മാനേജ്മെന്റുകളും സർക്കാരും ചേർന്ന് പണി കൊടുത്തപ്പോൾ അന്തിയുറങ്ങാൻ ഇടമില്ല; കടൽ തീരങ്ങളിൽ ടെന്റ് കെട്ടി താമസം ഉറപ്പിക്കും; വഹനഗതാഗതം ഉറപ്പിക്കാൻ മൂന്ന് കിലോമീറ്റർ ഇടവിട്ട് വിശ്രമിക്കും; ഭക്ഷണം ഒരുക്കാൻ പ്രത്യേക സംഘം മുമ്പേ പോകും; കുടിവിള്ളത്തിനും ശുചിത്വത്തിനും പ്രത്യേക തയ്യാറെടുപ്പ്; പാട്ട് പാടിയും തെരുവ് നാടകം നടത്തിയും അവർ ക്ഷീണം അകറ്റും; 12000 പേരുമായി ചേർത്തലയിൽ തുടങ്ങുന്ന ജനകീയ സമരം എട്ടാം ദിവസം തലസ്ഥാനത്ത് എത്തുമ്പോൾ ഒരു ലക്ഷം പേരിലെത്തും
ആവണി ഗോപാൽ
ആലപ്പുഴ: മാനേജ്മെന്റും സർക്കാരും ചേർന്ന് നൽകിയ പണി നഴ്സുമാരുടെ പോരാട്ട വീര്യത്തെ തകർക്കില്ല. പാട്ട് പാടിയും തെരുവ് നാടകം കളിച്ചും അവർ നാളെ യാത്ര തുടങ്ങും. എല്ലാ സൗകര്യങ്ങളും ഒരുക്കി അവകാശം നേടിയെടുക്കാനുള്ള യാത്ര. 12000 പേരിൽ തുടങ്ങി ലക്ഷം പേരുടെ സാന്നിധ്യം ഉണ്ടാകുന്ന പ്രതിഷേധ യാത്ര. കേരളത്തിലെ സമര ചരിത്രത്തിൽ പുതു ഏട് എഴുതി ചേർക്കാനാണ് യുണൈറ്റഡ് നേഴ്സ് അസോസിയേഷന്റെ തീരുമാനം. 178 കിലോമീറ്റർ എട്ട് ദിവസം കൊണ്ട് താണ്ടാനാണ് പദ്ധതി.
ലോങ്മാർച്ചിന്റെ ആദ്യ ദിവസം 12316 പേർ നടക്കും. അവസാനിക്കുമ്പോൾ ഇത് ഒരുലക്ഷമായി മാറുമെന്നാണ് പ്രതീക്ഷ. പൊതുജന പങ്കാളിത്തത്തോടെയാണ് ഇത്ര വലിയ പ്രതിഷേധം ഉയരുക. ഇത് സർക്കാരിന് അവഗണിക്കാനാവാത്ത പ്രതിസന്ധിയായി മാറുമെന്നാണ് വിലയിരുത്തൽ. എട്ട് ദിവസത്തേക്കുള്ള ഡ്രസുമായാണ് അവർ വരിക. ഭക്ഷണ സഹിതം കരുതിയാണ് നടക്കുക. രാത്രി കടൽ തീരത്ത് ടെന്റ് അടിച്ച് താമസിക്കും. ലോങ് മാർച്ചിലെ ആളുകളെ പാർപ്പിക്കാൻ സർക്കാർ സ്കൂളുകളും എയിഡ് ഡ് സ്കൂളുകളും അനുവദിക്കണമെന്ന് യുഎൻഎ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാരിനെതിരായ സമരം ആയതിനാൽ സ്കൂൾ അനുവദിക്കേണ്ടെന്നായിരുന്നു തീരുമാനം. ഈ സാഹചര്യത്തിലാണ് പതിനായിരങ്ങൾക്ക് വിശ്രമിക്കാൻ കടൽ തീരത്തെ ആശ്രയിക്കുന്നത്.
ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയിൽ അങ്ങോളമിങ്ങോളം കടൽ തീരത്തിന്റെ സാന്നിധ്യമുണ്ട്. എത്ര പേർക്ക് വേണമെങ്കിലും ഇവിടെ വിശ്രമിക്കാം. അതുകൊണ്ടാണ് കടൽതീരത്ത് ടെന്റ് അടിക്കാനുള്ള തീരുമാനം എടുത്തത്. വാഹന ഗതാഗതം തടസ്സപ്പെടുത്താതിരിക്കാനും മുൻകരുതലെടുക്കും. പൊതുജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കാതെ ലോങ് മാർച്ച് മുന്നോട്ട് പോകും. ഇതിനായി മൂന്ന് കിലോമീറ്റർ കഴിയുമ്പോൾ 15 മിനറ്റ് നിക്കും. വാഹനങ്ങൾ തടസ്സപ്പെടാതിരിക്കാനാണ് ഇത്. ലോങ് മാർച്ച് ആദ്യ ദിവസം ആലപ്പുഴ പിന്നിടാനാണ് തീരുമാനം. രാത്രി ആലപ്പഴയിലെ അതിർത്തിയിലെ തന്നെ കടൽതീരത്താകും സ്റ്റേ. തെരുവ് നാടകവും പാട്ടുമായി ആ രാത്രിയിൽ അവർ ക്ഷീണം അകറ്റും.
ആദ്യത്തെ മണിക്കൂറുകളിലേക്ക് കുപ്പികളിൽ വെള്ളം കരുതും. ഭക്ഷണം വെയ്ക്കാൻ ഒരു ടീം ഉണ്ട്. ബയോ വേസ്റ്റ് മാനേജ്മെന്റ് എന്ന പേരിൽ 16 അംഗ ഒരു ടീം ഉണ്ടാക്കിയിട്ടുണ്ട്. ഭക്ഷണം വെയ്ക്കാൻ 16 പെൺകുട്ടികളും സഹായിക്കാൻ 15 അംഗ ആൺകുട്ടികളും. ജഥ കടന്നു വരുമ്പോൾ ഒരു ടീം ആദ്യമേ പോയി ടെന്റിൽ ഭക്ഷണം വെയ്ക്കും. എല്ലാ ദിവസവും 11.30 മുതൽ രണ്ട് മണിവരെ നടക്കില്ല. ആ സമയത്ത് ഭക്ഷണവും വിശ്രമവും. രാത്രിയിൽ പരമാവധി നടക്കാനും ശ്രമിക്കും. ഉച്ച സമയത്തെ നടത്തത്തിന് ചൂട് വെല്ലുവിളിയാണ്. ഇത് മനസ്സിലാക്കിയാണ് തീരുമാനം. അങ്ങനെ കരുതലും തയ്യാറെടുപ്പുകളുമായിട്ടാണ് ലോങ് മാർച്ച്.
ജാഥയിൽ അടിന്തര സാഹചര്യങ്ങളെ നേരിടാനായി രണ്ട് ആംബുലൻസുകൾ ഏർപ്പെടുത്തും. ആറ് ടെപോ ട്രാവലറുകളും ഉപയോഗിക്കാനും നീക്കമുണ്ട്. സമരക്കാരുടെ വസ്ത്രങ്ങൾ അടക്കം സൂക്ഷിക്കാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തു. മൊബൈൽ ചാർജ് ചെയ്യാനുള്ള സംവിധാനവും ഒരുക്കും. കേരളത്തിലെ 455 ആശുപത്രിക്ക് മുന്നിൽ ബക്കറ്റ് പിരിവുമായി ഇറങ്ങും. ഇതാകും സമരത്തിനുള്ള പ്രധാന അടിത്തറ. എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കി ഇനി വേതന വർദ്ധനവ് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയാൽ മതിയെന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്നിട്ടും അതിന് കൂട്ടാക്കാതെ നടപടികൾ സ്വീകരിക്കാൻ 10 ദിവസം സാവകാശം നൽകണമെന്നാണ് ലേബർ കമ്മീഷണർ ആവശ്യപ്പെട്ടത്. എന്നാൽ, ഇനിയും വഞ്ചിക്കപ്പെടാൻ വയ്യെന്ന നിലപാടിൽ അസോസിയേഷൻ അതിന് വഴങ്ങാതിരിക്കുകയായിരുന്നു.
