സാഹിത്യ അക്കാദമി പബ്ലിക്കേഷൻ ഓഫീസറുടെ സമാന്തര സേവനത്തിൽ നേട്ടം കൊയ്യാൻ സിപിഐ സാംസ്കാരിക സംഘടനയുടെ തന്ത്രം; യുവകലാസാഹിതി പുസ്തക പ്രസിദ്ധീകരണ വിഭാഗം വ്യവസായ കേന്ദ്രത്തിൽ രണ്ടര സെന്റ് ഭൂമി വാങ്ങിയത് കടലാസു കമ്പനിയുടെ പേരിലെന്ന് ആക്ഷേപം; കെട്ടിടത്തെ ചൊല്ലി നിരവധി കേസുകളും; സ്ക്രിപ്റ്റ് മ്യുസിയം എന്ന കമ്പനി കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട് എട്ടു ലക്ഷത്തിന്റെ നഷ്ടപരിഹാര കേസും
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വ്യാവസായിക മാനം കണ്ടെത്തിയ സിപിഐ. യുടെ സാംസ്കാരിക സംഘടനയായ യുവകലാസാഹിതി നിരവധി പേരിൽ നിന്നും പണം പിരിച്ചു കൊണ്ട് തൃശൂരിലെ ഒല്ലൂരിലുള്ള വ്യാവസായിക കേന്ദ്രത്തിൽ 2.35 സെന്റ് ഭൂമി 2,28,150 രൂപയ്ക്ക് വാങ്ങി. യുവകലാസാഹിതിയുടെ നേതൃത്വത്തിൽ യുവകലാസാഹിതി പബ്ലിക്കേഷൻ എന്ന പേരിൽ ഒരു പുസ്തക പ്രസിദ്ധീകരണ-പ്രസാധന കമ്പനി തുടങ്ങാനായിരുന്നു പ്ലാൻ. ഇതിന് വേണ്ടിയായിരുന്നു പണപ്പിരിവു നടത്തിയതും. ഈ പദ്ധതി പാളിയെന്ന് മാത്രമല്ല, യുവകലാസാഹിതി പ്രവർത്തകർക്കെതിരെ പൊലീസിലും കോടതിയിലും ക്രിമിനൽ കേസുകൾ ഉണ്ടാകുകയും ചെയ്തു.
യുവകലാസാഹിതിയുടെ പ്രവർത്തകനായ ഇ.എം.സതീശനും കാർഷിക സർവ്വകലാശാലയിലെ സിപിഐ. സംഘടനയുടെ നേതാവായ പൗലോസും സിപിഐ. അനുഭാവികളായ മറ്റ് ഒട്ടനവധി സാംസ്കാരിക പ്രവർത്തകരും കൂടി സമാരംഭിച്ച യുവകലാസാഹിതി പബ്ലിക്കേഷൻ എന്ന കമ്പനി വേണ്ടതുപോലെ വേരുപിടിച്ചില്ല. പദ്ധതി പാളിപ്പോയ സാഹചര്യത്തിൽ കെട്ടിടം വാടകയ്ക്ക് കൊടുക്കുകയായിരുന്നു. ആദ്യം ഒരു ഡി.ടി.പി. സെന്ററിനും പിന്നീട് ശ്രീജിത്ത് കെ.എസ്. എന്നയാളുടെ നേതൃത്തത്തിൽ നവീൻ രാജ് ഒ.എസ്. രതീഷ് ടി.കെ. എന്നിവർ നടത്തിവന്ന 3000 ബി.സി. സ്ക്രിപ്റ്റ് മ്യുസിയം എന്ന പേരിലുള്ള പുസ്തക പ്രസിദ്ധീകരണ-പ്രസാധന കമ്പനിക്കും കെട്ടിടം പ്രതിമാസം രണ്ടായിരം രൂപക്ക് വാടകയ്ക്ക് കൊടുത്തു.
