സ്റ്റേജുകൾ തകർക്കുന്ന വിധത്തിൽ നേതാക്കൾ വേദിയിലില്ല; വിരിപ്പും ചാരുതലയിണയും എടുത്തു മാറ്റി ന്യൂജൻ വേദിയൊരുക്കിയ രാഹുൽ മുതിർന്ന നേതാക്കൾക്കും 'വിശ്രമം' അനുവദിച്ചേക്കും; 'മാറ്റം ഇപ്പോഴാണ്' എന്ന പ്ലീനറി മുദ്രാവാക്യം ശരിവെച്ച് വർക്കിങ് കമ്മിറ്റിയിൽ യുവാക്കളെത്തും; തരൂരും സിന്ധ്യയും പൈലറ്റും തന്ത്രങ്ങൾ മെനയുന്ന കോർ കമ്മിറ്റിയാകും; പൊളിച്ചെഴുത്തിന് തുടക്കമിടുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷൻ
മറുനാടൻ ഡെസ്ക്ക്
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയെന്നാൽ എന്നും സ്തുതിപാഠകരുടെ പാർട്ടിയാണ് എന്നാണ് കാലങ്ങളായുള്ള വിമർശനം. കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം വേണ്ടെന്ന് പറഞ്ഞാലും സ്ഥാനാർത്ഥികളെ തെഞ്ഞെടുപ്പ് വേളയിൽ കെട്ടിയിറക്കും. ഇതാണ് പതിവു ശൈലി. ഈ ശൈലിക്ക് മാറ്റം വരുത്താൻ ഒരുങ്ങുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാഹുൽ അധ്യക്ഷനായ ശേഷം നടത്തിയ ആദ്യ എഐസിസി പ്ലീനറി സമ്മേളനത്തിൽ അടിമുടി മാറ്റങ്ങളാണ് അദ്ദേഹം കൊണ്ടു വന്നത്. പതിവ് കോൺഗ്രസ് വേദിയിൽ നിന്നും മാറി പ്രത്യേക ശൈലി തന്നെയാണ് സമ്മേളനം രാഹുൽ ആസൂത്രണം ചെയ്തത്. ആ മാറ്റങ്ങൾ തുടർന്നും ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചാണ് സമ്മേളനം പടിയിറങ്ങിയത്.
വേദിയിൽ കസേര ഇടാതെ, നേതാക്കൾക്ക് ഇരിക്കാൻ വിരിപ്പും ചാരുതലയിണയും ലാളിത്യമുദ്രയാക്കി നടത്തിപ്പോന്ന കോൺഗ്രസ് നേതൃയോഗത്തിന് അടിമുടി മാറ്റമായിരുന്നു ഇത്തവണത്തെ സമ്മേളനത്തിന്. പ്ലീനറി സമ്മേളനം നടക്കുന്ന ഡൽഹിയിലെ ഇന്ദിര ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ വേദിയിൽ ഇക്കുറി ചാരുതലയിണകൾ മാത്രമല്ല, നേതാക്കൾ തന്നെ ഉണ്ടായിരുന്നില്ല. പ്രസംഗിക്കുന്ന ആൾ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.
സ്റ്റേജ് തകർക്കുന്ന വിധം നേതാക്കൾ തള്ളിക്കയറുന്ന കാഴ്ച്ചയാണ് കോൺഗ്രസ് സമ്മേളന വേദികളിൽ പതിവായുള്ളത്. ആ ശീലം ഇത്തവണ രാഹുൽ മാറ്റിയെഴുതി. തലമുറ മാറ്റത്തിനൊപ്പം അതിനും മാറ്റം വേണമെന്നു നിർദ്ദേശിച്ചതോടെ പ്രസംഗപീഠവും മൈക്കും. ഏത് നേതാവ് പ്രസംഗിച്ചാലും അദ്ദേഹത്തെ മാത്രം ശ്രദ്ധിക്കാൻപാകത്തിന് സീറ്റ് അറേഞ്ച്മെന്റും. അയ്യായിരത്തോളംവരുന്ന പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. നേതാക്കളെ പുകഴ്ത്താൻ നേരം കളഞ്ഞ് പ്രസംഗം വികലമാക്കുന്ന പതിവും പാടില്ലെന്ന് രാഹുൽ നിർദ്ദേശിച്ചിരുന്നു. ഇതോടെ കഴിയുന്നത്ര ആൾക്കാർക്ക് അവസരവും കിട്ടി.