കേരളം കണ്ട ഏറ്റവും വലിയ സമരമാകും നഴ്സുമാരുടെ ലോങ് മാർച്ച്. ആവേശത്തോടെയാണ് യുണൈറ്റഡ് നേഴ്സ് അസോസിയേഷൻ സമരത്തിനുള്ള തന്ത്രങ്ങൾ അണിയറിയിൽ ഒരുക്കുന്നത്. ആലപ്പുഴയിൽ നിന്ന് എട്ട് ദിവസം കൊണ്ട് 175കിലോമീറ്ററോളം നടന്ന് തിരുവനന്തപുരത്ത് എത്തുകയാണ് ലക്ഷ്യം. നഴ്സുമാരുടെ ഭാഗത്ത് നിന്ന് വമ്പൻ പ്രതികരണമാണ് സമര പ്രഖ്യാപനത്തിന് എത്തുന്നത്. എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയാണ് യാത്ര. ലോങ് മാർച്ചിൽ പൊതുജനങ്ങളുടെ വമ്പൻ പങ്കാളിത്തമുണ്ടാകുമെന്നാണ് നഴ്സുമാരുടെ പ്രതീക്ഷ. നഴ്സുമാരുടെ സമരങ്ങളോട് പൊതു ജനം എന്നും അനുഭാവപൂർണ്ണമായി പ്രതികരിച്ചിരുന്നു. ഈ സ്നേഹം ഇത്തവണ സാന്ത്വനമായി ലോങ് മാർച്ചിന് കരുത്ത് പകരുമെന്നാണ് യുഎൻഎുടെ പ്രതീക്ഷ.
എല്ലാവരെയും പുച്ഛിച്ച് തൊഴിൽ നിയമങ്ങൾ കാറ്റിൽപ്പറത്തി ആശുപത്രി നടക്കുന്ന ചേർത്തലയിലെ കെവി എം ആശുപത്രിയിൽ നിന്നും തിരുവനന്തപുരം വരെ പതിനായിരത്തോളം നഴ്സുമാർ ലോങ്മാർച്ചുമായി രംഗത്തെത്തുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ സമരമായി അത് മാറുമെന്നത് തീർച്ചയാണ്. ലോങ്മാർച്ചിൽ നിന്നും യുഎൻഎയെ പിന്തിരിപ്പിക്കാൻ വേണ്ടി ലബർ കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ അത്യാഹിത വിഭാഗങ്ങളുൾപ്പെടെ സ്തംഭിപ്പിച്ചുകൊണ്ട് 24 മുതൽ സ്വകാര്യ ആശുപത്രി നഴ്സുമാർ പണിമുടക്കാൻ തീരുമാനിക്കുകയായിരുന്നു. തങ്ങളെ തുടർച്ചയായി സർക്കാർ വഞ്ചിക്കുന്നു എന്ന വികാരം മാലാഖമാർക്കിടയിൽ ശക്തമാണ്. അതുകൊണ്ട് തന്നെയാണ് ഇവർ ഇത്തവണ ഐതിഹാസികമായി സമരത്തിലേക്ക് കടക്കുന്നത്. 24ന് മൂന്ന് മണിക്ക് ചേർത്തലയിൽ നിന്ന് ജാഥ ആരംഭിക്കും. ജാഥാ ക്യാപ്റ്റൻ ജാസ്മിൻ ഷായും കൺവീനർ ഷോബി ജോസഫുമാണ്.
