ഗുണ്ടകൾക്ക് വർക്ക്ഷോപ്പ് ഇടിച്ചു നിരത്താൻ കുടപിടിച്ചത് പൊലീസ്; പരാതിയുമായെത്തിയ വർക്ക്ഷോപ്പുടമയായ യുവാവിനെ പൊലീസ് തടഞ്ഞുവച്ചു; സംഭവം അറിഞ്ഞ് ബന്ധപ്പെട്ട മാധ്യമപ്രവർത്തകനെ എസ്ഐ അസഭ്യം പറഞ്ഞു; പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കി പാലാരിവട്ടം എസ്.ഐ; ഒത്താശ ചെയ്തുകൊടുത്തത് സിപിഎം എന്നും ആരോപണം
ആർ.പീയൂഷ്
കൊച്ചി: വർക്ക്ഷോപ്പ് ഗുണ്ടകൾ പൊളിച്ചു മാറ്റുന്നു എന്ന് പരാതിപ്പെട്ട യുവാവിനെ പൊലീസ് തടഞ്ഞു വയ്ക്കുകയും വർക്ക്ഷോപ്പ് പൂർണ്ണമായും പൊളിച്ചുമാറ്റാൻ സഹായവും ചെയ്തു കൊടുത്തു. ചളിക്കവട്ടത്ത് വർക്ഷോപ് നടത്തുന്ന ചേർത്തലക്കാരൻ ബിനീഷ് എന്ന ചെറുപ്പക്കാരനെയാണ് പരാതി പറഞ്ഞതിന് സ്റ്റേഷനിൽ തടഞ്ഞ് വച്ചത്.
ഞയറാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. ചളിക്കവട്ടത്ത് പ്രവർത്തിക്കുന്ന ബിനീഷിന്റെ വർക്ക് ഷോപ്പ് ഒരു കൂട്ടം ആളുകൾവന്ന് പൊളിച്ചുമാറ്റുന്നുവെന്ന് ഫോണിൽ ഒരു സുഹൃത്ത് വിളിച്ചറിയിച്ചതിനെ തുടർന്ന് ബിനീഷ് പൊലീസ് കണ്ട്രോൾ റൂമിൽ വിളിച്ചു പരാതിപ്പെട്ടു. അൽപ്പം കഴിഞ്ഞപ്പോൾ പാലാരിവട്ടം സ്റ്റേഷനിൽ നിന്നും ബിനീഷിന് ഫോൺ വന്നു എത്രയും പെട്ടെന്ന് സ്റ്റേഷനിൽ വരണമെന്ന്. അപ്പോൾ തന്നെ സ്റ്റേഷനിലെത്തിയ ബിനീഷിനെ എസ്.ഐ വിപിൻ കുമാറും സി.പി.ഒ ശ്രീ രാജും ചേർന്ന് വ്യാജ സന്ദേശം നൽകി പൊലീസിനെ കബളിപ്പിച്ചുവെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും നിനക്കെതിരെ കേസെടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇവർ പറഞ്ഞ ന്യായം പൊലീസ് അവിടെ എത്തിയപ്പോൾ ഒന്നും കണ്ടില്ല എന്നാണ്. എന്നാൽ പൊലീസ് ബിനീഷിനെ തടഞ്ഞു വച്ചത് ഗുണ്ടകൾക്ക് വർക്ക്ഷോപ്പ് പൂർണ്ണമായും പൊളിക്കുവാനുള്ള സൗകര്യത്തിനായിരുന്നു. ബിനീഷിനെ പൊലീസി തടഞ്ഞു വച്ചിരിക്കുന്നു എന്നറിഞ്ഞ മനോരമ ന്യൂസ് ചാനൽ സീനിയർ കറസ്പോണ്ടന്റ് അനിൽ ഇമ്മാനുവൽ വാർത്ത നൽകി. ഇതോടെ എസ്.ഐ ബിനീഷിനെ വിട്ടയച്ചു. തിരികെ വർക്ക്ഷോപ്പ് നിൽക്കുന്ന സ്ഥലത്തെത്തിയപ്പോൾ അവിടെ അങ്ങനൊരു സ്ഥാപനം നിവനിന്നിരുന്നില്ല എന്ന രീതിയിൽ ഗുണ്ടകൾ പൊളിച്ചു മാറ്റിയിരുന്നു.
ബിനീഷും ഭൂവുടമയും തമ്മിൽ ആറു മാസത്തിലേറെയായി തർക്കമുണ്ട്. പരാതിയിൽ തെളിവെടുപ്പിനായി കോടതി നിയോഗിച്ച ആമീൻ എത്തുംമുൻപായിരുന്നു അക്രമം തെളിവ് നശിപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. ഒരാഴ്ചയായി തുറക്കാൻ കഴിയാത്ത വർക്ഷോപ് ഞായറാഴ്ച വൈകിട്ട് ഒരുകൂട്ടം ആളുകൾ പൂട്ടുപോളിച്ചു കയറി തകർക്കുകയായിരുന്നു.
രാവിലെ പക്ഷെ തന്റെ സ്ഥാപനം അക്രമികൾ പൊളിച്ചതിന്റെയും വാഹനങ്ങൾ കടത്തി കൊണ്ടുപോയത്തിന്റെയും പൂർണ വിവരം സഹിതം പരാതിയുമായി സ്റ്റേഷനിൽ എത്തിയ ബിനീഷിനെതിരെ കേസെടുക്കും എന്നായിരുന്നു എസ്ഐ കെജി വിപിൻ കുമാറിന്റെ ഭീഷണി. ബിനീഷിന് വിവരം നൽകിയ ആളെ ചൂണ്ടിക്കാണിച്ച് കൊടുത്തില്ലെങ്കിൽ പുറത്തുവിടില്ലെന്നും മുന്നറിയിപ്പ് നൽകി. ഇതോടെ വെട്ടിലായ ബിനീഷ് അനിൽ ഇമ്മാനുവലിനെ ബന്ധപ്പെട്ടു.
