പലപ്പോഴും ചിലരുടെ കുശാഗ്ര ബുദ്ധി മറ്റു ചിലരുടെ ജീവിതം താറു മാറാക്കും; അങ്ങനെ കടന്നു പോകുന്ന ഒരു ഇരയുടെ ജീവിതവുമായി രമേശൻ എത്തുന്നു; പുതിയ ചിത്രത്തിന്റെ പ്രതീക്ഷ പങ്കുവച്ച് നവാഗതനായ സുജിത് വിഘ്നേശ്വർ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സ്കൂൾ ഓഫ് ഡ്രാമയിലെ അനുഭവ സമ്പത്തുമായി മാധ്യമ പ്രവർത്തകനായ സുജിത് വിഘ്നേശ്വറും സിനിമയിലേക്ക്. ടെലിവിഷൻ രംഗത്തെ പരിചയ മികവിനൊപ്പം നാടക വേദിയിലും സാന്നിധ്യമായ ഈ തിരുവനന്തപുരത്തുകാരൻ വ്യത്യസ്തമായ ചിത്രവുമായാണ് എത്തുന്നത്. സൂപ്പർതാരങ്ങളില്ലാത്ത സിനിമ. ആദ്യം വാടക വണ്ടിയെന്നായിരുന്നു ചിത്രത്തിന്റെ പേര്. പിന്നീട് അത് രമേഷൻ ഒരു പേരല്ല..... എന്നായി. ഏറെ പ്രതീക്ഷകളുമായാണ് കന്നി സിനിമയുമായി സുജിത്ത് എത്തുന്നത്.
മണികണ്ഠൻ പട്ടാമ്പിനാണ് രമേശൻ ഒരു പേരല്ല എന്ന സിനിമയിലെ നായകൻ. മുകേഷിന്റെ സഹോദരി പുത്രനായ ദിവ്യ ദർശനും രാകേഷ് ശർമ്മയുമാണ് മറ്റ് പ്രധാനികൾ. ചിത്രത്തിന്റെ സ്ക്രിപ്റ്റും സുജിത് വിഘ്നേശ്വറിന്റേത് തന്നെ
പുതിയ ചിത്രത്തെ കുറിച്ച് സുജിത് മറുനാടനോട്
വാടക വണ്ടി എന്തുകൊണ്ട് രമേശൻ ഒരു പേരല്ല എന്നായി ?
സിനിമയുടെ ആരംഭത്തിൽ ഒരു വർക്കിങ് ടൈറ്റിൽ എന്ന നിലയിൽ ആയിരുന്നു വാടക വണ്ടി എന്ന പേര് ഉപയോഗിച്ചത്, പിന്നീട് ഷൂട്ടിങ് പുരോഗമിച്ചപ്പോൾ പലതരം പേരുകൾ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞു വന്നു എന്നാൽ പൂർണമായും കഥാഘടനയുമായി ഇഴുകി ചേർന്ന് നിൽക്കുന്ന പേര് തേടിയുള്ള യാത്ര തുടർന്നു കൊണ്ടേ ഇരുന്നു. അങ്ങനെ രമേശൻ എന്ന പ്രധാന കഥാപാത്രത്തിന്റെ പേരിൽ തുടങ്ങിയ ചിന്ത ''രമേശൻ ഒരു പേരല്ല''യിൽ എത്തി. രമേശന് പകരം ആരും ആ സ്ഥാനത്തു വരം എന്ന അർഥം വരുന്ന രീതിയൽ ഇട്ട പേരാണ്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് ഒരുപക്ഷേ ഏറ്റവും അർത്ഥവത്തായ രീതിയിൽ ആശയ വിനിമയം നടത്തപ്പെടുക പുതിയ ടൈറ്റിലിൽ ആയിരിക്കും.
സിനിമയിലേക്കുള്ള വരവിന്റെ പ്രചോദനം ?