ഇതിന്നിടെ യുവകലാസാഹിതി പബ്ലിക്കേഷൻ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൽ പരാജയപ്പെട്ട യുവകലാസാഹിതിക്കെതിരെ പാർട്ടിയുടെ അനൗദ്യോഗിക വിമർശനങ്ങളുണ്ടായി. ഇക്കഴിഞ്ഞ സിപിഐ. സമ്മേളനം വിലയിരുത്തിയതിലെ ഏറ്റവും പ്രധാനപ്പെട്ട ആരോപണവും സാംസ്കാരിക സ്ഥാപനങ്ങളിൽ സിപിഐ.ക്ക് മേൽക്കൈ പിടിച്ചെടുക്കാനായില്ലെന്നതായിരുന്നതും ശ്രദ്ധേയമാണ്. തൃശൂരിൽ സിപിഐ.ക്ക് മന്ത്രിയും എംപി.യും എംഎൽഎ.യുമൊക്കെ ഉണ്ടായിട്ടും ലക്ഷങ്ങൾ മുടക്കി തുടങ്ങാനിരുന്ന യുവകലാസാഹിതി പബ്ലിക്കേഷൻ എന്ന കമ്പനി പരാജയപ്പെട്ടതിലും പാർട്ടിയിലെ ഒരു വിഭാഗം പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
യുവകലാസാഹിതി പബ്ലിക്കേഷൻ സംരംഭകരായ ഇ.എം.സതീശനെതിരേയും പ്രധാന കൂട്ടാളിയായ പൗലോസിനെതിരേയും പാർട്ടിയിൽ മുറുമുറുപ്പും അസംതൃപ്തിയും ഉടലെടുത്തു. യുവകലാസാഹിതിയിലേയും പാർട്ടിയിലേയും ഒരു വിഭാഗം പ്രവർത്തകർ സതീശനും പൗലോസിനുമെതിരെ പരസ്യമായി രംഗത്തുവന്നതോടെ വാടകക്കാരെ ഒഴിവാക്കി കെട്ടിടം പാർട്ടിയുടെ മറ്റു ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ യുവകലാസാഹിതി നിർബന്ധിതരായി.
എന്നാൽ സിപിഐ./സിപിഎം. അനുഭാവികളുടെ നേതൃത്തത്തിലുള്ള 3000 ബി.സി. സ്ക്രിപ്റ്റ് മ്യുസിയം എന്ന കമ്പനി കെട്ടിടം ഒഴിഞ്ഞുകൊടുക്കാൻ സമയം ചോദിച്ചുകൊണ്ട് ഒഴിയാൻ വിസ്സമ്മതിച്ചു. ഇതേത്തുടർന്ന് 2017 നവംബർ രണ്ടിന് യുവകലാസാഹിതി പ്രവർത്തകരും കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ വിഭാഗത്തിലെ ചില ജീവനക്കാരും കൂടി വാടകക്കാരുടെ സമ്മതമില്ലാതെ കെട്ടിടത്തിൽ അതിക്രമിച്ചുകടക്കുകയും പ്രധാനപ്പെട്ട രേഖകളടക്കം മിക്കവാറും സാധന-സാമഗ്രികളും കണ്ടുകെട്ടിഎന്ന് കമ്പനിയുടെ മാനേജിങ് പാർട്ണർ ശ്രീജിത്ത് കെ.എസ്. ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് 3000 ബി.സി. സ്ക്രിപ്റ്റ് മ്യുസിയത്തിന്റെ പ്രവർത്തകർ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. കേസ് ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്. സിപിഐ./സിപിഎം. തലത്തിൽ നടന്ന അനുരഞ്ജന ചർച്ചകളെല്ലാം പരാജയപ്പെട്ടിരിക്കുകയാണ്.'
കേസ് കോടതിയിലെത്തിയതോടെ യുവകലാസാഹിതി പ്രവർത്തകരായ സതീശനും പൗലോസും പ്രതിരോധത്തിലായി. യുവകലാസാഹിതിയുടേയും പാർട്ടിയുടേയും സമ്മർദ്ദത്തിന് വിധേയമായി യുവകലാസാഹിതി പ്രവർത്തകരായ സതീശനും പൗലോസും ഗുണ്ടകളെയിറക്കി വാടകക്കാരായ 3000 ബി.സി. സ്ക്രിപ്റ്റ് മ്യുസിയത്തിൽ 2018 ജനുവരി 22 ന് ഒരിക്കൽക്കൂടി അതിക്രമിച്ചുകടന്ന് അവശേഷിച്ച സാധന-സാമഗ്രികളും കൂടി കണ്ടുകെട്ടിയെന്നും ശ്രീജിത്ത് ആരോപിക്കുന്നു. അതോടെ യുവകലാസാഹിതി കെട്ടിടം സമ്പൂർണ്ണമായും കയ്യേറി പുതിയ പൂട്ടിട്ടു ബന്തവസ്സാക്കിയെങ്കിലും രണ്ടു ഘട്ടമായി 3000 ബി.സി. സ്ക്രിപ്റ്റ് മ്യുസിയം കൊള്ളയടിച്ചതിൽ ഏകദേശം എട്ടു ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായി 3000 ബി.സി. സ്ക്രിപ്റ്റ് മ്യുസിയം കമ്പനിയുടെ മാനേജിങ് പാർട്ണർ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
പിന്നീട് കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ ഓഫീസറായ ഇ.ഡി. ഡേവീസിന്റെയും പബ്ലിക്കേഷൻ വിഭാഗത്തിൽ തന്നെ ജോലി ചെയ്യുന്ന വിപിൻ ദാസിന്റെയും നേതൃത്തത്തിലുള്ള വൈ മീഡിയ എന്ന സ്ഥാപനത്തിന് വാടകയ്ക്ക് കൊടുത്തതായി കൃത്രിമ രേഖകൾ ചമച്ചുകൊണ്ട് 3000 ബി.സി. സ്ക്രിപ്റ്റ് മ്യുസിയത്തെ നിയമപരമായി പുറത്താക്കിയെന്നും പറയപ്പെടുന്നു. എന്നാൽ വാടകക്കാരായ 3000 ബി.സി. സ്ക്രിപ്റ്റ് മ്യുസിയത്തെ പുകച്ചുചാടിച്ചതിനുശേഷം യുവകലാസാഹിതിയുടെ കെട്ടിടം ഇപ്പോൾ പൂട്ടിയ അവസ്ഥയിലാണ്. വൈ മീഡിയ എന്ന പുതിയ വാടകക്കാരും അവിടെ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നാണ് അറിയാൻ കഴിയുന്നത്.
