പന്തുചുരണ്ടൽ വിവാദത്തിന്റെ നാണക്കേടിൽ നിന്ന് കരകയറാനാവാതെ ഓസീസ് ടീം; ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും രാജിവച്ചു; ടിം പെയിൻ താൽക്കാലിക ക്യാപ്റ്റൻ; കള്ളക്കളിയുടെ പദ്ധതി ആസൂത്രണം ചെയ്തതിൽ അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ; സ്വിങ് കിട്ടാൻ പന്തിൽ സാൻഡ്പേപ്പർ ഉരയ്ക്കാൻ ബാൻക്രോഫ്റ്റിനെ ചുമതലപ്പെടുത്തിയ 'ലീഡർഷിപ്പ് ഗ്രൂപ്പുകാർ' എല്ലാം കുടുങ്ങും; കടുത്ത നടപടിക്കൊരുങ്ങി ഐസിസിയും
മറുനാടൻ മലയാളി ഡസ്ക്
കേപ്ടൗൺ: ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ നാണക്കേടെന്ന് പറയാവുന്ന പന്തുചുരണ്ടൽ വിവാദത്തിൽ സ്വന്തം ടീം കുടുങ്ങിയതോടെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് രാജിവച്ചു. ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയുണ്ടായ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്നാണ് രാജി. സമീപകാലത്ത് ക്രിക്കറ്റ് ലോകത്ത് ഉണ്ടായ വലിയ വിവാദമായി ഈ സംഭവം വളർന്നതോടെയാണ് ക്യാപ്റ്റന്റെ രാജി. ഏതായാലും സംഭവം ഓസ്ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ചുലയ്ക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഡേവിഡ് വാർണർ വൈസ് ക്യാപ്റ്റൻ സ്ഥാനവും രാജിവച്ചിട്ടുണ്ട്. സംഭവം ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷിക്കും. ടിംപെയിനിനെ ടീമിന്റെ താൽക്കാലിക ക്യാപ്റ്റനാക്കി ചുമതല നൽകിയിര്കുകയാണ്.
സംഭവം വിവാദമായതിന് പിന്നാലെ തന്നെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായക സ്ഥാനം സ്റ്റീവ് സ്മിത്തിന് നഷ്ടമാകുമെന്നും ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും ഡാരൻ ലേമാനേയും മാറ്റുമെന്നും റിപ്പോർട്ടുൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്മിത്ത് രാജി സമർപ്പിച്ചത്. ഓസ്ട്രേലിയൻ ക്രിക്കറ്റിന് ആകെ നാണക്കേടാവുകയാണ് സംഭവം. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെതിരെ നടപടി എടുക്കുമെന്ന് ഐസിസിയും വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയതിനു പിന്നാലെ, ഓസ്ട്രേലിയൻ സർക്കാരും പ്രശ്നത്തിൽ ഇടപെട്ടു. പന്തിൽ കൃത്രിമം കാണിച്ച് രാജ്യത്തിന് നാണക്കേടുണ്ടാക്കിയ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സ്റ്റീവ് സ്മിത്തിനെ നീക്കാൻ സർക്കാർ നിർദ്ദേശം നൽകി. പന്തിൽ കൃത്രിമം കാണിച്ച സംഭവം 'ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതു'മാണെന്ന് ഓസീസ് പ്രധാനമന്ത്രി മാൽക്കം ടേൺബുൾ പ്രതികരിച്ചു. ഇതോടെ നായകനും കോച്ചിനും സ്ഥാനം നഷ്ടമാകുമെന്ന ചർ്ച്ചകൾ സജീവമായി.
