ഒരുക്കങ്ങളെല്ലാം പൂർത്തിയായി, ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ് നാളെ സൗത്താംപ്ടണിൽ; യുകെ മലയാളികൾ ആഘോഷമാക്കുന്ന എട്ടാമത്തെ പുരസ്ക്കാര നിശ; വർഷംതോറും വിജയകരമായി പൂർത്തിയാക്കുന്ന പ്രവാസി ഉത്സവത്തിന് ഇതുവരെ ചെലവാക്കിയത് ഒരു കോടി രൂപ; ഇത്തവണ ആഘോഷമാക്കാൻ എത്തുന്നത് ഗായിക ഗായത്രി സുരേഷും കലാഭവൻ ദിലീപും
കെ ആർ ഷൈജുമോൻ
സൗത്താംപ്ടൺ: മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ഓൺലൈൻ ദിനപത്രം വർഷം തോറും സംഘടിപ്പിക്കുന്ന ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ് നാളെ ലണ്ടനിലെ സൗത്താംപ്ടണിൽ നടക്കും. യുകെ മലയാളികളുടെ ഏറ്റവും വലിയ സംഗമ വേദി കൂടിയാണ് കഴഞ്ഞ ഏഴ് വർഷമായി സംഘടിപ്പിച്ചു വരുന്ന ബ്രിട്ടീഷ് മലയാളി അവർഡ് നൈറ്റ്. എട്ടാമത്തെ ആഘോഷത്തിനാണ് നാളെ സൗത്താംപ്ടൺ വേദിയാകുക. പരിപാടിയുടെ വിജയത്തനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തയായിട്ടുണ്ട്.
ബ്രിട്ടീഷ് സമയം നാളെ വൈകുന്നേരം മൂന്നു മുതൽ രാത്രി ഒൻപതു മണി വരെ ഇടതടവില്ലാത്ത സെന്റ് ജോർജ്ജ് കാത്തലിക് കോളേജിലെ വേദിയിൽ കലാവിരുന്നും അവാർഡ് പ്രഖ്യാപനങ്ങളും ഒക്കെയാണ് കാണികളെ തേടിയെത്തുക. അവാർഡ് നൈറ്റിൽ പങ്കെടുക്കുവാനായി നൂറു കണക്കിനു മലയാളികളാണ് സൗത്താംപ്ടണിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ഇതോടെ മുൻ വർഷങ്ങളിലേക്കാൾ പതിവ് വിട്ട ആവേശത്തിലാണ് ഇത്തവണയും അവാർഡ് നൈറ്റിനെ യുകെ മലയാളികൾ സ്വീകരിക്കുന്നത്. പ്രൊഫഷണൽ സംഘങ്ങളെ അണിനിരത്തിയുള്ള മേന്മയുറ്റ കലാപരിപാടികൾ തന്നെയാണ് ഈ ആവേശത്തിന് പ്രധാന കാരണം. കേരളത്തിൽ നിന്നും കലാഭവൻ ദിലീപും ഗായിക ഗായത്രി സുരേഷുമാണ് ഇത്തവണത്തെ മുഖ്യാതിഥികളായി എത്തുന്നത്. വാർത്താ താരം, മികച്ച നഴ്സ്, യംഗ് ടാലന്റ് എന്നീ മൂന്നു വിഭാഗങ്ങളിലായി അവാർഡുകളും നൽകും. ഓൺലൈൻ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട വിജയികളെ അവാർഡ് നൈറ്റ് വേദിയിൽ വച്ചാണ് പ്രഖ്യാപിക്കുക
കൃത്യം മൂന്നു മണിക്ക് അവാർഡ് നൈറ്റിലെ കലാവിരുന്നുകൾക്ക് തിരശ്ശീല ഉയരും. മിനിറ്റുകൾ മാത്രമാണ് ദീപം തെളിയിച്ചുള്ള ഉദ്ഘാടനത്തിനായി മാറ്റി വച്ചിരിക്കുന്നത്. നിരവധി കലാകാരന്മാരുടെ വ്യക്തി ഗത നൃത്തങ്ങളും വിവിധ അസോസിയേഷനുകളുടെയും ഡാൻസ് ഗ്രൂപ്പുകളുടെയും നേതൃത്വത്തിലുള്ള നൃത്തയിനങ്ങളും വേദിയിലെത്തും. കലാമണ്ഡലം ചിട്ടകളോടെയുള്ള തില്ലാനയാണ് സ്വാഗത നൃത്തമായി കലാമണ്ഡലം വിദ്യാ തിരുനാരായനും സംഘവും അവതരിപ്പിക്കുക. സ്വാഗതനൃത്തത്തിനു ശേഷം ഉടൻ തന്നെ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന അവാർഡ് പ്രഖ്യാപനങ്ങൾക്ക് തുടക്കമാകും.
