പൂര വിളംബരമറിയിച്ച് തെക്കേ ഗോപുരനട തള്ളിത്തുറക്കാനെത്തിയ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഞെട്ടി..... ദേ അവിടേയും മൈക്കും പിടിച്ച് ധർമ്മടേട്ടൻ! മുഖ്യമന്ത്രി പിണറായി എല്ലാ കാര്യങ്ങളും താങ്കളുമായി കൺസൾട്ടു ചെയ്യുമെന്ന് പറയുന്നത് ശുദ്ധ വീമ്പ്; പൊങ്ങച്ചം പറച്ചിൽ സഹിക്കാവുന്നതിലും അപ്പുറമാണെന്ന് ഉപദേശം; ദീപക് ധർമ്മടത്തിനെതിരെ റിപ്പോർട്ടിൽ തൊട്ടു നോക്കൂ ഹാഷ് ടാഗും സജീവം; സിപിഎം പാർട്ടി കോൺഗ്രസിലെ അമൃതാ ലേഖകന്റെ അവകാശവാദം തിരിഞ്ഞുകുത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അമൃതാ ടിവി ലേഖകൻ ദീപക് ധർമ്മടത്തിനെതിരെ പ്രതിഷേധവുമായി മാധ്യമ പ്രവർത്തകർ. സംഘടന റിപ്പോർട്ടു ഒറിജിനൽ കോപ്പി കൊണ്ട് പാർട്ടി ചരിത്രത്തിൽ, ഇന്ത്യയിൽ ആദ്യത്തെ ലൈവ് ചെയ്യനായി എന്നും 2ദിവസം മുൻപ് കോപ്പി കയ്യിലുണ്ടായിട്ടും ചർച്ചയുടെ അവസാന ദിവസം മാത്രം ലൈവ് ചെയ്യാനുള്ള മാധ്യമ മര്യാദയും കാണിച്ചുവെന്നും എഴുതുന്നു ദീപക്. ഇതിനൊപ്പം മനോരമ അടക്കമുള്ള സ്ഥാപനങ്ങളിലെ ലേഖകർ രേഖകൾ തൊട്ടു നോക്കാൻ തന്റെ അടുത്തെത്തിയെന്നും പരമാർശിച്ചു. ഇതിനെതിരെ അതിരൂക്ഷമായ ഭാഷയിൽ പ്രതികരണവുമായി മാതൃഭൂമിയിലെ രാധാകൃഷ്ണൻ പട്ടന്നൂർ രംഗത്തെത്തി. ഇതിന് പിന്നാലെ ട്രോളുകളും സജീവമായി. ദീപക്കിനെ കളിയാക്കാനായി റിപ്പോർട്ടിൽ തൊട്ടു നോക്കൂ ഹാഷ് ടാഗും സജീവമാക്കി. ഇതോടെ ദീപക് ധർമ്മടത്തിന്റെ വ്യാജ രേഖാ വിവാദവും പുതിയ തലത്തിലെത്തുകയാണ്.
ക്രൈസ്തവ സഭയുടെ ദൈവദാസനെ പ്രഖാപിക്കുന്ന എക്സ്കളൂസീവ് റിപ്പോർട്ട് ഡാനീ പോളിന് ലഭിച്ചപ്പോൾ.റിപ്പോർട്ടിൽ തൊട്ട് നോക്കാനും സെൽഫി എടുക്കാനും വെമ്പൽ കൊള്ളുന്ന മനോരമ,മംഗളം, റിപ്പോർട്ടർ ടിവി ലേഖകർ??-ഇങ്ങനെ ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ് മലയാളികളായ മാധ്യമ പ്രവർത്തകർ. തൊട്ടു നോക്കൂ ഹാഷ് ടാഗും ഇതിന് നൽകുന്നു. വിവാദത്തിന് പുതിയ തലം നൽകി രാധാകൃഷ്ണൻ പട്ടന്നൂരിന്റെ പുതിയ പോസ്റ്റും എത്തി. വിവാദം അവസാനിപ്പിക്കുകയാണെന്ന് പറയുന്ന അദ്ദേഹം ദീപക്കിന്റെ പൊങ്ങച്ചം പറച്ചിലിനെ കളിയാക്കുന്നുണ്ട്. നേരത്തെ താൻ വിചാരിച്ചാൽ പാർട്ടി തകരില്ലെന്ന് രാധാകൃഷ്ണന്റെ പോസ്റ്റിന് താഴെ ദീപക് മറുപടി ഇട്ടിരുന്നു. ഇതിനുള്ള മറുപടിയായി ദീപക് ധർമടത്തിനു തകർക്കാൻ കഴിയുന്ന കോഴി മുട്ടയാണോ പാർട്ടി. എത്രയോ പേരുടെ ജീവനും ജീവിതവും കൊടുത്തു വളർത്തിയെടുത്ത പ്രസ്ഥാനമല്ലേ-എന്ന മറു ചോദ്യം രാധാകൃഷ്ണൻ ഉയർത്തുന്നു. കോയമ്പത്തൂർ പാർട്ടി കോൺഗ്രസിനെ എസ് എം എസ് കാട്ടിക്കൊടുത്തില്ലെന്ന ദീപക്കിന്റെ വാദവും രാധാകൃഷ്ണൻ പൊളിച്ചടുക്കുന്നു.