ഓസീസ് ടീം രാജ്യത്തെ ചതിച്ചുവെന്ന വികാരം പങ്കുവച്ച് ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു. ഓസ്ട്രേലിയൻ സ്പോർട്സ് കമ്മിഷൻ (എഎസ്സി) ചെയർമാൻ ജോൺ വിലീയും സംഭവത്തെ അപലപിച്ചു. ഏത് കായിക ഇനത്തിലാണെങ്കിലും വഞ്ചനയെന്നത് അപലപനീയമാണെന്ന് വിലീ ചൂണ്ടിക്കാട്ടി. രാജ്യാന്തര തലത്തിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്ന ടീമുകളും താരങ്ങളും വിശ്വാസ്യത പുലർത്തിയേ തീരൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് വിവാദത്തിന് ആസ്പദമായ സംഭവം അരങ്ങേറിയത്. ഓസിസ് താരം കാമറൂൺ ബാൻക്രോഫ്റ്റ് സാൻഡ് പേപ്പറുപയോഗിച്ച് പന്തു ചുരണ്ടിയതാണ് വിവാദം ക്ഷണിച്ചുവരുത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട അംപയർ ദൃശ്യങ്ങൾ പരിശോധിക്കുകയും ബാൻക്രോഫ്റ്റിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. റഫറിയോട് ബാൻക്രോഫ്റ്റ് കുറ്റം സമ്മതിച്ചു. എല്ലാം തനിക്ക് അറിയാമെന്ന് സ്റ്റീവ് സ്മിത്തും വിശദീകരിച്ചു. ഇതോടെ ക്രിക്കറ്റ് ഓസ്ട്രേലിയ കടുത്ത സമ്മർദ്ദത്തിലായി. ബാൻക്രോഫ്റ്റ് ടീമിലെ സീനിയർ താരങ്ങളുടെ അറിവോടെയാണ് പന്തിൽ കൃത്രിമം കാണിച്ചതെന്നാണ് സ്റ്റീവ് സ്മിത്ത് വിശദീകരിച്ചത്.
ക്യാമറകളുടെ കണ്ണുവെട്ടിക്കാനാവാതെ പന്തുചുരണ്ടൽ
മൈതാനമധ്യത്തിൽ ചുറ്റും ക്യാമറകൾ നിരന്നിരിക്കുന്നു എന്നറിഞ്ഞിട്ടും ഇത്തരമൊരു കൃത്രിമം കാണിക്കലിന് ബാൻക്രോഫ്റ്റ് മുതിർന്നതുതന്നെ ക്രിക്കറ്റ് ആസ്വാദകരെ അത്ഭുതപ്പെടുത്തുകയാണ്. ബാൻക്രോഫ്റ്റ് പോക്കറ്റിൽ നിന്ന് എന്തോ എടുക്കുന്നതും പന്തിൽ ചുരണ്ടുന്നതും ടിവി സ്ക്രീനുകളിൽ തെളിഞ്ഞിരുന്നു. ഇത് പവലിയനിൽ ഇരുന്ന കണ്ട കോച്ച് സംഭവം ക്യാമറയിൽ പതിഞ്ഞെന്ന് ബാൻക്രോഫ്റ്റിനെ അറിയിക്കാൻ ട്വൽത്ത് മാന് നിർദ്ദേശം നൽകി. ഇതും പക്ഷേ, ക്യാമറകളിൽ പതിഞ്ഞു. തുടർന്ന് വെള്ളം നൽകാനെന്ന മട്ടിൽ ട്വൽത്ത് മാൻ ഗ്രൗണ്ടിലെത്തി ബാൻക്രോഫ്റ്റിന് വിവരം നൽകുന്നതും തുടർന്ന് താരം ഉരയ്ക്കാൻ ഉപയോഗിച്ച വസ്തു പാന്റിന് ഉള്ളിലേക്ക് വയ്ക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ പതിഞ്ഞു. ഇതോടെ് സംഭവം ശ്രദ്ധയിൽപ്പെട്ട അംപയർ ദൃശ്യങ്ങൾ പരിശോധിച്ച് ബാൻക്രോഫ്റ്റിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അംപയറോട് കുറ്റം സമ്മതിച്ചെന്ന് ബാൻക്രോഫ്റ്റ് പിന്നീട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
അതിനിടെ ബാൻക്രോഫ്റ്റ് ടീമിലെ സീനിയർ താരങ്ങളുടെ അറിവോടെയാണു പന്തിൽ കൃത്രിമം കാണിച്ചതെന്ന് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വ്യക്തമാക്കി. ഇതോടെ സ്മിത്തിനും ടീമിനും നേരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഏതു വിധേനയും ജയിക്കേണ്ട മൽസരമായതിനാലാണു പന്ത് അനുകൂലമാക്കാൻ ശ്രമിച്ചതെന്ന സ്മിത്തിന്റെ വിശദീകരണം എരിതീയിൽ എണ്ണയൊഴിച്ചതുപോലെയായി.