എന്നാൽ വൈ മീഡിയ എന്നത് തൃശൂരിലെ കേരള സാഹിത്യ അക്കാദമിയിലെ പബ്ലിക്കേഷൻ ഓഫീസറുടെയും മറ്റുചില ജീവനക്കാരുടെയും നേതൃത്തത്തിലുള്ള ഒരു സമാന്തര പ്രസിദ്ധീകരണ-പ്രസാധന കമ്പനിയാണെന്ന ആരോപണവും ഇപ്പോൾ ഉയർന്നുവരുന്നുണ്ട്. ഇതിനുപുറമേ ഗയ പുത്തകശാല എന്നൊരു സ്ഥാപനവും ഇവരുടെതായുണ്ടെന്നും പറയപ്പെടുന്നു. സാംസ്കാരിക സ്ഥാപനങ്ങളിലെ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി സാഹിത്യ അക്കാദമിയിലെ പബ്ലിക്കേഷൻ ഓഫീസറെ വിലയ്ക്കെടുത്തുകൊണ്ട് യുവകലാസാഹിതി തട്ടിക്കൂട്ടിയ കമ്പനിയാണ് വൈ മീഡിയ, ഗയ പുത്തകശാല എന്ന മറ്റൊരു ആരോപണവും ശക്തമാണ്.
കുട്ടയിൽ നിന്ന് മീൻ പിടിക്കാമെന്ന ഏറ്റവും പുതിയ വ്യാവസായിക മാർഗ്ഗം കണ്ടെത്തിയ യുവകലാസാഹിതിയിലെ സതീശനും പൗലോസും കേരള സാഹിത്യ അക്കാദമിയിലെ പബ്ലിക്കേഷൻ ഓഫീസറായ ഇ.ഡി. ഡേവീസിനേയും പബ്ലിക്കേഷൻ വിഭാഗത്തിൽ തന്നെ ജോലി ചെയ്യുന്ന വിപിൻ ദാസിനേയും അനൗദ്യോഗികമായി വൈ മീഡിയയുടെ ചുമതലകൾ രഹസ്യമായി ഏൽപ്പിക്കുകയായിരുന്നെന്നും പറയപ്പെടുന്നു. ഇതിന്റെ ഭാഗമായി സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ ഓഫീസറുടെ ഓഫീസും അദ്ദേഹത്തിന് സാഹിത്യ അക്കാദമി അനുവദിച്ചുകൊടുത്ത ക്വാർട്ടേഴ്സും ഉപയോഗിക്കുന്നതായി ആരോപണവും ഉയർന്നിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമിയുടെ മേൽവിലാസവും സ്വാധീനവുമുപയോഗിച്ചുകൊണ്ട് എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും പ്രസാധനം നടത്തുകയുമായിരുന്നു വൈ മീഡിയയുടെ രഹസ്യ അജണ്ട. പബ്ലിക്കേഷൻ മാനേജരായ ഇ.ഡി. ഡേവീസിന്റെ ഭാര്യ റ്റി. പുഷ്പയും ഈ കമ്പനിയിൽ ജോലിക്കാരിയാണെന്ന ആരോപണവും പുറത്തുവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സാംസ്കാരിക വകുപ്പിന് ലഭിച്ച ആരോപണത്തിന്മേൽ കേരള സാഹിത്യ അക്കാദമി അന്വേഷണം ആരംഭിച്ചതായാണ് അറിയാൻ കഴിയുന്നത്.
