ഒടുവിൽ പരിശീലകൻ ഡാരൻ ലേമാനും പുറത്തേക്ക്; പന്ത് ചുരണ്ടലിന്റെ സൂത്രധാരൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ; സ്മിത്തിനും വാർണർക്കും ഇരുവർക്കും സാധ്യത ഒരു വർഷം വിലക്ക് മുതൽ ഉള്ള ശിക്ഷ നടപടികൾ; അടുത്ത ആഷസ് പരമ്പരയും 2019 ലോകകപ്പും ഇരുവർക്കും നഷ്ടമാകും; ഹൈദരാബാദാ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വാർണറും പുറത്തേക്ക്
മെൽബൺ: ഓസ്ട്രേലിയൻ ക്രിക്കറ്റിനെ ആകെ പിടിച്ചുലക്കുകയാണ് പന്ത് ചുരണ്ടൽ വിവാദം. ഓസ്ട്രേലിയൻ ക്രിക്കറ്റിനെ ഇത്രമേൽ പിടിച്ചുലച്ച വിവാദം അടുത്തൊന്നും ഉണ്ടായിട്ടില്ല. ഓസ്ട്രേലിയൻ സർക്കാരും മാധ്യമങ്ങളും എല്ലാം താരങ്ങൾക്കെതിരെ തിരിഞ്ഞ സമയത്ത് അടുത്ത പടിയായി കോച്ച് ഡാരൻ ലേമാനും പുറത്തേക്കുള്ള പാതയിലെന്നാണ് സൂചന.
അഞ്ചുവർഷമായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പരിശീലകനായ ലേമാൻ 2013ലാണ് ആസ്ട്രേലിയയുടെ പരിശീലകനായി ചുമതലയേറ്റത്. ദക്ഷിണാഫ്രിക്കൻ മുൻ താരം മിക്കി ആർതർ ആയിരുന്നു അതുവരെ ടീമിന്റെ പരിശീലകൻ. വിദേശ കോച്ചിനെ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ലേമാന്റെ നിയമനം. ഇപ്പോൾ നാണം കെട്ടാണ് ലേമാന് കളിക്കളത്തിന്റെ പുറത്തേക്ക് പോകേണ്ടി വരുന്നത് എന്നത് ഓസ്ട്രേലിയൻ ക്രക്കറ്റിനും നാണക്കേടാണ്.
ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിലെ കളിക്കാരുമായും പരിശീലക സംഘവുമായും ക്രിക്കറ്റിന്റെ ഓസ്ട്രേലിയ പ്രതിനിധികൾ ഇന്ന് ചർച്ച നടത്തുമെന്നാണ് സൂചന. ക്രിക്കറ്റ് ഓസ്ട്രേലിയ നിയമിച്ച അന്വേഷണ സംഘവും ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതിനിധികൾക്കൊപ്പം ചേരുമെന്നും അറിയിപ്പുണ്ട്.
കാമറൂൺ ബാൻക്രോഫ്റ്റ് സാൻഡ്പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പ്രശ്ങ്ങൾ ആരംഭിച്ചത്. കാമറൂൺ ബാൻക്രോഫ്റ്റ് നടത്തി 'ചുരണ്ടൽ' നേരത്തെ നിശ്ചയിച്ചതാണെന്നും. ടീമിലെ നേതൃനിരയിലെ താരങ്ങൾക്ക് ഇത് അറിയാമായിരുന്നെന്നും സ്റ്റീവ് സ്മിത്ത് പിന്നീട് തുറന്ന് സമ്മതിച്ചിരുന്നു.
