ജാമ്യം കിട്ടിയ മദനി ഭീകരരെ വീണ്ടും ഒരുമിപ്പിച്ചു; കേരളാ റെസ്റ്റോറന്റിന് മുന്നിൽ സ്ഫോടനം നടത്തിയത് തെളിവ്; ഒന്നര പതിറ്റാണ്ടു ജയിലിൽ അടച്ചിട്ടും തൃപ്തിയാകാത്ത കർണാടക പൊലീസ് മദനിയുടെ തലയിൽ ബംഗലുരു സ്ഫോടനവും കെട്ടിവയ്ക്കുന്നു; ലക്ഷ്യം സുപ്രീംകോടതി ഇടപെടലിനു തടയിടൽ
ബി രഘുരാജ്
ബംഗലുരു: അനേകം ഭീകരവാദ കേസുകൾ ചുമത്തി ഒന്നര പതിറ്റാണ്ടായി വിചാരണ തടവുകാരനായി പാർപ്പിക്കുന്ന അബ്ദുൾ നാസർ മദനിയുടെ അന്ത്യം ജയിലിൽ തന്നെ ആവുമെന്ന സൂചന നൽകിക്കൊണ്ട് കർണാടക പൊലീസ് രംഗത്ത്. സുപ്രീം കോടതി ഇടപെടലിനെ തുടർന്നാണ് മറ്റൊരു വഴിയുമില്ലാതെ ജാമ്യം കൊടുക്കാൻ നിർബന്ധിതരായ പൊലീസ് ബാംഗ്ലൂരിൽ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിന് കാരണക്കാരനായി ചൂണ്ടികാട്ടുന്നത് മദനിയെയാണ്.
എങ്ങനെയെങ്കിലും ജയിലിൽ നിന്നും രക്ഷപെടണമെന്നാഗ്രഹിക്കുന്ന മദനി ഒരു കാരണവശാലും അതിന് തയ്യാറാവുകയില്ല എന്ന സാമാന്യചിന്ത പോലും ഇല്ലാതെയാണ് മദനിയുടെ ആസൂത്രണത്തിലാണ് സ്ഫോടനം നടന്നത് എന്ന തിയറിയുമായി അന്വേഷണ ഏജൻസികൾ രംഗത്തെത്തിയത്. ജാമ്യം കിട്ടി പുറത്തിറങ്ങിയ മ്ദനി തന്നെയാണ് ബാഗ്ലൂർ സ്ഫോടനം ആസൂത്രണം ചെയ്തത് എന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്.
ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നിലെ ബോംബ് സ്ഫോടനക്കേസിൽ മദനിക്കെതിരെ ഒരു തെളിവും സംഘടിപ്പിക്കാൻ കർണ്ണാടക പൊലീസി് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ എത്രയും വേഗം കുറ്റപത്രം നൽകി മദനിക്കെതിരെ വിചാരണ തുടങ്ങണമെന്ന് സുപ്രീംകോടതിയും ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ മദനിയെ വെറുതെ വിടണമെന്നാണ് ആവശ്യം. ഈ സാഹചര്യത്തിലാണ് മദനിക്കെതിരെ പുതിയ ആരോപണങ്ങളുമായി കർണ്ണാടക പൊലീസ് രംഗത്ത് എത്തുന്നത്. ബംഗലുരു സ്ഫോടനത്തിൽ മദനിയെ കുടുക്കി ജയിലിനുള്ളിൽ വീണ്ടും അടയ്ക്കാനാണ് കരുനീക്കം.
രണ്ട് ദിവസം മുമ്പുണ്ടായ ബംഗലുരു സ്ഫോടനക്കേസ് അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന് പിന്നിൽ അന്വേഷണ സംഘത്തിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നാണ് സൂചന. സ്ഫോടനവുമായി ബന്ധപ്പെട്ട് പിഡിപി അധ്യക്ഷൻ അബ്ദുൾ നാസർ മദനിയെ ബന്ധിക്കാനുള്ള തെളിവുകൾ തേടിയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കേരള യാത്ര. മദനിക്ക് വേണ്ടി സിമിയോ അൽ ഉമ്മയോ നടത്തിയതാണ് സ്ഫോടനമെന്ന മുൻവിധിയോടെയാണ് ദേശീയ അന്വേഷണ ഏജൻസി നീങ്ങുന്നത്. ഈ ആക്രമണം മദനി ഏകോപിപ്പിച്ചു എന്ന് വരുത്തി തീർക്കാനാണ് ശ്രമം.
