ആദ്യ മൊബൈൽഫോൺ സംഭാഷണത്തിന് മുപ്പത് വയസ്സ്; ലോകത്തെ മാറ്റി മറിച്ച മൊബൈൽ വിപ്ലവം തുടങ്ങിയത് ഇങ്ങനെ
മൊബൈൽ ഫോൺ ഇന്ന് നമ്മുടെ ഒരു അവയവമായി മാറിയെന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല. ഉണരുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും ഉണ്ണുമ്പോഴും എന്തിനേറെ ഉറങ്ങുമ്പോൾ വരെ നമുക്ക് മൊബൈൽ ഫോൺ കൂടിയേ കഴിയൂ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ആദ്യത്തെ മൊബൈൽ സംഭാഷണത്തെക്കുറിച്ച് നമ്മിൽ എത്രപേർക്കറിയാമെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആദ്യത്തെ മൊബൈൽ ഫോൺ സംഭാഷണത്തിന് മുപ്പത് വയസ്സായ വിവരവും അധികമാർക്കുമറിയാത്ത വസ്തുതയാണ്. എന്നാൽ മൂന്ന് ദശാബ്ദങ്ങൾക്കിപ്പുറവും ലേഡി ഹാരിസൺ ആ സംഭാഷണം ഓർത്തെടുക്കാൻ അനായാസം സാധിക്കുന്നുണ്ട്. കാരണം ആ സംഭാഷണം നടത്തിയത് അവരുടെ മകനും ഭർത്താവും തമ്മിലാണ്. വോഡഫോണിന്റെ സ്ഥാപകനായ സർ ഏർണസ്റ്റ് ഹാരിസണും അദ്ദേഹത്തിന്റെ മകനായ മൈക്കൽഹാരിസണും തമ്മിലാണ് ലോകത്തിലെ ആദ്യത്തെ ഈ മൊബൈൽ ഫോൺ സംഭാഷണം നടത്തിയത്. 2009ൽ തന്റെ 82-ാം വയസ്സിലാണ് ഹാരിസൺ മരണമടഞ്ഞത്.
'ഹായ് ഡാഡ്, മൈക്ക് ഹിയർ. ഐ ആം ടാക്കിങ് ടു യു ഫ്രം പാർലിമെന്റ് സ്ക്വയർ..ദി വെരി ഫസ്റ്റ് കാൾ ഫ്രം എ മൊബൈൽ ഫോൺ, ഹാപ്പി ന്യൂ ഇയർ..'. എന്നാണ് അന്ന് മകൻ ഹാരിസണോട് ആദ്യത്തെ മൊബൈൽ ഫോൺ സംഭാഷണം നടത്തിക്കൊണ്ട് പറഞ്ഞത്. 1985 തുടങ്ങുന്ന അർധരാത്രിയിലായിരുന്നു ചരിത്രം കുറിച്ച ആ സംഭാഷണം നടന്നത്. ഈ ചരിത്രമുഹുർത്തത്തിന് സാക്ഷിയാകാൻ താൻ അപ്പോൾ ഹാരിസണ് അടുത്ത് നിൽക്കുന്നുണ്ടായിരുന്നുവെന്ന് ലേഡി ഹാരിസൺ സാക്ഷ്യപ്പെടുത്തുന്നു.
ആദ്യമൊബൈൽ സംഭാഷണത്തിന്റെ 30ാം വാർഷികം ബ്രിട്ടനിൽ പടിവാതിൽക്കലെത്തി നിൽക്കുകയാണ്. ഇക്കാലത്തിനിടെ ബ്രിട്ടനിലെയും ലോകമാകമാനമുള്ള മൊബൈൽ വിപണികളിലും വിപ്ലവാത്മകമായ മാറ്റങ്ങളാണുണ്ടായിരിക്കുന്നത്. ഇന്നത്തെ മൊബൈൽ ഫോണുകൾ വെറും ഫോൺ വിളിക്കാനുള്ള ഉപകരണങ്ങൾ മാത്രമല്ലെന്ന് കാണാം. ഫോട്ടോകളും വീഡിയോകളുമെടുക്കാനും ഇന്റർനെറ്റ് ബ്രൗസ് ചെയ്യാനും എന്തിനേറെ ഡ്രൈവിംഗിന് നിർദ്ദേശങ്ങൾ വരെ നൽകാൻ കഴിവുള്ള മൊബൈലുകൾ ഇന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. അന്ന് അഞ്ച് കിലോഗ്രാം ഭാരമുള്ള മൊബൈൽ ഫോണുമായാണ് മൈക്കൽ ഹാരിസൺ തന്റെ പിതാവിനെ വിളിക്കാൻ പുതുവർഷപ്പുലരിയിൽ പാർലമെന്റ് സ്ക്വയറിലെത്തിയതെങ്കിൽ ഇന്നത്തെ മൊബൈൽ ഫോണുകളുടെ ഭാരം കേവലം ഗ്രാമുകൾ മാത്രമാണെന്ന് കാണാം.
