ബിഎസ്എൻഎലിനെതിരെ മാദ്ധ്യമങ്ങളുടെ പ്രചാരണം; പുതുവത്സരദിനത്തിൽ അറിയിപ്പില്ലാതെ കോളുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയെന്ന് വ്യാജ വാർത്ത; സ്വകാര്യകമ്പനികളെ വളർത്താൻ മാദ്ധ്യമങ്ങളുടെയും ഒത്താശ
തിരുവനന്തപുരം: രാജ്യത്തെ ടെലിഫോൺ സേവനദാതാക്കളായ ബിഎസ്എൻഎലിനെ തകർക്കാൻ പലകോണുകളിൽനിന്ന് ശ്രമം ഉയരുന്നതിനിടെ വ്യാജപ്രചാരണവുമായി മാദ്ധ്യമങ്ങളും രംഗത്ത്. പുതുവത്സരദിനത്തിൽ ഉപയോക്താക്കൾക്ക് ബിഎസ്എൻഎലിന്റെ ഇരുട്ടടി എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. മുന്നറിയിപ്പില്ലാതെ ഉപയോക്താക്കൾക്കുള്ള സൗജന്യ കോളുകളും മെസേജുകളും നിർത്തലാക്കിയെന്നാണ് വാർത്തകൾ പരക്കുന്നത്.
വാലിഡിറ്റിയുള്ള പ്രത്യേക താരിഫ് വൗച്ചറുകൾ എല്ലാം ഒറ്റ രാത്രി കൊണ്ട് റദ്ദാക്കിയാണ് പുതുവത്സര സമ്മാനം ബിഎസ്എൻഎൽ നൽകിയതെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. മെസേജ് ഓഫർ, നെറ്റ് ഓഫർ, പ്രത്യേക താരിഫ് വൗച്ചറായ 135 ഓഫർ, അൺലിമിറ്റഡ് കോൾ ഓഫർ തുടങ്ങിയ പ്രത്യേക താരിഫ് വൗച്ചറുകൾ എല്ലാം തന്നെ ഒറ്റ രാത്രി കൊണ്ട് റദ്ദാക്കിയെന്നാണ് പ്രചാരണം.
എന്നാൽ, വിശേഷദിവസങ്ങളൊക്കെ ബ്ലാക്ക് ഔട്ട് ഡേ ആയി എല്ലാ മൊബൈൽ സേവനദാതാക്കളും നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇക്കാര്യത്തിൽ ബിഎസ്എൻഎൽ മാത്രമല്ല, സ്വകാര്യ സേവനദാതാക്കളൊക്കെ ബ്ലാക്ക് ഔട്ട് ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അറിയിപ്പ് ഉപയോക്താക്കൾക്ക് എസ്എംഎസ് മുഖേന നൽകിയിട്ടുമുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെയാണ് മാദ്ധ്യമങ്ങൾ വാർത്ത ചമയ്ക്കുന്നത്. മാത്രമല്ല, ഡാറ്റ പ്ലാനുകൾക്ക് നിയന്ത്രണം ഇല്ല എന്ന കാര്യവും മാദ്ധ്യമങ്ങൾ മറച്ചു.
ഡിസംബർ 31, ജനുവരി 1 ദിവസങ്ങളിൽ കോൾ, എസ്എംഎസ് പ്രത്യേക വൗച്ചറുകളുടെ സൗകര്യം ലഭ്യമാകില്ല എന്ന് കഴിഞ്ഞ ദിവസങ്ങളിൽ ബിഎസ്എൻഎലിന്റെ മെസേജ് ഉപയോക്താക്കൾക്ക് അയച്ചിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് ബിഎസ്എൻഎൽ ഉപയോക്താക്കളെ കബളിപ്പിച്ചു എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത്. ഫേസ്ബുക്ക് മുതലായ നവമാദ്ധ്യമങ്ങളിലൂടെ ബിഎസ്എൻഎൽ കുടുംബാംഗങ്ങളും ഇക്കാര്യം പൊതുജനങ്ങളിൽ എത്തിക്കുകയും ചെയ്തു.