കോയമ്പത്തൂർ പാർട്ടി കോൺഗ്രസിൽ നടന്ന കാര്യം. മാതൃഭൂമിയുടെ മുതിർന്ന ലേഖകന്മാരും അതിന് സാക്ഷി യായിരുന്നു. ഞാൻ ആരുടെയും പേര് പറഞ്ഞു അവരെയും ഇതിലേക്ക് വലിച്ചിഴക്കുന്നില്ല. ഇത്തരം കാര്യങ്ങളിൽ ഞാൻ സത്യമേ പറയുകയുള്ളൂ. എനിക്ക് ഇക്കാര്യത്തിൽ കള്ളം പറയേണ്ട ആവശ്യമില്ല. ഓരോരുത്തർക്കും അവനവനെ ക്കുറിച്ചു മതിപ്പുണ്ടാവും. അവരുടെ ബന്ധങ്ങളെക്കുറിച്ചും കഴിവുകളെക്കുറിച്ച് പൊങ്ങച്ചവും പറയും. പക്ഷെ, സുഹൃത്തേ താങ്കളുടെ പൊങ്ങച്ചം പറച്ചിൽ സഹിക്കാവുന്നതിലും അപ്പുറമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതിന് മുമ്പ് താങ്കളുമായി കൺസൾട്ടു ചെയ്യുമെന്ന് പല പത്ര പ്രവർത്തകരോടും വീമ്പു പറഞ്ഞതായി ഞാൻ അറിയും. മുഖ്യ മന്ത്രിയുമായുള്ള സൗഹൃദം അദ്ദേഹത്തെ അപഹസിക്കാൻ ഉപയോഗിക്കരുത്. മുഖ്യ മന്ത്രിക്ക് നിലവിൽ ആവശ്യത്തിൽ കൂടുതൽ ഉപദേഷ്ടാക്കൾ ഉണ്ട്. മാത്രമല്ല, ഏത് കാര്യത്തിലും തീരുമാനമെടുക്കാൻ പ്രാപ്തിയുള്ള ആളാണ് അദ്ദേഹം എന്ന് താങ്കളേക്കാൾ പത്തു വർഷത്തെയെങ്കിലും കൂടുതൽ അടുത്ത് പരിചയം ഉള്ള എനിക്ക് അറിയാം-രാധാകൃഷ്ണൻ കുറിക്കുന്നു.
ഇതിന് പിന്നാലെ ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദവും പുതിയ തലത്തിലെത്തുകയാണ്. കഴിഞ്ഞ ദിവസം ധർമ്മടത്തെ സുപ്രധാന കേസിൽ തലശ്ശേരി കോടതിയിൽ വില്ലേജ് ഓഫീസറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയുടെ വിശദാംശങ്ങൾക്ക് പിന്നാലെയാണ് ചില മാധ്യമ പ്രവർത്തകർ. വ്യാജ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനും നീക്കമുണ്ട്. പ്രതിരോധ വകുപ്പിന്റെ കോഴ്സിൽ നുഴഞ്ഞു കയറിയതിൽ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും പരാതി നൽകും. അങ്ങനെ ഈ വിവാദത്തിൽ അമൃതാ ടിവിയും ദീപക്കും പ്രതിരോധത്തിലാവുകയാണ്. ഇതിനൊപ്പമാണ് സോഷ്യൽ മീഡിയ കാമ്പൈനും.