തങ്ങൾ മൊബൈലിലൂടെയുള്ള ആദ്യത്തെ ബ്രൊഡ്കാസ്റ്റ് കാണാൻ പോകുകയാണെന്നാണ് അന്ന് പരമ്പരാഗതമായ ന്യൂ ഇയർ പാർട്ടിയിൽ വച്ച് ലേഡി ഹാരിസൺ പ്രഖ്യാപിച്ചിരുന്നത്. സർ ഏർണസ്റ്റ് ഹാരിസൺ റിസീവർ എടുക്കുന്ന ചരിത്ര നിമിഷം ഒരു ഫോട്ടോഗ്രാഫർ പകർത്തിയതായും ലേഡി ഹാരിസൺ ഓർത്തെടുക്കുന്നു.
ഫോണിന്റെ മറുതലയ്ക്കൽ ആളുകൾ തന്റെ പിതാവിനൊപ്പം ഈ ചരിത്രനിമിഷം ആഘോഷിക്കുന്നത് കേൾക്കാമായിരുന്നുവെന്നാണ് മൈക്കൽ ഹാരിസൺ പറഞ്ഞത്. ഇതൊരു മാസീവ് മൊമെന്റാണെന്ന് ഡാഡി എല്ലാവരോടും പറയുന്നത് കേൾക്കാമായിരുന്നുവെന്നാണ് മൈക്കൽ സാക്ഷ്യപ്പെടുത്തുന്നത്. ഇപ്പോൾ നിങ്ങൾ വർത്തമാനകാലത്തിലാണെന്ന് നിങ്ങൾക്ക് പറയാൻ കഴിയും എന്ന് ആദ്യത്തെ മൊബൈൽ സംഭാഷണത്തിന് ശേഷം ഏർണെസ്റ്റ് ഹാരിസൺ തനിക്ക് ചുറ്റും കൂടിയവരോട് വിളിച്ച് പറയുന്നത് മൈക്കൽ മറുതലയ്ക്കൽ നിന്ന് കേട്ടിരുന്നു. മൈക്കൽ ഈ നിമിഷത്തിന് വേണ്ടി വളരെക്കാലമായി കാത്തിരിക്കുകയായിരുന്നുവെന്നാണ് ഹാരിസൺ വിളിച്ച് പറഞ്ഞത്.
ബ്രിട്ടനിൽ ആദ്യ മൊബൈൽ സംഭാഷണം യാഥാർത്ഥ്യമായി 10 വർഷങ്ങൾ കഴിഞ്ഞാണ് ഇന്ത്യയിൽ ഇത് പ്രാവർത്തികമായത്. 1995 ജൂലൈ 31നായിരുന്നു ആ മഹാസംഭവം അരങ്ങേറിയത്. അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവും നരസിംഹറാവു മന്ത്രിസഭയിലെ കമ്മ്യൂണിക്കേഷൻ മിനിസ്റ്ററായ സുഖ്റാമും തമ്മിലായിരുന്നു പ്രഥമസംഭാഷണം നടന്നത്. കൊൽക്കത്തിയിലെ റൈറ്റേഴ്സ് ബിൽഡിംഗിൽ നിന്നും ബസു ഡൽഹിയിലെ സഞ്ചാർഭവനിലുള്ള സുഖ്റാമിനെ വിളിച്ചതോടെയാണ് ഇന്ത്യയിൽ മൊബൈൽഫോൺ വിളി തുടങ്ങിയത്. കൊൽക്കത്തിയിലെ മോദി ടെൽസ്ട്രായുടെ മോബിൽനെറ്റ് ജിഎസ്എം നെറ്റ് വർക്കിലൂടെയായിരുന്നു ഈ ചരിത്രവിളി യാഥാർത്ഥ്യമായത്.മിക്ക വിപ്ലവങ്ങൾക്കും തുടക്കം കുറിച്ചവർ ശ്രദ്ധിക്കപ്പെടാതെ പോയ പ്രവണത ഇവിടെയും ആവർത്തിച്ചു. ജ്യോതിബസുവും സുഖ്റാമും ദേശിയതലത്തിലേക്കുയരാതെ പോയതു പോലെ മോബിൽ നെറ്റിന്റെ പ്രവർത്തനം നിലയ്ക്കുയും ചെയ്തു. അതുപോലെത്തന്നെ ആദ്യ മൊബൈൽ വിളിക്ക് സാക്ഷ്യം വഹിച്ച കൊൽക്കത്ത പിന്നീടുള്ള സെൽഫോൺ ഓപ്പറേറ്റർമാരെ സംബന്ധിച്ചിടത്തോളം അനാകർഷകമായ നഗരമായിത്തീരുകയും ചെയ്തു.
