അടിച്ച് നിലംപരിശാക്കി കൊണ്ടുതന്നവരുടെ പേരിൽ ഞങ്ങളെ എന്തിന് കുറ്റപ്പെടുത്തുന്നു എന്ന് വരാപ്പുഴയിലെ പൊലീസുകാർ; കൈലിമുണ്ടും റബ്ബർ ചെരിപ്പും ധരിച്ചു ചവിട്ടിയാൽ എങ്ങനെ റബ്ബർ ബൂട്ടിന്റെ മുറിവുകൾ ഉണ്ടാകുമെന്ന് ടൈഗർ സ്ക്വാഡുകാർ; പരസ്പരം പഴിചാരി തെളിവുകൾ നശിപ്പിച്ച് പ്രതികളെ രക്ഷിക്കാൻ നീക്കം; ആളുമാറി കസ്റ്റഡിയിലെടുത്തു എന്ന് വരുത്താൻ വിനീഷിന്റെ മൊഴിയും അട്ടിമറിച്ചു; ശ്രീജിത്തിന്റെ കൊലപാതകം എന്നെങ്കിലും തെളിയിക്കപ്പെടുമോ?
മറുനാടൻ മലയാളി ബ്യൂറോ
വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധമുള്ള പൊലീസുകാരെ രക്ഷിക്കാൻ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നതായി സൂചനകൾ. ഇതിനായി മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് വരുത്തിയും ശ്രീജിത്തിനെ എത്തിച്ച സമയവും സാഹചര്യവുമെല്ലാം തിരിച്ചുംമറിച്ചും പറഞ്ഞുമാണ് നീക്കങ്ങൾ നടക്കുന്നത്. മാത്രമല്ല, ശ്രീജിത്ത് ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട് ആക്രമിച്ച സംഘത്തിൽ ശ്രീജിത്ത് ഉണ്ടെന്ന് വാസുദേവന്റെ മകൻ വിനീഷ് മൊഴി നൽകിയെന്ന് വരുത്താനും ആസൂത്രിത ശ്രമം നടന്നതായി പുതിയ വിവരങ്ങളും പുറത്തുവരുന്നു.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത സംഘത്തിന്റെ ചെയ്തികളാണ് മരണകാരണമെന്ന് സ്റ്റേഷനിലെ പൊലീസുകാരും തങ്ങളല്ല കുറ്റക്കാരെന്ന് ടൈഗർ സ്ക്വാഡുകാരും പറയുന്നതോടെ കേസന്വേഷണം കൂടുതൽ സങ്കീർണമാകുകയാണ്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെയാണ് മൊഴികളിലെ വൈരുദ്ധ്യം ചർച്ചയാകുന്നതും. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ വൈദ്യപരിശോധനയ്ക്ക ഹാജരാക്കിയതിൽ ഡോക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടി കസ്റ്റഡിയിലെടുത്തപ്പോൾ ശ്രീജിത്തിന് പരിക്കേറ്റിരുന്നില്ലെന്ന് വാദിക്കാനും ശ്രമം തുടങ്ങി.
വീടിന്റെ വരാന്തയിൽ കിടക്കുകയായിരുന്ന ശ്രീജിത്തിനെ ഏപ്രിൽ ആറിന് രാത്രി 10.30-ഓടെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയെന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരൻ സജിത്ത് പറഞ്ഞത്. മഫ്ടിയിലെത്തിയവരാണ് തന്നെയും ശ്രീജിത്തിനെയും കൊണ്ടുപോയതെന്നും മിനിറ്റുകൾക്കകം ഇരുവരെയും ലോക്കൽ പൊലീസിന് കൈമാറിയെന്നും സജിത്ത് പറയുന്നു. എന്നാൽ ഇത് നിഷേധിക്കുകയാണ് ലോക്കൽ പൊലീസ്. ആദ്യഘട്ട അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയവരേയാണ് ഐജി ശ്രീജിത്തിന്റെ അന്വേഷണത്തെ തുടർന്ന് സസ്പെൻഡ് ചെയ്തത്.
സിഐയും എസ്ഐം ഉൾപ്പെടെ ആരോപണവിധേയരായ സംഭവത്തിൽ റൂറൽ എസ്പിയുടെ ടൈഗർ സ്ക്വാഡിന് എതിരെയും ആരോപണം ശക്തമാണ്. അവരാണ് കസ്റ്റഡിയിലെടുത്തത് എന്നതിനാൽ അവർക്കാണ് ഉത്തരവാദിത്തമെന്ന് സ്റ്റേഷനിലെ പൊലീസുകാർ വാദിക്കുന്നു. എന്നാൽ മറിച്ചാണ് കാര്യങ്ങളെന്നാണ് ടൈഗർ സ്ക്വാഡുകാർ പറയുന്നത്. ഇതോടൊപ്പം മൊഴികളിലെ വൈരുദ്ധ്യം കൂടി ചൂണ്ടിക്കാട്ടി രക്ഷപ്പെടാൻ പഴുതുണ്ടാക്കുകയാണ് ഇപ്പോൾ എന്നാണ് സൂചനകൾ. ഇതോടെ പൊലീസുകാർക്ക് എതിരായ കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയും ശക്തമായി. പരസ്പരം പഴിചാരിയും തെളിവുകൾ നശിപ്പിച്ചും പൊലീസുകാർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുന്നു എന്ന ആക്ഷേപമാണ് നാട്ടുകാരും ഉന്നയിക്കുന്നത്.