ഒരു ദിവസം പിന്നിട്ടിട്ടും ഈ വിഷയത്തിൽ പക്ഷം പിടിച്ചുള്ള പാലാരിവട്ടം പൊലീസിന്റെ ഇടപെടൽ മനസിലാക്കിയ അനിൽ ഇമ്മാനുവൽ തന്റെ നമ്പർ എസ്.ഐയ്ക്ക് നല്കിക്കൊള്ളാൻ ബിനീഷിനോട് പറഞ്ഞു. തൊട്ടുപിന്നാലെ അനിലിന്റെ ഫോണിൽ വിളിച്ച എസ്ഐ വിപിൻ കുമാറിന്റെ ഭീഷണി ഇങ്ങനെ; തെറ്റായ വിവരം വിളിച്ചു പറഞ്ഞതെന്തിനാണ് നിങ്ങൾ?അതിനാൽ സ്റ്റേഷനിലേക്ക് വരണം. അപ്പോൾ അനിൽ പറഞ്ഞു നിങ്ങൾ വർക്ക്ഷേപ്പ് നിൽക്കുന്ന സ്ഥലത്ത് വന്നു നോക്കൂ അപ്പോൾ സത്യാവസ്ഥ അറിയാമെന്ന് പറഞ്ഞു. അപ്പോൾ എസ്.ഐ വിബിൻദാസ് പറഞ്ഞു നീ ഇങ്ങോട്ട് വാ നിന്നെ ഞാൻ കാണിച്ചു തരാം എന്ന് പറഞ്ഞ് അസഭ്യം പറയുകയായിരുന്നു.
അനിൽ ഇമ്മാനുവൽ നേരിട്ട് ഹാജരാകാതെ പരാതിക്കാരനെ വിടില്ല എന്നായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്. കണ്ട്രോൾ റൂമിൽ വിളിച്ച് പൊലീസിനെ പറ്റിക്കാൻ ശ്രമിച്ചു എന്നതാണ് കുറ്റം. പറ്റിച്ചതല്ല, പരാതിക്കാരന്റെ സ്ഥാപനം അക്രമികൾ തകർത്തുവെന്നും കണ്ട്രോൾ റൂമിൽ വിളിച്ചു പാഞ്ഞത് വാസ്തവം ആണെന്ന് അറിയിച്ചെങ്കിലും പൊലീസ് എസ്ഐയുടെ നിലപാടിൽ മാറ്റമില്ല. ഇതോടെ മനോരമ ന്യൂസ് വാർത്ത പുറത്തുവിട്ടു. പിന്നെ ഒരു മണിക്കൂറിൽ എല്ലാം കീഴ്മേൽ മറിഞ്ഞു. പരാതിക്കാരന്റെ ആവശ്യ പ്രകാരം കേസെടുത്തു, ഉടനെ മോചിപ്പിക്കുകയും ചെയ്തു.
കൺട്രോൾ റൂമിൽ പരാതി വിളിച്ചു പറയുന്ന സമയത്ത് പരാതിക്കാരന്റെ വർക്ഷോപ് അക്രമികൾ പൊളിക്കാൻ തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളൂ. പരാതിക്കാരനെ പാലാരിവട്ടം സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുന്ന നേരത്ത് വർക്്ഷോപ്പ് മുഴുവൻ പൊളിച്ചടുക്കി. സ്റ്റേഷനിലെ ഭീഷണിയെല്ലാം അതിജീവിച്ച് വർക്ഷോപ് ഉടമ പുറത്തിറങ്ങുമ്പോൾ അങ്ങനെയൊരു സ്ഥാപനം അവിടെ ഉണ്ടായിരന്നില്ല എന്ന തരത്തിലാക്കി. പരാതിയെ തുടർന്ന് കോടതി നിയോഗിച്ച ആമീൻ സ്ഥലത്ത് എത്തുമ്പോൾ വർക്ഷോപ് നിന്ന സ്ഥലത്ത് ഒരു പൊടിപോലുമില്ല കണ്ടുപിടിക്കാൻ, ആകെ ഇടിച്ചു നിരത്തി. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ തന്നെ ചെയ്തതെന്ന് വ്യക്തം.
തന്റെ ആകെയുണ്ടായിരുന്ന ഉപജീവനമാർഗ്ഗമാണ് ഇല്ലാതായത്. അതിന് പൊലീസും കൂട്ടു നിന്നത് ഏറെ വേദനയുണ്ടാക്കുന്നു. ഇനി ആത്മഹത്യ മാത്രം മുന്നിൽ എന്ന് ബിനീഷ് പറയുന്നു. പൊലീസുകാരുടെ നല്ലനടപ്പ് അടിക്കടി പ്രസംഗിക്കുന്ന മുഖ്യമന്ത്രി ഇത് കേൾക്കണം. ഉദ്യോഗസ്ഥരെ ഈ മട്ടിൽ അഴിച്ചുവിടുന്ന കൊച്ചിയിലെ പൊലീസ് ഉന്നതർക്കും മറുപടി പറയാൻ ബാധ്യതയുണ്ട്. ആപ്പോഴും ഒരു ചോദ്യം ബാക്കി, വാർത്ത പുറത്തു വന്നില്ലെങ്കിൽ ഈ ജനമൈത്രി പൊലീസ് ഈ ചെറുപ്പക്കാരന് എന്ത് നീതി നൽകിയേനെ.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