ഇനി 'മംഗളം സിനിമയിൽ' ജനപ്രിയനായകനെതിരെ ഒരു വാക്കുപോലും വരില്ല; മഞ്ജു വാര്യർ-ശ്രീകുമാർ മേനോൻ-ബിനീഷ് കോടിയേരി തിയറിയും പൊളിച്ചതോടെ എഡിറ്റർക്ക് പണി പോയി; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെട്ടിലാക്കുന്ന റിപ്പോർട്ടുകൾ നൽകിയ പല്ലിശേരി മംഗളം വിടുന്നു; മാധ്യമ പ്രവർത്തകന് വിനയായത് നടന്റെ വൈരാഗ്യമോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മംഗളം സിനിമാ വാരികയുടെ എഡിറ്റർ സ്ഥാനം പല്ലിശേരി ഒഴിയുന്നു. മംഗളം മാനേജ്മെന്റിന്റെ മനസ്സറിഞ്ഞാണ് മുതിർന്ന മാധ്യമ പ്രവർത്തകന്റെ പടിയിറക്കം. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ പല്ലിശേരി എഴുതിയ കോളം ഏറെ ചർച്ചയായിരുന്നു. ആക്രമണത്തിന് പിന്നിൽ ദിലീപ്-മഞ്ജു വാര്യർ വിവാഹം മുടക്കിയതിന്റെ പകയാണെന്ന് വെളിപ്പെടുത്തിയതും പല്ലിശേരിയാണ്. തുടക്കത്തിൽ ഇതിനെ ഏവരും അവഗണിച്ചു. എന്നാൽ ദിലീപ് അറസ്റ്റിലായതോടെ പല്ലിശേരി സത്യം എഴുതകയായിരുന്നുവെന്നും വ്യക്തമായി. ഇതോടെ മംഗളം സിനിമയുടെ സർക്കുലേഷനും കുതിച്ചുയർന്നു. അവസാനം നിർണ്ണായക സമയത്ത് മാനേജ്മെന്റ് പല്ലിശേരിയെ കൈവിട്ടു.
മംഗളം ഗ്രൂപ്പ് സ്ഥാപനങ്ങൾ ചെറിയ പ്രതിസന്ധിയിലാണ്. മംഗളം ടിവിയുമായി ബന്ധപ്പെട്ടാണ് ഇത്. ഈ സാഹചര്യത്തിൽ കരുത്തരായ ശത്രുക്കളെ ഉണ്ടാക്കാൻ മാനേജ്മെന്റ് ആഗ്രഹിക്കുന്നില്ല. ഈ സന്ദേശം പല്ലിശേരിക്ക് കൈമാറി. ഇതോടെയാണ് രാജിവയ്ക്കാൻ പല്ലിശേരി തയ്യാറാകുന്നത്. നാളെ പല്ലിശേരി ചുമതല ഒഴിയും. പുതിയ ലക്കം മംഗളം സിനിമയിൽ അഭ്രലോകം എന്ന പതിവ് കോളവും പല്ലിശേരി എഴുതുന്നില്ല. മംഗളം സിനിമയുടെ കഴിഞ്ഞ ലക്കത്തിൽ ചില നിർണ്ണായക വിവരങ്ങൾ മംഗളം സിനിമ പുറത്തുവിട്ടിരുന്നു. കൊച്ചിയിൽ നടിയെ ആക്രമിച്ചതിന് പിന്നിൽ മഞ്ജു വാര്യർ-ശ്രീകുമാർ മേനോൻ-ബിനീഷ് കോടിയേരി ഗൂഢാലോചനയെന്നായിരുന്നു ദിലീപിന്റെ വാദം. ഈ നിലപാടാണ് ഒരു അഭിഭാഷകന്റെ തുറന്നുപറച്ചിലിലലൂടെ പല്ലിശേരി പൊളിച്ചത്. ഇതിനെ തുടർന്നാണ് പല്ലിശേരിക്ക് ജോലി നഷ്ടമായതെന്നാണ് സൂചന.
