35 വർഷം മലയാള സാഹിത്യത്തെ പരിപോഷിപ്പിക്കാൻ മുൻപിൽ നിന്നു; എല്ലാ എഴുത്തുകാരുമായി ഉത്തമ സൗഹൃദം പുലർത്തി; ഉണ്മയെന്ന പേരിൽ പട്ടിണികിടന്നും മുടങ്ങാതെ ഇൻലൻഡ് മാസിക ഇറക്കി; രോഗം ബാധിച്ച കരൾമാറ്റാൻ സ്വന്തം കരൾ പറിച്ചുകൊടുക്കാൻ മനസ്സുമായി കണിമോളും എത്തി; ഉഴവൂർ വിജയനും രാമചന്ദ്രനും കൊടുത്ത 25 ലക്ഷം നൂറനാട് മോഹനനെ രക്ഷിക്കാനായി കൊടുക്കാൻ പിണറായി വിജയനു കഴിയുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇരുപതാം വയസ്സിൽ 1986 ജനുവരി 19നാണ് നൂറനാട് മോഹൻ എന്ന യുവാവ് ഉൺമ ഇൻലൻഡ് മാസിക നൂറനാട് ഗ്രാമത്തിൽനിന്ന് തുടങ്ങുന്നത്. മലയാളക്കരയിൽ പിന്നീട് അതൊരു വിപ്ളവമായി മാറി. മലയാളത്തിലെ മിക്ക പ്രശസ്തരായ എഴുത്തുകാരും ആ ചെറുപ്പക്കാരന്റെ കൊച്ചു മാസികയിൽ തങ്ങളുടെ കൃതികൾ പ്രസിദ്ധീകരണത്തിനായി നൽകി.
പട്ടണിയും പരിവട്ടവുമായി നടന്ന കാലത്തുൾപ്പെടെ ഉൺമയെന്ന ആ സാഹിത്യരംഗത്തെ ആ വിപ്ളവ സംരംഭം ജീവൻകെടാതെ കാത്തു സൂക്ഷിച്ചു നൂറനാട് മോഹൻ. ഉൺമയെന്ന മാസികയുടെ പേരിൽ പ്രശസ്തനായതോടെ ആ ചെറുപ്പക്കാരനെ പിന്നീട് സാഹിത്യാസ്വാദകരും സുഹൃത്തുക്കളും ഉണ്മ മോഹൻ എന്നുവിളിച്ചു.
അനീതിക്കും അസമത്തങ്ങൾക്കും ജാതിചിന്തകൾക്കും എതിരെ തന്റെ തൂലിക ചലിപ്പിച്ച നന്മയുടെ പ്രതീകമാണ് ഉണ്മ മോഹൻ. ഇൻലൻഡ് മാസികയും സാഹിത്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയപ്പോഴും ധനികനാവാൻ കഴിയാതെ പോയ ഒരു പ്രസാധകൻ. എന്നാൽ പൊടുന്നനെ വിധി അദ്ദേഹത്തെ വേട്ടയാടുന്നു. ഒരു വർഷക്കാലം മുമ്പ്കാലിന് നീരുവന്നതോടെയാണ് തുടക്കം.
ഏറെ ചികിത്സകൾക്കും പരിശോധനകൾക്കും പിന്നാലെ ലിവർ സിറോസിസ് ആണ് രോഗ കാരണമെന്ന് തിരിച്ചറിഞ്ഞു. കരൾ മാറ്റിവയ്ക്കാതെ നിവൃത്തിയില്ലെന്ന് ചികിത്സിക്കുന്ന അമൃത ആശുപത്രി അധികൃതരും അറിയിച്ചതോടെ നൂറനാട് മോഹനും കുടുംബവും അതിന് എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയിലാണ് ഇപ്പോൾ. ഏറെ കാലമായി പത്തനാപുരം ഗാന്ധിഭവനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഈ സാഹിത്യ പ്രതിഭയ്ക്ക് സഹായമായി അവരെത്തുമ്പോൾ കൂടെ കൈകോർക്കുകയാണ് മറുനാടൻ മലയാളി കുടുംബവും.