ഞങ്ങൾക്ക് മേധാവിത്വം നൽകുന്ന പ്രവർത്തിയായിരിക്കും ഇതെന്നാണ് കരുതിയത്. എന്നാൽ അത് നടന്നില്ല. എന്റെ നേതൃത്വത്തിൽ ഇത് ഒരിക്കലും ആവർത്തിക്കില്ല. ഈ സംഭവത്തെക്കുറിച്ച് കോച്ചിന് പോലും അറിയില്ലായിരുന്നു. ഞങ്ങൾ ഇതിന്റെ പേരിൽ പിടിക്കപ്പെട്ടില്ലായിരുന്നെങ്കിലും എനിക്ക് ഈ കാര്യത്തിൽ കുറ്റബോധം തോന്നുമായിരുന്നു ഒരിക്കലും കളി കൈവിടരുതെന്നാണ് ഞാൻ ചിന്തിച്ചത്. ഒട്ടും അഭിമാനിക്കാൻ അല്ല പഠിക്കാനുള്ള പാഠമാണിത്. ഈ കാര്യം ഇപ്പോൾ പറയുമ്പോഴും എനിക്ക് നാണക്കേട് തോന്നുന്നുവെന്ന് സ്മിത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തുടർ പ്രശ്നം ഐ സി സിയിൽ എത്തിയതോടെ ഗുരുതരമാവുകയായിരുന്നു. തുടർന്ന് ഓസ്ട്രേലിയൻ സർക്കാരും ഈ പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. കൃത്രിമം കാണിക്കാൻ നായകൻ കൂട്ടുനിന്നതിന് നടപടിയെടുക്കണമെന്നും സർക്കാർ ക്രിക്കറ്റ് ആസ്ട്രേലിയയോട് ആവശ്യപ്പെട്ടു. ക്രിക്കറ്റ് താരം രാജ്യത്തിന് അവമതിപ്പുണ്ടാക്കിയെന്നും ആസ്ട്രേലിയൻ സർക്കാർ തുറന്നടിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഓസ്ട്രേലിയൻ സർക്കാർ പ്രശ്നത്തിൽ ഇടപെടുന്നത്. സംഭവത്തിൽ ഞെട്ടലും നിരാശയും രേഖപ്പെടുത്തി ഓസീസ് പ്രധാനമന്ത്രി മാൽക്കം ടേൺബുളും രംഗത്തുവന്നിരുന്നു.
ഇതോടെ ക്യാപ്റ്റൻ സ്ഥാനം രാജി വെക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ സ്മിത്ത് ഒടുവിൽ രാജി വെച്ച് ഒഴിയുകയായിരുന്നു, തുടർന്ന് വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാർണറും രാജി വെച്ചു. തുടർന്ന് ഐ സി സി അന്വേഷണം നടത്തുകയും ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതിനെത്തുടർന്ന് സ്മിത്തിന് ഒരു മത്സരത്തിൽ നിന്ന് വിലക്കും മാച്ച് ഫീയുടെ 100 ശതമനം പിഴയും നൽകുകയായിരുന്നു. എന്നാൽ ഇതിനെതിരെ ഹർഭജൻ സിങ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഐ.സി.സി. സ്വീകരിച്ച മൃദു സമീപനമാണ് ഹർഭജൻ സിങ്ങിനെ രോഷാകുലനാക്കിയത്. '2001ൽ അധികമായി അപ്പീൽ ചെയ്തു എന്നു ചൂണ്ടിക്കാട്ടി ആറ് ഇന്ത്യൻ താരങ്ങളെ വിലക്കിയിരുന്നു. 2008ൽ സിഡ്നിയിലെ മങ്കിഗേറ്റ് വിവാദത്തിൽ കുറ്റക്കാരനല്ലെങ്കിലും മൂന്ന് മത്സരങ്ങളിൽ നിന്നാണ് എനിക്ക് വിലക്ക് ലഭിച്ചത്. ഇതെന്ത് പല ആളുകൾക്ക് പല നിയമങ്ങളാണോ ഐ.സി.സി. സ്വീകരിക്കുന്നത്' എന്നാണ് ബാജി ചോദിച്ചത്.
സമാന പ്രതികരണങ്ങളുമായി നിരവധി കളിക്കാരാണ് രംഗത്തെത്തിയത്. ഇതോടെ കളിക്കാർ കൂടുതൽ സമ്മർദത്തിലാവുകയായിരുന്നു, തുടർന്ന് ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സ്മിത്ത് രാജി വെച്ച ഒഴിയുകയായിരുന്നു. തുടർന്ന് ഡേവിഡ് വാർണറും ഹൈദരാബാദ് ക്യാപ്റ്റൻ സ്ഥാനം രാജി വെച്ചു. ഒരു തവണ ഹൈദരാബാദിന് ഐ പി എൽ ട്രോഫി നേടിക്കൊടുത്ത താരമാണ് ഡേവിഡ് വാർണർ.
