വയൽ 'കഴുകൻ'മാരുടെ സമരവും മാധ്യമകോലാഹലവും കേരളത്തെ കീഴാറ്റൂരിലെത്തിച്ചപ്പോൾ പ്രശ്നം തണുപ്പിക്കാൻ വഴികൾ തേടി സർക്കാർ; മേൽപ്പാല സാധ്യത ആരാഞ്ഞ് കേന്ദ്രത്തിന് മന്ത്രി ജി.സുധാകരന്റെ കത്ത്; അശാന്തിയുടെ വിത്ത് വിതയ്ക്കുന്നവരെ വിടില്ലെന്ന താക്കീത് നൽകി സിപിഎമ്മിന്റെ വയൽ കാവൽ സമരം; ഞായറാഴ്ചത്തെ പരിസ്ഥിതി പ്രവർത്തകരുടെ സമരം കാണാൻ പോലും പോകരുതെന്നും മുന്നറിയിപ്പ്; മീനും തിന്ന് വീട്ടിലെ സോഫ കേടാക്കുന്ന പൂച്ചകളുടെ സ്വഭാവമാണ് ചില പാർട്ടികൾക്കെന്ന് സിപിഐയെ ലാക്കാക്കി പി.ജയരാജൻ
രഞ്ജിത് ബാബു
കണ്ണൂർ: കീഴാറ്റൂരിൽ സിപിഎമ്മും സർക്കാരും കടുത്ത നിലപാടുകളിൽ അയവു വരുത്തുകയും, മേൽപാലത്തിന്റെ സാധ്യത തേടി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ കേന്ദ്രത്തിന് കത്തയ്ക്കുകയും ചെയ്തതോടെ സംഘർഷാന്തരീക്ഷത്തിന് തെല്ല് അയവുവന്നു. സിപിഐ.(എം). കീഴാറ്റൂരിൽ നടത്തിയ ജനകീയ സംരക്ഷണ യാത്ര തളിപ്പറമ്പിൽ സമാധാനപരമായി സമാപിച്ചു്.'ശാന്തമായ കീഴാറ്റൂരിൽ അശാന്തിയുടെ വിത്ത് വിതക്കുന്നവരെ വിടില്ല ഞങ്ങൾ, വിടില്ല ഞങ്ങൾ ' എന്ന താക്കീതോടെയാണ് ജാഥ കടന്നു പോയത്. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റേയും ജയിംസ് മാത്യു എംഎൽഎ.യുടെ അനുനയ നീക്കവും ഇരുവിഭാഗത്തും നിലകൊള്ളുന്നവരിൽ പ്രതിഫലിക്കുന്നുണ്ട്.
മേൽപ്പാലത്തിന്റെ സാധ്യത ആരാഞ്ഞ് മന്ത്രി ജി.സുധാകരൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്കരിക്കും ദേശീയ പാതാ അഥോറിറ്റി ചെയർമാനും കത്തയച്ച് ദുർവാശി വെടിയുകയായിരുന്നു. എന്നാൽ മറ്റൊരു സാധ്യതയും ഇല്ലാതെ വന്നാൽ മാത്രമേ കീഴാറ്റൂർ വയലിന് മുകളിലൂടെ മേൽപ്പാലം അനുവദിക്കാവൂ എന്ന നിലപാടിലാണ് വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂർ. കഴിഞ്ഞ ദിവസം വരെ കീഴാറ്റൂർ സമരക്കാരെ 'വയൽക്കഴുകന്മാർ ' എന്ന് വിളിച്ച് ആക്ഷേപിച്ച മന്ത്രി സുധാകരൻ തന്നെ മുൻ നിലപാടിൽ അയവു വരുത്തുകയായിരുന്നു. അതോടെ ഏറെ സംഘർഷ ഭരിതമാകുമെന്ന ഒരു വിഷയം ഇപ്പോൾ സമാധാന പൂർവ്വം ഒന്നാം ഘട്ടം പര്യവസാനിച്ചു. കീഴാറ്റൂർ വയലിലൂടെ തന്നെ റോഡ് പോകണമെന്ന കാര്യത്തിൽ തങ്ങൾക്കൊരു നിർബന്ധവുമില്ലെന്ന് സിപിഐ.(എം). നേതാക്കളും ജയിംസ് മാത്യുവും പറയുന്നു.