സിനിമ മറ്റു കലകൾ പോലെ തന്നേ ഒരു സംവേദന ഉപാധി ആയി കാണാൻ ആഗ്രഹിക്കുന്ന ഒരു കലാകാരൻ ആണ്, പക്ഷേ സിനിമ ഒരു മാസ്സ് മീഡിയം എന്ന നിലയിൽ മറ്റു കലാരൂപങ്ങളേക്കാൾ ഏറെ മുൻപന്തിയിൽ നില്കുന്നു. കലാകാരന് നല്ല രീതിയിൽ ആശയ സംവേദനം നടത്താൻ കഴിയുന്ന ക്രാഫ്റ്റ് സിനിമ നൽകിയിട്ടുണ്ട്. സിനിമ മറ്റു കലകളിൽ നിന്നും ഒരു കലാകാരൻ എന്ന എന്റെ വളർച്ച ആയി കാണാൻ ആഗ്രഹിക്കുന്ന വ്യക്തി ആണ് . നാടകത്തിൽ നിന്നും ടെലിവിഷൻ എന്ന രൂപത്തിലേക്കും അവിടെ നിന്നും ന്യൂ മീഡിയ ഏറെ നാൾ ചിലവഴിച്ച എനിക്ക് സിനിമ എന്ന മാധ്യമത്തിന്റെ പിന്നിൽ നിരവധി കാര്യങ്ങൾ ചെയ്യാൻ ഉണ്ട് എന്ന തോന്നൽ ഇതൊക്കെ ആണ് സിനിമയിലേക്കുള്ള വരവിന്റെ പ്രചോദനം.
മാധ്യമ പ്രവർത്തനം സിനിമയെ സ്വാധീനിച്ചിട്ടുണ്ടോ ?
സ്വാധീനം എന്ന് പറയുന്നതിൽ കൂടുതൽ സഹായിച്ചു എന്നതാകും ശരി. എന്റെ നാടക പ്രവർത്തനവും, മാധ്യമ പ്രവർത്തനവും സിനിമ ചെയ്തപ്പോൾ വളരെ ഏറെ സഹായിച്ചിട്ടുണ്ട്. സിനിമയുടെ ആശയ വികാസത്തിന് നാടകവും, നിർമ്മാണ നിർവഹണത്തിന് ടെലിവിഷനിൽ പ്രവർത്തിച്ച പരിചയവും ഏറെ പ്രയോജനപ്പെട്ടു . ടെലിവിഷനിൽ ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ ഒരു സംവിധയകൻ മുതൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വരെ ഉള്ള ജോലി ചെയ്യണം, ഇത് സിനിമ നിർമ്മാണ ഘട്ടത്തിൽ സഹായകരം ആയി .
സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ഇറങ്ങിയിട്ട് കുറെ കാലം ആയി , സിനിമയിൽ എതാൻ നീണ്ട കാലം എന്തുകൊണ്ട് സംഭവിച്ചു ?
സ്കൂൾ ഓഫ് ഡ്രാമ പഠനത്തിന് ശേഷം നിരവധി മേഖലകളിൽ പ്രവർത്തിച്ചു, ഒരു അഭിനേതാവായി അറിയപ്പെടുക എന്നതായിരുന്നു സ്കൂളിലെ പഠനത്തിന് ശേഷം ഉള്ള ലക്ഷ്യം, അന്നത്തെ സിനിമ വ്യവസായം പുതിയ ആളുകളെ ഇന്ന് സ്വീകരിക്കുന്നത് പോലെ ആയിരുന്നില്ല, നിരവധി സുഹൃത്തുക്കൾ അന്ന് സിനിമ മേഖലയിൽ ഉണ്ടയിരുന്നു പക്ഷേ എന്നേ സിനിമ മേഖലയിൽ ഉറപ്പിച്ചു നിർത്താൻ ആ ബന്ധങ്ങൾക്ക് ആയില്ല, നാടകത്തിൽ അഭിനയിച്ചു ഉപജീവനം കേരളത്തിൽ നിന്നും സാധ്യവും അല്ലായിരുന്നു. അക്കാലത്തു ടെലിവിഷൻ അവതാരകനായും , പരസ്യ ചിത്ര മോഡൽ ആയും ഉപജീവനം. ഈ കാലയളവിൽ അഭിനയം അല്ലാതെ എന്ത് ചെയ്യാൻ സാധിക്കും, കല വിട്ടു ഒരു കാര്യം ചെയ്യാൻ ഇല്ല എന്ന് തീരുമാനിച്ചു. പിൽക്കാലത്തു സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രരീകരിച്ചു തുടങ്ങി അങ്ങനെ പരസ്യ ചിത്ര സംവിധായകൻ, ടെലിവിഷൻ സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ എന്നീ നിലയിൽ പ്രവർത്തിക്കുന്ന കാലത്താണ്, മീഡിയയിലെ മാറ്റങ്ങൾ ശ്രദ്ധയിൽ പെടുന്നത് . ടെലിവിഷൻ എന്ന മാധ്യമം ന്യൂ മീഡിയ എന്ന പ്ലാറ്റഫോമിലേക്കു ട്രാൻസ്ഫോം നടക്കുന്ന കാലത്തു, അതിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം തോന്നി. അങ്ങനെ കാനഡയിൽ പോയി ന്യൂ മീഡിയയിൽ പരിശീലനം നേടി.അപ്പോഴും സിനിമ ഒരു മോഹം ആയി മനസ്സിൽ കിടന്നു, പിന്നീട് സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന തീരുമാനവും ആയി നാട്ടിൽ വന്നു , എന്നാൽ അക്കാലത്തു മീഡിയയിൽ നല്ലൊരു ജോലി യുടെ ഓഫർ കാനഡയിൽ നിന്നും വന്നു,അങ്ങനെ കാനഡയിൽ സ്ഥിര താമസം ആയി. സത്യത്തിൽ സിനിമയിലേക്ക് നേരത്തെ വരണം എന്ന് തന്നെ ആയിരുന്നു ആഗ്രഹം, ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ ഒഴിവാക്കാൻ പറ്റാത്ത മുഹൂർത്തങ്ങൾ ഉണ്ടായി, അത് കാലം സമ്മാനിച്ചത് ആകാം. അതുകൊണ്ടു തന്നെ ജീവിതത്തിൽ അനുഭവങ്ങൾ ഉണ്ടാകുക ആണ് പ്രധാനം. അനുഭവങ്ങൾ നമ്മുടെ ചിന്തകളെ മറ്റൊരു തലത്തിൽ എത്തിക്കും, അത് നമ്മുടെ സൃഷ്ഠികളിൽ പ്രതിഫലിക്കും എന്നാണ് എന്റെ ഉറച്ച വിശ്വാസം.
പുതിയ സിനിമയുടെ സാമൂഹിക പ്രസക്തി?
വളരെ ഏറെ സാമൂഹ്യ പ്രസക്തി ഉള്ള ഒരു വിഷയം ആണ് രമേശൻ ഒരു പേരല്ല കൈകാര്യം ചെയ്യുന്നത്. നമ്മൾ പോലും അറിയാതെ ജീവിതം ദിശ മാറി സഞ്ചരിക്കുന്നത് പലരുടെയും ജീവിതത്തിൽ കണ്ടിട്ടുണ്ട്. ഓരോ വ്യക്തിയും അവനവൻ ചെയ്യാനുള്ള കർത്തവ്യങ്ങൾ കൃത്യമായി ചെയ്താൽ ഒരു പക്ഷേ നമ്മുടെ പലരുടെയും ജീവിതം ഇന്ന് അനുഭവിക്കുന്നതിനേക്കാൾ ഉയർന്ന നിലയിൽ ആയിരിക്കും. നമ്മുടെ സുഹൃത്തിനോ പരിചയക്കാരനോ എന്ത് സംഭവിച്ചാലും വേണ്ടില്ല , എന്റെ ജീവിതം നന്നായിരിക്കണം എന്ന് കരുതുന്ന ഒരു സമൂഹം ദിനം പ്രതി വളർന്നു വരുന്നു, ഇത് പ്രതേകിച്ചും കേരളീയ സമൂഹത്തിൽ. അങ്ങനെ ഇരകൾ അകപ്പെടുന്ന ഓരോ വ്യക്തികളിൽ അവരുടെ സാമൂഹിക അവസ്ഥയിൽ, ജീവിത അവസ്ഥകളിൽ ഒരുപാടു മാറ്റങ്ങൾ സംഭവിക്കുന്നു, പലപ്പോഴും ചിലരുടെ കുശാഗ്ര ബുദ്ധി മറ്റു ചിലരുടെ ജീവിതം താറു മാറാക്കും. അങ്ങനെ കടന്നു പോകുന്ന ഒരു ഇരയുടെ ജീവിതം ആണ് പ്രമേയം.
