ഞാൻ ജഡ്ജിമാർക്ക് കോഴ കൊടുത്ത് കലാതിലക പട്ടം നേടാൻ റിസൽറ്റ് അട്ടിമറിച്ചിട്ടില്ല; ആരോപണം ഉന്നയിക്കുന്നവർ അതുതെളിയിക്കണം; മാധ്യമങ്ങൾ വാർത്ത വളച്ചൊടിച്ചു; സത്യം തെളിയിക്കാൻ ഏതന്വേഷണത്തിനും തയ്യാറെന്നും മഹാലക്ഷ്മി ഫേസ്ബുക്ക് ലൈവിൽ; കേരള സർവകലാശാല കലോൽസവം സമാപിച്ചിട്ടും കലാതിലക പട്ട വിവാദം കെട്ടടങ്ങുന്നില്ല
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം:കേരള സർവകലാശാല കലോൽസവത്തെ പിടിച്ചുകുലുക്കിയ കലാതിലകപ്പട്ട വിവാദത്തിന് പുതിയ മാനങ്ങൾ നൽകി കലാകാരിയായ മഹാലക്ഷ്മി ആരോപണങ്ങളെ പ്രതിരോധിക്കാൻ രംഗത്തെത്തി. താൻ ആർക്കും കോഴ കൊടുത്ത് ഫലം അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നുമാണ് സീരിയൽ താരം കൂടിയായ മഹാലക്ഷ്മി ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്. മാധ്യമങ്ങൾ നിജസ്ഥിതി അറിയാതെ വാർത്ത വളച്ചൊടിക്കുകയായിരുന്നെന്നും അവർ പറഞ്ഞു.മഹാലക്ഷ്മിയുടെ ഗുരുവായ ഉഷ തെങ്ങിൻതൊടിയിലും ലൈവിൽ പങ്കെടുത്തു.
സീരിയൽ നടി കൂടിയായ മഹാലക്ഷ്മിക്ക് കലാതിലക പട്ടം ലഭിക്കാൻ മത്സരഫലം തിരുത്തിയെന്ന വിദ്യാർത്ഥികളുടെ ആരോപണം ഉയർന്നതോടെയാണ് സംഭവം ചർച്ചയായത്. കഴിഞ്ഞ നാല് ദിവസമായി കൊല്ലത്ത് നടന്നുവന്നിരുന്ന കലോത്സവം ശനിയാഴ്ച സമാപിക്കാനിരിക്കെയാണ് വിവാദം ഉണ്ടായത്. അവസാന ദിവസം നടന്ന കുച്ചിപ്പുടിയുടെയും കഥാപ്രസംഗത്തിന്റെയും മത്സരഫലത്തെ ചൊല്ലിയായിരുന്നു തർക്കം. നേരത്തെ ഫലം പ്രഖ്യാപിച്ച ഈയിനങ്ങളിൽ പിന്നീട് സീരിയൽ നടിയായ വിദ്യാർത്ഥിനിക്ക് വേണ്ടി മത്സരഫലം തിരുത്തിയെന്ന് ആക്ഷേപം ഉയർന്നു.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ വിദ്യാർത്ഥിനിയും സീരിയൽ-ടിവി താരവുമാണ് മഹാലക്ഷ്മി. ഇവർക്കായി മത്സരഫലം അട്ടിമറിച്ചെന്നാണ് മറ്റു വിദ്യാർത്ഥികൾ ആരോപിച്ചത്,. ഇതോടെ മറ്റു കോളേജിലെ വിദ്യാർത്ഥികൾ കലോത്സവ വേദിയിൽ പരസ്യ പ്രതിഷേധം സംഘടിപ്പിച്ചു. നേരത്തെ ഈ രണ്ട് മത്സരയിനങ്ങളിലും ആദ്യ മൂന്നു സ്ഥാനങ്ങളിൽ പോലും എത്തിയിരുന്നില്ല മഹാലക്ഷ്മിയെന്നും ഫലം തിരുത്തി ഒന്നാം സ്ഥാനം നൽകിയെന്നും ആയിരുന്നു ആക്ഷേപം.