അതേസമയം 3000 ബി.സി. സ്ക്രിപ്റ്റ് മ്യുസിയം എന്ന സ്ഥാപനത്തിന്റെ പേര്, ലോഗോ, തുടങ്ങിയവയ്ക്ക് നിയമാനുസൃതമായുള്ള ട്രേഡ്മാർക്ക് അധികാരങ്ങളും അവകാശങ്ങളും നിലനിൽക്കെയാണ് കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ ഓഫീസറായ ഇ.ഡി. ഡേവീസിന്റെ നേതൃത്തത്തിൽ സ്ഥാപനത്തിന്റെ പേര്.ലോഗോ,ഇമെയിൽ,വെബ്സൈറ്റ് തുടങ്ങിയവ അനധികൃതമായി ഉപയോഗിച്ചുകൊണ്ട് പുസ്തക പ്രസിദ്ധീകരണ-പ്രസാധനം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് 3000 ബി.സി. സ്ക്രിപ്റ്റ് മ്യുസിയം എന്ന സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണർ ശ്രീ. ശ്രീജിത്ത് ആരോപണമുന്നയിക്കുന്നു. ഇത് സംബന്ധിച്ച് ക്രിമിനൽ കേസ് ഫയൽ ചെയ്തതായും ശ്രീജിത്ത് അവകാശപ്പെടുന്നു. കമ്പനിയുടെ ട്രേഡ്മാർക്ക് അധികാരങ്ങളും അവകാശങ്ങളും ലംഘിച്ചുകൊണ്ട് പ്രസിദ്ധീകൃതമായ പുസ്തകങ്ങളുടെ ക്രെഡിറ്റ് പേജിൽ ഇ.ഡി. ഡേവീസിന്റെയും വിപിൻ ദാസിന്റെയും ഭാര്യ ടി പുഷ്പയുടെയും പേരുകൾ കൊടുത്തിട്ടുള്ളതായും ശ്രീജിത്ത് തെളിവുസഹിതം ആരോപണം ഉന്നയിക്കുന്നുണ്ട്. ഇത് സംബന്ധിച്ചും പൊലീസിലും കോടതിയിലും കേസുകൾ നിലനിൽക്കുന്നുണ്ട്.
അതിന്നിടെ സാഹിത്യ അക്കാദമി പബ്ലിക്കേഷൻ ഓഫീസറുടെ രണ്ടു പുസ്തകങ്ങളും അനധികൃതമായി 3000 ബി.സി. സ്ക്രിപ്റ്റ് മ്യുസിയത്തിന്റെ ലാബലിൽ അച്ചടിച്ചു പ്രസാധനം ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഗ്രന്ഥ പ്രസിദ്ധീകരണ കരാർ വ്യാജമാണെന്നും ശ്രീജിത്ത് ആക്ഷേപമുന്നയിക്കുന്നു. ഈ രണ്ടു പുസ്തകങ്ങളുടെയും പ്രസാധകൻ കെ.പി.ശരത്ത് എന്നയാളാണ്. നേരത്തെ കമ്പനിയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന്നെതിരെ പൊലീസിലും കോടതിയിലും കേസുകളുണ്ടെന്നും ശ്രീജിത്ത് ആരോപിക്കുന്നു.
ഇ.ഡി. ഡേവീസിനെതിരെയും സാഹിത്യ അക്കാദമിയിലും സാംസ്കാരിക വകുപ്പിലും കേരള ഹൈക്കോടതിയിലും പരാതികളും കേസുകളും ഉള്ളതായറിയുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും കേസുകളും അതതു തലങ്ങളിൽ നടക്കുന്നുമുണ്ട്. സംസ്ഥാന ധനവകുപ്പറിയാതെ സാംസ്കാരിക വകുപ്പിന്റെ ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. ഡേവീസിന് ശമ്പള പരിഷ്കരണം നടത്തി ലക്ഷങ്ങളുടെ കുടിശ്ശികയും ആനുകൂല്യങ്ങളും കൊടുക്കുന്നതെന്ന ആരോപണവും അക്കാദമി വൃത്തങ്ങളിൽ നിന്നറിയുന്നു. ഇയ്യാൾക്കെതിരെ കടുത്ത ഓഡിറ്റ് വിമർശനങ്ങളും അധികമായി വാങ്ങിയ ശമ്പളാനുകൂല്യങ്ങൾ തിരിച്ചടക്കൽ ഉത്തരവുകളും ഹൈക്കോടതി കേസുകളും നിലനിൽക്കുമ്പോഴാണ് കേരള സർവ്വീസ്-സാമ്പത്തിക ചട്ടങ്ങളും ലംഘിച്ചുകൊണ്ട് ഇതൊക്കെ നടക്കുന്നതെന്നും ആരോപണമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്