വൻ താരങ്ങളില്ലാതെ ആദ്യ സംവിധാന ചിത്രം... എന്തുകൊണ്ട് താരങ്ങൾക്ക് പിറകേ പോയില്ല?
ഇന്ന് മലയാള സിനിമയുടെ അവസ്ഥ മാറി വരുന്നു , ഒരു നടനെ വിശ്വസിച്ചു മാത്രം സിനിമ കാണാൻ പോകുന്ന ആളുകളുടെ എണ്ണം നന്നേ കുറഞ്ഞിരിക്കുന്നു. കഥയും അത് അവതരിപ്പിക്കുന്ന രീതിയും ആണ് പ്രധാനം . ഒരു താരം അവരുടെ തീയതി കിട്ടി ഒരു സിനിമ ചെയ്യുക അതിനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ സമയം കഴിഞ്ഞു എന്ന് തോന്നി, പൂർണമായും എഴുതി തീർന്ന നാലോളം തിരക്കഥകൾ ഇപ്പോഴും കൈയിൽ ഉണ്ട്, പക്ഷേ ആ കഥകൾക്ക് ഒരു സ്റ്റാർ കാസറ്റ് ആവശ്യം ആണ്. ഈ കഥക്ക് മണികണ്ഠൻ പട്ടാംബിയെ പോലെ നാച്ചുറൽ ആക്ടിങ് ചെയ്യാൻ പറ്റുന്ന ഒരു ആളെ വേണം ആയിരുന്നു,ഈ കഥ ആലോചിക്കുമ്പോൾ ആദ്യം തെളിഞ്ഞു വന്ന മുഖവും മണികണ്ഠൻ പട്ടാമ്പിയുടേതായിരുന്നു. മറ്റൊരു കാര്യം ഇത് എന്റെ തന്നേ കാനഡയിലെ പ്രൊഡക്ഷൻ കമ്പനി ആണ് നിർമ്മിക്കുന്നത് അതിനാൽ തന്നേ വളരെ കംഫോര്ട്ടബിള് ആയി ആദ്യ സിനിമ ചെയ്യാൻ പറ്റുന്ന സുഹൃത്തുക്കളായ നടന്മാരെ തിരഞ്ഞെടുത്തു.
നാടകത്തിൽ അഭിനയം... സിനിമയിൽ സംവിധാനം... എന്തുകൊണ്ട്?
ഏതു മേഖലയിൽ ആണെങ്കിലും കൂടുതൽ ക്രിയാത്മകം ആയ പ്രവർത്തി ചെയ്യുക അതാണ് അങ്ങനെ ഒരു ഒരു നടന് നാടകം ചെയ്യുമ്പോൾ കിട്ടുന്ന സംപ്ത്രിതി സിനിമയിൽ അഭിനയിക്കുമ്പോൾ ലഭിക്കില്ല.സിനിമയിലെ അഭിനയം കുറേ കൂടി ലളിതം ആണ് , അവിടെ നടൻ അറിയേണ്ടുന്നത് ലളിത വത്ക്കരണം എന്ന ക്രാഫ്റ്റ് ആണ്. സിനിമ സംവിധായകന്റെ കല ആണ് അവിടെ കൂടുതൽ ആഴത്തിൽ ചിന്തകൾ നൽകേണ്ടത് സംവിധായകനാണു.സിനിമ അഭിനയം ഇപ്പോഴും എനിക്ക് ഇഷ്ടം ഉള്ള കാര്യം തന്നേ ആണ് .
ഭാവി പദ്ധതികൾ?
ഈ ചിത്രത്തിന് ശേഷം ചില താരചിത്രങ്ങൾ ചെയ്യാനുള്ള പണിപ്പുരയിൽ ആണ്, അത് പോലെ ഈ വര്ഷം അവസാനം കാനഡയിൽ ചിത്രീകരിക്കുന്ന ഒരു ഇംഗ്ലീഷ് ചിത്രത്തിന്റെയും ചർച്ചകൾ നടന്നു വരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്