ശമ്പളം വർദ്ധിപ്പിച്ചുകൊണ്ടു വിജ്ഞാപനം ഇറങ്ങി എന്നുപറയുന്നത് ലേബർ കമ്മീഷണറുടെ പിആർഒ മാത്രം; ലേബർ സെക്രട്ടറി ഒപ്പിട്ട ഉത്തരവ് ആരും കണ്ടിട്ടില്ല; വിജ്ഞാപന വാർത്ത സമരം പൊളിക്കാനുള്ള ഗൂഢാലോചനയെന്ന് സംശയിച്ച് നഴ്സുമാർ; ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങാതെ സമരം പിൻവലിക്കില്ലെന്ന് യുഎൻഎ; നാളെ നിശ്ചയിച്ച ലോങ് മാർച്ചുമായി മാലാഖമാർ മുന്നോട്ട് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ വേതനം വർദ്ധിപ്പിച്ച്
കൊണ്ട് വിജ്ഞാപനം ഇറക്കി എന്ന ലേബർ കമ്മീഷണറുടെ പിആർഐഓയുടെ അറിയിപ്പ്. എന്നാൽ ,ലേബർ കമ്മീഷണർക്ക് ഉത്തരവിറക്കാൻ അധികാരമുണ്ടോയെന്നാണ് ഇപ്പോൾ സംശയമുയർന്നിരിക്കുന്നത്. നാളെ ആലപ്പുഴ കെവി എം ആശുപത്രിക്ക് മുന്നിൽ നിന്ന് നഴ്്സുമാരുടെ സംഘടനയായ യുഎൻഎയുടെ നേതൃത്വത്തിൽ ലോങ് മാർച്ച് നടക്കാനിരിക്കെ, സമരം പൊളിക്കാനുള്ള സർക്കാർ തന്ത്രമാണോ പുതിയ വിജ്ഞാപന വാർത്തയെന്ന് സംശയം ഉയർന്നിട്ടുണ്ട്.
വിജ്ഞാപന ഉത്തരവ് നിയമസെക്രട്ടറി ഒപ്പിട്ട് ലേബർ സെക്രട്ടറിക്ക ഇ-മെയിൽ ചെയ്തു. സഥലത്തില്ലാത്ത ടോം ജോസ് ഡിജിറ്റൽ സിഗ്നേച്ചർ നൽകി വിജ്ഞാപനം ഇറക്കാനാണ് സാധ്യത. എന്നാൽ ലേബർ സെക്രട്ടറി ടോം ജോസ് വിജ്ഞാപനത്തിൽ ഒപ്പിട്ടതായി കാണുന്നില്ല. ടോം ജോസിനെ മറുനാടൻ മലയാളി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ കിട്ടിയില്ല. യുഎൻഎ ഭാരവാഹികളും അദ്ദേഹത്തെ വിളിച്ചുവെങ്കിലും ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല.
വിജ്ഞാപനത്തിന്റെ കോപ്പി ലഭിച്ച് ബോധ്യപ്പെട്ടാൽ മാത്രമേ സമരം പിൻവലിക്കൂ എന്നു യുഎൻഎ വ്യക്തമാക്കി. സമരത്തിൽ പങ്കെടുക്കാനുള്ള നഴ്സുമാർ യാത്ര തുടരണമെന്നും ജാസ്മിൻ ഷാ ആവശ്യപ്പെട്ടു.നാളെ രാവിലെ ലോങ് മാർച്ച് നിശ്ചയിച്ചത് പോലെ ആരംഭിക്കും.രാവിലെ വിജ്ഞാപനത്തിന്റെ പകർപ്പ് കിട്ടിയാൽ സമരം പിൻവലിക്കുന്നത് ആലോചിക്കും. ഇതാണ് യുഎൻഎയുടെ നിലപാട്.'ലേബർ സെക്രട്ടറി ഒപ്പു വച്ച വിജ്ഞാപനം കൈയിൽ കിട്ടും വരെ സമരം പിൻവലിക്കില്ല.പ്രഖ്യാപിച്ച സമരമുറകളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. കാരണം കഴിഞ്ഞ ജൂലൈ 20 ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സുപ്രീം കോടതി നിർദ്ദേശിച്ചതനുസരിച്ചുള്ള ശമ്പള വർദ്ധന നടപ്പാക്കുമെന്നാണ്.