പിന്നീട് വീണ്ടും കലാപ്രകടനങ്ങളും ആവേശ മത്സരം കാഴ്ച വച്ച മികച്ച നഴ്സിനുള്ള പുരസ്കാര പ്രഖ്യാപനവും നടക്കും. പുരസ്കാരദാനങ്ങൾക്കിടയിൽ വിശിഷ്ടാതിഥിയായി എത്തിയ ഗായത്രി സുരേഷിന്റെ ഗാനാലാപനവും കലാഭവൻ ദിലീപിന്റെ മിമിക്രിയും കാണികൾക്കു മുൻപിലേക്ക് എത്തുന്നതായിരിക്കും. മലേഷ്യയിൽ നിന്നും ഒഡീസിയുടെ സൗന്ദര്യവുമായി എത്തിയ കാളി ചന്ദ്രശേഖരത്തിന്റെ നൃത്തമാണ് ഒരു പ്രധാന കലാവിരുന്ന്. മൂന്നാമതായി വാർത്താ താരം പുരസ്കാരമാണ് പ്രഖ്യാപിക്കുക. വീണ്ടും അരങ്ങിലെത്തുന്ന കലാപ്രകടനങ്ങൾക്കു ശേഷം കമ്മ്യൂണിറ്റി സർവ്വീസിനുള്ള പ്രത്യേക പുരസ്കാരം ബോൾട്ടണിലെ നഴ്സിങ് ഹോം ഉടമയായ ഷൈനു ക്ലെയർ മാത്യൂസിന് സമ്മാനിക്കും. ഡാൻസും സൊഹാരോ യുകെയുടെ ബോളിവുഡ് ഡാൻസും ഗായത്രി സുരേഷിന്റെയും ടീമിന്റെയും ഫ്യൂഷൻ ഗാനത്തോടു കൂടിയാണ് ഈ വർഷത്തെ ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിന് തിരശ്ശീല വീഴുക.
ഗായത്രിയേയും കലാഭവൻ ദിലീപിനെയും കൂടാതെ, ഒട്ടനേകം അതിഥികളും അവാർഡ് നൈറ്റിൽ പങ്കെടുക്കുവാൻ എത്തും. പ്രതിപക്ഷ മന്ത്രിനിരയിലെ പ്രമുഖനായ ബിസിനസ്, ഊർജ്ജ മന്ത്രി ഡോ. അലൻ വൈറ്റ് ഹെഡ്, ബ്രിട്ടീഷ് വനിതാ ഗുസ്തി ചാമ്പ്യൻഷിപ്പിലെ രാജ്ഞി എന്ന് വിശേഷിപ്പിക്കാവുന്ന ബ്രിയോണി ടൈറൽ, ബ്രിട്ടീഷ് രാഷ്ട്രീയത്തിലെയും ലേബർ പാർട്ടിയുടെയും തലമുതിർന്ന അംഗമായ ഊർജ്ജ, ബിസിനസ് സെക്രട്ടറി ഡോ. അലൻ, കൗൺസിലർ സാത്വിർ കൗർ, ഇന്ത്യൻ എംബസ്സിയുടെ പ്രതിനിധിയായി മലയാളിയായ മുതിർന്ന ഉദ്യോഗസ്ഥൻ ടി ഹരിദാസ് എന്നിവരാണ് മറ്റ് അതിഥികൾ.