ഒപ്പം സർക്കാർ തലത്തിൽ നിന്നുൾപ്പെടെ സഹായം കിട്ടുമോ എന്ന പ്രതീക്ഷയുമുണ്ട് നൂറനാട് മോഹനും കുടുംബത്തിനും. ചികിത്സയ്ക്ക് പണമില്ലാതെ വിഷമിച്ച എൻസിപി നേതാവ് ഉഴവൂർ വിജയനും അടുത്തിടെ ചികിത്സയിലിരിക്കെ മരണപ്പെട്ട ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രനുമെല്ലാം ചികിത്സാ സഹായമായി സർക്കാർ 25 ലക്ഷം വീതം നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കനിഞ്ഞാൽ മലയാള സാഹിത്യ ലോകത്ത് തന്നെ ഇൻലൻഡ് മാസികയെന്ന സങ്കൽപം മൂന്നു ദശാബ്ദത്തിലേറെയായി നല്ല നിലയിൽ നടത്തുകയും സാഹിത്യ പരിപോഷണത്തിന് തന്റെ കയ്യൊപ്പു ചാർത്തുകയും ചെയ്ത നൂറനാട് മോഹനനും ഇത്തരത്തിൽ സഹായം ലഭിച്ചേക്കുമെന്ന പ്രതീക്ഷയുണ്ട്.
കൈത്താങ്ങാകാൻ മറുനാടൻ മലയാളി കുടുംബവും ഗാന്ധിഭവനും
നൂറനാട് മോഹനന് കരൾ പകുത്തുനൽകാൻ ജീവിത സഖിയായ കണിമോൾ തന്നെ എത്തിയതോടെ ഇനി ചികിത്സയ്ക്കായുള്ള ചെലവ് കണ്ടെത്താനുള്ള തത്രപ്പാടിലാണ് ഈ കുടുംബവും അവരെ സഹായിക്കാൻ ഒരുങ്ങുന്ന സുമനസ്സുകളും. ഉണ്മ മാസികയുടെ പ്രവർത്തനങ്ങൾക്കിടെയാണ് കണിമോൾ മോഹന്റെ ജീവിതത്തിലേക്ക് കൈപിടിച്ച് എത്തുന്നത്. വിദ്യാർത്ഥികളായ സിദ്ധാർത്ഥനും സീതയുമാണ് ഇവരുടെ മക്കൾ. മകൻ ഡിഗ്രിക്കും മകൾ പ്ലസ് വണ്ണിനുമാണ് പഠിക്കുന്നത്. ഏറെ കാലമായി പത്തനാപുരം ഗാന്ധിഭവന്റെ പ്രവർത്തനങ്ങളിൽ കൂടെ നിൽക്കുന്ന ഉണ്മ മോഹന്റെ സഹായത്തിന് അവരും കൂടെയുണ്ടാകും. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയും ഇവർക്കു വേണ്ടി സഹായം സ്വരൂപിക്കുന്നു.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഈസ്റ്റർ വിഷു അപ്പീലിന് ഇന്ന് തുടക്കമിട്ടു. മദ്യപാനമോ പുകവലിയോ ഇല്ലാത്ത വ്യക്തിയാണ് മോഹനന് ലിവർ സിറോസിസ് ബാധിച്ചതോടെ വിഷമത്തിലായ ഈ കുടുംബത്തെ സഹായിക്കാനാണ് ആദ്യ അപ്പീൽ ചാരിറ്റി ഫൗണ്ടേഷൻ തുടങ്ങുന്നത്. ഇനി മുന്നോട്ട് പോകണമെങ്കിൽ കരൾ മാറ്റിവെക്കൽ മാത്രമാണ് പോംവഴി. ഭാര്യ കണിമോൾ കരൾ പകുത്തു നൽകാൻ തയ്യാറായതിനാൽ വരുന്ന മെയ് എട്ടിന് അമൃത ആശുപത്രിയിൽ ഓപ്പറേഷന് തീയതി ബുക്ക് ചെയ്തിരിക്കുകയാണ്. എങ്കിലും ശസ്ത്രക്രിയയ്ക്കും മറ്റുമായി അനേകം പണം ആവശ്യമായതോടെയാണ് ഈ കുടുംബം മറ്റുള്ളവരുടെ സഹായം അഭ്യർത്ഥിക്കുന്നത്.