എന്നാൽ, നവംബർ 14 ന് അതനുസരിച്ച് രൂപീകരിച്ച നാലംഗ ഐഎഎസ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ അട്ടിമറിച്ചു കൊണ്ടുള്ള വിജ്ഞാപനമാണ് പുറത്തിറങ്ങുന്നതെന്നാണ് ഞങ്ങൽ ആശങ്കപ്പെടുന്നത്.ലേബർ കമ്മീഷണറുടെ ഓഫീസിൽ നിന്ന് കിട്ടിയ പ്രസ് റിലീസ് സൂചിപ്പിക്കുന്നത്. അതാണ്. സുപ്രീം കോടതിയുടെ നിർദ്ദേശമനുസരിച്ചുള്ള വിജ്ഞാപനമായിരുന്നുവെങ്കിൽ,50 ബെഡ് വരെയുള്ള ആശുപത്രികളിൽ 20,000 രൂപയും 50 ബെഡ് മുതൽ 100 ബെഡ് വരെയുള്ള ആശുപത്രികളിൽ 24,400 രൂപയും,100 മുതൽ 200 ബെഡ് വരെയുള്ള ആശുപത്രികളിൽ 29,000 രൂപയും, 200 ബെഡിന് മുകളിൽ 34,400 രൂപയുമായിരുന്നു കിട്ടേണ്ടിയിരുന്നത്. എന്നാൽ പ്രസ് റിലീസ് പ്രകാരം അലവൻസുകൾ വെട്ടിക്കുറച്ചതായാണ് കാണുന്നതെന്ന്' യുഎൻഎ വൈസ് പ്രസിഡന്റ് സിബി മുകേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.
ആലപ്പുഴയിൽ നിന്ന് മാലഖമാരുടെ ലോങ് മാർച്ച് നാളെ തുടങ്ങുമ്പോൾ സർക്കാർ വലിയ പ്രതിസന്ധിയിലാണ്. 12000 നഴ്സുമാരെ അണിനിരത്തിയുള്ള വമ്പൻ പ്രക്ഷോഭത്തെ സർക്കാരും ഭയക്കുന്നു. നഴ്സുമാർക്കുള്ള ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് സർക്കാർ യുഎൻഎ പ്രതിനിധികളെ അറിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമരം ഒഴിവാക്കണമെന്നാണ് ആവശ്യം. എന്നാൽ വാഗ്ദാനങ്ങളിൽ വീണ് സമരം പിൻവലിച്ച് ചതിയിൽപ്പെടാൻ തങ്ങൾ തയ്യറാല്ലെന്നാണ് സംഘടനയുടെ പക്ഷം.
ലേബർ കമ്മീഷണറുടെ പിആർഒ പുറത്തിറക്കിയ വിജ്ഞാപനം ഇങ്ങനെ:
നിലവിൽ 8975 രൂപ അടിസ്ഥാന ശമ്പളം ലഭിക്കുന്ന നഴ്സുമാർക്ക് 20,000/- രൂപ അടിസ്ഥാന ശമ്പളം പ്രഖ്യാപിച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളത്തിൽതന്നെ ഇരട്ടിയിലധികം വർദ്ധനവാണ് ഇതിലൂടെ ലഭ്യമാവുന്നത്. ഇവർക്ക് പരമാവധി 50 ശതമാനം വരെ അധിക അലവൻസും ലഭിക്കും.
പുതുക്കിയ വേതന വർദ്ധനവിന് 2017 ഒക്ടോബർ 1 മുതൽ പ്രബല്യമുാകും.
ആശുപത്രികളിലെ മറ്റ് ജീവനക്കാർക്ക് 16,000/- രൂപമുതൽ 22090 രൂപ വരെ അടിസ്ഥാന ശമ്പളവും പരമാ വധി 12.5 ശതമാനം വരെ അധിക അലവൻസുംലഭിക്കും. ഇതര പാരാ മെഡിക്കൽ വിഭാഗം ജീവനക്കാർക്ക് 16,400/- രൂപ മുതൽ അടിസ്ഥാന ശമ്പളവും പരമാ വധി 15% വരെ അധിക അലവൻസും ലഭിക്കുന്നതായിരിക്കും.മേൽപറഞ്ഞ വേതനത്തിന് പുറമെ സർവ്വീസ് വെയിറ്റേജ്, ക്ഷാമബത്ത, വാർഷിക ഇൻക്രിമെന്റ് എന്നിവയും ലഭിക്കും. ആശുപത്രിയിലെകിടക്കകളുടെ എണ്ണം അനുസരിച്ച് പരമാ വധി 30,000/ - രൂപ വരെ ശമ്പളം ലഭ്യമാകും.
7775/- രൂപ അടിസ്ഥാന ശമ്പളം ലഭിച്ചുകൊണ്ടിരിക്കുന്ന പൊതുവിഭാ ഗത്തിലെ ജീവനക്കാരന് 16,000/- രൂപ അടിസ്ഥാന വേതനവും പരമാവധി
2,000/- രൂപവരെ അധിക അലവൻസും ലഭിക്കും. 7825/- രൂപ അടിസ്ഥാന ശമ്പളം ലഭിക്കുന്ന പാരാ മെഡിക്കൽ സ്റ്റാഫിന് കുറഞ്ഞത് 16,400/- രൂപ അടിസ്ഥാന വേതനവും പരമാ വധി 2,460/- രൂപ വരെയുള്ള അധിക അലവൻസിനും അർഹതയുണ്ട്.