മംഗളം ഗ്രൂപ്പിലേക്ക് പുതിയൊരു മാനേജ്മെന്റ് വിദഗ്ധൻ എത്തിയിരുന്നു. മനോരമയിൽ മുൻ ജോലി പരിചയമുള്ള ഇയാൾ എല്ലാം ലാഭത്തിലാക്കാമെന്നാണ് മംഗളത്തിന് കൊടുത്തിരിക്കുന്ന ഉറപ്പ്. ഇയാളുടെ ആവശ്യപ്രകാരമാണ് ദിലീപിന് എതിരായ എഴുത്തുകൾ മംഗളം നിർത്തുന്നത്. ഇതിന്റെ ഭാഗമായാണ് പല്ലിശേരിയെ സിനിമാ മംഗളത്തിന്റെ എഡിറ്റർ സ്ഥാനത്ത് നിന്ന് മാറ്റുന്നത്. മംഗളം സിനിമ മതിയാക്കുന്നുവെന്ന ന്യായം മംഗളം മാനേജ്മെന്റ് ചിലരോട് പറയുന്നുണ്ട. എന്നാൽ മംഗളം സിനിമയിലെ മറ്റാരോടും രാജി ആവശ്യപ്പെട്ടതുമില്ല. മംഗളത്തിന്റെ പത്രം അടക്കമുള്ള മറ്റ് പ്രസിദ്ധീകരണത്തിൽ നിന്നും പല്ലിശേരിയെ മാറ്റി നിർത്തുന്നു. ഇതിന് പിന്നിൽ ദിലീപിന്റെ വൈരാഗ്യമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ദിലീപിന്റെ സമ്മർദ്ദം ഫലം കണ്ടു. അങ്ങനെ പല്ലിശേരിക്ക് ജോലിയും പോയി എന്നാണ് വിലയിരുത്തൽ.
നടിയെ ആക്രമിച്ച കേസിലെ വിചാരണ ഉടൻ ആരംഭിക്കും. ബാക്കി പത്രങ്ങളും ചാനലുകളുമൊന്നും ദിലീപിനെ വെട്ടിലാക്കുന്ന എക്സ്ക്ലൂസീവുകൾ കൊടുക്കുന്നില്ല. പല്ലിശേരിയാണ് തന്റെ സിനിമാ ബന്ധങ്ങൾ ഉപയോഗിച്ച് പലതും റിപ്പോർട്ട് ചെയ്യുന്നത്. വിചാരണ അട്ടിമറിക്കാൻ കാശിന്റെ കളി നടക്കുന്നുവെന്ന് പോലും വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് മഞ്ജുവിനെതിരായ ഗൂഢാലോചനക്കഥ പൊളിച്ചത്. ഇത് ദിലീപ് ക്യാമ്പിന് വലിയ ക്ഷീണമാണ്. പല്ലിശേരിയുടെ വാദമുയർത്തി ദിലീപിന്റെ ഗുഡാലോചന പൊളിക്കാൻ പ്രോസിക്യൂഷന് കഴിയും. ഇതും വലിയ തിരിച്ചടിയാണ് ദിലീപിന് നൽകുന്നത്. ഈ സാഹചര്യത്തിൽ വിചാരണയിൽ ദിലീപിന് എതിരാകുന്ന വാർത്തകൾ മംഗളത്തിൽ വരരുതെന്ന് ചില കേന്ദ്രങ്ങൾ ആഗ്രഹിച്ചു. ഇതിന്റെ പ്രതിഫലനമാണ് പല്ലിശേരിയുടെ രാജിയിൽ നിഴലിക്കുന്നത്.
സുജാ കാർത്തികയുമായും ചില വെളിപ്പെടുത്തലുകൾ പല്ലിശേരി നടത്തിയിരുന്നു. പീഡന ദൃശ്യങ്ങൾ സുജാ കാർത്തിക കണ്ടു എന്ന് ചിലർ തന്നോട് പറഞ്ഞുവെന്നായിരുന്നു പല്ലിശേരിയുടെ നിലപാട് വിശദീകരണം. ഇതും ദിലീപ് ക്യാമ്പിന് അലോസരമായിരുന്നു. ഇതിനിടെ ദിലീപിനെ കുടുക്കിയ കേസിൽ മഞ്ജുവിന് യാതൊരു പങ്കുമില്ലെന്ന വെളിപ്പെടുത്തലും എത്തി. അഡ്വ. വികെ ജ്ഹഫർ ആണ് ഈ തുറന്നു പറച്ചിൽ നടത്തിയത്. എഡിജിപി സന്ധ്യയ്ക്കെതിരേയും ദിലീപ് വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇതെല്ലാം ദിലീപിനെ തന്നെ തിരിച്ചുകടിക്കുമെന്നാണ് അഡ്വക്കേറ്റ് വിശദീകരിക്കുന്നത്. കേസിലേക്ക് മഞ്ജുവും സന്ധ്യയും ശ്രീകുമാർ മേനോനും ബിനീഷ് കോടിയേരിയും എത്തുന്നത് തന്റെ ഭാവനയുടെ ഫലമാണെന്ന് അഡ്വക്കേറ്റ് പറയുന്നു. ദിലീപിന് വേണ്ടി താൻ തയ്യാറാക്കിയ റിട്ട് ഹർജിയിലെ പരാമർശങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നതെന്നും ഇതിൽ യാതൊരു സത്യവുമില്ലെന്ന തരത്തിലാണ് മംഗളം സിനിമയിലെ അഡ്വ ജഹ്ദറിന്റെ വെളിപ്പെടുത്തൽ
മംഗളം സിനിമയിൽ അദ്ദേഹം എഴുതുന്നത് ഇങ്ങനെ: ദിലീപിനു വേണ്ടി ഹർജി തയാറാക്കിയ എനിക്കു മാത്രമേ ഞാൻ തന്നെ തയാറാക്കിയ ഹർജിയിൽ ഒളിഞ്ഞിരിക്കുന്ന തിരിഞ്ഞുകടിക്കുന്ന സത്യങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കൂ. അനാവശ്യ വിവാദങ്ങളിലേക്ക് മഞ്ജുവാര്യരെയും ശ്രീകുമാരമേനോനെയും എ.ഡി.ജി.പി സന്ധ്യയെയും അന്വേഷണ സംഘത്തെയും വലിച്ചിഴച്ചതിന്റെ പ്രത്യാഘാതങ്ങൾ ദിലീപിനെ കാത്തിരിക്കുകയാണ്. ആരോപണ വിധേയരായ ഈ നിരപരാധികൾ ദിലീപിനെതിരെ മാനനഷ്ടക്കേസിനു പോയാൽ ദിലീപിന്റെ അടപ്പിളകും എന്ന കാര്യത്തിപൽ സംശയം വേണ്ട. ഇങ്ങനെയുള്ള നിരവധി പഴുതുകളാണ് നിയമോപദേശം ശ്രവിക്കാതെ തിടുക്കത്തിൽ ജാമ്യഹർജിയിൽ വേണ്ടതും വേണ്ടാത്തതും കുത്തിനിറച്ചതു കൊണ്ട് ദിലീപ് സൃഷ്ടിച്ചത്. ജാമ്യഹർജിയിൽ മഞ്ജു വാര്യരേയും എ.ഡി.ജി.പി സന്ധ്യയേയും വലിയ കുറ്റവാളികളായി ചിത്രീകരിച്ചപ്പോൾ മൂന്നാം ജാമ്യഹർജി പരിഗണിക്കവേ ബഹുമാനപ്പെട്ട ഹൈക്കോടതി ഒരു നിമിഷം ശങ്കിച്ചു. ഹർജിയിൽ പറയുന്നതു പോലെ അന്വേക്ഷണ സംഘവും എ.ഡി .ജി. പി സന്ധ്യയും മഞ്ജുവും ശ്രീകുമാർ മേനോനും ഗൂഢാലോച നടത്തി ദിലീപിനെ ചതിച്ചതാണോ എന്ന ശങ്ക ഒരു ദിവസം ഹൈക്കോടതിയുടെ മനസ്സിലുദിച്ചു. ആ സംശയത്തിന്റെ ആനുകൂല്യമാണ് ദിലീപിനു ജാമ്യം കിട്ടാൻ കാരണം.-ഇതായിരുന്നു വക്കീൽ വിശദീകരിച്ചത്.
മംഗളം സിനിമയിലെത്തിയ ഈ റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ഇതാണ് പല്ലിശേരിക്ക് പണി പോകാൻ കാരണം. ഇത്തരം റിപ്പോർട്ടുകൾ വാരികയുടെ സർക്കുലേഷൻ ഉയർത്തിയെങ്കിലും ഇനി ദിലീപിനെ പിണക്കേണ്ടെന്ന നിലപാടിലേക്ക് മാനേജ്മെന്റ് മാറിയതാണ് പല്ലിശേരിക്ക് വിനയായത്. നാനയിലെ സിനിമാ റിപ്പോർട്ടുകളിലൂടെയാണ് പല്ലിശേരി ചലച്ചിത്ര മാധ്യമ പ്രവർത്തകനെന്ന നിലയിൽ ശ്രദ്ധേയനായത്. ആറു വർഷമായി സിനിമാ മംഗളത്തിനൊപ്പമായിരുന്നു യാത്ര. ഇതിനാണ് വിരാമമാകുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