ക്രിസ്മസ് രാത്രിയിൽ കുർബാന അർപ്പിച്ചാൽ ജീവൻ ഇല്ലാതാക്കിക്കളയും; ഒരു സ്ത്രീയടക്കം പത്തോളം ഗൂണ്ടകൾ ചേർന്ന് സീറോ-മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ആലഞ്ചേരിയെ വധിക്കുമെന്ന് ഭീഷണി മുഴക്കുന്ന വീഡിയോ പുറത്തുവന്നു; ആറ് ഗൂണ്ടകളെ റിന്യൂവൽ സെന്ററിലും ബിഷപ്പ് ഹൗസിലുമായി വിമത വൈദികർ താമസിപ്പിച്ചുവെന്നും ആരോപണം; സംഭവം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണർക്ക് പരാതി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സീറോ-മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയെ വധിക്കാൻ ഒരുസംഘം വൈദികർ ഗൂഢാലോചന നടത്തിയതായി ആരോപണം.പിതാവിനെ നേരിൽ കണ്ട് ഒരുസംഘം ഭീഷണി മുഴക്കുന്ന വീഡിയോയും പുറത്തുവന്നു.ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ കാത്തലിക് ഫോറം പ്രസിഡന്റ് അഡ്വ.മെൽബിൻ മാത്യു കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ മുമ്പാകെ പരാതി നൽകി.
മാർ ആലഞ്ചേരി പിതാവിനെ വധിക്കണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി 2017 ഡിസംബറിൽ ആറ് ഗൂണ്ടകളെ റിന്യൂവൽ സെന്ററിലും ബിഷപ്പ് ഹൗസിലുമായി താമസിപ്പിച്ചു. എന്നാൽ, ഈ ഗൂഢപദ്ധതി പരാജയപ്പെട്ടു. ഇതുകൂടാതെ ഡിസംബർ 23 ന് അന്ന ഷിബി എന്ന സ്ത്രീയൂടെ നേതൃത്വത്തിൽ പത്തോളം ഗൂണ്ടകൾ ആലഞ്ചേരി പിതാവിനെ തടസ്സപ്പെടുത്തി ക്രിസ്മസ് രാത്രിയിൽ കുർബാന അർപ്പിച്ചാൽ ജീവൻ ഇല്ലാതാക്കി കളയുമെന്ന് ഭീഷണിപ്പെടുത്തി.
കർദ്ദിനാളിനെ അന്ന ഷിബിയും സംഘവും ചോദ്യംചെയ്യുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോയിൽ പറയുന്നത്:
എറണാകുളം-അങ്കമാലി രൂപതകളിലെ ഭൂമി ഇടപാടുകളെ സംബന്ധിച്ച് വാർത്തകൾ വന്നു. അന്വേഷിച്ചപ്പോൾ സത്യമാണെന്ന് അറിയുകയും ചെയ്തു. അതിൽ പിതാവിന്റ ഭാഗത്തുനിന്ന് മറുപടി ഞങ്ങൾക്ക് വേണം എന്ന് പറഞ്ഞുകൊണ്ട് അന്ന ഷിബിയുടെ നേതൃത്വത്തിൽ കർദ്ദിനാൾ മാർ ആലഞ്ചേരിയിൽ നിന്ന് ഒരു സംഘം വിശദീകരണം തേടുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അഡ്വ. മെൽബിൻ മാത്യു കൊച്ചി സിറ്റി അസി. പൊലീസ് കമ്മിഷണർക്ക് കർദ്ദിനാളിന്റെ ജീവൻ അപകടത്തിലാണെന്ന് വ്യക്തമാക്കി പരാതി നൽകിയിട്ടുള്ളത്.>
ഞങ്ങൾ പിതാവിന്റെ കയ്യിൽ മുത്താറില്ലേ.. അതുകൊണ്ട് ഞങ്ങൾക്ക് ഇക്കാര്യത്തിൽ മറുപടി വേണം എന്ന് പറഞ്ഞുകൊണ്ടാണ് പിതാവിനോട് ചോദ്യങ്ങൾ അന്ന ഷിബി ചോദിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു സ്ഥിതിവിശേഷം ഉണ്ടായത്? എങ്ങനെയാണ് ആർക്കും ന്യായീകരിക്കാൻ പറ്റാത്ത ഒരു ക്രയവിക്രയം നടന്നത്? ഇതിൽ അങ്ങേക്കുള്ള പങ്കെന്താണ്? ഇത്തരം ചോദ്യങ്ങളാണ് ഉന്നയിച്ചത്.