സിപിഎം രഹസ്യങ്ങൾ ചോർത്തിയെന്ന് അവകാശപ്പെടുന്ന ദീപക്കിനെതിരെ രാജ്യ രഹസ്യങ്ങൾ ചോർത്തിയെന്ന ആരോപണവും ഉയർന്നിരുന്നു. 2013ലെ ഡിഫൻസ് റിപ്പോർട്ടിങ് കോഴ്സിന് വ്യാജ ബിരുധ സർച്ചിഫിക്കറ്റുമായി ദീപക് പോയിരുന്നു. ഇത് സൈനിക രഹസ്യങ്ങൾ ചോർത്താനാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമൃതാ ടിവിയിലെ ചിലരും പ്രതിസ്ഥാനത്ത് വന്നു. പക്ഷേ സ്വാധീനം ഉപയോഗിച്ച് ഈ കേസെല്ലാം അട്ടിമറിച്ചു. ഇതിന് ശേഷം പാസ് പോർട്ട് എടുക്കാൻ വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കേസും വന്നു. അന്ന് കുറ്റസമ്മതം നടത്തി പിഴ അടയ്ക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ധർമ്മടം പൊലീസ് എടുത്ത കേസ് ഉന്നത തലത്തിലെ ഇടപെടലോടെ അട്ടിമറിച്ചു. ഇതിന് പിന്നിൽ സിപിഎം നേതൃത്വമാണെന്ന് ആരോപണം ഉയർന്നിരുന്നു.
ഇതെല്ലാം ശരിവയ്ക്കും വിധമാണ് പാർട്ടി കോൺഗ്രസിൽ തനിക്ക് വിവരങ്ങൾ ചോർത്തി നൽകാൻ പോന്ന വ്യക്തികളുണ്ടെന്ന ദീപക്കിന്റെ കുറ്റസമ്മതം. ധർമ്മടം പൊലീസിൽ ഇപ്പോഴും ദീപക്കിനെതിരായ പരാതിയുണ്ട്. എന്നാൽ പൊലീസ് അന്വേഷണം നടത്തുന്നില്ല. അതിനിടെ മധുര കാമരാജ് യൂണിവേഴ്സിറ്റിയെ തെറ്റിധരിപ്പിച്ച് പുതിയ ഡിഗ്രി സർട്ടിഫിക്കറ്റ് നേടിയെന്നും സൂചനയുണ്ട്. ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റുകൾക്കെതിരെ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പരാതി ഉയർന്നത്. എന്നാൽ ഇടത് നേതൃത്വത്തിന്റെ പിന്തുണയോടെ എല്ലാം തേച്ചു മാച്ചു കളഞ്ഞു. കേസ് അട്ടിമറിക്കാനായി ഹൈക്കോടതിയിൽ വാദിക്കാനെത്തിയത് ബിജെപി നേതാവുമായിരുന്നു. ഇങ്ങനെ എല്ലാ പാർട്ടിയിലും ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് ദീപക്.
ഈ സാഹചര്യത്തിലാണ് ട്രോളുകൾ സജീവമാകുന്നത്. ദീപക് പത്താംക്ലാസ് മാത്രമേ പാസായിട്ടുള്ളൂവെന്നാണ് ആക്ഷേപം. എന്നാൽ ദീപക് പ്രവർത്തക ഗവേഷണ സ്ഥാപനമായി പ്രസ് അക്കാദമിയിൽ അംഗമാണ്. പിണറായി സർക്കാരാണ് നിയോഗിച്ചത്. ഇതിനൊപ്പം അക്രഡിറ്റേഷൻ കമ്മറ്റിയിലും ഉണ്ട്. അമൃതാ ടിവിയിലെ സിഒഒ ജയകേഷ് അടക്കമുള്ളവരുടെ ഒത്താശയിലാണ് ഈ സ്ഥാനങ്ങൾ സംഘടിപ്പിച്ചത്.