കഴിഞ്ഞ 35 വർഷമായി മലയാള സാഹിത്യലോകത്ത് അറിയപ്പെടുന്ന വേറിട്ട വ്യക്തിത്വമാണ് മോഹനൻ. കരൾ മാറ്റിവെക്കുന്നതിന് 35 ലക്ഷം രൂപയാണ് അമൃത ആശുപത്രി ചെലവായി പറഞ്ഞിരിക്കുന്നത്. അനുബന്ധ ചികിത്സ ഉൾപ്പടെ 50 ലക്ഷമെങ്കിലും കരുതേണ്ടിവരും.
പക്ഷെ ഇപ്പോഴും ഇരുട്ടിൽ തപ്പുന്ന മോഹനൻ കനിവുള്ളവരുടെ സഹായം എവിടെനിന്നെങ്കിലും ലഭിക്കും എന്ന ആത്മ വിശ്വാസത്തിലാണ്. സഹജീവി സ്നേഹം എത്ര ഉണ്ടാവും എന്ന് മനസിലാക്കാൻ അവസരം ലഭിച്ചു എന്നാണ് മോഹനൻ പറഞ്ഞത്. മലയാളികളായ പാവപ്പെട്ട എഴുത്തുകാരെ സഹായിക്കാനായി തുടങ്ങിയ ഒരു സംഘടനയുടെ ആളുകൂടിയാണ് മോഹനൻ. ഇവരുടെയെല്ലാം സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മോഹനൻ.
കേരളത്തിലെ മിക്ക സാഹിത്യകാരന്മാരും എഴുതിയ പ്രസ്ഥാനം
കേരളത്തിലെ പഴയതും പുതിയതുമായ മിക്ക സാഹിത്യകാരന്മാരും എഴുതിയ പ്രസിദ്ധീകരണമാണ് മോഹനന്റെ ഉൺമ ഇൻലന്റ് മാസിക. കേരളത്തിലെ എം ടി വാസുദേവൻ നായർ ഉൾപ്പടെ എല്ലാ സാഹിത്യ സാംസ്കാരിക നായകന്മാരുമായി നല്ല ബന്ധം പുലർത്തി വന്നിരുന്നയാളാണ് മോഹനൻ. ഉണ്മയിൽ എഴുതാത്ത സാംസ്കാരിക സാഹിത്യ നായകർ കുറവാണ്. ഏറ്റവും അടുത്ത 60 സാംസ്കാരിക നായകർക്ക് തന്റെ അവസ്ഥ സൂചിപ്പിച്ചു കത്ത് എഴുതിയെങ്കിലും വിരലിൽ എണ്ണാവുന്നവർ മാത്രമാണ് മറുപടി പോലും കൊടുത്തത്. എന്നാലും പ്രതീക്ഷ കൈവിട്ടിട്ടില്ല അദ്ദേഹം. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ കവി പ്രഭാവർമ്മ ഉൾപ്പെടെയുള്ളവരും അടുത്ത ബന്ധം പുലർത്തുന്നുണ്ട് മോഹനനുമായി. അതിനാൽ എല്ലാ ഭാഗത്തുനിന്നും സഹായം ഉണ്ടാവുമെന്നും ശസ്ത്രക്രിയ നടത്ത സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താമെന്നും ഉള്ള പ്രതീക്ഷയിലാണ് നൂറനാട് മോഹൻ.
ഉൺമയ്ക്ക് 32 വയസ്സായി. ഉൺമയുടെ കുഞ്ഞൻപേജുകളിൽ പ്രത്യക്ഷപ്പെട്ട എഴുത്തുകാർ നിരവധി പേരുണ്ട്. ശൂരനാട് കുഞ്ഞൻപിള്ള, ബഷീർ, ഒ എൻ വി, എം ടി, മാധവിക്കുട്ടി കടമ്മനിട്ട, അഴീക്കോട്, എംടി, എം മുകുന്ദൻ, സച്ചിദാനന്ദൻ, സിവിക് ചന്ദ്രൻ, കുരീപ്പൂഴ ഉൾപ്പെടെ ആയിരത്തിലേറെ പേർ പ്രശസ്തരായശേഷവും അതിന് മുമ്പുമെല്ലാം ഉണ്മയിൽ അക്ഷരങ്ങളിലൂടെ ഇടംപിടിച്ചവരാണ്. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ മോഹനും കൂട്ടുകാരും ചേർന്ന് 'സരണി' എന്നൊരു കൈയെഴുത്തുമാസിക തുടങ്ങിയിരുന്നു.