എട്ടു വർഷം മുൻപ് ബ്രിട്ടീഷ് മലയാളിയുടെ വളർച്ചയുടെ ഭാഗമായി, ബ്രാൻഡ് എന്ന നിലയിൽ ജനഹൃദയങ്ങളിൽ ചിര പ്രതിഷ്ഠ നേടിയെടുക്കുന്നതിന്റെ ഭാഗമായി രൂപം നൽകിയ അവാർഡ് നൈറ്റിലൂടെ ഇതുവരെ യുകെ മലയാളികൾക്ക് ലഭ്യമായത് ഒരു കോടി രൂപയുടെ കലാവിരുന്നാണ്. ആദ്യ വർഷമായ സ്വിണ്ടൻ അവാർഡ് നൈറ്റിൽ മാത്രം കാര്യമായ പണം ചെലവാക്കാതെ നടത്തിയ അവാർഡ് നൈറ്റിന് പിന്നീടുള്ള വർഷങ്ങളിൽ വൻതുക ചെലവിട്ടാണ് ദൃശ്യാ മനോഹരമായ കലാവിരുന്നുകൾ വായനക്കാർക്കുള്ള വാർഷിക സമ്മാനമായി നൽകിയിരുന്നത്.
എല്ലാ വർഷവും സ്പോൺസർമാർ സഹായവുമായി എത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും പരിധി വിട്ട ചെലവുകൾക്ക് ബ്രിട്ടീഷ് മലയാളി മാനേജ്മെന്റിൽ നിന്നും തന്നെയാണ് പണം ചെലവാക്കിയത്. അവാർഡ് നൈറ്റിൽ എത്തുന്ന ഭൂരിഭാഗം കലാ പ്രകടനവും സൗജന്യമായിട്ടും ഇത്രയും വലിയ തുകയുടെ കണക്കുകൾ എന്തെന്ന് സംശയം ഉണ്ടെങ്കിൽ അതിനുള്ള മറുപടി ഗുണമേന്മയുടെ മറുവാക്കായി അവാർഡ് നൈറ്റിനെ ജനം വിലയിരുത്താൻ കാരണമായതിൽ വൻതുകയുടെ ബഡ്ജറ്റും പ്രധാന പങ്കു വഹിക്കുന്നുണ്ട്.
സ്വിണ്ടനു ശേഷം, മാഞ്ചസ്റ്റർ, ലെസ്റ്റർ, ക്രോയിഡോൺ, സൗത്താംപ്ടൺ, ഹണ്ടിങ്ടൺ, ഗ്ലോസ്റ്റർ എന്നിവിടങ്ങളിലായി കഴിഞ്ഞ ഏഴു വർഷത്തെ അവാർഡ് നൈറ്റിന്റെ വൻ വിജയത്തിനു ശേഷമാണ് ഇതു രണ്ടാം തവണ അവാർഡ് നൈറ്റ് സൗത്താംപ്ടണിൽ എത്തുന്നത്. സൗത്താംപ്ടണിലെ സിബി മേപ്രത്ത് ചെയർമാനായി പര്രവർത്തിക്കുന്ന കമ്മറ്റിയാണ് അവാർഡ് നൈറ്റിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. കൺവീനറായ മാക്സി അഗസ്റ്റിൻ, വൈസ് ചെയർമാൻ ജയ്സൺ മാത്യു, രക്ഷാധികാരി സാം തിരുവാതിൽ, പ്രോഗ്രാം കോർഡിനേറ്റർ ജോയ്സൺ ജോയി, ഉണ്ണികൃഷ്ണൻ ഈവന്റ് ഡയറക്ടർ, ജോയിന്റ് കൺവീനർ ഡെന്നീസ് വറിദ് എന്നിവരാണ് മറ്റു കമ്മറ്റി അംഗങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