രാധാകൃഷ്ണൻ പട്ടന്നൂരിന്റെ പുതിയ പോസ്റ്റ് ചുവടെ
എന്റെ പോസ്റ്റിനു ദീപക് ധർമട ത്തിന്റെ മറുപടി വായിച്ചു. ഈ വിഷയം ഇവിടെ അവസാനിപ്പിക്കണമെന്ന് എന്റെ മുതിർന്ന സഹപ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ നിർദ്ദേശം എനിക്ക് മാനിചേ പറ്റൂ.മാത്രമല്ല, ഞാനും താങ്കളും ഓരോ സ്ഥാപനത്തിന്റെ ഭാഗമാണ്.ആ നിലയിൽ സ്വതന്ത്രരും അല്ല. നമ്മൾ ഈ ജോലി ചെയ്യുന്നത് ഉപ ജീവനത്തിനു കൂടിയാണ്. ജീവിക്കാനുള്ള വേഷം കെട്ടൽ. നമ്മൾ രണ്ടുപേരും തൊഴിലാളികൾ. ഈ വിവാദം കാൽ നൂറ്റാണ്ടായി തുടരുന്ന നമ്മുടെ സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടാക്കില്ല. താങ്കളുടെ പോസ്റ്റിനുള്ള മറുപടിയോടെ ഈ വിവാദം ഞാൻ അവസാനിപ്പിക്കും. എനിക്കിന്ന് പതിവിലും കൂടുതലായി 42കോളുകൾ വന്നു. ഇതിൽ സി പി എം. കേന്ദ്ര കമ്മിറ്റി അംഗവും രണ്ടു സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടും. കുറേ വാട്സ് ആപ് മെസ്സേജുകളും. ഇതിൽ കുറേ താങ്കളുടെ സഹപ്രവർത്തകർ. ഇതിൽ ഒരാൾ പറഞ്ഞു, പോസ്റ്റും വായിച്ചപ്പോൾ ചേട്ടനെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കണം എന്ന് തോന്നിഎന്ന്. കാരണം, അവർ പറയാൻ ആഗ്രഹിച്ചതും എന്നാൽ പറയാൻ കഴിയാത്തതുമായ കാര്യങ്ങൾ പറഞ്ഞു എന്നതുകൊണ്ട്.
ഞാൻ ആദ്യമായാണ് ഇത്തരത്തിൽ ഒരു സുഹൃത്തിനോട് പരസ്യമായി പ്രതികരിക്കുന്നമത്. പല വിവാദങ്ങളിൽ പങ്കെടുത്തുവെങ്കിലും. യഥാർത്ഥത്തിൽ നിങ്ങൾ ഈ പരസ്യവിമർശനം ഇരന്നു വാങ്ങിയതാണ്. വടി കൊടുത്തു അടി വാങ്ങുക. രാത്രി 11മണിക്കാണ് താങ്കളുടെ പോസ്റ്റ് കാണുന്നത്. അത് വായിച്ചപ്പോൾ പ്രതികരിക്കാതിരി ക്കാൻ പറ്റാത്ത നിലയിലായി.പിന്നെ വേണ്ടെന്നു തീരുമാനിച്ചു. പിന്നെയും ആലോചിച്ചു. പിടിച്ചു നിൽക്കാൻ ആയില്ല. ഒരു തരം ശ്വാസം മുട്ടൽ. ഒടുവിൽ പുലർച്ചെയാണ് പ്രതികരണം തയ്യാറാക്കിയത്. ഒരു പാർട്ടിയെ ഇങ്ങിനെ അപഹസിക്കരുത് സുഹൃത്തേ. എത്രയോ പേർ വിശ്വാസം അർപ്പിച്ച പ്രസ്ഥാനമാണിത്. പാർട്ടി കൊണ് ഗ്രസ്സ് എന്നാൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ദേശീയ സമ്മേളനം അല്ലേ.
പിന്നെ, താങ്കൾ പറഞ്ഞത് എനിക്ക് പാർട്ടിയെ തകർക്കാൻ ആഗ്രഹം ഇല്ല എന്നാണ്. ദീപക് ധർമടത്തിനു തകർക്കാൻ കഴിയുന്ന കോഴി മുട്ടയാണോ പാർട്ടി. എത്രയോ പേരുടെ ജീവനും ജീവിതവും കൊടുത്തു വളർത്തിയെടുത്ത പ്രസ്ഥാനമല്ലേ. പിന്നെ, കോയമ്പത്തൂർ പാർട്ടി കോൺഗ്രസിൽ നടന്ന കാര്യം. മാതൃഭൂമിയുടെ മുതിർന്ന ലേഖകന്മാരും അതിന് സാക്ഷി യായിരുന്നു. ഞാൻ ആരുടെയും പേര് പറഞ്ഞു അവരെയും ഇതിലേക്ക് വലിച്ചിഴക്കുന്നില്ല. ഇത്തരം കാര്യങ്ങളിൽ ഞാൻ സത്യമേ പറയുകയുള്ളൂ. എനിക്ക് ഇക്കാര്യത്തിൽ കള്ളം പറയേണ്ട ആവശ്യമില്ല.
