വിമർശനങ്ങളെ ഭയക്കുന്നവൻ ഭീരുവാണ്; ആരെ അറസ്റ്റു ചെയ്തു ജയിലിൽ അടച്ചാലും വീണ്ടും വീണ്ടും നീതിയുടെ ശബ്ദം ഉയരും; ഒരു നാൾ താങ്കളുടെ അധികാരത്തിന്റെ കിരീടവും ചെങ്കോലും നഷ്ടപ്പെട്ട് പല്ലു കൊഴിഞ്ഞ സിംഹമായി താങ്കൾ ഇരിക്കും; ഒഫീഷ്യൽ പേജ് അപ്രത്യക്ഷമാക്കിയത് പിണറായി സർക്കാരെന്ന് ആരോപണം; എന്തുകൊണ്ട് മല്ലു സൈബർ സോൾജിയേഴ്സ് പുതിയ എഫ് ബി പേജ് തുടങ്ങി?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: രാജ്യ താൽപ്പര്യം പരിഗണിച്ചാണ് എന്നും മല്ലു സൈബർ സോൾജിയേഴ്സിന്റെ പ്രവർത്തനം. അഴിമതി തുറന്നു കാട്ടിയാണ് അവർ മുന്നേറിയത്. ഐസിസിനും അമ്മ പെങ്ങന്മാരെ തിരിച്ചറിയാൻ കഴിയാത്തവർക്കും എതിരെ സോഷ്യൽ മീഡിയയെ പരമാവധി ഉപയോഗിച്ചു. സൈറ്റുകൾ പലതും നിശ്ചലമാക്കി. അങ്ങനെ ധാർമികത ഉയർത്തിപ്പിടിച്ച് ഇന്ത്യയിലെ തന്നെ നമ്പർ വൺ ഹാക്കിങ് ടീം ആയ മല്ലു സൈബർ സോൾജിയേസ് മാറി. മലയാളിയുടെ അഭിമാനം ഉയർത്തുന്ന പല ഇടപെടലും നടത്തി. ഈ കൂട്ടായ്മയുടെ ഫെയ്സ് ബുക്ക് പേജിനെ സംസ്ഥാന സർക്കാർ ഇടപെടൽ മൂലം അപ്രത്യക്ഷമായി. ഇതിനെ ഞെട്ടലോടെയാണ് ഈ ഹാക്കിങ് സംഘം ഉൾക്കൊണ്ടത്.
മല്ലു സൈബർ സോൾജിയേഴ്സിന്റെ ഒഫീഷ്യൽ പേജ് ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷമാവുകയായിരുന്നു. ഇതിന് കാരണം തേടി പലവഴിക്കും അന്വേഷിച്ചു. ഒടുവിൽ സൈബർ സെല്ലിലും പരാതി കൊടുത്തു.എന്നാൽ അവിടെനിന്നും വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ല. ഇതേ തുടർന്ന് പുതിയ പേജും തുടങ്ങി. അതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് പിണറായി സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് ഒഫീഷ്യൽ പേജ് മാറ്റിയതെന്ന് ബോധ്യപ്പെട്ടതെന്ന് മല്ലു സൈബർ സോൾജിയേഴ്സ് പറയുന്നു. ഫെയ്സ് ബുക്ക് ടീമിൽ നിന്നാണ് ഇത് കിട്ടിയതെന്നാണ് അവർ നൽകുന്ന സൂചന. സർക്കാർ വിരുദ്ധ പോസ്റ്റുകളും, മുഖ്യ മന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഫേസ്ബുക് പേജ് വഴി പ്രമോട്ട് ചെയ്യുന്നു എന്ന കാരണം കാട്ടി കൊണ്ടാണ് പേജ് ടേക്ക് ഡൗൺ ചെയ്യാൻ നിർദ്ദേശം കൊടുത്തതെന്നും അവർ പറയുന്നു.
