മേയാൻ വിട്ട കുതിരകളെ തേടി അലഞ്ഞ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത് സഹായവാഗ്ദാനം നൽകി; ഒരാഴ്ച ക്ഷേത്രത്തിൽ തടവിൽ വെച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; മൂന്ന്മാസം മുമ്പ് നടന്ന ക്രൂരകൃത്യം ലോകമനസാക്ഷിയെ ഞെട്ടിച്ചത് കുറ്റപത്രത്തിലെ വിവരങ്ങൾ പുറംലോകം അറിഞ്ഞപ്പോൾ: നാടോടികളായ ബക്കർവാൾ മുസ്ലീമുകളെ ഗ്രാമ്തതിൽ നിന്നും ഭയപ്പെടുത്തി ഓടിക്കാൻ നടത്തിയ ക്രൂരത ഇന്ത്യയെ കരയിക്കുമ്പോൾ
ജമ്മു: മനുഷ്യരായി ജനിച്ചവർ ആരും ഒന്നു ചെവിപൊത്തി പോകും ബിക്കർവാൽ എന്ന സമൂഹത്തിൽ ജനിച്ചു എന്നതിന്റെ പേരിൽ എട്ടു വയസ്സുകാരിയായ ഒരു കുഞ്ഞ് അനുഭവിച്ച ക്രൂരത കേട്ടാൽ. എന്നിട്ടും ജനുവരിയിൽ നടന്ന ഈ പൈശാചിക മരണം പുറം ലോകം എത്താൻ മാസങ്ങൾ വേണ്ടി വന്നു. പ്രതികളുടെ സ്വാധീനം അത്രമേൽ വലുതായിരുന്നു. വനത്തിൽ മേയാൻ പോയ കുതിരയെ അന്വേഷിച്ചു പോയ കുട്ടിയെ ആണ് മുൻകൂട്ടി നിശ്ചയിച്ചതു പ്രകാരം ചെകുത്താന്മാർ പിടിച്ചുകൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയത്. അതും സമൂഹത്തിൽ ഉന്നതമായ സ്ഥാനങ്ങൾ അലങ്കരിക്കുന്ന എട്ട് പേർ ചേർന്ന്.
പെൺകുട്ടിയുടെ മരണത്തിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങൾ. രസാന ഗ്രാമത്തിലെ നാടോടികളായ ബഖർവാൽ മുസ്ലിംകളെ ആട്ടിയോടിക്കാൻ വേണ്ടിയാണ് എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നതെന്ന് കുറ്റപത്രം. 22 സാക്ഷികളേയും അന്വേഷണ തെളിവുകളേയും അടിസ്ഥാനമാക്കി പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരം. എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലാൻ കാരണമായി പ്രതികൾ പറയുന്നത്, ബഖർവാൽ മുസ്ലിംകൾ പശുവിനെ കൊല്ലാറുണ്ട് എന്ന വിചിത്രന്യായമാണെന്ന് ജമ്മു കശ്മീർ പൊലീസ് ക്രൈംബ്രാഞ്ച് ചീഫ് ജുഡീഷ്യൽ മജിസ്റ്റ്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
മുൻ റവന്യൂ ഉദ്യോഗസ്ഥൻ സഞ്ജി റാം, മകൻ വിശാൽ, മരുമകൻ(പ്രായപൂർത്തി ആയിട്ടില്ല) , സ്പെഷ്യൽ പൊലീസ് ഓഫീസർമാരായ ദീപക് ഖജൂരിയ, സുരീന്ദർ വർമ, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സബ് ഇൻസ്പെക്ടർ ആനന്ദ് ദുട്ട, കോൺസ്റ്റബിൾ പർവേശ് കുമാർ എന്നിങ്ങനെ എട്ടു പ്രതികൾ ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്. എട്ടു പേരടങ്ങുന്ന സംഘം ഭീകര സംഭവം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതിന്റെ വിവരങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ഗ്രാമത്തിലെ ക്ഷേത്രത്തിനുള്ളിൽ വെച്ച് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷമായിരുന്നു തലയ്ക്കടിച്ചു കൊന്നത്. കൊലപാതകത്തിനും മുമ്പ് നിരവധി തവണ കുട്ടി ബലാത്സംഗത്തിനിരയായി. ഈ ക്രൂരകൃത്യം നടത്തുന്നതിന് വേണ്ടി സഞ്ജി റാമിന്റെ മകനെ മീററ്റിൽ നിന്നും വിളിച്ചു വരുത്തി.