പൂർണ്ണമായും കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന അലൈന്മെന്റ് പ്രകാരമാണ് റോഡ് കൊണ്ടു പോകുക. അല്ലാതെ സംസ്ഥാന സർക്കാറിനോ സിപിഐ.(എം). നോ അതിൽ യാതൊരു ഇടപെടൽ നടത്താനുമാകില്ല. അദ്ദേഹം പറയുന്നു. മാർച്ച് സിപിഐ.(എം). സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദൻ ഉത്ഘാടനം ചെയ്തു. എംപി മാരായ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, പി.ജയരാജൻ, എന്നിവർ സംബന്ധിച്ചു. നാളെ കീഴാറ്റൂർ വയൽക്കിളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തളിപ്പറമ്പിൽ നിന്നും കീഴാറ്റൂരിലേക്ക് മാർച്ച് നടത്തുന്നുണ്ട്. വിവിധ രാഷ്ട്രീയ കക്ഷികളായ കോൺഗ്രസ്സ് , ബിജെപി, മുസ്ലിം ലീഗ്, എന്നിവരും മാർച്ചിൽ പങ്കാളികളാകും പ്രമുഖ പരിസ്ഥിതി നേതാക്കളായ ദയാബായ്, അനസൂയാമ്മ, കോൺഗ്രസ്സ് നേതാവ് വി എം, സുധീർ, സുരേഷ് ഗോപി എം. പി. എന്നിവരും വയൽക്കിളികൾക്ക് പിൻതുണയുമായി എത്തിച്ചേരും. ഉച്ച തിരിഞ്ഞ് രണ്ടു മണിക്ക് തളിപ്പറമ്പിൽ നിന്നും കീഴാറ്റൂരിലേക്ക് ഐക്യദാർഢ്യ മാർച്ച് ആരംഭിക്കും.
അതേസമയം, വയൽക്കിളി കർഷക സമരത്തിനു പിന്തുണയുമായി ഞായറാഴ്ച പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന മാർച്ചിനെ അവഗണിക്കാനാണ് അണികൾക്കു സിപിഎം നേതൃത്വത്തിന്റെ നിർദ്ദേശം. 'കേരളം കണ്ണൂരിലേക്ക്' എന്ന പേരിൽ നടക്കാനിരിക്കുന്ന മാർച്ച് പാർട്ടി പ്രവർത്തകർ ആരും കാണാൻ പോലും പോകരുതെന്നാണു നിർദ്ദേശം. കീഴാറ്റൂർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ 'വയൽകാവൽ' സമര സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി. ജയരാജനാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
സിപിഐയ്ക്കെതിരെ പരോക്ഷ വിമർശനവും പി. ജയരാജൻ ഉന്നയിച്ചു. മീനും തിന്ന് വീട്ടിലെ സോഫ കേടാക്കുന്ന പൂച്ചകളുടെ സ്വഭാവമാണ് ചില പാർട്ടികൾക്കെന്ന് ജയരാജൻ പറഞ്ഞു. ഇത്രയൊക്കെ ചെയ്താലും വീട്ടിലെ പൂച്ചയെ ആരും കളയാറില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
കീഴാറ്റൂരിൽ വയൽക്കിളികൾ നടത്തുന്ന സമരത്തിന് സിപിഐയും എ.ഐ.വൈ.എഫും പിന്തുണ അറിയിച്ചിരുന്നു.
എന്തെങ്കിലും പ്രശ്നമുണ്ടാക്കി വാർത്താപ്രാധാന്യം കിട്ടാൻ വയൽക്കിളികൾ ശ്രമിച്ചേക്കാം. സിപിഎം പ്രവർത്തകർ അതിൽ പെടരുത്. വീണു പോയൊരു സമരത്തെ ഉയർത്തിക്കൊണ്ടുവരാനാണു ബിജെപിയുടെയും ആർഎസ്എസിന്റെയും സഹായത്തോടെ ശ്രമിക്കുന്നതെന്നും ജയരാജൻ ആരോപിച്ചു. അതേ സമയം, കീഴാറ്റൂരിൽ വന്നു പ്രശ്നമുണ്ടാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ പാർട്ടി പ്രവർത്തകർ പ്രതിരോധിക്കുമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന സമിതി അംഗം എം വിഗോവിന്ദൻ പറഞ്ഞു.