പിച്ചിൽ നിന്ന് പിന്തുണ ഇല്ലാതെ വന്നതോടെ 'അറ്റകൈ പ്രയോഗം'
നാലു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയ്ക്കായാണ് ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയിലെത്തിയത്. ആദ്യ രണ്ടു ടെസ്റ്റുകളിൽ ഇരു ടീമുകളും ജയിച്ചിരുന്നു. ഇതോടെ മൂന്നാം ടെസ്റ്റ് വിജയിച്ച് ലീഡ് നേടാൻ കടുത്ത മത്സരമായി. ഒന്നാം ഇന്നിങ്സിൽ 311 റൺസ് നേടിയിരുന്നു ദക്ഷിണാഫ്രിക്ക. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് 255 റൺസിൽ അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് 56 റൺസിന്റെ ലീഡ്. രണ്ടാം ഇന്നിങ്സിൽ സ്കോർ 28ൽ നിൽക്കെ ഡീൻ എൽഗർ പുറത്തായെങ്കിലും ഹാഷിം അംലയുടെയും എയ്ഡൻ മർക്രത്തിന്റെയും നേതൃത്വത്തിൽ ദക്ഷിണാഫ്രിക്ക മുന്നേറി. മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് എന്ന നിലയിലായിരുന്നു ആതിഥേയർ. മർക്രം 36 റൺസോടെയും അംല 15 റൺസോടെയും ക്രീസിൽ. ദക്ഷിണാഫ്രിക്കയുടെ ലീഡ് 121 റൺസായി ഉയർന്നു.
പിച്ചിൽനിന്ന് കാര്യമായ പിന്തുണ ലഭിക്കാതായതോടെ ഓസ്ട്രേലിയൻ ടീം അറ്റകൈ പ്രയോഗത്തിന് തീരുമാനിക്കുകയായിരുന്നു. പന്തിൽ തിരിമറി കാട്ടാനൊരുങ്ങിയതും അത് കയ്യോടെ പിടികൂടിയതും അപ്പോഴാണ്. ക്യാപ്റ്റനെന്ന നിലയിൽ സ്റ്റീവ് സ്മിത്തും അദ്ദേഹത്തിന്റെ ഭാഷയിൽ ടീമിലെ 'ലീഡർഷിപ് ഗ്രൂപ്പും' ചേർന്നാണ് കൃത്രിമം കാട്ടാമെന്ന് തീരുമാനിച്ചത്. ടീമിലെ മുതിർന്ന താരങ്ങൾ ഉൾപ്പെട്ട 'ലീഡർഷിപ് ഗ്രൂപ്പ്' എന്നല്ലാതെ ആരൊക്കെയാണ് അതിലെ അംഗങ്ങൾ എന്ന് സ്മിത്ത് വെളിപ്പെടുത്തിയില്ല. പന്തു ചുരണ്ടി റിവേഴ്സ് സ്വിങ് കണ്ടെത്താനായിരുന്നു ശ്രമം. ഇതേക്കുറിച്ച് പരിശീലക സംഘത്തിലെ ആർക്കും അറിവുണ്ടായിരുന്നില്ലെന്നും സ്മിത്ത് വ്യക്തമാക്കി.
സാൻഡ് പേപ്പറുപയോഗിച്ച് പന്തു ചുരണ്ടാനായിരുന്നു തീരുമാനം. ഇതിനു നിയോഗിച്ചത് ടീമിലെ ഓപ്പണിങ് ബാറ്റ്സ്മാൻ കൂടിയായ കാമറൂൺ ബാൻക്രോഫ്റ്റിനെ. എട്ടാമത്തെ മാത്രം രാജ്യാന്തരര ടെസ്റ്റ് കളിക്കുന്ന ബാൻക്രോഫ്റ്റ് സാൻഡ് പേപ്പർ വസ്ത്രത്തിനുള്ളിൽ സൂക്ഷിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഓസ്ട്രേലിയൻ ടീമിലെ അത്ര ശ്രദ്ധിക്കപ്പെടുന്ന താരമല്ലാത്ത ബാൻക്രോഫ്്റ്റ്. അതിനാൽ മാധ്യമ ശ്രദ്ധയോ ക്യാമറയോ ബാൻക്രോഫ്റ്റിനു നേരെ തിരിയില്ലെന്ന ധാരണയിലാണ് അദ്ദേഹത്തെ ഇങ്ങനെയൊരു കാര്യം ടീമിലെ സീനിയേഴ്സ് ഏൽപിച്ചത്.
