡിആർ ആശുപത്രിയിലേക്ക് തിരിച്ചെത്തിയത്. ഓക്സിജൻ കഴിഞ്ഞാൽ ആംബു ബാഗുകൾ പമ്പ് ചെയ്തു കൊണ്ടിരിക്കണമെന്ന് ജൂനിയർ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയ ശേഷമായിരുന്ന അദ്ദേഹം ആശുപത്രിയിൽ നിന്ന് പോയത്. കഫീൽ ഖാൻ കടംവാങ്ങിക്കൊണ്ടുവന്ന മൂന്നു സിലിണ്ടറുകൾക്കും അരമണിക്കൂറിലേറെ ഓക്സിജൻ വിതരണം ചെയ്യാൻ ശേഷിയില്ലായിരുന്നു.
അപ്പോഴേക്കും സമയം പുലർച്ച ആറു മണി. ഓക്സിജൻ കുറവായതോടെ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങൾ അസ്വസ്ഥ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. ഇതോടെ അദ്ദേഹം വീണ്ടും ആശുപത്രിയിൽ നിന്ന് പരിചയമുള്ള മറ്റു നഴ്സിങ് ഹോമിലേക്ക് കാറുമായി പാഞ്ഞു. ഒടുവിൽ തിരിച്ചെത്തിയത് 12 ഓക്സിജൻ സിലിണ്ടറുകളുമായി ആയിരുന്നു. നാലു തവണയായാണ് അദ്ദേഹം തന്റെ സ്വന്തം കാറിലായി ഈ സിലിണ്ടറുകൾ ആശുപത്രിയിൽ എത്തിച്ചത്.
അപ്പോഴേക്കും പ്രാദേശിക വിതരണക്കാരൻ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടു. പണം തന്നാൽ സിലിണ്ടറുകൾ എത്തിക്കാമെന്ന് ഉറപ്പുനൽകി. പിന്നെയൊന്നും കഫീൽ ഖാന് ചിന്തിക്കാനുണ്ടായിരുന്നില്ല. ആശുപത്രി ജീവനക്കാരിൽ ഒരാളെ വിളിച്ച് അദ്ദേഹം തന്റെ എടിഎം കാർഡ് നൽകി. പതിനായിരം രൂപ എടുത്തു വരാനായിരുന്നു നിർദ്ദേശം. ഈ പണം നൽകിയാണ് അദ്ദേഹം കൂടുതൽ ഓക്സിജൻ സിലിണ്ടറുകൾ ആശുപത്രിയിൽ എത്തിച്ചത. ഇതൊക്കെ മറച്ചുവച്ചായിരുന്നു ഡോക്ടറെ കേസിൽ കുടുക്കിയത്.
Stories you may Like
- അമൽജ്യോതി കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു
- ട്രാക്കിലെ അറ്റകുറ്റപ്പണികൾ: കേരളത്തിലൂടെയുള്ള പത്ത് ട്രെയിനുകൾ റദ്ദാക്കി
- ട്രാക്കിൽ അറ്റകുറ്റപ്പണി; കേരളത്തിൽ പത്ത് തീവണ്ടികൾ റദ്ദാക്കി
- ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകിയോടുന്നു
- മാലിന്യ സംസ്കരണത്തിനായി മെഡിക്കൽ കോളേജുകളിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്