ഓസ്ട്രേലിയൻ ക്രിക്കറ്റിനും രാജ്യത്തിന് കനത്ത നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ഇരുവർക്കുമെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ക്രിക്കറ്റ് ഓസ്ട്രേലിയയോടു നേരിട്ട് ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. പെരുമാറ്റച്ചട്ടങ്ങളിലെ ഗുരുതര ലംഘനമാണ് താരങ്ങൾ നടത്തിയിട്ടുള്ളത്. ക്രിക്കറ്റിൽ നിന്നുള്ള ആജീവനാന്ത വിലക്കാണ് ഇത്തരം ലംഘനങ്ങൾക്ക് ഓസീസ് ക്രിക്കറ്റ് നിയമത്തിലുള്ളത്. ഇതോടെ ഇരുതാരങ്ങളുടെയും ക്രിക്കറ്റ് കരിയറിനു അന്ത്യമാകും
അത് സമയം ആഷസ് ടെസ്റ്റിനിടെ പന്തിൽ കൃത്രിമം കാണിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ചതിപ്രയോഗം നടത്തിയിരിക്കാമെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് ഇംഗ്ലീഷ് പേസ് ബൗളർ സ്റ്റൂവർട്ട് ബ്രോഡ്. ആഷസ് ടെസ്റ്റിനിടെ ഓസീസ് പേസർമാർ യഥേഷ്ടം റിവേഴ്സ് സ്വിംഗുകളും ഓഫ്, ഇൻ സ്വിംഗറുകളും എറിഞ്ഞതാണ്. ഒരിക്കലും സാധിക്കില്ലാത്ത സാഹചര്യത്തിൽപോലും അവർ പന്ത് റിവേഴ്സ് സ്വിങ് ചെയ്യിപ്പിച്ചു. പിന്നെന്തിനാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരേ വേറൊരു തന്ത്രം പ്രയോഗിച്ചത്. സ്റ്റീവ് സ്മിത്ത് പറഞ്ഞതുപോലും അവർ ആദ്യമായാണ് ഇത്തരമൊരു പ്രയോഗം നടത്തുന്നതെന്നാണ്. എന്നാൽ, ദക്ഷിണാഫ്രിക്കയ്ക്കെതിരേ ചെയ്തതുപോലെ ആഷസിനിടെ ഓസ്ട്രേലിയ പന്തിൽ കൃത്രിമം കാണിച്ചോ എന്നതിനു തെളിവില്ലെന്ന് ബ്രോഡ് പറഞ്ഞു.
അതേ സമയം പന്തുചുരണ്ടൽ വിവാദം ആദ്യം കണ്ട് പിടിച്ചത് മുൻ ദക്ഷിണാഫ്രിക്കൻ താരം ഫാനി ഡിവില്യേഴ്സാണ്. ഓസീസ് ബൗളർമാർക്ക് 30-ാം ഓവറിനു മുമ്ബ് തന്നെ റിവേഴ്സ് സ്വിങ് കിട്ടുന്നത് കണ്ട താൻ ഞെട്ടിയെന്നും അതെങ്ങനെയെന്നു ചിന്തിച്ചു തലപുകച്ചപ്പോഴാണ് ഇതിനു പിന്നിൽ കള്ളക്കളിയുണ്ടായേക്കാമെന്ന സംശയം തോന്നിയതെന്നും അദ്ധേഹം പറഞ്ഞു.
ഉടൻ തന്നെ ക്യാമറ കൈകാര്യം ചെയ്യുന്നവരോട് ഓസ്ട്രേലിയൻ താരങ്ങളുടെ ഓരോ നീക്കവും സൂക്ഷ്മമായി റെക്കോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇതോടെ ഓസീസ് താരങ്ങളുടെ നീക്കങ്ങൾക്കു പിന്നാലെ ക്യാമറക്കണ്ണുതുറന്നു. ഇതറിയാതെ പന്തു ചുരണ്ടിയ കാമറൂൻ ബാൻക്രോഫ്റ്റ് തൊണ്ടിസഹിതം പിടിയിലാകുകയായിരുന്നു.
Stories you may Like
- തകർപ്പൻ സെഞ്ചുറിയടിച്ച് മിച്ചൽ ജോൺസന് മറുപടി നൽകി വാർണർ
- മലയാളി തള്ളിക്കയറ്റം ഓസ്ട്രേലിയയിലേക്ക്
- 'നരേന്ദ്ര മോദിക്കു ലഭിക്കുന്ന സ്വീകരണം ബ്രൂസ് സ്പ്രിങ്സ്റ്റീനു പോലും ലഭിക്കുന്നില്ല'
- അശ്വിനെ ഭയന്ന് ഓസ്ട്രേലിയ; ഡ്യൂപ്ലിക്കേറ്റിനെ ക്ഷണിച്ചു; വേണ്ടന്നുവച്ച് പിതിയ
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്