ഇതുസംബന്ധിച്ച അന്വേഷണം നടക്കുകയാണെന്നും അന്തിമ റിപ്പോർട്ട് കിട്ടിയ ശേഷമേ ഇക്കാര്യത്തിൽ മറുപടി പറയാനാകൂ എന്നും മാർ ആലഞ്ചേരി ഇതിന് മറുപടി നൽകുന്നു. അതിനുശേഷം ഇതിൽ ആക്ഷൻ ഉണ്ടാവുമെന്നും കർദിനാൾ വിശദീകരിക്കുന്നുണ്ട്.
ആക്ഷൻ എടുക്കുന്നതിനെ കുറിച്ചല്ല താൻ ചോദിച്ചതെന്ന് അന്ന പറയുന്നു. ഇങ്ങനെ ഒരു ആരോപണത്തിൽ അന്വേഷണം നടത്തുകയും അതിൽ പറഞ്ഞകാര്യങ്ങൾ സത്യസന്ധമാണെന്ന് വ്യക്തമാകുകയും ചെയ്തതിന് തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്ന് അന്ന വ്യക്തമാക്കുന്നു.
അതെങ്ങനെയെന്ന് പിതാവ് ചോദിക്കുമ്പോൾ അത് ഞങ്ങളുടെ കയ്യിലുണ്ടെന്ന് പറഞ്ഞുകൊണ്ട് ഈ അഴിമതിക്ക് പിതാവ് എന്തു മറുപടി പറയുമെന്ന് അന്ന ചോദ്യംചെയ്യുന്നു. അറുപതു കോടി രൂപയുടെ കടബാധ്യത തീർക്കാൻ വേണ്ടി ഭൂമിവിറ്റതിൽ എന്തു മറുപടിയുണ്ടെന്നാണ് ചോദ്യംചെയ്യൽ.
ഇതോടെ ഇരുവരും ശബ്ദമുയർത്തി സംസാരം തുടരുകയും വാക്കേറ്റത്തിലേക്ക് നീങ്ങുകയുമാണ്. ഇതിൽ മധ്യസ്ഥനുമല്ല.. നിങ്ങൾക്ക് മറുപടിയും പറയുന്നില്ല എന്ന് പറയുകയാണ് കർദ്ദിനാൾ.
എന്നാൽ പിതാവ് മധ്യസ്ഥനാണ് എന്ന നിലയിൽ ഉത്തരം പറയേണ്ടിവരും. അങ്ങയുടെ കൈവെള്ളയിൽ മുത്തുന്നതുകൊണ്ടുതന്നെ ഇത് അറിയാൻ ഞങ്ങൾക്ക് അവകാശമുണ്ട്. എന്ന് പറഞ്ഞതോടെ എന്നാൽ നിങ്ങൾ കോടതിയിൽ ചോദ്യം ചെയ്തോ എന്നാണ് പിതാവ് പറയുന്നത്.
ഞങ്ങൾക്ക് കോടതിയിൽ ചോദ്യം ചെയ്യേണ്ടെന്നും ഞങ്ങൾ കൈമുത്താൻ വരുന്നത് കോടതിയിൽ അല്ലെന്നും അന്ന പറയുന്നു. നിങ്ങൾ എന്റെ കയ്യിൽ മുത്തണമെന്നൊന്നും എനിക്ക് നിർബന്ധമില്ലെന്ന് പറഞ്ഞുകൊണ്ട് തന്റെ നിലപാട് വ്യക്തമാക്കുകയാണ് ആലഞ്ചേരി പിതാവ്. ഈ വിഷയത്തിൽ ഞാൻ വച്ചിരിക്കുന്ന കമ്മിഷന്റെ ഫൈനൽ റിപ്പോർട്ട് ഇതുവരെ തന്നിട്ടില്ല. അതു തന്നിട്ടേ ഇതിൽകൂടുതൽ ഞാൻ പറയത്തുള്ളൂ. ഇനി നിങ്ങളെന്നെ ചോദ്യം ചെയ്യണ്ട. - അദ്ദേഹം പറയുന്നു.