കലോത്സവത്തിൽ ഇത് കല്ലുകടിയായതോടെ നടി മഹാലക്ഷ്മിക്ക് നൽകിയ കലാതിലക പട്ടം തിരിച്ചുപിടിച്ച് പകരം മാർ ഇവാനിയോസിലെ തന്നെ രേഷ്മയെ പുതിയ കലാതിലകമായി പ്രഖ്യാപിച്ച് അധികൃതർ തിരുത്തി.
മഹാലക്ഷ്മിയുടെ വാക്കുകൾ:
'യൂണിവേഴ്സിറ്റി കലോൽസവം ഇത് എന്റെ അഞ്ചാമത്തെ വർഷമാണ്.എംഎ ഫൈനൽ ഇയറാണ്.ഡിഗ്രി ഫൈനൽ ആയിരുന്നപ്പോൾ കലാതിലകപ്പട്ടം നേരത്തെ കിട്ടിയതാണ്.അവസാന വർഷമായതുകൊണ്ട് തന്നെ 7 ഇവന്റ്സിൽ മൽസരിക്കുന്നില്ലായെന്ന് ഞാൻ കോളേജിൽ പറഞ്ഞതാണ്.എന്നാൽ, മാർ ഇവാനിയോസ് കലോൽസവത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കോളേജ് ആയതുകൊണ്ടും ്അഞ്ചുവർഷം ഈ കോളേജിൽ പഠിച്ചതായതുകൊണ്ടും ഗുരുക്കന്മാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് 7 മൽസരങ്ങളിൽ പങ്കെടുത്തത്.എനിക്ക് തൃപ്തികരമല്ലാത്ത കുറെ റിസൽറ്റ്സ് വന്നപ്പോൾ അപ്പീലിന് പോയിരുന്നു.സ്റ്റേജിൽ നന്നായി പ്രകടനം കാഴ്ച വയ്ക്കുക എന്നതല്ലാതെ റിസൽറ്റിന് പിന്നാലെ പോകണമെന്ന് ചിന്തയുണ്ടായിരുന്നില്ല.അപ്പീലിന് കൊടുക്കുന്നത് കോളേജുകാരാണ്.
പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. രേഷ്മയും ഞാനും നല്ല ഫ്രണ്ടസാണ് ..ബാച്ച് മാറ്റ്സാണ്.അവൾ എംകോം. ഞാൻ എംഎ.ഞാനും അവളും നല്ല ഫ്രണ്ടസാണ്. നിങ്ങൾ മാധ്യമങ്ങൾ വെറുതെ സത്യം അറിയാതെ പ്രതികരിക്കുകയാണ്. രേഷ്മയ്ക്ക് കലാതിലക പട്ടം കിട്ടുന്നതിൽ എനിക്ക് സന്തോഷമേയുള്ളു.അപ്പീൽ ഇല്ലാതെ തന്നെ എനിക്ക് 15 പോയിന്റാണ് ഉണ്ടായിരുന്നത്.എന്നാൽ ചില ചാനലുകൾ എനിക്ക് 5 പോയിന്റ് മാത്രമാണുള്ളതെന്ന് കാര്യമറിയാതെ പറഞ്ഞു.ഭരതനാട്യച്ചിന് തേഡ്,മിമിക്രി, കഥാപ്രസംഗം,ഫോക് ഡാൻസ് സെക്കൻഡ് പ്രൈസ്,നങ്ങ്യാർക്കൂത്തിന് ഫസ്റ്റ്.എ്ല്ലാം കൂടി അപ്പീലില്ലാതെ 15 പോയിന്റ് ഉണ്ട്.