ടൈഗർ ഫോഴ്സിന് പങ്കുണ്ടെന്നും ഇല്ലെന്നും വാദങ്ങൾ
മഫ്ടിയിലെത്തിയ ടൈഗർ ഫോഴ്സിന്റെ കാറിലാണ് പ്രതികളെ കൊണ്ടുപോയതെന്നും അതിൽ വരാപ്പുഴ സ്റ്റേഷനിലെത്തിച്ചതിന് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്നയാളും ഒരു എഎസ്ഐ.യും സാക്ഷിയാണെന്നും ലോക്കൽ പൊലീസ് പറയുന്നു. മറ്റു നാലു പ്രതികളെ കസ്റ്റഡിയിലെടുത്തതും ടൈഗർഫോഴ്സാണ്. കേസിലെ 10 പ്രതികളിൽ എട്ടുപേരെയും ഏപ്രിൽ ആറിന് വൈകീട്ട് ആറുമണിക്കും 11 മണിക്കും ഇടയിലാണ് പിടികൂടിയത്. പ്രതികളെ കൊണ്ടുപോയതിനു പിന്നാലെ നാട്ടുകാരിൽ ചിലർ സ്റ്റേഷനിലെത്തിയിരുന്നു. മർദനമുണ്ടായിട്ടുണ്ടെങ്കിൽ അവിടെയെത്തിയവർക്ക് അറിയാനാകുമെന്നും പൊലീസ് വാദിക്കുന്നു.
എന്നാൽ ലോക്കപ്പിൽ ക്യാമറയില്ല. അതുകൊണ്ടുതന്നെ ഇത് തെളിയിക്കാനാകില്ല. കസ്റ്റഡി മർദനത്തിന്റെ പൂർണ ഉത്തരവാദിത്വം ടൈഗർ ഫോഴ്സിലുണ്ടായിരുന്ന പൊലീസുകാരുടേതാണെന്ന് തെളിവുസഹിതം അന്വേഷണ കമ്മിഷനുമുൻപാകെ പറയാനാണ് ലോക്കൽ പൊലീസിന്റെ നീക്കം. ഇതിനായി ശ്രീജിത്തിന്റെ ബന്ധുക്കളുടെ മൊഴികളും ആ രീതിയിൽ ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ട്. ശ്രീജിത്തിനെ കൊണ്ടുപോകുന്നതിൽ ദൃക്സാക്ഷിയായ അമ്മയെയും മകനെയും അന്വേഷണസംഘത്തിനു മുമ്പാകെയെത്തിക്കാനും ശ്രമം നടക്കുന്നു
അതേസമയം, കൈലിമുണ്ടും റബ്ബർചെരിപ്പുമിട്ട് മഫ്ടിയിലെത്തിയ പൊലീസുകാരാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്നത്. അങ്ങനെയെങ്കിൽ ബൂട്ടിന് ചവിട്ടിയാലെന്നതു പോലെയുള്ള പരിക്കുണ്ടാകുന്നതെങ്ങനെയെന്ന് ചോദ്യമുയർത്തുകയാണ് മറുപക്ഷം. മുനമ്പം എസ്ഐ.യിൽനിന്ന് കസ്റ്റഡിയിൽ എടുത്ത വാഹനം ഇപ്പോഴും പൊലീസ് ക്ലബ്ബിൽ കിടക്കുകയാണ്. തിരിച്ചുനൽകിയിട്ടില്ല. ശ്രീജിത്തിനെ ഈ വാഹനത്തിലാണ് കൊണ്ടുപോയതെന്ന റൂറൽ ടൈഗർ സ്ക്വാഡിലുള്ള പൊലീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
മെഡിക്കൽ റിപ്പോർട്ടും മൊഴികളും വിരൽചൂണ്ടുന്നത്
ഇത്തരത്തിൽ വാദങ്ങൾ മുന്നോട്ടുപോകുന്നതിനിടെ മറ്റു രണ്ടു വിഷയങ്ങളും ചർച്ചയാവുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തതിന് തൊ്ട്ടുപിന്നാലെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നതിന്റെ റിപ്പോർട്ടാണ് ഒന്ന്. മറ്റൊന്ന് മരണപ്പെട്ട വാസുദേവന്റെ മകന്റെ മൊഴിയും. മകന്റെ മൊഴി രണ്ടുതവണ രേഖപ്പെടുത്തിയിരുന്നു. ആദ്യം നൽകിയ മൊഴിയിൽ താൻ ശ്രീജിത്തിന്റേയോ സജിത്തിന്റേയോ പേര് പറഞ്ഞിട്ടില്ലെന്നാണ് വാസുദേവന്റെ മകൻ വിനീഷ് പറയുന്നത്. അതിനാൽ രണ്ടാമത്തെ മൊഴി എന്ന് പറയുന്നത് വ്യാജമാണെന്ന സ്ഥിതി വരുന്നു. ശ്രീജിത്തിന്റേയോ സജിത്തിന്റെയോ പേര് താൻ ആദ്യം മൊഴിനൽകിയ്പ്പോൾ പറഞ്ഞിട്ടുപോലും ഇല്ലെന്നാണ് വിനീഷ് പറയുന്നത്.