ഇതോടെ ഞങ്ങളുന്നയിച്ച ആരോപണങ്ങൾക്ക് എന്താണ് മറുപടിയെന്നായി അന്നയുടെ ചോദ്യം. ഇല്ല. അതൊക്കെയിവിടെ ചോദ്യം ചെയ്യുന്നതെന്തിന്? ഇതെന്താ കോടതിയാണോ എന്ന് ആലഞ്ചേരി ചോദിക്കുന്നു. ഞങ്ങൾ അൽമായരുടെ വേദനയാണ് ഇത് എന്ന് അന്ന പറയുന്നു. അൽമായരുടെ പ്രതിനിധികളോട് ഞാൻ പറഞ്ഞിരുന്നു ഇതേ നിലപാടെന്ന് പിതാവ് മറുപടി നൽകുന്നു.
പിതാവേ ഞാനിപ്പോഴും ചോദിക്കുന്ന കാര്യം നിങ്ങൾക്ക് മനസ്സിലായിട്ടില്ല എന്നും എന്തുകൊണ്ട് ഈ ഭൂമി ഇടപാടുകളെ കുറിച്ച് മൂന്നുമാസമായിട്ടും അന്വേഷിക്കുന്നില്ല എന്നും അന്ന ചോദിക്കുന്നു. ഞങ്ങളുടെ നേർച്ചപ്പണവും ഞങ്ങളുടെ വിയർപ്പുമാണ് ഇവിടെ എത്തിയിട്ടുള്ളത്. - അവർ പറയുന്നു. നിങ്ങൾ ചോദിച്ചതിനേക്കാളും ശക്തമായി ഇവിടെ അൽമായർ ചോദിച്ചിട്ടുണ്ട്. അതിന്റെ പേരിലാണ് അന്വേഷണ കമ്മിഷനെ വച്ചിട്ടുണ്ട്. അതിന്റെ ഫൈനൽ റിപ്പോർട്ട് കിട്ടിയാൽ തുടർ നടപടികളെടുക്കും. അതാണ് സഭയുടെ രീതി. ഇതിൽ കൂടുതലൊന്നും പറയാനില്ല - ഇത്രയും മറുപടി നൽകി പിതാവ് എഴുന്നേൽക്കുന്നു. പിന്നെയും ചോദ്യം ഉയരുന്നെങ്കിലും കൂടുതലൊന്നും പറയാതെ കർദ്ദിനാൾ മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്നതാണ് ദൃശ്യത്തിൽ.
ഇത് കോടതിയിൽ ചോദ്യംചെയ്യേണ്ടെ എന്ന് ചോദിക്കുമ്പോൾ ചോദ്യം ചെയ്തോ എന്നായിരുന്നു പിതാവിന്റെ മറുപടി.
ഫാ.കുര്യാക്കോസ് മുണ്ടാടൻ, ഫാ.പോൾ കരേടൻ, ഫാ.ജോസഫ് പാറേക്കാട്ടിൽ,ഫാ.ജോയ്സ് കൈതക്കാട്ടിൽ, ഫാ.ബെന്നി മാരാംപരമ്പിൽ എന്നിവർക്കെതിരെയാണ് ഗൂഢാലോചന ആരോപിക്കുന്നത്.എറണാകുളം-അഹ്കമാസി അതിരൂപതാ സഹായ മെത്രാന്മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവിന്റെ നേതൃത്വത്തിൽ നടക്കുന്ന സേവ് എ ഫാമിലി എന്ന സംഘടനയുടെ മറവിൽ പാവങ്ങളെ സഹായിക്കാൻ എന്ന പേരിൽ, ഫാ.അഗസ്റ്റിൻ വട്ടോളിയുടെ നേതൃത്വത്തിൽ മാവോയിസ്റ്റുകൾക്കും മറ്റു തീവ്രവാദ സംഘടനകൾക്കും സഹായം ചെയ്യുന്നതായ വിവരം കിട്ടിയപ്പോൾ മാർ ആലഞ്ചേരി താക്കീത് ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിനാണ് വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയതെന്നാണ് പരാതിയിലെ ആരോപണം.