മറ്റോതൊരു വിപ്ലവത്തെയുമെന്ന പോലെ മൊബൈൽ ഫോൺ വിപ്ലവവും ഇന്ത്യയിൽ കാട്ട് തീ പോലെ ആളിപ്പടരുകയായിരുന്നു. ഇന്ന് ഇന്ത്യയിൽ ഓരോ സെക്കൻഡിലും ഓരോ മൊബൈൽ ഫോണുകൾ വിറ്റഴിപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ മിക്ക മൊബൈൽ ഓപ്പറേറ്റർമാരും 900 എംഎച്ച് ഇസഡ് ബാൻഡ് വിത്തിന് കീഴിലുള്ള ജിഎസ്എം മൊബൈൽ സിസ്റ്റമാണുപയോഗിക്കുന്നത്. എന്നാൽ അടുത്തിടെ ചില ഓപ്പറേറ്റർമാർ 1800 എംഎച്ച് ഇസഡ് ബാൻഡ് വിത്തിലും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. സിഡിഎംഎ ഓപ്പറേറ്റർമാർ 800 എംഎച്ച് ഇസഡ് ബാൻഡിന് കീഴിലാണ് ഓപ്പറേറ്റ് ചെയ്യുന്നത്. അവർ ഇവിഡിഒ യിൽ അധിഷ്ഠിതമായ ഹൈസ്പീഡ് ഡാറ്റ സർവീസ് യുഎസ്ബി ഡോംഗിളിലൂടെയാണ് രംഗത്തുകൊണ്ടുവന്നിരുന്നത്. 2008ൽ ഇന്ത്യയിൽ 3ജി സംവിധാനം നിലവിൽ വന്നു. ഇപ്പോഴിതാ 4ജിയും ഇവിടെയെത്തിയരിക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നീ ഓപ്പറേറ്റർമാർക്ക് പുറമെ വിവിധ സ്വകാര്യ ഓപ്പറേറ്റർമാരും ഇന്ത്യയിൽ സേവനം കാഴ്ച വയ്ക്കുന്നുണ്ട്.
ഇന്ന് ലോകത്തിൽ ഏറ്റവും വളർച്ചയുള്ള മൊബൈൽഫോൺ വിപണികളിലൊന്നായി ഇന്ത്യ മാറിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ മൊബൈൽ ഫോൺ വില്പനയിൽ 2013ന്റെ നാലാം ക്വാർട്ടറിൽ 166. 8 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നാണ് ഗാർട്ട്നർ ഐഎൻസിയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഗാർട്ട്നർ ട്രാക്ക് ചെയ്ത രാജ്യങ്ങളിൽ സമാർട്ട്ഫോൺ വിൽപനയിൽ ഉയർന്ന വളർച്ചയുള്ള വിപണിയാണ് ഇന്ത്യയിലുള്ളത്. 2013ൽ ചൈനയിൽ വിൽപനാ വളർച്ച 86.3 ശതമാനം മാത്രമാണെന്നറിയുമ്പോഴാണ് ഇന്ത്യയിൽ ഈ രംഗത്തുള്ള മുന്നേറ്റം എത്രയാണെന്ന് വ്യക്തമാകുന്നത്.