തലമുറ മാറ്റം വ്യക്തമാക്കുന്നതായിരുന്നു സമ്മേളനത്തിലെ കാര്യങ്ങൾ. എ.ഐ.സി.സി ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദിക്കു പകരം കേരളത്തിന്റെ ചുമതലയുള്ള മുകുൾ വാസ്നിക് അറിയിപ്പുകൾ നൽകുന്ന ചുമതലക്കാരനായി. ശശി തരൂർ, ജ്യോതിരാദിത്യ സിന്ധ്യ, സചിൻ പൈലറ്റ് തുടങ്ങിയ നേതാക്കളാണ് 'മാറ്റം ഇപ്പോഴാണ്' എന്ന പ്ലീനറി മുദ്രാവാക്യം അനുസരിച്ച് പ്രസംഗവേദിയിലും താരങ്ങളായത്.
സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ കോൺഗ്രസിൽ വരാൻ പോകുന്ന ഉടച്ചുവാർക്കലിന്റെ സൂചനയും രാഹുൽ നൽകി. വർക്കിങ് കമ്മിറ്റിയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന അധികാരം രാഹുൽ ഗാന്ധിക്കാണ് സമ്മേളനം നൽകിയത്. ഇത് പ്രകാരം പുതുതായി എത്തുന്ന നേതാക്കൾ യുവാക്കളാകാനും സാധ്യത കൂടുതലാണ്. സ്ഥാനാർത്ഥികളെ കെട്ടിയിറക്കുന്ന പരിപാടി ഉണ്ടികില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം സ്ഥാനം ലഭിക്കുക ശക്തമായി പ്രവർത്തിക്കുന്നവർക്ക് മാത്രമാകുമെന്ന സൂചനയും നൽകി.
കഴിഞ്ഞ കുറേക്കാലമായി കോൺഗ്രസിന് രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കുന്നില്ല. കഴിഞ്ഞ യുപിഎ സർക്കാർ ജനങ്ങളുട പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് വേദനയോടെ പറയേണ്ടി വരുന്നു. ജനങ്ങളെ പാർട്ടി നിരാശരാക്കി. പാർട്ടി നേതാക്കളും പ്രവർത്തകരും തമ്മിലുള്ള അകലം ഇല്ലാതാക്കേണ്ടിയിരിക്കുന്നു. അവർക്കിടയിലുള്ള മതിൽക്കെട്ട് പൊളിക്കേണ്ടിയിരിക്കുന്നു. കോൺഗ്രസിന് നേതാക്കന്മാർ പോലെതന്നെ പ്രധാനമാണ് പ്രവർത്തകരും എന്നാണ് രാഹുൽ പറഞ്ഞത്. ഇത് നേതൃനിരയിൽ പൊളിച്ചെഴുത്തിലേക്ക് പോകും എന്ന കൃത്യമായ സൂചന നന്നെയാണ്.
തരൂരും പൈലറ്റും സിന്ധ്യയും അടങ്ങുന്ന ത്രയത്തിനൊപ്പം കെ സി വേണുഗോപാലും നേതൃനിരയിൽ സ്ഥാനം ഉറപ്പിക്കുമെന്നത് വ്യക്തമാണ്. വർക്കിങ് കമ്മിറ്റിയിലേക്ക് ഉമ്മൻ ചാണ്ടിയെയും പരിഗണിക്കുന്നുണ്ട്. യുവാവെന്ന പരിഗണന നൽകി കെ സി വേണുഗോപാലിന് സ്ഥാനം നൽകിയാൽ അത് കോൺഗ്രസിലെ ഐ ഗ്രൂപ്പിൽ പുതിയ ധ്രുവീകരണത്തിനും ഇടയാക്കുമെന്നത് ഉറപ്പാണ്. അതേസമയം യുവത്വത്തിന് ഒപ്പം തന്നെ കഴിവുള്ള നേതാക്കളെ ഒപ്പം ചേർക്കാനും കോൺഗ്രസ് ഒരുങ്ങുന്നുണ്ട്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകം കർണാടക തിരഞ്ഞെടുപ്പാണ്. ഈ തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട് രാഹുൽ. തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിൽ സിദ്ധരാമയ്യക്കും നിർണായക റോൾ തന്നെയാണ് രാഹുൽ നൽകുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപിക്കാൻ സമാന