ഇതിന് ഒരു ന്യായവും അവർ കണ്ടെത്തിക്കഴിഞ്ഞു. ബംഗലുരുവിലെ ചർച്ച് റോഡിലെ കേരളവുമായി ബന്ധമുള്ള ഹോട്ടലിന് മുന്നിലാണ് സ്ഫോടനം നടന്നത്. കോക്കനട്ട് ഗ്രൂവ് എന്ന ഹോട്ടലിന് മുന്നിൽ സ്ഫോടനം ഉണ്ടാക്കിയത് മദനിക്ക് വേണ്ടിയാണെന്നാണ് എൻ.ഐ.എയിലെ ഒരു വിഭാഗത്തിന്റെ വാദം. 2010ലെ ചിന്ന സ്വാമി സ്റ്റേഡിയം സ്ഫോടനക്കേസിൽ പ്രതിയായ മദനിയോട് കർണ്ണാടക പൊലീസ് നീതികാട്ടിയില്ലെന്ന് ആക്ഷേപം ശക്തമാണ്. ചികിൽസയ്ക്ക് പോലും ജാമ്യം അനുവദിക്കുന്നതിന് കർണ്ണാടക പൊലീസ് എതിർപ്പ് പ്രകടിപ്പിച്ചു. ഇതിലുള്ള പ്രതിഷേധമാണ് കഴിഞ്ഞ ദിവസം ചർച്ച റോഡിൽ നടന്ന സ്ഫോടനത്തിന് പിന്നിലെന്ന തിയറിയാണ് എൻഐഎ പ്രചരിപ്പിക്കുന്നത്. ഇതിലൂടെ മദനിയുടെ ജാമ്യം റദ്ദാക്കാൻ പോലും പൊലീസിന് കഴിഞ്ഞേക്കും.
തടിയന്റവിടെ നസീറിൽ നിന്ന് ബോംബ് നിർമ്മാണം പഠിച്ചവരാണ് ബംഗലുരുവിൽ സ്ഫോടനമുണ്ടാക്കിയതെന്നാണ് തിയറി. മദനിയെ പീഡിപ്പിക്കുന്നതിലുള്ള എതിർപ്പ് പ്രകടിപ്പിക്കുകയാണ് ഉദ്ദേശ്യമെന്നും വിശദീകരിക്കുന്നു. എന്നാൽ കേരളാ പൊലീസിൽ നിന്ന് വ്യക്തമായ സൂചനയൊന്നും ലഭിക്കാത്തതിനാൽ പ്രതികളെ തിരിച്ചറിയാൻ കഴിയുന്നുമില്ല. ഈ സാഹചര്യത്തിലാണ് സ്ഫോടനം അന്വേഷിക്കുന്ന പ്രത്യേക സംഘം കേരളത്തിൽ എത്തുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്ഫോടനത്തിലെ മുഖ്യസൂത്രധാരൻ അബുബേക്കർ സിദ്ദിഖിയുടെ അനുയായികളും സംശയത്തിന്റെ നിഴലിലാണ്. സിദ്ദിഖിയുടെ സംഘാങ്ങളിൽ ഭൂരിഭാഗത്തേയും ഏറ്റുമുട്ടലുകളിൽ തമിഴ്നാട് പൊലീസ് കൊന്നിട്ടുണ്ട്. എന്നാൽ ചിലർ ഇപ്പോഴും ഒളിവിലുണ്ട്.