വിമർശനങ്ങളെ ഭയക്കുന്നവൻ ഭീരുവാണ്. താങ്കൾ ആരെ അറസ്റ്റു ചെയ്തു ജയിലിൽ അടച്ചാലും വീണ്ടും വീണ്ടും താങ്കൾക്ക് എതിരെ നീതിയുടെ ശബ്ദം ഉയരും. ഒരു നാൾ താങ്കളുടെ അധികാരത്തിൽന്റെ കിരീടവും ചെങ്കോലും നഷ്ടപ്പെട്ട പല്ലു കൊഴിഞ്ഞ സിംഹമായി താങ്കൾ ഇരിക്കുമെന്നും പുതിയ ഫെയ്സ് ബുക്ക് പോസ്റ്റിൽ മല്ലു സൈബർ സോൾജിയേഴ്സ് പറയുന്നു. 2014 മുതലാണ് മല്ലു സൈബർ സോൾജിയേഴ്സ് സാന്നിധ്യം അറിയിക്കുന്നത്. ആദ്യം ഇന്ത്യക്കാരെ അപമാനിച്ച ഇംഗ്ലീഷ് പത്രമായ ന്യുയോർക്ക് ടൈംസിനെതിരെ മലയാളത്തിൽ പൊങ്കാലയിട്ട് അവരെ കൊണ്ട് മാപ്പ് പറയിച്ചു. തുടർന്ന് ക്രിക്കറ്റ് ദൈവം സച്ചിനെ അറിയില്ല എന്ന് പറഞ്ഞ ബാഡ്മിന്റൽ താരം മറിയ ഷറപ്പോവയും മല്ലൂസിന്റെ പൊങ്കാല ഏറ്റുവാങ്ങി. മല്ലു സൈബർ സോൾജിയേഴ്സ്ഹാക്കിങ്ങിലേക്ക് കടക്കുന്നത് 2014 ഇൽ മോഹൻലാലിന്റെ സൈറ്റ് പാക്ക് ഹാക്കേഴ്സ് ഹാക്ക് ചെയ്തപ്പോളാണ്.
പ്രതികാരമായി പാക്കിസ്ഥാൻ ഗവണ്മെന്റ് യൂണിവേഴ്സിറ്റി, റയിൽവെ തുടങ്ങി നിരവധി ഗവണ്മെന്റ് സൈറ്റുകൾ മല്ലു സൈബർ സോൾജിയേഴ്സ് ഒരു രാത്രി കൊണ്ട്പിടിച്ചടക്കി ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ വാർത്ത സൃഷ്ടിച്ചു. മോഹൻലാലിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ഹാക്ക് ചെയ്തതിനു പകരം പാക്കിസ്ഥാൻ ഗവണ്മെന്റ് സൈറ്റിൽ 'നീ പോ മോനെ ദിനേശാ...'എന്ന സന്ദേശത്തോടുകൂടി മോഹൻലാലിന്റെ ചിത്രം പ്രദർശിപ്പിച്ചാണ് ഈ ഹാക്കർ ഗ്രൂപ്പ് പ്രതികാരം ചെയ്തതത്. 2015 ഇൽ 300ഇൽ അധികം വരുന്ന പാക്കിസ്ഥാൻ ഗവണ്മെന്റ് സൈറ്റുകൾ അടക്കം നിരവധിസൈറ്റുകൾ ഒരൊറ്റ രാത്രികൊണ്ട് നിശ്ചലമാക്കാൻ മല്ലു സൈബർ സോൾജിയേഴ്സിന് സാധിച്ചു. കേരളത്തിലെ ചില എയർപോർട്ട് വെബ്സൈറ്റുകൾ പാക്കിസ്ഥാൻ ഹാക്കർ മാർ തകർത്തപ്പോൾ മല്ലു സൈബർ സോൾജിയേഴ്സ് പ്രതികരിച്ചത് പതിവിൽ നിന്ന് വ്യത്യസ്ത മായാണ്. പാക്കിസ്ഥാനിലെ പ്രധാന എയർപോർട്ട് വെബ്സൈറ്റ് ഹാക്ക് ചെയ്തു അഡ്മിൻ ലോഗിൻ ഡീറ്റെയിൽസ് തങ്ങളുടെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തു.