പിന്നീടാണ് ഒരു സാഹിത്യസുഹൃത്തുമൊത്ത് 'ഉൺമ' പ്രസിദ്ധീകരണമാരംഭിക്കുന്നത്. സുഹൃത്ത് പിന്നീട് മൂന്നു വർഷമായപ്പോഴേക്കും ഇൻലാൻഡ് മാസിക 16 പേജുള്ള മിനി മാസികയായി. ദാരിദ്ര്യം നിറഞ്ഞ ഒരു ജീവിതസാഹചര്യത്തിൽനിന്ന്, ഒരു ഗ്രാമത്തിന്റെ പരിമിതികളിൽനിന്ന്, സാഹിത്യ പരിപോഷണമെന്ന ലക്ഷം മുറുകെപിടിച്ചാണ് മോഹനൻ ഈ മാസിക ഇത്രയും കാലം നടത്തിയത്.
മിനിമാസിക കൂടാതെ, ആയിരത്തോളം മിനി മാസികകളുടെയും ഒരുലക്ഷം കത്തുകളുടെയും പ്രദർശനം, ഒരുവണ്ടി കവികളെ ഉൾപ്പെടുത്തി സ്നേഹസന്ദേശ കാവ്യതീർത്ഥാടനം, സാംസ്കാരികസമ്മേളനങ്ങൾ, സാഹിത്യക്യാമ്പുകൾ, പ്രതിമാസ സുഹൃത്സംഗമം, എഴുത്തുകൂട്ടം, പുസ്തകമേളകൾ, വിദ്യാഭ്യാസ പ്രോത്സാഹനപദ്ധതികൾ, റേഡിയോ പ്രചാരണം, പാർശ്വവൽക്കരിക്കപ്പെട്ട എഴുത്തുകാരെ ആദരിക്കുന്ന അക്ഷരദക്ഷിണ പുരസ്കാരം, നിർധനരായ എഴുത്തുകാർക്ക് സ്നേഹസാന്ത്വനം പകരാൻ അക്ഷരനിധി ഇത്തരത്തിൽ നിരവധി സാംസ്കാരിക ഇടപെടലുകൾ മോഹനൻ നടത്തി.
പതിനഞ്ചുവർഷം കഴിഞ്ഞപ്പോൾ തന്റേടത്തോടെ പുസ്തക പ്രസിദ്ധീകരണ രംഗത്തേക്ക് കടന്നു ഉൺമ. കവി പി കെ ഗോപിയുടെ മലയാളപ്പൂക്കൾ എന്ന ലളിതഗാന സമാഹാരവും, ഒപ്പ് എന്ന കവിതാസമാഹാരവുമായിരുന്നു ആദ്യകൃതികൾ. എന്തായാലും ഉൺമ പുസ്തക പ്രസാധനരംഗത്തും വളർന്നു. അറുനൂറിലേറെ പുസ്തകം ഇതിനകം പുറത്തിറങ്ങി. ഇപ്പോഴും ഉൺമയ്ക്ക് ഓഫീസോ ജീവനക്കാരോ ഇല്ല. നോവലിസ്റ്റ് സി രാധാകൃഷ്ണൻ ഒരിക്കൽ ഉൺമയുടെ വേദിയിൽനിന്ന് വിശേഷിപ്പിച്ചതുപോലെ, ഉൺമ മോഹൻ ഒരു ഏകാംഗ സാംസ്കാരിക പ്രസ്ഥാനമാണ്.
വായനക്കാർക്കും സഹായിക്കാം
നൂറനാട് മോഹനെ സഹായിക്കാൻ താൽപര്യമുള്ള സുമനസ്സുകൾക്ക് അദ്ദേഹത്തിന് ധനസഹായമെത്തിക്കാം. അക്കൗണ്ട് നമ്പരും വിവരങ്ങളും ഇപ്രകാരം: നൂറനാട് മോഹൻ, എസ്.ബി.ഐ നൂറനാട് ബ്രാഞ്ച്, അക്കൗണ്ട് നമ്പർ: 57054379242, IFSC SBIN 0070091.
നാളെ (29-3-2018) ദുഃഖവെള്ളി പ്രമാണിച്ച് ഓഫിസിനും പത്രത്തിനും അവധിയായതിനാൽ പത്രം അപ്ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്