മിനിമം വേജസ് ഉപദേശകസമിതിയുടെ ശുപാർശയിലാണു സർക്കാർ തീരുമാനം വൈകുന്നതെന്നാണു സൂചന. ആശുപത്രി മുതലാളിമാർക്ക് സഹായകരമായ വിധത്തിൽ വളച്ചൊടിക്കാനാണ് ഉപദേശക സമിതി തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉപദേശക സമിതിയെയും വിശ്വാസത്തിലെടുക്കേണ്ട കാര്യമില്ലെന്നാണ് നഴ്സുമാരുടെ തീരുമാനം. ആശുപത്രി മുതലാളിമാരുടെ അഹങ്കാരത്തിന്റെ പ്രതിരൂപമാണ് കെവി എം ആശുപത്രി മാനേജ്മെന്റ്. ഈ മാനേജ്മെന്റിന് മുന്നിൽ സർക്കാറും മന്ത്രിമാരും ഓച്ഛാനിച്ചു നിൽക്കുന്ന അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ കെവി എം ആശുപത്രി സ്ഥിതി ചെയ്യുന്ന ചേർത്തലയിൽ നിന്നാണ് നഴ്സുമാർ ലോങ് മാർച്ചിന് തുടക്കമിടുന്നത്. 175 കിലോമീറ്റർ ദൂരം പിന്നിട്ട് തലസ്ഥാനത്തെത്തും. വാക്ക് ഫോർ ജസ്റ്റിസ് എന്നു പേരിട്ടിരിക്കുന്ന മാർച്ചിനെ അട്ടിമറിക്കാൻ ആശുപത്രി മാനേജ്മെന്റും ശ്രമം തുടങ്ങിയിട്ടുണ്ട്.
23ാം തീയ്യതി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു പുറത്തിറങ്ങുന്ന നഴ്സുമാരാണ് സമരത്തിൽ തുടക്കത്തിൽ രംഗത്തുണ്ടാകുക. അന്നേദിവസം രാവിലെ മുതൽ സമരം ആരംഭിക്കും. വടക്കൻ ജില്ലകളിൽ ഉള്ള യുഎൻഎയിൽ അംഗങ്ങളായ നഴ്സുമാർ ചേർത്തയിലേക്ക് എത്തിച്ചേരും. തുടർന്ന് ചേർത്തലയിൽ നിന്നു യാത്ര ആരംഭിച്ച ശേഷം ഓരോ കേന്ദ്രങ്ങളിൽ നിന്നും യുഎൻഎ അംഗങ്ങൾ മാർച്ചിനൊപ്പം ചേരാനാണ് പദ്ദതി. ഇതിനിടെ തൃശ്ശൂർ ജില്ലയിൽ ആവശ്യമായ നഴ്സിങ് സൗകര്യം ഏർപ്പെടുത്താനും യുഎൻഎ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പ്രധാനകാരണം തൃശ്ശൂർ പൂരമാണ്. പൂരത്തിൽ എന്തെങ്കിലും അത്യാഹിതമുണ്ടായാൽ നഴ്സുമാരുടെ കുറവ് ആശുപത്രികളിൽ തടസമാകരുതെന്ന യുഎൻഎക്ക് നിർബന്ധമുള്ളതു കൊണ്ടാണ് അവിടത്തെ ആശുപത്രികളിൽ നഴ്സുമാരുടെ സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നാണ് ജാസ്മിൻ ഷാ മറുനാടനോട് വ്യക്തമാക്കിയത്.
മിനിമം വേജ് ഉപേദശക സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടും സർക്കാർ അതിന്മേൽ അടയിരിക്കുന്നുവെന്നാണ് യുഎൻഎയുടെ ആരോപണം. തീരുമാനമെടുക്കാൻ 10 ദിവസം കൂടി വേണമെന്ന സർക്കാരിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും തീരുമാനമെടുക്കുന്നതിൽ സർക്കാരിന് മുമ്പാകെ തടസ്സങ്ങളില്ലെന്നും യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ പറഞ്ഞു. സർക്കാർ ആദ്യം ഇറക്കിയ കരട് രേഖയും ശമ്പളപരിഷ്കരണത്തിൽ ഭേദഗതി വരുത്തി മിനിമം വേജ് ഉപദേശക സമിതി തയ്യാറാക്കിയ റിപ്പോർട്ടും സർക്കാരിന് മുമ്പാകെ സമർപ്പിച്ചിരുന്നു. രണ്ടും റിപ്പോർട്ടുകളിലെ ശുപാർശകളിൽ ഏത് വേണമെന്ന് അന്തിമ വിജ്ഞാപനമിറക്കാൻ സർക്കാരിന് മുമ്പാകെ തടസ്സങ്ങളില്ല. എന്നാൽ, അതിന് നടപടിയുണ്ടാകാത്തതാണ് നഴ്സുമാരെ ചൊടിപ്പിച്ചത്.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്