തുടർന്ന് നിവിൻ പോളിയുടെയും സലീം കുമാറിന്റെയും മറ്റും ട്രോളുകൾ ആയിരുന്നു ആവെബ്സൈറ്റ് മുഴുവൻ. ഇന്ത്യൻ സുരക്ഷയ്ക്കും ദേശീയതയ്ക്കും ഐക്യത്തിനും വേണ്ടി സന്ധിയില്ലാ പ്രതിരോധം തീർക്കുകയാണ് എന്നും മല്ലു സൈബർ സോൾജിയേഴ്സ് ചെയ്തത്. മോഹൻലാലിനെതിരെ കെആർകെ നടത്തിയ പ്രതികരണങ്ങളോടും രൂക്ഷമായിട്ടായിരുന്നു മല്ലു സൈബർ സോൾജിയേഴ്സിന്റെ പ്രതികരണം. ഇതിനിടെ ഈ ഗ്രൂപ്പിന് പിന്നിൽ സംഘപരിവാറുകാരാണെന്ന പ്രചരണവുമായി സിപിഎം രംഗത്ത് വന്നിരുന്നു. സംസ്ഥാന സർക്കാരിലെ അഴിമതി തുറന്നുകാട്ടിയതിന് ശേഷമായിരുന്നു ഇത്.
മല്ലു സൈബർ സോൾജിയേഴ്സിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം
കേരള ജനതയ്ക്ക് നമസ്ക്കാരം ,
ഇന്ത്യയിലെ തന്നെ നമ്പർ വൺ ഹാക്കിങ് ടീം ആയ മല്ലു സൈബർ സോൾജിയേസിന്റെ
എഴുപത്തിനായിരത്തിൽ അതികം ഫോളോവേർസ് ഉണ്ടായിരുന്ന www.facebook.com/themallucyberosldiers എന്ന ഒഫിഷ്യൽ പേജ് ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷമായി.
എന്താണ് കാരണം എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഞങ്ങൾ നിരവധിപേരെ ബന്ധപെട്ടു അവർക്ക് ഒന്നും വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ല. അങ്ങനെ ഒരു സുഹൃത്ത് മുഖേനെ സൈബർ സെല്ലിലും പരാതി കൊടുത്തു.എന്നാൽ അവിടെനിന്നും വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ല അങ്ങനെ ഞങ്ങൾ പുതിയ ഒരു പേജ് തുടങ്ങി(നിലവിലുള്ള ഈ പേജ് ).
കുറച്ചു നാൾ മുന്നേ മറ്റൊരു സുഹൃത്ത് വഴി മഹാരാഷ്ട്രയിലെ ഫേസ്ബുക് ടീമുമായി ബന്ധപ്പെട്ടൂ.
അവിടെ നിന്നും കിട്ടിയ മറുപടി കണ്ട് ഞങ്ങൾക്ക് വളരെ ദുഃഖം തോന്നി,
കേരള സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഫേസ്ബുക് അധികൃതർ ഞങ്ങളുടെ പേജ് ടേക്ക് ഡൗൺ ചെയ്തത് എന്ന്
അങ്ങനെ ചെയ്യാനുള്ള കാരണം എന്താണ് എന്ന് വീണ്ടും അനേഷിച്ചു .അപ്പോൾ ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത് സർക്കാർ വിരുദ്ധ പോസ്റ്റുകളും,മുഖ്യ മന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഞങ്ങളുടെ ഫേസ്ബുക് പേജ് വഴി പ്രമോട്ട് ചെയ്യുന്നു എന്ന കാരണം കാട്ടി കൊണ്ടാണ് ഞങ്ങളുടെ പേജ് ടേക്ക് ഡൗൺ ചെയ്യാൻ നിർദ്ദേശം കൊടുത്തത്.
അല്ലയോ ശ്രീ Pinarayi Vijayan
താങ്കൾ ഒരു ഭീരു ആണ്....!
താങ്കൾക്ക് എതിരെ സോഷ്യൽ മീഡിയ വഴി പ്രതികരിച്ചാൽ വാ അടപ്പിക്കാൻ താങ്കൾ ആരാ ഞങ്ങളുടെ ദൈവമോ ഒന്നും അല്ലല്ലോ ഞങ്ങൾ വോട്ടു ചെയ്തു ഞങ്ങൾ തിരഞ്ഞെടുത്ത,ഞങ്ങളെ പോലെ ഒരു ആൾ അല്ലെ താങ്കൾ .താങ്കൾക്ക് കൊമ്പു ഒന്നും ഇല്ലല്ലോ.പിന്ന എന്തിനാ താങ്കളുടെ ചെയ്തികൾക്കു എതിരെ പ്രതികരിക്കുന്നവർക്ക് എതിരെ നിരന്തരം നടപടികൾ എടുത്ത് വാ അടപ്പിക്കുന്നത്. അതുപോലെ ഞങ്ങളെയും ഞങ്ങളുടെയും വായടപ്പിച്ചു ഇല്ലാതാക്കൻ ആണ് താങ്കൾ ശ്രമിച്ചത് .