കാണാതായ കുതിരയെ തേടി നടന്ന മാലാഖയുടെ മുൻപിൽ പിശാച് പ്രത്യക്ഷപ്പെട്ടത് രാക്ഷസന്റെ രൂപത്തിൽ
പെൺകുട്ടി കുതിരകളെ മെയ്ക്കാൻ കാട്ടിൽ പോകുന്നത് പതിവായിരുന്നു. ഇത് അറിയാവുന്ന സഞ്ജി റാമും പ്രായപൂർത്തിയാകാത്ത അനന്തിരവനും മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് പെൺകുട്ടിയെ തട്ടിയെടുത്തത്. പ്രതിയായ റാമിന്റെ വീടിന് പിന്നിലെ കാടിനുള്ളിൽ പതിവായി കുതിരകളെ മേയിക്കാൻ കുട്ടി എത്താറുണ്ട് എന്നതായിരുന്നു ഇവർ ഈ കുട്ടിയെ തന്നെ തിരഞ്ഞെടുക്കാൻ കാരണം.
മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സഞ്ജി റാം തന്റെ പ്രായപൂർത്തിയാകാത്ത അനന്തിരവനോട് കുട്ടിയെ തട്ടിക്കൊണ്ടു വരാനും ആവശ്യപ്പെട്ടു. അനന്തിരവൻ തന്റെ സുഹൃത്തായ പർവേശ് കുമാറു (മന്നു) മായി ചേർന്ന് ജനുവരി എട്ടിന് ഇതിനുള്ള പദ്ധതി തയ്യാറാക്കി. പിറ്റേന്ന് പ്രായപൂർത്തിയാകാത്ത ഈ പയ്യനും മന്നുവും കൂടി ഹീരാ നഗറിൽ നിന്നും കുട്ടിക്ക് കൊടുക്കാൻ മയക്കു ഗുളികകളും മറ്റും വാങ്ങി.
എന്നാൽ ഇതൊന്നും അറിയാത്ത കുട്ടി ജനുവരി പത്തിന് ഇവർ ഒരുക്കിയ കെണിയിൽ വന്ന് വീഴുകയായിരുന്നു. രാവിലെ വീട്ടിൽ നിന്നും മോയാൻ പോയ കുതിരകളെ തേടി അമ്മയുടെ നിർദ്ദേശ പ്രകാരമാണ് പെൺകുട്ടി കാട്ടിൽ എത്തിയത്. വനത്തിലെത്തിയ കുട്ടി കുതിരകളെ തേടി അലഞ്ഞു. അതേസമയം സഞ്ജി റാമും അനന്തിരവനും പെൺകുട്ടി ഒരു സ്ത്രീയോട് തന്റെ കുതിരകളെ കുറിച്ച് അന്വേഷിക്കുന്നതായി കണ്ടു. ഇത് കണ്ട പ്രായപൂർത്തിയാകാത്ത പയ്യനും മന്നുവും ചേർന്ന് കുട്ടിയെ കുതിരയെ കാണിച്ചു തരാമെന്ന് പറഞ്ഞ് കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. കാട്ടിൽവെച്ച് കുട്ടിയെ മരുന്ന് നൽകി മയക്കി കിടത്തിയ ശേഷം ഇരുവരും മാറിമാറി പീഡിപ്പിച്ചു. പിന്നീടാണ് കുട്ടിയെ ക്ഷേത്രത്തിൽ കൊണ്ടു വന്ന് പൂട്ടിയിട്ടത്.
അതിനിടയിൽ അസിഫയുടെ മാതാപിതാക്കൾ കാണാതായ കുട്ടിയെ അന്വേഷിച്ച് ക്ഷേത്രത്തിലും എത്തി സഞ്ജി റാമിനോടും അന്വേഷിച്ചു. എന്നാൽ കുട്ടി ബന്ധുവീടുകളിലെവിടെ എങ്കിലും കാണുമെന്ന് പറഞ്ഞ് ഇവരെ മടക്കി അയക്കുകയാണ് ഇയാൾ ചെയ്തത്. പിന്നീടാണ് മനുഷ്യ മനസാക്ഷിയെ പോലും ഞെട്ടിക്കുന്ന ക്രൂര പീഡനം അരങ്ങേറിയത്. പിന്നീട് റാം പറഞ്ഞതനുസരിച്ച് അനന്തിരവൻ മീററ്റിലുള്ള റാമിന്റെ മകൻ വിശാലിനെയും പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനായി വിളിച്ചു വരുത്തി. പിറ്റേ ദിവസം രാവിലെ ആറു മണിയോടെ വിശാലും സ്ഥലത്തെത്തി. അതേസമയം പൊലീസും ബക്കർവാൾ സമൂഹവും കുട്ടിക്കു വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ ആനന്ദ് ദത്തയെ ഒന്നര ലക്ഷം രൂപ കൈക്കൂലി നൽകി ഇയാൾ തന്റെ ഭാഗത്താക്കി.