01.10.2017 മുതലുള്ള ക്ഷാമബത്തക്കും സർവ്വീസ് വെയിറ്റേജ്, വാർഷിക ഇൻക്രിമെന്റ് എന്നിവക്കും ജീവനക്കാർക്ക് അർഹതയുണ്ട്. 2013ലെ മിനിമം വേതന വിജ്ഞാ പനപ്രകാരം നഴ്സുമാർക്ക് ലഭിച്ചുവരുന്ന വേതനത്തിൽ വൻവർദ്ധനവ് നൽകിയാണ് സർക്കാർ മിനിമം വേതനം
പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. കിടക്കകളുടെ അടിസ്ഥാ നത്തിൽ 5 ശതമാനം മുതൽ 33 ശതമാനം വരെ ലഭിച്ചിരുന്ന അലവൻസുകൾ 10 ശതമാനം മുതൽ 50 ശതമാനം വരെയാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്.
സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിലേക്കായി സർക്കാർ പുറപ്പെടുവിച്ചിരുന്ന കരട് വിജ്ഞാ പനത്തിന്മേൽ വിവിധ തൊഴിലാളി യൂനിയനുകളും മാനേജ്മെന്റുകളും നൽകിയ ആക്ഷേപങ്ങളും അഭിപ്രാ യങ്ങളും പരിശോ ധിച്ച ശേഷം മിനിമംവേതന ഉപദേശക സമിതിയിൽനിന്നും ഇക്കാര്യത്തിൽ ലഭിച്ച നിർദ്ദേശങ്ങൾ പരിഗണിച്ച ശേഷമാണ് സർക്കാർ അന്തിമ വിജ്ഞാപനപുറപ്പെടുവിച്ചതെന്നും കുറിപ്പിൽ പറയുന്നു.
സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിൽ സ്റ്റാഫ് നഴ്സുമാർക്കുള്ള ആകെ വേതനം ഏറ്റവും കുറഞ്ഞത് 20000 രൂപയാക്കി ഉയർത്തി നിശ്ചയിക്കുന്നതാണെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് ആലപ്പുഴയിൽ നിന്ന് ലോങ് മാർച്ച് പദ്ധതിയിട്ടത്. ഇതോടെ സർക്കാർ വെട്ടിലായി. നഴ്സുമാരുടെ ലോങ് മാർച്ചിന് വലിയ ജനപിന്തുണ ലഭിക്കുമെന്നാണ് പൊലീസിന്റെ ഇന്റലിജൻസ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ അടിയന്തര നീക്കം.
ഇപ്പോൾ മിനിമം വേതനം അഡൈ്വസറി കമ്മിറ്റി സർക്കാരിന് സമർപ്പിച്ചിട്ടുള്ള ശിപാർശയിലും ഏറ്റവും കുറഞ്ഞ വേതനം 20000 രൂപയായിരിക്കണമെനന് ഉറപ്പു വരുത്തിയിട്ടുണ്ട്. ഈ വിജ്ഞാപനമാണ് പുറത്തിറക്കാൻ നീക്കം നടക്കുന്നുണ്ട്. മലബാർ മേഖലയിൽ നിന്ന് പോലും നേഴ്സുമാർ സമരത്തിൽ പങ്കെടുക്കാൻ യാത്ര തുടങ്ങാനിരിക്കെയാണ് സർക്കാരിന്റെ അതിവേഗം നീക്കം. നഴ്സുമാരുടെ സമ്മർദ്ദമാണ് ഇതിന് കാരണം.
മിനിമം വേതന വർധനവ് സംബന്ധിച്ച പ്രാഥമിക വിജ്ഞാപനത്തിൽ 400-ഓളം ആക്ഷേപങ്ങളാണ് സർക്കാരിന് ആകെ ലഭിച്ചത്. ഈ ആക്ഷേപങ്ങൾ പരിഗണിക്കാനും പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കാനും നിയമപരമായ ബാധ്യത മിനിമം വേതന ഉപദേശക സമിതിക്കുണ്ട്. അത്തരത്തിൽ പരിശോധന നടത്തിയ ശേഷമുള്ള ശിപാർശകളാണ് സമർപ്പിച്ചിട്ടുള്ളത്. ഈ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് സർക്കാരാണ് യുക്തമായ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത്.ഇതിന് മുന്നോടിയായാണ് നിയമ വകുപ്പിന്റെ ഉപദേശം തേടിയത്. മാർച്ച് 31-നകം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നെങ്കിലും ഈ വിഷയത്തിൽ ഹൈക്കോടതിയിൽ കേസ് നിലവിലുണ്ടായിരുന്ന സാഹചര്യത്തിൽ ഈ സമയപരിധിക്കുള്ളിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ലെന്ന് ലേബർ വകുപ്പും സമ്മതിക്കുന്നുണ്ട്.
മിനിമം വേതന ഉപദേശക സമിതിയുടെ ശിപാർശ സർക്കാരിന് ലഭിക്കുകയും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള വിലക്ക് ഹൈക്കോടതി നീക്കുകയും ചെയ്ത സാഹചര്യത്തിൽ അന്തിമ വിജ്ഞാപനം പറപ്പെടുവിക്കുന്നതിൽ പ്രശ്നമില്ല. ഇത് മനസ്സിലാക്കിയാണ് നഴ്സുമാരുടെ സമരം പൊളിക്കാൻ അതിവേഗ നടപടികളുമായി സർക്കാർ രംഗത്ത് വരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്