ഈ മാസം മൂന്നിന് എറണാകുളം ബസലിക്ക പള്ളിയിൽ ഫാ.കുര്യാക്കോസ് മുണ്ടാടന്റെ നേതൃത്വത്തിൽ അറുപതിലേറെ വൈദികർ സംഘം ചെർന്ന് അനുമതിയില്ലാതെ പരസ്യമായി ബസലിക്കയിൽ നിന്ന് ബിഷപ്പ് ഹൗസിലേക്ക് മാർച്ച നടത്തിയിരുന്നു. പിന്നീട് ബിഷപ്പ് ഹൗസിന്റെ മുമ്പിൽ വച്ച് വാർത്താസമ്മേളനം നടത്തി വെല്ലുവിളി മുഴക്കി.ഇതിനിടെയിലാണ് സഹായ മെത്രാനായ മാർ എടയന്ത്രത്തിന്റെ ശബ്ദരേഖ പുറത്ത് വന്നത്. ഇതിൽ, ആലഞ്ചേരി പിതാവിനെതിരെയും പ്രൊക്യുറേറ്റർക്കെതിരെയും പകയോടെ സംസാരിക്കുന്നത് കേൾക്കാം.
ഫാ.അഗസ്റ്റിൻ വട്ടോളി കുർബാന ചൊല്ലാതെ വിധ്വംസക പ്രവർത്തനങ്ങൾ നടത്തിവരുന്നയാളാണെന്ന് പരാതിയിൽ ആരോപിക്കുന്നു. ഇദ്ദേഹത്തിന്റെ എല്ലാവിധ പ്രവർത്തനങ്ങൾക്കും ഒത്താശ നൽകുന്നത് മാർ എടയന്ത്രത്ത് പിതാവ് ആണ്. ഫാ.കുര്യാക്കോസ് മുണ്ടാടനെയും, ഫാ.പോൾ കരേടനെയും മെത്രാന്മാരായി വാഴിക്കാത്തതിൽ അവർക്ക് കടുത്ത വിരോധം ആലഞ്ചേരി പിതാവിനോടുണ്ട്. ധ്യാനത്തിന്റെ മറവിൽ പല പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുള്ള പാറേക്കാട്ടിലച്ചനും തന്നെ ആലഞ്ചേരി പിതാവ് താക്കീത് ചെയ്തതിലുള്ള വിരോധമാണ്. ഇതോടെയാണ് ഏതുവിധത്തിലും ആലഞ്ചേരി പിതാവിനെ ഇല്ലായ്മ ചെയ്ത് രൂപതയിലെ അധികാരം പിടിച്ചടക്കാനാണ് ശ്രമം. ഇതോടെ കാനഡയിൽ നിന് ് സേവ് എ ഫാമിലിയുടെ പേരിൽ വരുന്ന പണം ഉപയോഗിച്ച് വിധ്വംസ്ക പ്രവർത്തനങ്ങൾ നടത്തുകയാണ് ലക്ഷ്യമെന്നും പരാതിയിൽ ആരോപിക്കുന്നു.
വിശ്വാസം സംരക്ഷിക്കേണ്ട വൈദികർ തെരുവിലിറങ്ങി പരസ്യമായി നിയമവ്യവസ്ഥകളെ വെല്ലുവിളിച്ചതിന്റെ പിന്നിൽ ബ്ലാക്ക് മാസ് നടത്തുന്ന ആളുകളുടെയും മയക്ക് മരുന്ന വിൽപ്പനക്കാരുടെയും സഹായത്തോടെയാണെന്ന് സംശയിക്കുന്നു.ഇവരുടെ ഫോൺകോളുകൾ പരിശോധിച്ചാൽ ഇതിന്റെ തെളിവുകൾ കിട്ടുമെന്നും പരാതിയിൽ പറയുന്നു.ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും മഹറോൺ നിയമപ്രകാരവും കേസെടുക്കേണ്ടതാണെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.വധഭീഷണി, ഗൂഢാലോചന എന്നിവയെ കുറിച്ച് പ്ര്ത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കണമെന്നും കൊച്ി സിറ്റി അസിസ്റ്റന്റ് കമ്മീഷണർക്ക് അയച്ച പരാതിയിൽ പറയുന്നു.
സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ഫാ.കുര്യാക്കോസ് മുണ്ടാടൻ, ഫാ.അഗസ്റ്റിൻ വട്ടോളി, ഫാ.പോൾ തേലക്കാടൻ, ഫാ.ജോസ് പാറേക്കാട്ടിൽ, ഫാ.പോൾ കരേടൻ, ഫാ.ബെന്നി മാരാംപറമ്പിൽ,ഫാ.ജോയസ് കൈതേക്കാട്ടിൽ,അന്ന ഷിബ്ി എന്നിവർക്കെതിരെ കേസെടുത്ത് നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്