ജനുവരി 13ന് വിശാലും അച്ഛൻ സഞ്ജി റാമും ക്ഷേത്രത്തിൽ എത്തി. അപ്പോഴേക്കും അനന്തിരവനും മന്നുവും അവിടെ എത്തി. വിശാൽ ആസിഫയെ പീഡിപ്പിച്ചു. പ്രായപൂർത്തിയാകാത്ത അനന്തിരവനും പിന്നാലെ കുട്ടിയെ പീഡനത്തിനിരയാക്കി. വൈകുന്നേരം ആയപ്പോൾ റാം തന്നെയാണ് ഇനി കുട്ടിയെ കൊല്ലാനുള്ള സമയം ആയെന്നും നിർദ്ദേശിച്ചത്.
മൃതപ്രായ ആയ പെൺകുരുന്നിനെ തലയ്ക്കടിച്ച് കൊല്ലും മുമ്പ് ഒരിക്കൽ കൂടി ബലാത്സംഗത്തിന് ഇരയാക്കി
ദിവസങ്ങൾ നീണ്ട പീഡനത്തിനൊടുവിൽ പെൺകുട്ടി മൃതപ്രായയായി മാറി. ഭക്ഷണമോ വെള്ളമോ പോലും കൊടുത്തിരുന്നില്ല. മയക്കു മരുന്നു നൽകിയിരുന്നതിനാൽ കുട്ടി സദാ മയക്കത്തിലും ആയിരുന്നു. കൊല്ലാനുള്ള സഞ്ജിറാമിന്റെ നിർദ്ദേശത്തെ തുടർന്ന് മന്നു, സഞ്ജിറാമിന്റെ മകൻ വിശാൽ, പ്രായപൂർത്തിയാവാത്ത കുട്ടി എന്നിവർ ചേർന്ന് പെൺകുട്ടിയെ ഒരു കലുങ്കിനടുത്തേക്ക് കൊണ്ടു പോയി. അപ്പോഴേക്കും പൊലീസ് ഉദ്യോഗസ്ഥനായ ദീപക് കജുരിയ അവിടെ എത്തി.
മൃതപ്രായയായിട്ടും തന്റെ മകളുടെ പ്രായം പോലും ഇല്ലാത്ത ആ കുട്ടിയെ അയാൾ വെറുതെ വിട്ടില്ല. കുട്ടിയെ കൊല്ലുന്നതിന് മുമ്പ് ഒരിക്കൽ കൂടി തനിക്ക് അവളെ പീഡിപ്പിക്കണമെന്ന് ഇയാൾ പറഞ്ഞു. വീണ്ടും ഒരു വട്ടം കൂടി അയാൾ കുട്ടിയെ പീഡിപ്പിച്ചു. ദീപക് ബലാത്സംഗം ചെയ്തതിന് പിന്നാലെ പ്രായപൂർത്തിയാകാത്ത കുട്ടിയും പെൺകുട്ടിയെ ഒരിക്കൽ കൂടി ബലാത്സംഗത്തിന് ഇരയാക്കി. അതിനു ശേഷം പ്രായപൂർത്തിയാകാത്ത കുട്ടി തന്നെയാണ് പെൺകുട്ടിയുടെ തലയ്ക്ക് കല്ലിന് ഇടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് ജനുവരി 15നാണ് കുട്ടിയുടെ മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചത്. ജനുവരി 17നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിച്ചത് സ്വാതന്ത്ര്യം ആഘോഷമാക്കിയ നാടോടി സമൂഹത്തെ
വേനൽക്കാലത്ത് കത്വയിൽ കൂടുകൂട്ടാൻ എത്തുന്ന നാടോടി സമൂഹമമാണ് ബിക്കർവാൽ. 600 കിലോമീറ്ററോളം സഞ്ചരിച്ചാണ് ബിക്കർവാൽ സമൂഹം വേനൽക്കാലത്ത് കത്വയിൽ എത്താറ്. സുന്നി മുസ്ലീമുകളായ നാടോടികൾ ആണ് ബക്കർവാൾ സമൂഹം. തെക്കൻ ഏഷ്യയിൽ ഹിമാലയൻ മലനിരകളിലായാണ് ഇവർ വസിക്കുന്നത്. ആടുകളേയും കുതിരകളേയും മേയിക്കലാണ് ഇവരുടെ ഉപജീവന മാർഗം. ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള കാശ്മീരിൽ ഇവരെ കാണാം.