സർക്കാർ വിരുദ്ധമായ എന്ത് പോസ്റ്റാണ് ഞങ്ങൾ പ്രചരിപ്പിച്ചത്...?
താങ്കളെ അപമാനിച്ച എന്ത് പോസ്റ്റാണ് ഞങ്ങൾ ഷെയർ ചെയ്തത്..?
പറയൂ...
അതെ ഞങ്ങൾ പ്രതികരിച്ചു....!
താങ്കൾ അധികാരത്തിൽ വന്നതിനു ശേഷം എത്ര രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു....?
അതിനെ പറ്റി ഞങ്ങൾ പ്രതികരിച്ചു...!
അശോക സ്തംഭം തലയിൽ ചൂടി അതിന്റെ പാവന വിലയറിയാത്ത താങ്കളുടെ പൊലീസ് സേനയിലെ ചില നിയമവിരുദ്ധരായ ഉദ്യോഹസ്തർക്ക് എതിരെ ഞങ്ങൾ പ്രതികരിച്ചു....!
അഴിമതിക്കാരായ സർക്കാർ ഉദ്യോഹസ്ഥർക്ക് എതിരേ ഞങ്ങൾ പ്രതികരിച്ചു....!
നീതി തേടി കണ്മുന്നിൽ കൈ നീട്ടിവന്ന പാവങ്ങളെ കണ്ടില്ല എന്ന് നിങ്ങൾ നടിച്ചപ്പോൾ ഞങ്ങൾ പ്രതികരിച്ചു...!
രാഷ്ട്രീയക്കാർ സ്വന്തം കാര്യം നോക്കി ഖജനാവിൽ കൈയിട്ടു കീശവീർപ്പിച്ചപ്പോൾ നോട്ടയ്ക്ക് വോട്ട് ചെയ്യണം എന്ന് പറഞ്ഞു ഞങ്ങൾ പ്രതികരിച്ചു...!
അഴിമതി കൊണ്ട് ആറാടിയ താങ്കളുടെ മന്ത്രിസഭയിലെ മന്ത്രിമാർക്ക് എതിരെ പ്രതികരിച്ചു..!
ISIS എന്ന തീവ്രവാദ സംഘടനയിൽ ഇന്ത്യയിൽ നിന്ന് ഏറ്റവും അതികം ആൾക്കാർ പോയത് കേരളത്തിൽ നിന്നാണ് അത് നിങ്ങളുടെ കഴിവ് കേടാണ് അതിനു എതിരെയും ഞങ്ങൾ പ്രതികരിച്ചു....!
തീവ്രവാദികൾക്കു എതിരെ ഞങ്ങൾ പ്രതികരിച്ചു.
'അമ്മ പെങ്ങന്മാരെ തിരിച്ചു അറിയാൻ വയ്യാത്ത ഞരമ്പൻ മാർക്ക് എതിരെ ഞങ്ങൾ പ്രതികരിച്ചു.
നിരന്തരം ഇന്ത്യൻ സൈബർ മേഖലയിൽ കടന്നുകൂടി സൈറ്റുകൾ നശിപ്പിച്ചു കൊണ്ടിരുന്ന പാക്കിസ്ഥാനികൾക്ക് എതിരെ പ്രതികരിച്ചു.
ഗവർമെന്റ് ഹോസ്പിറ്റലിൽ നടക്കുന്ന തോന്നിവസത്തെ കുറിച്ചു പ്രീതികരിച്ചു.
താങ്കളുടെ പാർട്ടിക്കാർ കൊടി നാട്ടി പാവങ്ങൾ ആത്മഹത്യ ചെയ്തതിനു എതിരെ പ്രതികരിച്ചു
ശ്രീജിത്തിനും മധുവിനും വേണ്ടി പ്രതികരിച്ചു.