പന്തു കയ്യിൽ കിട്ടിയപ്പോഴൊക്കെ സാൻഡ് പേപ്പർ ഉപയോഗിച്ച് ചുരണ്ടാൻ ശ്രമിച്ച ബാൻക്രോഫ്റ്റ് ഒടുവിൽ ക്യാമറക്കണ്ണുകളിൽ പെട്ടു. എന്തോ തട്ടിപ്പ് നടക്കുന്നുവെന്ന് തോന്നിയതോടെ ടിവി ക്യാമറാമാന്മാർ ഈ ദൃശ്യങ്ങൾ മൊത്തം പകർത്തി. പിന്നീട് സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ ഇതു വ്യക്തമായി കാണിക്കുകയും ചെയ്തു. പന്തു ചുരണ്ടാൻ ഉപയോഗിച്ച സാൻഡ് പേപ്പർ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്ന ബാൻക്രോഫ്റ്റും സ്ക്രീനിൽ തെളിഞ്ഞു. ബാൻക്രോഫ്റ്റ് പന്തു ചുരണ്ടുന്നതിന്റെ വിദൂര ദൃശ്യവും ക്ലോസ് അപ്പും സ്ക്രീനിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെട്ടതോടെ സംഭവം അംപയർമാരുടെ ശ്രദ്ധയിലുമെത്തി.
പന്തു ചുരണ്ടുന്ന വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ മൽസരശേഷമുള്ള ന്യൂസ് കോൺഫറൻസിൽ പന്തിൽ കൃത്രിമം കാട്ടിയ കാര്യം ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് സമ്മതിച്ചു. പന്തിൽ കൃത്രിമം കാട്ടിയ കാര്യം അംപയർമാർക്കു മുന്നിലും സമ്മതിച്ചിരുന്നതായി കാമറൂൺ ബാൻക്രോഫ്റ്റും സമ്മതിച്ചു. ഈ മൽസരം വളരെയേറെ പ്രാധാന്യമുള്ളതായതിനലാണ് 'എന്തെങ്കിലും ഗുണം ലഭിക്കുമെന്ന' പ്രതീക്ഷയിൽ പന്തു ചുരണ്ടിയതെന്നും സ്മിത്ത് ഏറ്റു പറഞ്ഞു. ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിയതോടെ ഓസീസ് ടീം പ്രതിരോധത്തിലായി. ഓസ്ട്രേലിയൻ ടീം രാജ്യത്തെ ചതിച്ചുവെന്ന വികാരമാണ് ആരാധകരും മുൻ താരങ്ങളും പങ്കുവച്ചത്. ലോകമാകെ വിമർശനം ഉയർന്നതോടെയാണ് ഇപ്പോൾ സംഭവങ്ങൾ ക്യാപ്റ്റന്റെ രാജിയിൽ കലാശിച്ചത്.
Stories you may Like
- മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി; ഓസിസിന്റെ ആശ്വാസജയം 66 റൺസിന്
- സെമിയിൽ കലമുടച്ച് ദക്ഷിണാഫ്രിക്ക; ലോകകപ്പിൽ ഇന്ത്യ-ഓസ്ട്രേലിയ ഫൈനൽ
- കേപ്ടൗണിൽ പുതുചരിത്രം! പുതുവർഷത്തിൽ ജയത്തോടെ തുടക്കമിട്ട് ഇന്ത്യ;
- റിങ്കു സിങ് അടിച്ചുകൂട്ടിയത് സ്വപ്നതുല്യമായ നേട്ടങ്ങൾ
- തകർപ്പൻ സെഞ്ചുറിയടിച്ച് മിച്ചൽ ജോൺസന് മറുപടി നൽകി വാർണർ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്