അലുമിനയം നൈട്രേറ്റും വെടിയുണ്ടയും ഇരുമ്പ് പൈപ്പിൽ കടത്തിയാണ് സ്ഫോടന വസ്തുവുണ്ടാക്കിയത്. വിദഗ്ധമായ പരിശീലനം ഇതിന് ആവശ്യമാണ്. ഇന്ത്യൻ മുജാഹിദീനിൽ നിന്ന് തടിയന്റവിട നസീറിനും സിദ്ദിഖിക്കും ഇതിനുള്ള വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്. ഇവരുടെ ശിഷ്യർക്ക് മാത്രമേ ഇത്തരത്തിലൊരു ബോംബ് ഉണ്ടാക്കാൻ കഴിയൂ. അതിനൊപ്പം ആളുകളെ കൊല്ലുകയെന്ന ലക്ഷ്യവും ബംഗലുരുവു സ്ഫോടനത്തിന് ഉണ്ടായിരുന്നില്ല. മറിച്ച് തങ്ങളുടെ സാന്നിധ്യം ബംഗലുരുവിൽ ഉണ്ടെന്ന് അറിയിക്കുക മാത്രമാണ് ഉദ്ദേശിച്ചതെന്നാണ് പൊലീസ് നിഗമനം. ഇതെല്ലാം അൽ ഉമയുടെ പ്രവർത്തന ശൈലിയുടെ ഭാഗമാണെന്നാണ് നിരീക്ഷണം.
ഇന്ത്യൻ മുജാഹിദിന്റെ ഭാഗമായ അൽ ഉമയുടെ സജീവ പ്രവർത്തകരെല്ലാം മദനിയുടെ വിശ്വസ്തരാണെന്നാണ് കർണ്ണാടക പൊലീസിന്റെ വാദം. അതുകൊണ്ട് കൂടിയാണ് മദനിയാണ് സ്ഫോടനത്തിന് പിന്നിലെന്ന വിലയിരുത്തലുകൾ സജീവമാക്കുന്നത്. ഇക്കാര്യങ്ങൾ ദേശീയ അന്വേഷണ ഏജൻസിയേയും അറിയിച്ചു കഴിഞ്ഞു. ബംഗലുരു സ്ഫോടനത്തിൽ മദനിയെ ബന്ധിപ്പിക്കാനുള്ള തെളിവുകളാണ് കർണ്ണാടക പൊലീസിന്റെ ലക്ഷ്യം. മദനിയെ വിചാരണ കൂടാതെ അന്യായമായി തടവിൽ വയ്ക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കേരളാ സർക്കാരും വിഷയത്തിൽ ഇടപെട്ടു. മദനി കേരളത്തിലെത്തിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകില്ലെന്ന് ഉറപ്പും നൽകി. എന്നിട്ടും കോടതിയിൽ മദനിയുടെ ജാമ്യാപേക്ഷയിൽ അനുകൂല നിലപാട് കർണ്ണാടകം എടുത്തില്ല. പ്രമേഹ രോഗത്തെ തുടർന്ന് കാഴ്ച ശക്തി നഷ്ടപ്പെട്ട മദനി ചികിൽസാവശ്യത്തിനായി ജാമ്യാപേക്ഷ നൽകിയപ്പോഴും എതിർത്തു. എന്നാൽ ബംഗലുരു വിട്ടു പോകരുതെന്ന നിബന്ധനയിൽ സുപ്രീംകോടതി മദനിക്ക് ജാമ്യം അനുവദിച്ചു.
കണ്ണിന്റെ ചികിൽസയ്ക്ക് കേരളത്തിൽ പോകണമെന്നായിരുന്നു മദനിയുടെ ആവശ്യം. ശ്രീധരീയത്തിലെ ചികിൽസയിലൂടെ രോഗ ശാന്തിയുണ്ടാകുമെന്നും സുപ്രീംകോടതിയെ മദനി അറിയിച്ചു. ഇതിനേയും കർണ്ണാടക എതിർത്തു. ഈ സാഹചര്യത്തിൽ ബംഗലൂരുവിൽ ചികിൽസ തുടരുകയാണ് മദനി. സുപ്രീംകോടതി വീണ്ടും മദനയുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുകയാണ്. അപ്പോൾ ബംഗലുരു സ്ഫോടനത്തിലെ ബന്ധമുയർത്തി ജാമ്യം നിഷേധിച്ച് മദനിയെ വീണ്ടും ജയിലിലാക്കാനാണ് കർണ്ണാടക പൊലീസിന്റെ നീക്കമെന്നാണ് സൂചന. അതിനുള്ള ഉപാധിയായി ബംഗലുരു സ്ഫോടനത്തെ മാറ്റാനാണ് നീക്കം. ഇതിന് വേണ്ടിയാണ് കേരള ബന്ധം സ്ഥാപിക്കാൻ ശ്രമം നടക്കുന്നതും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