ഇതിൽ പലതും ഞങ്ങൾ പ്രതികരിച്ചെങ്കിൽ ഞങ്ങൾ തിരഞ്ഞെടുത്ത് ഭരണത്തിൽ കയറ്റി ഇരുത്തിയ ജനപ്രതിനിധികളുടെ കഴിവുകേടുകാരണമാണ് .
വീണ്ടും പറയുന്നു നിങ്ങൾ ഭീരുവാണ് നിഴലിനെ പോലും ഭയക്കുന്ന ഭീരു.
മല്ലു സൈബർ സോൾജിർസ് എന്ന ഈ കുട്ടാഴ്യ്മ രാജ്യത്തിനു വേണ്ടി ഞങ്ങളിൽ കഴിയുന്ന രീതിയിൽ സേവനങ്ങൾ നിങ്ങൾക്ക് പറഞ്ഞാൽ മനസിലാകില്ല ..അത് പറഞ്ഞു വല്യ ആള് ചമയാൻ ഞങ്ങൾക്കും താല്പര്യം ഇല്ല.
പറയണം എവിടെയാണ് മിഷ്ടർ സർക്കാർ വിരുദ്ധമായ പോസ്റ്റുകൾ
ഇതിൽ എവിടെയാണ് മുഖ്യമന്ത്രിയെ അപമാനിച്ചത്...?
വിമർശനങ്ങളെ ഭയക്കുന്നവൻ ഭീരുവാണ്.
താങ്കൾ ആരെ അറസ്റ്റു ചെയ്തു ജയിലിൽ അടച്ചാലും വീണ്ടും വീണ്ടും താങ്കൾക്ക് എതിരെ നീതിയുടെ ശബ്ദം ഉയരും.
ഒരു നാൾ താങ്കളുടെ അധികാരത്തിൽന്റെ കിരീടവും ചെങ്കോലും നഷ്ടപ്പെട്ട പല്ലു കൊഴിഞ്ഞ സിംഹമായി താങ്കൾ ഇരിക്കും .
അന്ന് നീതിയുടെ ചൂണ്ടുവിരൽ താങ്കൾക്ക് എതിരെ ചൂണ്ടും അന്ന് ഈ ഗർവ്വും ,അഹങ്കാരവും ,ഹുങ്കും,രാഷ്ട്രീയ തിമിരവും കാണില്ല അന്ന് താങ്കൾ തിരിച്ചു അറിയും ചെയ്തുകൂട്ടിയ കാര്യങ്ങൾ .
ഒരു കാര്യം ഓർമ വെച്ചോ ഞങ്ങൾ ജനങ്ങളുടെ ചെലവിൽ ആണ് താങ്കൾ ആ കസേരയിൽ ഞെളിഞ്ഞു കുത്തി ഇരിക്കുന്നത് . താങ്കളെതിരഞ്ഞെടുത്ത ഞങ്ങളെ പല്ലിളിച്ചു കാണിക്കുകയാണ് താങ്കൾ ഇപ്പോൾ ചെയ്യുന്നത് .
അധികരാവും ചെങ്കോലും എന്നും താങ്കളുടെ കൂടെ ഉണ്ടാകില്ല സാർ
പിന്ന ഞങ്ങളുടെ ഒരു പേജ് പോയാൽ വേറെ ആയിരം പേജ് വരും
താങ്കളുടെ ഇമേജ് ഇതുപോലെ ഉള്ള ചെറ്റത്തരം കാട്ടി പോയാൽ അതു തിരിച്ചു കിട്ടില്ല.
ഞങ്ങൾ ഞങ്ങളുടെ രാജ്യത്തിനു വേണ്ടി ഞങ്ങളാൽ ചെയ്യാൻ കഴിഞ്ഞത് ഗൂഗിളിൾ കിടപ്പുണ്ട് അതുമതി ഞങ്ങൾക്ക്...
ഞങ്ങൾക്ക് ഒപ്പം എല്ലാ രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്ന ആൾക്കാർ ഉണ്ട്.പക്ഷെ അവർക്ക് ഒന്നും അന്തമായ രാഷ്ട്രീയ തിമിരം ഇല്ല
ഞങ്ങൾക്ക് വലുത് രാഷ്ട്രമാണ്......രാഷ്ട്രീയം അല്ല......!
ജയ്ഹിന്ദ്.??????????????
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്