പാലം അടക്കമുള്ള എലിവേറ്റഡ് ഹൈവേ (ആകാശപ്പാത ) കീഴാറ്റൂർ വയലിലൂടെ നിർമ്മിക്കുകയെന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നയമെന്നു സിപിഎം നേതാക്കൾ ആവർത്തിച്ചു. കീഴാറ്റൂരിൽ നിന്നു തളിപ്പറമ്പിലേക്കു മുവായിരത്തോളം പേർ പങ്കെടുത്ത ജാഥയുമുണ്ടായി.
കേരളം കീഴാറ്റൂരിലേക്ക്' എന്ന പേരിൽ ഞായറാഴ്ച വയൽക്കിളികളുടെ നേതൃത്വത്തിൽ നടത്തുന്ന മാർച്ചിൽ രണ്ടായിരം പേരെ പങ്കെടുപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുറത്തു നിന്നുള്ളവർ കീഴാറ്റൂരിൽ സമരം ചെയ്യാൻ അനുവദിക്കില്ലെന്നാണു സിപിഎമ്മിന്റെ നിലപാട്. വയൽക്കിളി ഐക്യദാർഢ്യ മാർച്ചിനു 'പുറത്തുനിന്നു' വരുന്നവരെ തടയുമോ എന്നു സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കിയിട്ടില്ലെങ്കിലും പ്രദേശത്തു സംഘർഷത്തിനു സാധ്യതയുണ്ടെന്നു സ്പെഷൽ ബ്രാഞ്ച് പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
വയൽക്കിളികളുടെ മാർച്ചിനു പൊലീസ് വെള്ളിയാഴ്ച രാത്രി വൈകിയാണ് അനുമതി നൽകിയത്.
മന്ത്രിജി.സുധാകരന്റെ കത്ത്
ബൈപാസ് വേണ്ട മേൽപ്പാലം മതി എന്നു കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ സംസ്ഥാനം സഹകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ബൈപാസിന്റെ അലൈന്മെന്റ് പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയാറാണെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ബിജെപി സംസ്ഥാന നേതാക്കളെ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുമുണ്ട്. ദേശീയപാത വികസിപ്പിക്കുമ്പോൾ തളിപ്പറമ്പിൽ സ്ഥലമെടുപ്പ് എളുപ്പമല്ലെന്നു ചൂണ്ടിക്കാട്ടിയാണു പട്ടണത്തിൽനിന്നു മാറി കീഴാറ്റൂർ വയലിലൂടെ ബൈപാസ് നിർദ്ദേശിക്കപ്പെട്ടത്.
നഗരത്തോടു ചേർന്നു മറ്റൊരു ഭാഗത്താണു ബൈപാസ് ആദ്യം ഉദ്ദേശിച്ചതെങ്കിലും അവിടെ നൂറ്റിഇരുപതോളം വീടുകളും മറ്റു കെട്ടിടങ്ങളും കുറച്ചു ഭാഗത്തു വയലുകളും നശിക്കുമെന്നതിനാൽ ജനവികാരവും സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പും കണക്കിലെടുത്തു കീഴാറ്റൂർ വയലിലേക്കു മാറ്റുകയായിരുന്നു. പാടം നികത്തി റോഡ് പണിയുന്നതു ജൈവവ്യവസ്ഥയെ തകിടം മറിക്കുമെന്നും കടുത്ത വരൾച്ചയ്ക്ക് ഇടയാക്കുമെന്നും ആരോപിച്ചു സിപിഎം പ്രവർത്തകരുടെ തന്നെ മുൻകയ്യിലാണു വയൽക്കിളി കർഷക കൂട്ടായ്മ സമരം തുടങ്ങിയത്.