ബ്ലാക്ക് ഔട്ട് ദിനങ്ങളിൽ സ്വകാര്യസേവനദാതാക്കളെല്ലാം ഇത്തരത്തിൽ ഉപയോക്താക്കളിൽ നിന്ന് ഉപയോഗത്തിന് പണം ഈടാക്കാറുണ്ട്. സൗജന്യ സേവനത്തിനായുള്ള പ്ലാനുകളാണ് ഉപയോക്താവ് സ്വീകരിച്ചിരിക്കുന്നതെങ്കിൽ പോലും ഇത്തരത്തിൽ ബ്ലാക്ക് ഔട്ട് ദിവസങ്ങളിൽ പണം ഈടാക്കും. ചിലപ്പോൾ മുന്നറിയിപ്പു നൽകാതെയാണ് ഇത്തരത്തിൽ സ്വകാര്യ സേവനദാതാക്കൾ പണം ഈടാക്കുന്നത്. പണം നഷ്ടമായിക്കഴിയുമ്പോഴാണ് ഇക്കാര്യം ഓർക്കുന്നതുതന്നെ.
വർഷാന്ത്യത്തിലും പുതുവർഷത്തിന്റെ ആദ്യ ദിനത്തിലും പ്രത്യേക കോൾ-മെസേജ് വൗച്ചറുകൾ പ്രാബല്യത്തിലുണ്ടായിരിക്കില്ലെന്നും അതിനുശേഷം പഴയ സ്ഥിതി തുടരുമെന്നും അറിയിപ്പു നൽകിയശേഷമാണ് പണം ബിഎസ്എൻഎൽ ഈടാക്കിയത്. എന്നാൽ, ഇതൊന്നും കണക്കിലെടുക്കാതെയാണ് പ്രചാരണം.
ട്രായ് നിർദേശപ്രകാരമാണ് എല്ലാ സേവനദാതാക്കളും ഇക്കാര്യം നടപ്പിലാക്കുന്നത് എന്ന വസ്തുത പോലും വാർത്ത നൽകിയ മാദ്ധ്യമങ്ങൾ കണക്കിലെടുത്തില്ല. സ്വകാര്യ കമ്പനികൾക്ക് മൊബൈൽ ഫോൺ സേവനങ്ങൾ മുഴുവൻ അടിയറവയ്ക്കാനുള്ള നീക്കങ്ങൾക്കു വളമിടുകയാണ് മാദ്ധ്യമങ്ങൾ ചെയ്തത്.
വിശേഷ ദിവസങ്ങളിൽ മൊബൈൽ ട്രാഫിക് അധികമായതിനാൽ സൗജന്യസേവനം നടത്തുന്നത് എല്ലാ കമ്പനികൾക്കും അധിക ബാധ്യതയായതിനാലാണ് ട്രായ് നിർദേശപ്രകാരം ഈ ദിവസങ്ങൾ ബ്ലാക്ക് ഔട്ട് ദിവസമായി ആചരിക്കുന്നത്. കോളുകളും മെസേജുകളും സാധാരണ ദിവസത്തേക്കാളും കൂടുതലായതിനാൽ ഈ ചെലവു കമ്പനികൾക്ക് താങ്ങാനാകുന്നതിലും അധികമാണ്. ഇതിന് പരിഹാരമായാണ് ബ്ലാക്ക് ഔട്ട് ഡേ ആചരിക്കാൻ ട്രായ് തന്നെ നിർദ്ദേശം നൽകിയത്.
എല്ലാ കമ്പനികൾക്കും ഇക്കാര്യത്തിൽ ഒരേ നിലപാടുതന്നെയാണെന്നിരിക്കെയാണ് ബിഎസ്എൻഎലിനെ മാത്രം എതിർത്തുള്ള വാർത്തകൾ പുറത്തുവരുന്നത്. ബിഎസ്എൻഎലിന് ഏറെ ലാഭമുണ്ടാക്കുന്ന കേരള സർക്കിളിനെ തകർക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് പുറത്തുവരുന്ന വാർത്തകളെന്ന് ജീവനക്കാർ പറയുന്നു. കൃത്യമായ വസ്തുതകൾ വിവരിക്കാതെ ഉപയോക്താക്കൾക്കു ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിൽ വാർത്ത നൽകുന്നത് ഇതിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്.
മെസേജ് വന്നത് ശ്രദ്ധിക്കാതെ കോൾ ചെയ്തു ബാലൻസ് തീർന്നപ്പോഴാണ് ചില ഉപയോക്താക്കൾ ഇക്കാര്യം അറിഞ്ഞത്. ഉടൻ മാദ്ധ്യമങ്ങളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് പുതുവത്സര ദിനത്തിൽ ഇരുട്ടടി എന്ന തരത്തിൽ വാർത്തകൾ നൽകുകയും ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