ചിന്താഗതിക്കാരുമായി സഹകരിക്കുകയും പ്രായോഗിക സമീപനം സ്വീകരിക്കുകയും ചെയ്യുമെന്നും വ്യക്തമാക്കിയാണ് സമ്മേളനം സമാപിച്ചത്. ബിജെപി വിരുദ്ധ വിശാലസഖ്യത്തിന് പൊതുപ്രവർത്തന പരിപാടി രൂപപ്പെടുത്തും. സ്വേച്ഛാധിപത്യവും വിഭാഗീയതയും കാരണം രാജ്യം വഴിത്തിരിവിലാണെന്നിരിക്കേ, ബഹുസ്വരത ഉയർത്തിപ്പിടിച്ച് ജനങ്ങളെ സംഘടിപ്പിക്കുമെന്നും കോൺഗ്രസ് പ്ലീനറി സമ്മേളനം പ്രമേയത്തിൽ വ്യക്തമാക്കി. ബിജെപിക്കെതിരായ വികാരം ശക്തിപ്പെടുകയും കോൺഗ്രസിനെ പിന്തള്ളി പ്രാദേശിക കക്ഷികൾ മുന്നണി നീക്കങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ്, ബിജെപി വിരുദ്ധ ചേരിക്ക് കോൺഗ്രസ് മുൻകൈയെടുക്കുമെന്ന് പ്ലീനറി സമ്മേളനത്തിൽ കോൺഗ്രസ് ആവർത്തിച്ച് വ്യക്തമാക്കിയത്.
2004ലെ ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് ഷിംലയിൽ നടന്ന ചിന്താശിബിരമാണ് സഖ്യനീക്കങ്ങൾക്ക് വാതിൽ തുറന്നുവെച്ചത്. 2019ലെ തെരഞ്ഞെടുപ്പു അടുക്കുമ്പോൾ, ഈ വഴിക്കുള്ള തീവ്രശ്രമങ്ങൾ നടത്തുമെന്നാണ് പ്രമേയം വ്യക്തമാക്കുന്നത്. അധികാരം പിടിക്കാൻ മതത്തെ ദുരുപയോഗിക്കുകയും ആർ.എസ്.എസും ബിജെപിയും അതിന്റെ കുത്തകക്കാരായി ചമയുകയുമാണ് ചെയ്യുന്നതെന്ന് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി. മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തുന്നത് ബഹുസ്വര ജനാധിപത്യ സമൂഹത്തിന് വെല്ലുവിളി ഉയർത്തുന്നു. ഹിന്ദുക്കളുടെ വക്താക്കളായി ചമയുകയാണ് ആർഎസ്എസ്.
സഹിഷ്ണുത ഉയർത്തിപ്പിടിക്കുന്ന ഹൈന്ദവതയല്ല, രാഷ്ട്രീയ ആശയമായ ഹിന്ദുത്വം. ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാതാക്കാൻ ജനാധിപത്യ വിരുദ്ധ മാർഗങ്ങൾ സ്വീകരിക്കുന്നതിനെ എതിർക്കും. മതനിരപേക്ഷത, ഭരണഘടനാപരമായ ജനാധിപത്യം, സാമൂഹിക ഐക്യം എന്നിവ പരിപാലിക്കും. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും തുല്യമായി കണക്കാക്കി ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കും. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിൽ ഭയവും അരക്ഷിത ബോധവും സൃഷ്ടിച്ചിരിക്കുകയാണ് സർക്കാർ. നടുക്കുന്ന ക്രൂരതകൾക്ക് ശിക്ഷയില്ല.
ആൾക്കൂട്ട കൊലകൾ ഇന്ത്യക്ക് നാണക്കേടായി. സർക്കാർ കണ്ട ഭാവം നടിക്കുന്നില്ലെന്നു മാത്രമല്ല, ഉത്തരവാദപ്പെട്ട പദവി വഹിക്കുന്നവർ അതിക്രമം നടത്തുന്ന കൂട്ടരെ പിന്തുണക്കുന്നു. എന്തു കഴിക്കണം, ഏതു വസ്ത്രം ധരിക്കണമെന്നു നിർദ്ദേശിക്കുന്നത് അംഗീകരിക്കാനാവില്ല. ബിജെപിയുടെയും ആർ.എസ്.എസിന്റെയും വിഭാഗീയ പ്രവർത്തനങ്ങളെ പ്രമേയം അപലപിച്ചു.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