2014 ലെ ഇന്ത്യയിലെ മൊബൈൽ പ്രവണതകൾ
ഇന്ത്യയിലെ മൊബൈൽ മാർക്കറ്റിനെ നിയന്ത്രിക്കുന്നത് ആൻഡ്രോയ്ഡ് ആണെന്നാണ് 2014ലെ പ്രവണതകൾ വ്യക്തമാക്കുന്നത്. ഇവിടുത്തെ മാർക്കറ്റ് ഷെയറിന്റെ 96.58 ശതമാനവും ആൻഡ്രോയ്ഡ് ആണ് കൈയടക്കിയിരിക്കുന്നത്. വിൻഡോസ് ഫോണാകട്ടെ മാർക്കറ്റ് ഷെയറിന്റെ 2.74 ശതമാനമാണ് കൈയടക്കിയിരിക്കുന്നത്. വലിയ സ്ക്രീനുള്ള സ്മാർട്ട്ഫോണുകൾക്കാണ് ഇന്ത്യൻ വിപണിയിൽ പ്രിയം കൂടുതലെന്നാണ് ഈ വർഷത്തെ പ്രവണതകൾ വ്യക്തമാക്കുന്നത്. ഇവിടെ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകളിൽ 35 ശതമാനവും അഞ്ച് ഇഞ്ച് സ്ക്രീൻ സൈസുള്ളവയാണ്. ഡ്യൂവൽ സിം ഫോണുകൾ ഇന്ത്യയിൽ തരംഗമാകുന്ന കാഴ്ചയാണിപ്പോഴുള്ളത്. ഇവിടെയിറങ്ങുന്ന 90 ശതമാനം ഫോണുകളും ഇരട്ടസിമ്മിടാവുന്ന സൗകര്യത്തോടു കൂടിയവയാണെന്ന് കാണാം. ബഡ്ജറ്റ് സ്മാർട്ട്ഫോണുകൾ മുതൽ ഉയർന്ന വിലയുള്ള ഫ്ലാഗ്ഷിപ്പ് ഫോണുകൾ വരെ ഇവയിൽ ഉൾപ്പെടുന്നു. 2014ൽ മൈക്രോ മാക്സ് ഇന്ത്യയിൽ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വച്ചിരുന്നത്. എല്ലാ പ്രൈസ് റേഞ്ചിലുമുള്ള ഫോണുകൾ കമ്പനി പുറത്തിറക്കിയിരുന്നു. 22 പുതിയ ഫോണുകളാണ് ഈ വർഷം മാത്രം കമ്പനി പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ സാസംങാകട്ടെ വെറും നാല് പുതിയ സ്മാർട്ട്ഫോണുകളാണ് ഈ വർഷം ഇവിടെ ലോഞ്ച് ചെയ്തത്. അധികം വിലയില്ലാത്ത സ്മാർട്ട്ഫോണുകളോടായിരുന്നു ഈ വർഷം ഇന്ത്യക്കാർ പ്രിയം കാട്ടിയത്. ഇവിടെ പുറത്തിറങ്ങിയ 36 ശതമാനം ഫോണുകളും 5001 രൂപയ്ക്കും 9999 രൂപയ്ക്കും ഇടയിൽ വിലയുള്ളവയായിരുന്നു. അതുപോലെത്തന്നെ സെൽഫി ഫോണുകൾ മേൽക്കൈ നേടിയ വർഷവുമായിരുന്നു 2014. ഇവിട ഇറങ്ങിയ 88 ശതമാനം സ്മാർട്ട്ഫോണുകളും ഫ്രന്റ് ക്യാമറയുള്ളവയായിരുന്നു. അതുപോലെത്തന്നെ കൂടുതൽ ശേഷിയുള്ള റാമോടു കൂടിയ ഫോണുകളും 2014ൽ ഇറങ്ങി. ഈ വർഷം പുറത്തിറങ്ങിയ ഒരു ശരാശരി സ്മാർട്ട്ഫോണിന്റെ റാം കപ്പാസിറ്റി 442 എംബി ആയിരുന്നു. എന്നാൽ 2013ൽ ഇത് 346 എംബിയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്