രേഷ്മയ്ക്ക് നാല് ഇവന്റ്സുണ്ട്. ഗസൽ, ഹിന്ദുസ്ഥാനി, ക്ലാസിക്കൽ മ്യൂസിക്, ലൈറ്റ് മ്യൂസിക് ഇതിനെല്ലാം മൽസരിച്ചിട്ട് രേഷ്മയ്ക്ക് 16 പോയിന്റാണുള്ളത്.ഞങ്ങൾക്ക് തന്നെ കിട്ടുന്നതിൽ സന്തോഷം മാത്രമേയുള്ളു.ഞാൻ കലാതിലകത്തിന് വേണ്ടി ലക്ഷ്യമിട്ടല്ല ഇറങ്ങിയത്.ചാനലുകാർ ഇതിനെ വളച്ചൊടിച്ചു.കഥാപ്രസംഗത്തിനും കുച്ചിപുഡിക്കും ഞാൻ അപ്പീൽ കൊടുത്തതിൽ..ഈ കഥാപ്രസംഗത്തിന് എനിക്ക് സെക്കൻഡ്..കഴിഞ്ഞ വട്ടം ഞാൻ കഥാപ്രസംഗം മൽസരിച്ചിരുന്നില്ല.അതിന് മുമ്പ് ഫസ്ററായിരുന്നു കഥാപ്രസംഗത്തിന്.എല്ലാ വർഷവും സമ്മാനം കിട്ടുന്ന ഇവന്റാസായതുകൊണ്ടാണ് തൃപ്തികരമല്ലാത്ത ഫലം വന്നപ്പോൾ അപ്പീൽ പോയത്.കഥാപ്രസംഗം അപ്പീൽ പോയപ്പോൾ,സെക്കൻഡ് ഫസ്റ്റായി.ഒരു പ്രൈസും ഇല്ലാതിരുന്ന റാണി മോനിച്ചന് തേഡും കിട്ടി.തേഡ് പ്രൈസ് കിട്ടിയ കുട്ടിയും ഫസ്റ്റ് പ്രൈസായിരുന്ന മെറിനും... അത് പോലെ കുച്ചിപുഡിക്ക് ഞാൻ അപ്പീൽ കൊടുത്തപ്പോൾ വിദ്യാ വിജയൻ അങ്ങനെ ചിലരൊക്കെ എനിക്കെതിരെ തിരിഞ്ഞു.ഞാനെന്താ തെററു ചെയ്തതതെന്ന് മനസ്സിലാകുന്നില്ല.
ഞാൻ കോഴ കൊടുത്തെന്നോ, അട്ടിമറിച്ചെന്നോ ആരോപിക്കുന്ന നിങ്ങൾ തന്നെ തെളിയിക്കൂ. ഞാൻ എന്തു തെറ്റാണ് ചെയ്തതെന്ന്.ഏതന്വേഷണത്തിനും തയ്യാറാണ്.കാരണം എന്റെ നിരപരാധിത്വം എനിക്ക് തെളിയിക്കണം.സത്യം വിളിച്ചുപറയണമെന്നുണ്ട്. എന്നാൽ ആരും അത് ശ്രദ്ധിച്ചില്ല. സത്യം അറിയാതെ ഇങ്ങനെ പറയരുത്.അവിടെ കുട്ടികൾ ബഹളമുണ്ടാക്കുമ്പോൾ ഞാൻ നൃത്ത പരിശീലനത്തിലായിരുന്നു. എന്നോട് വിളിച്ച് സ്ഥിരീകരിക്കാതെ വാർത്ത കൊടുത്തത് ശരിയായില്ല.'
ഉഷാ തെങ്ങിൻ തൊടിയിലിന്റെ വാക്കുകൾ:
'കലാകുടുംബത്തിൽ നിന്ന് വന്ന കഴിവുള്ള കലാകാരിക്ക് ഇത്രയും അധിക്ഷേപം നേരിടേണ്ടി വരിക സങ്കടകരമാണ്.കേരള സർവകലാശാല കലോൽസവത്തിൽ ജഡ്ജിമാരെ സ്വാധീനിച്ചും പണം ഒഴുക്കിയുമാണ് കലാതിലക പട്ടം നേടാൻ ശ്രമിച്ചതെന്നും മറ്റും കാമ്പില്ലാത്ത ആരോപണങ്ങൾ ചൊരിഞ്ഞു.എന്താണ് സംഭവിച്ചതെന്ന് മഹാലക്ഷ്മിയോട് ആരാഞ്ഞതിന് ശേഷമാണ് മാധ്യമങ്ങൾ വാർത്ത കൊടുക്കേണ്ടിയിരുന്നത്.