18-ാം നൂറ്റാണ്ടിൽ പഞ്ചാബാബിൽ നിന്നുമാണ് കാശ്മീരിലേക്ക് ബിക്കർവാൾ സമൂഹ കുടിയേറിയത്. ക്ഷാമത്തേയും ഹിന്ദു ഭരണാധികാരികളുടെ മുസ്ലിം സമുദായത്തോടുള്ള ക്രൂര സമീപനത്തിലും മനംനൊന്താണ് കാശ്മീർ താഴ് വരകളിലേക്ക് ഇവർ എത്തിയത്. പൂർവ്വ സ്വാതന്ത്ര്യത്തോടെയാണ് ഇവർ ഇവിടെ ജീവിതം ആഘോഷമാക്കിയത്. എന്നാൽ ഇത് ഇവിടുത്തെ ഹിന്ദുസമൂഹത്തിന് തീരെ ഇഷ്ടമല്ലായിരുന്നു. ഇതോടെ ഇവരെ ഇവിടെ നിന്നും ഓടിക്കാൻ പല മാർഗവും ഇവിടുത്തെ ഹിന്ദുക്കൾ ശ്രമിച്ചു. അതിന്റെ ഒടുവിലത്തെ ഫലമാണ് എട്ടു വയസ്സുള്ള ഒരു കുരകുന്നിനെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലാൻ ഹിന്ദു സമൂഹത്തിലെ ഉന്നതന്മാർ പോലും ഒന്നിച്ച് നിന്നത്.
ഭൂരിപക്ഷവും മുസ്ലീമുകൾ ആയിരിക്കുമ്പോഴും ജന്മിത്വവും ജാതിമത വിദ്വേഷവും മാറാതെ കാശ്മീർ
ജമ്മൂകാശ്മീരിൽ ഭൂരിപക്ഷവും മുസ്ലീമുകൾ ആണ്. വളരെ കുറച്ച് ഹിന്ദുക്കൾ മാത്രമാണ് ഇവിടെയുള്ളത്. അതിനാൽ തന്നെ കശ്മീരിലെ ഹിന്ദു സമൂഹം വളരെ ഏറെ അടിച്ചമർത്തപ്പെട്ടാണ് ജീവിക്കുന്നത്. എന്നാൽ രസാനയിലെ കത്വാ വില്ലേജ് ഹിന്ദുക്കൾക്ക് മേൽകോയ്മ ഉള്ള സ്ഥലമാണ്. അതിനാൽ തന്നെ ഇവർക്ക് ഇവിടെ മുസ്ലീമുകൾ വരുന്നതിനോട് ഇഷ്ടമല്ല.
ഇത് ഹിന്ദുക്കളും മുസ്ലീമുകളും തമ്മിലുള്ള വർഗീയ വിദ്വേഷത്തിന് കാരണമായിട്ടുണ്ട്. ഇതിനിടയിലാണ് ബിക്കർവാൽ നാടോടികൾ എന്ന ന്യൂനപക്ഷം താമസിച്ചിരുന്നത്. അതിനാൽ തന്നെ വർഷം തോറും ഇവർ ഇവിടെ താമസിക്കാൻ എത്തുന്നതും സ്വൈര്യ വിഹാരം നടത്തുന്നതും ഹിന്ദുക്കളിൽ അനിഷ്ടം ഉണ്ടാക്കി. ഇതാണ് ആ സമുദായത്തിലുള്ള ഒരു കുട്ടിയെ ക്രൂരമായി കൊലപാതകം ആസൂത്രണം ചെയ്യാൻ കാരണമായി തീർന്നത്. ഇതുവഴി ബിക്കർവാൽ സമൂഹത്തെ ഇവിടെ നിന്നും ഭയപ്പെടുത്തി ഓടിക്കാനായിരുന്നു ഇവരുടെ ലക്ഷ്യം. സഞ്ജി റാം തന്റെ സമുദായത്തിൽപ്പെട്ടവരോട് ബഖർവാൽ മുസ്ലിംകളെ ഇല്ലാതാക്കണം എന്ന് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.
നാടോടികളായ ബക്കർവാൽ വിഭാഗക്കാർ ഹിരാനഗർ താലൂക്കിൽ താമസിക്കുന്നത് ഇഷ്ടമല്ലാതിരുന്ന റാം സമാന ചിന്താഗതിക്കാരെയും കൂട്ടിയാണു ക്രൂരകൃത്യം നടത്തിയത്. ബക്കർവാൽ വിഭാഗക്കാർ 'ഗോക്കളെ കൊല്ലുന്നവരും ലഹരിമരുന്നു കടത്തുന്നവരും' ആണെന്നാണു മേഖലയിലെ ഹിന്ദു സമൂഹത്തിന്റെ 'പൊതുധാരണ'. ഒന്നല്ലെങ്കിൽ മറ്റൊരു കാരണം കാട്ടി ബക്കർവാൽ വിഭാഗക്കാരെ ഇവിടങ്ങളിലുള്ളവർ പതിവായി ഭീഷണിപ്പെടുത്താറുണ്ട്. ഇതുമൂലം നിരവധി പരാതികളും എഫ്ഐആറുമാണ് മേഖലയിലെ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും.