കീഴാറ്റൂരിനെ വെറുതെ വിടൂവെന്ന് ജയിംസ് മാത്യു എംഎൽഎ
അതേസമയം, ദേശീയപാത ബൈപാസ് കീഴാറ്റൂർ വയലിലൂടെ തന്നെയെന്ന് തളിപ്പറമ്പ് എംഎൽഎ ജയിംസ് മാത്യു ആവർത്തിച്ചു. കീഴാറ്റൂരിൽ നിലവിലെ അലൈന്മെന്റ് പ്രകാരം ഏറ്റെടുക്കുന്ന സ്ഥലത്തു തന്നെ എലവേറ്റഡ് ഹൈവേ (ആകാശപ്പാത) നിർമ്മിക്കാനാണു കേന്ദ്രത്തോടു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നതെന്നും എംഎൽഎ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കീഴാറ്റൂരിലെ കർഷകരുടെ സമരത്തിനു പ്രചാരണം നൽകുന്നതിനു മാധ്യമങ്ങളെയും പരിസ്ഥിതി പ്രവർത്തകരെയും എംഎൽഎ രൂക്ഷമായി വിമർശിച്ചു. റോഡിനു വേണ്ടി കെട്ടിടങ്ങൾ പൊളിച്ചാലും പരിസ്ഥിതി പ്രശ്നങ്ങളുണ്ടാവില്ലേ എന്നും എംഎൽഎ ചോദിച്ചു.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനു കീഴിലുള്ള ദേശീയപാത അഥോറിറ്റി സ്വകാര്യ ഏജൻസി വഴി പഠനം നടത്തി തീരുമാനിച്ച സ്ഥലം ഏറ്റെടുത്തു കൊടുക്കുക മാത്രമാണു സംസ്ഥാനം ചെയ്യുന്നതെന്നു ജയിംസ് മാത്യു പറഞ്ഞു. കീഴാറ്റൂർ വയലാണു വേണ്ടതെന്നു കേന്ദ്രം പറഞ്ഞാൽ അത് ഏറ്റെടുത്തു കൊടുക്കും. അതല്ല, നാളെ വേറൊരു സ്ഥലമാണ് ആവശ്യപ്പെടുന്നതെങ്കിൽ അതും കൊടുക്കും. കേന്ദ്രം പറയുന്നതു പ്രകാരം സ്ഥലമെടുത്തു കൊടുക്കാൻ സംസ്ഥാന സർക്കാരിന് ഇച്ഛാശക്തി വേണം. പിണറായി വിജയൻ സർക്കാരിന് അതുണ്ട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഒന്നും ചെയ്തില്ല. അതു കൊണ്ട് ആരെയും മുഷിപ്പിക്കേണ്ടി വന്നില്ല. ദേശീയപാത വികസനം, ജലപാത, ഗെയിൽ പൈപ്പ് ലൈൻ, റെയിൽവേ വികസനം...ഒന്നിനും യുഡിഎഫ് സർക്കാർ സ്ഥലമേറ്റെടുത്തു കൊടുത്തില്ല. തലശ്ശേരി ബൈപാസിനു വേണ്ടി 39 കൊല്ലം മുൻപ് ഏറ്റെടുത്ത സ്ഥലത്തു പോലും നിർമ്മാണം തുടങ്ങിയതു പിണറായി മുഖ്യമന്ത്രിയായ ശേഷമാണ്.
കീഴാറ്റൂർ വഴിയുള്ള നിലവിലെ അലൈന്മെന്റ് മാറ്റാൻ സംസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. തണ്ണീർത്തടങ്ങൾ നികത്തുന്നത് ഒഴിവാക്കാൻ ആ സ്ഥലങ്ങളിൽ എലവേറ്റഡ് ഹൈവേ നിർമ്മിക്കുന്ന കാര്യം പരിഗണിക്കണമെന്നു താൻ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. അതുപ്രകാരം മന്ത്രി ജി.സുധാകരൻ എൻഎച്ച് അഥോറിറ്റിക്കു കത്തെഴുതിയിട്ടുണ്ട്. കീഴാറ്റൂരിലെ സമരവും അതിന്റെ പേരിൽ മാധ്യമങ്ങൾ നടത്തുന്ന കോലാഹലവും കാരണമാണ് ഇപ്പോൾ എലവേറ്റഡ് ഹൈവേ ആവശ്യപ്പെടുന്നത്. ആദ്യത്തെ അലൈന്മെന്റ് പ്രകാരം തളിപ്പറമ്പ് ടൗണിലെ 298 കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുമായിരുന്നു. രണ്ടാമത്തെ അലൈന്മെന്റ് പ്രകാരം 78 കെട്ടിടങ്ങൾ പൊളിക്കേണ്ടി വരും. അവിടങ്ങളിൽ പ്രതിഷേധമുണ്ടായതു കൊണ്ടാണു ബൈപാസ് കീഴാറ്റൂരിലേക്കു മാറ്റിയത്. തളിപ്പറമ്പ് ടൗണിലാണു സ്ഥലം വേണ്ടതെന്നു കേന്ദ്രം പറഞ്ഞാൽ അതും സംസ്ഥാനം അംഗീകരിക്കും. പക്ഷേ അവിടെയും എതിർപ്പുണ്ടാവും.
തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും കൊടുങ്ങല്ലൂരിലുമൊക്കെ പാടംനികത്തി റോഡ് പണിയുമ്പോൾ സുഗതകുമാരിയെപ്പോലുള്ളവരുടെ കണ്ണീരു കണ്ടില്ലല്ലോ. അവർ എവിടെയായിരുന്നു? കീഴാറ്റൂരിൽ വന്ന് അസ്വസ്ഥരായി കണ്ണീരൊഴുക്കുന്നതു കപട പരിസ്ഥിതിവാദികളാണ്. തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലുമൊന്നും ബൈപാസ് വേണ്ടെങ്കിൽ തളിപ്പറമ്പുകാർക്കും വേണ്ട. നെൽവയലും തണ്ണീർത്തടവും നികത്താതെ രണ്ടുവരിപ്പാത നാലുവരിപ്പാതയാക്കാനാവില്ല.
കീഴാറ്റൂരിൽ മാധ്യമങ്ങൾ ആടിനെ പട്ടിയാക്കുകയാണ്. പട്ടിയെ പേപ്പട്ടിയാക്കുന്നു. കീഴാറ്റൂരിലെ പാടത്ത് 1000 മീറ്റർ മാത്രം നീളവും 45 മീറ്റർ മാത്രം വീതിയുമുള്ള സ്ഥലത്ത് എന്തെങ്കിലും തമോഗർത്തമുണ്ടോ? നാട്ടുകാർ എതിർക്കുന്നു, ബൈപാസ് വേണ്ട, എലവേറ്റഡ് ഹൈവേ മതി എന്നു പറഞ്ഞാൽ എൻഎച്ച് അഥോറിറ്റി പറയും നിങ്ങളുടെ സംസ്ഥാനത്ത് ഒരു വികസനവും നടക്കില്ല എന്ന്. നാടിനെ കത്തിക്കുകയാണു മാധ്യമങ്ങൾ. മാധ്യമങ്ങളിൽ ഇടംകിട്ടുമെങ്കിൽ ആരും എന്തും പറയും.
കീഴാറ്റൂരിൽ ഇപ്പോൾ ഗ്രഹണമാണ്. ഗ്രഹണകാലത്തു ഞാഞ്ഞൂളും തലപൊക്കുമല്ലോ. അതാണു ശാസ്ത്രസാഹിത്യ പരിഷത്ത് ചെയ്യുന്നത്. കേരള ശാസ്ത സാഹിത്യ പരിഷത്ത് കീഴാറ്റൂർ സാഹിത്യ പരിഷത്ത് ആയോ എന്നു സംശയമുണ്ട്. സമരത്തിന്റെ പേരിൽ കീഴാറ്റൂരിനെ മാധ്യമങ്ങൾ അപമാനിക്കുകയാണെന്നും ജയിംസ് മാത്യു ആരോപിച്ചു. കീഴാറ്റൂർ വയലിലെ സമരപ്പന്തൽ കത്തിച്ചതു കോടതിയിൽ പോലും നിൽക്കാത്ത കേസാണ്. സ്ഥലത്തിന്റെ ഉടമയ്ക്കു പോലും അതിൽ പരാതിയില്ല. സമരപ്പന്തൽ കത്തുന്നതു ചാനലുകൾ സ്ഥിരമായി കാണിച്ചു നാടിനെ കത്തിക്കുകയാണെന്നും ജയിംസ് മാത്യു പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്