സെലിബ്രിറ്റിയായിട്ടുള്ള, ലോകമറിയുന്ന കുഞ്ഞിനെ താറടിച്ച് കാണിക്കുകയാണ്.കിട്ടിയ അവസരം എല്ലാവരും മുതലാക്കിയെന്നതാണ്.ഒരുനാണയമുണ്ടെങ്കിൽ അതിന് രണ്ടുവശങ്ങൾ ഉണ്ട്.കരയുന്ന കുഞ്ഞിനേ പാലുള്ളു എന്നുള്ളതല്ല. ആ കുട്ടിയോട് കൂടു ചോദിക്കാമായിരുന്നു.. എന്താണ് അവിടെ സംഭവിച്ചത്.അവൾ ഏഴെണ്ണത്തിൽ മാറ്റുരച്ചതാണ്.അങ്ങനെ കലാതിലകം കിട്ടണമെന്ന കുട്ടിയാണെങ്കിൽ അവൾക്ക് രണ്ടെണ്ണത്തിൽ അവൾക്ക് ഒരു മാർക്കും കൊടുത്തിട്ടില്ലായിരുന്നു.അങ്ങനെയാണെങ്കിൽ അതിനൊക്കെ അപ്പീൽ പോവില്ലേ?ഒന്നിനും പോയിട്ടില്ല. പക്ഷേ, ഏതോ രണ്ടെണ്ണത്തിന് അപ്പീൽ പോയി ..ആ കുട്ടിക്ക് അതിന് മാർക്ക് കിട്ടി.ഒരു പ്രൈസ് പോലും ഇല്ലാത്ത ഈ പറയുന്ന കുട്ടികൾ അപ്പീലിന് പോയപ്പോൾ,അവർക്ക് തേഡും അതൊക്കെ കിട്ടിയപ്പോൾ,സെക്കൻഡ് സ്ഥാനത്തുള്ള കുട്ടി അപ്പീലിന് പോയി. അതിലെന്താ തെറ്റ്?
എല്ലാവരും അപ്പീലിന് പോയിട്ടാണ് അവരുടേതായ മാർക്കുകൾ നേടിയെടുക്കുന്നത്.ജഡ്ജിമാർ പറയുന്നതല്ല. സർക്കാർ തന്നെ ഇരുത്തിയിരിക്കുന്നതാണ് പരാതികൾ കേൾക്കാനുള്ള സമിതി.എന്നിട്ട് ആ കുട്ടി അത് തിരുത്തി ഇതു തിരുത്തി.. അങ്ങനെ തേജോവധം ചെയ്യുകയാണ് ആ കുട്ടിയെ.ഈ കുട്ടിക്ക് ഇനിയൊരു കലാതിലക പട്ടം കിട്ടിയിട്ട് വേണോ സ്റ്റാറാകാൻ?ചില ചാനലുകൾ കാട്ടിയത് ഒരു സ്ഥാനത്തുമില്ലാതെയാണ് ഈ കുട്ടി അപ്പീലിന് പോയതെന്നാണ്.അതൊന്നും ശരിയല്ല. നവിജ സ്ഥിതി അറിഞ്ഞിട്ട് മാത്രം വാർത്തകൾ കൊടുക്കുക.
അഞ്ച് പോയിന്റിൽ നിന്നാണ് മഹാലക്ഷ്മി ഇത്രയും പോയിന്റുകൾ നേടിയെടുത്തതെന്നും പറഞ്ഞു.അതുതന്നെ തെറ്റാണ്. 15 പോയിന്റ് നേടിയ കുട്ടിയാണ് മൽസരത്തിന് നിൽക്കുന്ന്ത്.പിന്നെ ആ കുട്ടി ആരെ സ്വാധീനിച്ചുവെന്നതിന് തെളിവുണ്ടോ?
Stories you may Like
- വിവാഹക്കെണി; പണവും ആഭരണവും അടിച്ചുമാറ്റി മുങ്ങും, യുവതി അറസ്റ്റിൽ
- 'ഇൻതിഫാദ' എന്ന് പേരിടുന്നത് വിലക്കി വിസി
- ട്രാക്ക് സ്യൂട്ടും ഹെൽമറ്റും ധരിച്ച് ആക്രമണം, ഭർതൃമാതാവിനെ കൊന്ന 28കാരി അറസ്റ്റിൽ
- ജാമ്യത്തിലിറങ്ങി രവീന്ദർ; പ്രണയ ചിത്രം പങ്കുവച്ച് മഹാലക്ഷ്മി.
- രവീന്ദർ ചന്ദ്രശേഖറിന്റെ അറസ്റ്റിൽ പ്രതികരണവുമായി മഹാലക്ഷ്മി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്