പ്രതികാരത്തിന് കാരണമായത് ആട്ടിയോടിക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകളുടെ ദയനീയാവസ്ഥ
മുസ്ലീമുകളുടെ കേന്ദ്രമായ കാശ്മീരിൽ ഹിന്ദുക്കൾ വളരെ ക്രൂരമായ പീഡനത്തിന് ഇരയാകുന്നത് പതിവാണ് ഇതിലുള്ള പ്രതികാരമെന്നോണമാണ് ഇവർ പെൺകുട്ടയെ അതിക്രൂരമായി പീഡിപ്പിച്ച് കൊന്നത്. തീവ്രവാദത്തെ തുടർന്ന് കാശ്മീർ താഴ് വരകളിൽ നിന്നും രണ്ട് ലക്ഷത്തിനടുത്ത് കാശ്മീരി പണ്ഡിറ്റുകൾക്ക് നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇവരിൽ പലരും അഭയാർത്ഥികളായും മറ്റും പല സ്ഥലങ്ങളിലും അലഞ്ഞു. പിന്നീട് സർക്കാർ ഇവരെ മറ്റ് കാശ്മീരിലെ മറ്റ് സ്ഥലങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലുമായി പുനർ വിന്യസിച്ചു. ഇതും ഹിന്ദുക്കൾ ഭൂരിപക്ഷമായുള്ള കത്വയിൽ താമസിച്ച സുന്നി മുസ്ലിംകളായ ബിക്കർവാലകളെ ആക്രമിക്കുന്നതിനുള്ള പ്രതികാരമായി മാറി.
ബഖർവാൽ മുസ്ലിംകളോടുള്ള അടങ്ങാത്ത വിരോധമാണ് ഇത്തരത്തിലൊരു കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. റസാന ഗ്രാമത്തിലെ ദേവിസ്ഥാൻ (ചെറിയ ക്ഷേത്രം)ത്തിന്റെ മേൽനോട്ടക്കാരായ സഞ്ജിറാം ആണ് കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത് മുതൽ കൊലപാതം വരെയുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്തത്.
സംഭവത്തിനു ശേഷം കേസ് മൂടിവെക്കാനും തങ്ങളെ രക്ഷിക്കാനും റാം പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥന് നാല് ലക്ഷം രൂപ കൈക്കൂലി നൽകി. കൂടാതെ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുന്നതിനായി മകനെ മീററ്റിൽ നിന്നും സഞ്ജി റാം വിളിച്ചു വരുത്തുകയും ചെയ്തുവെന്ന് 15 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.ജനുവരി 10 നാണ് എട്ട് വയസ്സുകാരിയെ കാണാതാകുന്നത്. ഹിരാനഗർ പൊലീസ് സ്റ്റേഷനിൽ പിതാവ് പരാതി ഫയൽ ചെയ്തു. കുതിരകളെ മെയ്ക്കുന്നതിനായി ഉച്ചക്ക് 12.30 ന് പോയ പെൺകുട്ടി തിരികെ വന്നില്ലെന്നായിരുന്നു പരാതി. നാല് മണിയോടെ കുതിരകൾ മടങ്ങിയെത്തിയിരുന്നു. ജനുവരി 17 ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.
Stories you may Like
- ട്രെയിനിന്റെ അടിയിൽ നിന്നും അഞ്ചു വയസ്സുകാരി രക്ഷപ്പെട്ടത് അത്ഭുതകരമായി
- ജീവിതകാലം മുഴുവൻ മരുന്നുകൾ ആവശ്യമില്ലാത്ത ആദ്യ കിഡ്നി ട്രാൻസ്പ്ലാന്റേഷൻ
- മൂന്നര വയസുകാരിയെ പീഡിപ്പിച്ചതിന് 100 വർഷം കഠിന തടവ്
- പേര് ജിജോ മോദി; ബിജെപിയല്ല, ആള് ഇടതുപക്ഷത്താണ്
- കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും വീണ 4 വയസ്സുകാരി അദ്ഭുതകരമായി രക്ഷപെട്ടു
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്