ഓരോരുത്തർക്കും അവനവനെ ക്കുറിച്ചു മതിപ്പുണ്ടാവും. അവരുടെ ബന്ധങ്ങളെക്കുറിച്ചും കഴിവുകളെക്കുറിച്ച് പൊങ്ങച്ചവും പറയും. പക്ഷെ, സുഹൃത്തേ താങ്കളുടെ പൊങ്ങച്ചം പറച്ചിൽ സഹിക്കാവുന്നതിലും അപ്പുറമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതിന് മുമ്പ് താങ്കളുമായി കൺസൾട്ടു ചെയ്യുമെന്ന് പല പത്ര പ്രവർത്തകരോടും വീമ്പു പറഞ്ഞതായി ഞാൻ അറിയും. മുഖ്യ മന്ത്രിയുമായുള്ള സൗഹൃദം അദ്ദേഹത്തെ അപഹസിക്കാൻ ഉപയോഗിക്കരുത്. മുഖ്യ മന്ത്രിക്ക് നിലവിൽ ആവശ്യത്തിൽ കൂടുതൽ ഉപദേഷ്ടാക്കൾ ഉണ്ട്. മാത്രമല്ല, ഏത് കാര്യത്തിലും തീരുമാനമെടുക്കാൻ പ്രാപ്തിയുള്ള ആളാണ് അദ്ദേഹം എന്ന് താങ്കളേക്കാൾ പത്തു വർഷത്തെയെങ്കിലും കൂടുതൽ അടുത്ത് പരിചയം ഉള്ള എനിക്ക് അറിയാം.
ഇപ്പോൾ കഴിഞ്ഞ സി പി എം പാർട്ടി കോൺഗ്രസ്സിൽ നടന്ന കാര്യങ്ങൾ അവിടെപ്പോയ താങ്കളേക്കാൾ കൊല്ലത്തു നിന്ന് ഞാൻ അറിഞ്ഞിരുന്നു. നിങ്ങൾ റിപ്പോർട്ട് ചെയ്തതുപോലെയല്ല എല്ലാ കാര്യങ്ങളും. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കു താങ്കൾ വാട്സ് അപ്പ് മെസ്സേജ് അയച്ചു കൊടുത്തു അതിന് ഉത്തരം അയക്കാൻ ആവശ്യപ്പെട്ടതിന് ശകാരം കിട്ടിയ കാര്യവും അറിയും.... ഞാൻ നിർത്തുന്നു. ഈ വിഷയത്തിൽ ഇനി ഒരു പ്രതികരണം ഞാൻ നടത്തുന്നില്ല. നമ്മൾക്ക് നല്ല സുഹൃത്തുക്കളായി തുടരാം. എനിക്ക് വ്യക്തിപരമായി ഒരു വിരോധവും താങ്കളോടില്ല.കാരണം, നമ്മൾ ഒരു രംഗത്തും മത്സരിക്കുന്നവരല്ല. ആളുകളെ അധികം ബോറടിപ്പിക്കാതെ ജോലി ചെയ്യാനുള്ള ഒരു അവസരമായി ഇതിനെ കണ്ടാൽ മതിയാകും.
Stories you may Like
- ധീര ബലിദാനി പരംവീരചക്ര ദീപകിന്റെ ഭാര്യ രേഖ ലെഫ്റ്റനന്റായി ലഡാക്കിലേക്ക്
- മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകൻ ദീപക് ജോഷി ബിജെപി വിട്ട് കോൺഗ്രസിൽ
- സേവ് ദ ഡേറ്റ് വീഡിയോ പങ്കുവച്ച് ദീപക് പറമ്പോൽ
- സായ് ബ്രണ്ണൻ സിന്തറ്റിക് ട്രാക്ക് കായിക കേരളത്തിന് സമർപ്പിച്ചു
- 18കാരിയുടെ തല അടിച്ചുപൊട്ടിച്ച കാസ്റ്റിങ് ഡയറക്ടർ പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്