രണ്ടാമത് മൊഴിയെടുത്തപ്പോൾ ശ്രീജിത്തിനെ അറിയാമോ പൊലീസ് ചോദിച്ചുവെന്നും അറിയാമെന്ന് അപ്പോൾ പറഞ്ഞുവെന്നും ആണ് വിനീഷ് വ്യക്തമാക്കുന്നത്. എട്ടാംതീയതിയാണ് വീട്ടിലെത്തി രണ്ടാമത്തെ മൊഴിയെടുത്തത്. ഇതിലാണ് ശ്രീജിത്തിനെ അറിയാമോ എന്ന് ചോദിക്കുന്നതും അറിയാമെന്ന് വിനീഷ് മറുപടി നൽകുന്നതും. ഇത് മുൻ മൊഴിയോട് ചേർത്തുവച്ച് പൊലീസ് തിരുത്തൽ വരുത്തിയെന്നും ശ്രീജിത്തിന് പങ്കുണ്ടെന്ന് വരുത്താൻ പൊലീസ് മനപ്പൂർവം മൊഴിയിൽ തിരുത്തൽ വരുത്തിയെന്നതും ഇതോടെ വ്യക്തമാകുകയാണ്. അതിനാൽ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആളുമാറി തന്നെയാണെന്നും സംഭവം പുലിവാലാകുമെന്ന് ഉറപ്പായതോടെ ശ്രീജിത്തിന് വീടാക്രമണത്തിൽ പങ്കുണ്ടെന്ന് വിനീഷ് മൊഴി നൽകിയെന്ന് വരുത്താൻ ശ്രമം നടത്തിയെന്നുമാണ് ആക്ഷേപം.
വരാപ്പുഴയിൽനിന്ന് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ പരിക്കുകളുണ്ടായില്ലെന്ന് റിപ്പോർട്ട് ഉണ്ട്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിന് മുന്നോടിയായാണ് ആശുപത്രിയിൽ എത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നത് ഏഴാം തീയതി വൈകീട്ട് ഏഴിനും എട്ടിനും മധ്യേയാണ്.
പ്രാഥമിക പരിശോധനയിൽ മറ്റു അസ്വസ്ഥതകളോ കണ്ടില്ല. ഡോക്ടർ രോഗിയോട് ചോദിച്ച വിവരങ്ങളിലും അസ്വസ്ഥതകൾ പറഞ്ഞില്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. മർദനമേറ്റെന്ന് പ്രതികൾ പറഞ്ഞാൽ അത് രേഖപ്പെടുത്തുന്ന പതിവുണ്ട്. എന്നാൽ, റിപ്പോർട്ടിൽ ഇങ്ങനെയൊന്നും പറയുന്നില്ല. പരിക്കുകളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തേണ്ട കോളം ഒഴിച്ചിട്ടിരിക്കുകയാണ്. കസ്റ്റഡിയിലെടുക്കുമ്പോൾ ശ്രീജിത്തിനെ ക്രൂരമായി മർദിച്ചുവെന്ന് വീട്ടുകാർ പറഞ്ഞിരുന്നു.
തിരിച്ചുകൊണ്ടുപോയ ശ്രീജിത്തിനെ പിന്നീട് പൊലീസ് രാത്രി 11.45-ഓടെ വീണ്ടും പരിശോധനയ്ക്ക് കൊണ്ടുവന്നു. അന്നേരമാണ് വയറുവേദന കലശലാണെന്ന് ശ്രീജിത്ത് പറയുന്നതെന്നാണ് രേഖകൾ. രക്തസമ്മർദം നോക്കിയപ്പോൾ കുറവായിരുന്നു. ഉടനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ കോളേജിൽനിന്ന് പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിന് ശേഷമാണ് ശ്രീജിത്തിന്റെ മരണം സംഭവിക്കുന്നത്.
Stories you may Like
- പൂവാറിലെ വിവാഹ തട്ടിപ്പിൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിട്ടും പൊലീസിന് മുന്നിലൂടെ വിലസി നടക്കുന്നു
- ഗണേശും ശ്രീജിത്ത് ഐപിസും 'ശീത യുദ്ധത്തിലേക്ക്'! ഗതാഗത വകുപ്പ് പിണറായിക്ക് തലവേദന
- വിവാഹ തട്ടിപ്പു കേസിൽ അശ്വതി അച്ചു അറസ്റ്റിൽ
- നൂഹിൽ ഉണ്ടായ ആക്രമണങ്ങൾ ആസൂത്രിതമെന്ന് കുറ്റപത്രം
- എ ഐ ക്യാമറ സർക്കാരിന് വരുമാനമുണ്ടാക്കാനല്ലെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്